മാടപ്പള്ളിയിലെത്തി ''പൊട്ടിത്തെറിച്ച്'' പ്രവാസി മലയാളി; 'അരുത് കാട്ടാളാ' എന്നാവശ്യപ്പെട്ടതോടെ ജോജിയുടെ പ്രസംഗം വൈറലായി; പൊലീസ് വലിച്ചിഴച്ച പെങ്ങളുടെ ദൃശ്യം കണ്ടു നെഞ്ചു പൊട്ടി നാട്ടിലെത്തി സമരാവേശമായത് യുകെ മലയാളി; കെ റെയിൽ സമരത്തിന് എപ്പിസെന്റർ മാടപ്പള്ളിയായ കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 18. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ പൊലീസിനൽപ്പം അമിതാവേശം. കെ റെയിൽ സമരം കേരളത്തിൽ പലയിടത്തും നടക്കുന്നതിനാൽ മാടപ്പള്ളിയിൽ കെ റെയിൽ കുറ്റിയിടാൻ വന്നവരെ നാട്ടുകാർ തടയുന്നു. എന്നാൽ നാട്ടുകാരെ തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെ വലിച്ചിഴച്ചും മർദ്ദിച്ചും പൊലീസ് കൈകാര്യം ചെയ്തത് തത്സമയം ലോകമെങ്ങും മലയാളികൾ കണ്ടത് അവിശ്വസനീയതയോടെയാണ്.
മർദ്ദക ഭരണത്തിനെതിരെ പൊരുതിക്കയറി അധികാര കസേരയിൽ എത്തിയിട്ടുള്ള കമ്യുണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിൽ നടക്കുന്നതെന്ത് എന്ന് ചോദിക്കാത്ത മനുഷ്യർ ഇല്ലെന്ന നിലയിലായി മാടപ്പള്ളിയിലെ കാര്യം. സ്ത്രീകളെയും കുട്ടികളെയും തെല്ലും മനസാക്ഷി കൂടാതെ കൈകാര്യം ചെയ്ത പൊലീസ് നടപടി ഇടതുപക്ഷ അനുഭാവികളിൽ പോലും എതിർപ്പിന്റെ സ്വരം ഉയർത്താനും കാരണമായി. തുടർന്ന് പൊലീസ് അൽപം മയപ്പെട്ടെങ്കിലും കെ റെയിൽ വിരുദ്ധ സമരത്തിന് മാടപ്പള്ളി അതിനകം തന്നെ എപിസെന്റർ ആയി മാറിക്കഴിഞ്ഞിരുന്നു.
പെങ്ങളെ വലിച്ചിഴക്കുന്നത് കണ്ടു നെഞ്ചുപൊട്ടി ക്രോയ്ടോൻ മലയാളി, അന്ന് തന്നെ നാട്ടിലേക്കു ടിക്കറ്റും ബുക്ക് ചെയ്തു
ടെലിവിഷൻ സ്ക്രീനിൽ മധ്യവയസ്കയായ ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുന്നതും അവരുടെ മകൾ തടയാൻ ശ്രമിക്കുന്നതും ഒക്കെ തത്സമയം കണ്ടവരാണ് ലോകമെങ്ങുമുള്ള മലയാളികൾ. എന്നാൽ യുകെയിലെ ക്രോയ്ഡോൺ മലയാളിയായ ജോജിയെന്ന തോമസ് ഫിലിപ്പിന് അത് സ്വന്തം പെങ്ങളായിരുന്നു. തന്റെ പെങ്ങൾ ജിജിയെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നത് നെഞ്ചു പിടയ്ക്കുന്ന വേദനയോടെയാണ് ജോജി ടെലിവിഷനിൽ കണ്ടിരുന്നത്.
അയ്യായിരം മൈലുകൾ അകലെയിരുന്നു കണ്ടതാണെങ്കിലും നെഞ്ചകം പൊള്ളിക്കാൻ കരുത്തുള്ളതായിരുന്നു ആ കാഴ്ചകൾ ഓരോന്നും. കഴിഞ്ഞ 17 വർഷം സൗദിയിലെ മണലാരണ്യത്തിൽ നഴ്സായി കഷ്ടപ്പെട്ടു ജോലി ചെയ്തു ലഭിച്ച സമ്പാദ്യവുമായി നാട്ടിൽ ശിഷ്ട കാലം ജീവിക്കാൻ ജിജിയും കുടുംബവും എത്തിയിട്ട് അധിക കാലമായിട്ടുമില്ല. അതിനിടയിൽ തങ്ങളുടെ സർവ്വതും കെ റെയിൽ കൊണ്ടുപോകും എന്നത് ജിജിക്കും കുടുംബത്തിനും ആത്മഹത്യക്ക് തുല്യമായി മാറുക ആയിരുന്നു.
ജോജിക്കും നഷ്ടമാകുക കോടികൾ, കെ റെയിൽ പിളർന്നു മാറ്റുക ജോജിയുടെ മൂന്നര ഏക്കർ ഭൂമി
പൈതൃക സ്വത്തടക്കം ജോജിക്ക് നഷ്ടപ്പെടുക അനേക കോടി രൂപയുടെ ആസ്തിയുള്ള ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ മൂന്നര ഏക്കർ ഭൂമിയുടെ നെഞ്ചിലൂടെയാകും കെ റെയിൽ കൂകിപ്പായുക. ബഫർ സോൺ കൂടി കണക്കാക്കിയാൽ ജോജിയുടെ ഭൂമിയുടെ ഒരംശം പോലും ഉപയോഗിക്കാനാകില്ല. നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന സർക്കാരിനോട് വൈകാരികമായ നഷ്ടം നികത്താൻ എന്തുണ്ട് നിങ്ങളുടെ കൈവശം എന്ന ചോദ്യത്തിന് തത്കാലം മറുപടിയില്ല സർക്കാരിന്റെ കൈവശം, വേണ്ടിവന്നാൽ വലിച്ചിഴക്കൻ പൊലീസുണ്ട് എന്ന മറുപടി നടപടിയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്യും.
ജോജിയുടെ നഷ്ടം ഇത്തരത്തിലാണെങ്കിൽ സഹോദരി ജിജിയുടെ നഷ്ടം ഇതിനേക്കാൾ ഏറെയാണ്. ഒന്നര പതിറ്റാണ്ട് വിദേശത്തു സമ്പാദിച്ചതും 20 ലക്ഷത്തിന്റെ ബാങ്ക് ലോണും അടക്കം സർവ്വതും നഷ്ടം. ഭൂമി വില സർക്കാർ നൽകുമെന്ന് പറയുമ്പോൾ ഭൂമിയും കെട്ടിടവും ഈടാക്കിയ ലോണിന്റെ കാര്യത്തിൽ സർക്കാരിന് ഉത്തരമില്ല. ഭൂമിയും കെട്ടിടവും നല്ല നിലയിൽ നടക്കുന്ന കടയും രണ്ടു വീടുകളും അടക്കം അനേക കോടിയുടെ സ്വത്താണ് ജിജിക്ക് നഷ്ടപ്പെടുക. ഈ സാഹചര്യത്തിൽ ജീവൻ കളഞ്ഞും സമരം നടത്താൻ താൻ തയ്യാറെന്നു ജിജി പറയുന്നത് രാഷ്ട്രീയക്കാർ പറയും പോലെ ഗീർവാണ പ്രസംഗമ, മറിച്ചു ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്. എത്ര പൊലീസ് ബൂട്ടിനും തകർക്കാനാകാത്ത ശക്തിയാണ് ആ വാക്കുകളിൽ നിറയുന്നത്.
സർക്കാർ ചോദിച്ചു വാങ്ങിയ സമരം, വീര്യം പകർന്നത് ജോജി ഉൾപ്പെടെയുള്ളവരുടെ വികാരം
ഒരുപക്ഷെ മാടപ്പള്ളിക്കാർ ഇങ്ങനെയൊരു സമരം ഒട്ടും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ സ്ത്രീകളെയും കുട്ടികളെയും തൊട്ടുള്ള നടപടിക്ക് പൊലീസ് മുതിർന്നപ്പോൾ സംസ്ഥാനമൊട്ടാകെയുള്ള സമര സമിതി നേതാക്കൾ മാടപ്പള്ളിയിലെത്തി ഇനി സമരത്തിന്റെ സിരാകേന്ദ്രം ഇതെന്ന് പ്രഖ്യാപിക്കുക ആയിരുന്നു. സമരം നടത്താൻ ഉള്ള പന്തൽ ജോജിയുടെ ഭൂമിയിൽ തന്നെ ഉയരുകയും ചെയ്തു, നടപടി ഉണ്ടായി കൃത്യം ഒരു മാസം ആയപ്പോഴേക്കും. ഇതോടെ സമരപ്പന്തൽ പൊളിക്കാനും പൊലീസിന് പറ്റാത്ത സാഹചര്യമായി.
സമരം അനിശ്ചിതമായി തുടരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നാഴ്ച വരെ എന്ന നിലയിൽ ഓരോ ദിവസവും മുൻകൂർ ബുക്കിങ്ങാണ്. മാടപ്പള്ളിക്കാർ പിന്നിൽ നിന്നാൽ മതി, മുന്നിൽ നിൽക്കാൻ ഞങ്ങളൊക്കെയുണ്ട് എന്നതാണ് സംസ്ഥാന സമര സമിതി നൽകുന്ന ആവേശ പ്രഖ്യാപനം.
തീ പടർന്ന സമരം, അരുതേ കാട്ടാളാ എന്നത് തീക്കാറ്റായി, ജോജിയെ സ്കെച്ചിടാൻ ആളുമെത്തി
മികച്ച മിമിക്രി ശബ്ദത്തിന് ഉടമ കൂടിയായ ജോജി നടത്തിയ ആവേശം കലർന്ന പ്രസംഗം നിരവധി ദൃശ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലും തരംഗമായി മാറി. ഉറച്ച ശബ്ദവും ആവേശം കലർന്ന ഭാഷയും കൊണ്ട് മികച്ച പ്രാസംഗികർ പോലും തോറ്റുപോകുന്ന ശൈലിയിലാണ് യുകെയിൽ നിന്നും നാട്ടിലെത്തി ആദ്യ ദിവസം തന്നെ സമര പന്തലിൽ ജോജി പ്രസംഗിച്ചത്. വാൽമീകിയുടെ പ്രശസ്തമായ ആദികാവ്യം ഉദ്ധരിച്ചു മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അരുതേ കാട്ടാള എന്ന പ്രയോഗം നടത്തിയ പ്രസംഗം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു എന്നും വ്യക്തമായി.
നേരിട്ടു ഭീഷണി എത്തിയില്ലെങ്കിലും പ്രസംഗ ശേഷം ഏതാനും പേർ ജോജിയെ തേടി എത്തിയത് സ്കെച്ചിടാൻ ആണെന്ന് ഏറെക്കുറെ വ്യക്തം. എന്നാൽ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവൻ ആണെന്ന് വ്യക്തമായതോടെ അന്വേഷിച്ചെത്തിയവർ തൽക്കാലം മടങ്ങുക ആയിരുന്നു. ഇന്ന് ജോജിയും കുടുംബവും നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കും വരെ പിന്നീടാരുടെയും ശല്യം ഉണ്ടായിട്ടുമില്ല.
മാടപ്പള്ളിക്ക് നഷ്ടപ്പെടുക പള്ളിയടക്കം ഹൃദയഭൂമി
ഏതാനും വീടുകളോ ഭൂമിയോ നഷ്ട്ടപ്പെടുന്ന അവസ്ഥയല്ല മാടപ്പള്ളിക്കാരുടേതു. തങ്ങളുടെ പ്രിയപ്പെട്ട മലങ്കര കത്തോലിക്കാ പള്ളിയും പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഇടവും അടക്കം നാടിന്റെ ഹൃദയഭൂമിയാണ് കെ റെയിൽ കവരുന്നത്. അക്കാരണത്താൽ തന്നെ ആരുടേയും സമ്മർദം ഇല്ലാതെ തന്നെ സേവ് മാടപ്പള്ളി എന്ന സമര സമിതി രൂപപ്പെടുക ആയിരുന്നു. ജാതിമത ഭേദമെന്യേ സർവരും ഇപ്പോൾ ഈ സമര സമിതിക്കൊപ്പമാണ്.
കഴിഞ്ഞ ദിവസം പത്താമുദയം ഉത്സവം പ്രമാണിച്ചു സമര പന്തലിനു സമീപം തെങ്ങു നട്ടാണ് നാട്ടുകാർ കെ റെയിൽ പ്രക്ഷോഭത്തിന് ജീവനുള്ള സ്മാരകം സൃഷ്ടിച്ചത്. സമര സമിതിയുടെ സംസ്ഥാന നേതൃ നിരയിൽ ഉള്ള മിനി കെ ഫിലിപ്, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ എന്നിവരൊക്കെ മാടപ്പള്ളിയിൽ നിത്യ സാന്നിധ്യമാണ്. ഒരു കാരണവശാലും ഈ സമരത്തീ അണയില്ല എന്നതാണ് ഏവരും ഒത്തുചേർന്ന പ്രഖ്യാപനം.
ഏറെനാളായി ക്രോയിഡോണിൽ താമസിക്കുന്ന ജോജിയും ഭാര്യ ജിജിയും ക്രോയ്ഡോൺ മേ ഡേ ഹോസ്പിറ്റൽ ജീവനക്കാരാണ്. ജോജി ഐടി പ്രൊഫഷണൽ കൂടിയാണ്. ഭാര്യ വാർഡ് മാനേജർ ആയാണ് ജോലി ചെയ്യുന്നത്. താൻ മടങ്ങി യുകെയിൽ എത്തിയാലും തന്റെ കണ്ണും കരളും നാട്ടിൽ സമര സമിതിക്കൊപ്പം തന്നെ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍