വീരേന്ദ്രകുമാർ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ലത്രേ; മന്ത്രിയാവുന്നതെല്ലാം വലിയ ആളുകളല്ലേ എന്നായിരുന്നു അവരുടെ മറുപടി; 'എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവുമെന്ന' ആത്മഗതം കേട്ട് പൊട്ടിച്ചിരിച്ച് ജനം; രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്കാരിക രംഗത്തും കനത്ത നഷ്ടമാണ് വീരേന്ദ്രകുമാറിന്റെ വിയോഗം; വിടപറഞ്ഞത് പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും നിരന്തരം ഓർമ്മിപ്പിച്ച എഴുത്തുകാരൻ

മറുനാടൻ ഡെസ്ക്
കോഴിക്കോട്: രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്കാരിക രംഗത്തും കനത്ത നഷ്ടമാണ് എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി, തത്വചിന്ത, സാഹിത്യം, യാത്രാവിവരണം എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ദൈർഘ്യമേറിയ ലേഖനങ്ങൾ ഭാഷയുടേയും ആശയത്തിന്റേയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ചു. തത്വചിന്താപരമായ വിഷയങ്ങൾ സർഗാത്മക സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം ഇപ്പോൾ അൻപത്തിയാറാം പതിപ്പിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഏക മലയാള യാത്രാ വിവരണമായ ഹൈമവതഭൂവിൽ മാത്രം മുപ്പതിലേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റൊരു പുരസ്കാരമായ ആമസോണും കുറെ വ്യാകുലതകളും ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം. 2012 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. ഹൈമവതഭൂവിൽ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, വിവേകാനന്ദൻ- സന്ന്യാസിയും മനുഷ്യനും, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, അമസോണും കുറേ വ്യാകുലതകളും, ബുദ്ധന്റെ ചിരി, ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ഡാന്യൂബ് സാക്ഷി, ഗാട്ടും കാണാച്ചരടുകളും, ഇരുൾ പരക്കുന്ന കാലം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, പ്രതിഭയുടെ വേരുകൾ തേടി, രാമന്റെ ദുഃഖം, രോഷത്തിന്റെ വിത്തുകൾ, സമന്വയത്തിന്റെ വസന്തം, സ്മൃതി ചിത്രങ്ങൾ, തിരിഞ്ഞുനോക്കുമ്പോൾ, വിചിന്തനങ്ങൾ സ്മരണകൾ തുടങ്ങിയ പുസ്തകങ്ങൾ വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തുന്നവയാണ്. പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും മറ്റും അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിലൊരാളിയിരുന്നു വീരേന്ദ്രകുമാർ. സാഹിത്യം, രാഷ്ട്രീയം, പുരാണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ ദീർഘമായ പ്രഭാഷങ്ങൾ കേരള ചരിത്രത്തിന്റെ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. ഭാരതീയ ചിന്തയിലുള്ള ആഴത്തിലുള്ള അറിവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ഓരോ വാക്കുകളും.
അസാധാരണമായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ പ്രസംഗങ്ങൾ. ഗഹനമായ വിഷയങ്ങൾ പോലും നർമ്മത്തിൽ ചാലിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പ്രസംഗം എത്ര നീണ്ടു പോയാലും ആർക്കും അൽപ്പം പോലും ബോറടിച്ചിരുന്നില്ല. രാഷ്ട്രീയമായാലും സാഹിത്യമായാലും പരിസ്ഥിതിയായാലും എന്തിന് മരണത്തെക്കുറിച്ചു പോലുമായാലും ആളുകളെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നന്നായി ഗൃഹപാഠം ചെയ്തു മാത്രമേ അദ്ദേഹം വേദിയിൽ എത്തിയിരുന്നുള്ളു. അദ്ദേഹത്തിന്റെ രസകരമായ ഒരു പ്രസംഗത്തെപ്പറ്റി സിപിഐ കോഴിക്കോട് ജില്ലാ സെകട്ടറി ടി വി ബാലൻ ഓർക്കുന്നു.
'വീരേന്ദ്രകുമാർ കേന്ദ്രമന്ത്രി ആയപ്പോൾ കോഴിക്കോട് അദ്ദേഹത്തിന് ഒരു സ്വീകരണമൊരുക്കി. താൻ മന്ത്രിയായ വിവരം വീരേന്ദ്രകുമാർ കൽപ്പറ്റയിലുള്ള ഭാര്യയോട് വിളിച്ചു പറഞ്ഞത്രെ. അപ്പോൾ ഭാര്യ ചോദിച്ചത് നിങ്ങളോ എന്നായിരുന്നത്രെ. താൻ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ല എന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. അപ്പോൾ അതെന്താ ... ഇങ്ങനെ .. നിനക്ക് വിശ്വാസമാവുന്നില്ലേ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.. മന്ത്രിയാവുന്നതെല്ലാം വലിയ വലിയ ആളുകളല്ലേ ... എന്നായിരുന്നു ഭാര്യയുടെ സംശയത്തോടെയുള്ള മറുപടിയെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കേട്ടു നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവും എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. ഇങ്ങനെ സ്വയം കളിയാക്കി സംസാരിക്കാൻ നർമ്മ ബോധം മാത്രം പോര . അപാരമായ നിർമ്മമത്വവും വേണം'- ടി വി ബാലൻ പറഞ്ഞു.
വടകര സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് എൽ ജെ ഡി ഉടക്കി നിൽക്കുന്നതായുള്ള വാർത്തകൾ വരുന്ന ദിവസം തന്നെയായിരുന്നു കോഴിക്കോട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും. വൈകുന്നേരമായപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എൽ ജെ ഡി നേതാക്കൾ എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എൽ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാർ എം പി എത്തിയതോടെ മുതലക്കുളം മൈതാനിയിൽ ആവേശം അണപൊട്ടി. മനുഷ്യരുടെ ചിന്തകളുടെ മേൽപോലും ഫാസിസ്റ്റുകൾ പിടമുറുക്കുന്ന കാലമാണിതെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ സംസാരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസംഗം.
ഞങ്ങളോടു ചിലർ ചോദിക്കുന്നുണ്ട് എൽഡിഎഫിൽ പോയിട്ട് എന്ത് കിട്ടിയെന്ന്. പഴയ സഖാക്കൾക്കൊപ്പം നിൽക്കാനായല്ലൊ അതു തന്നെയാണ് ഞങ്ങളുടെ സന്തോഷമെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കൈയടികൾ ഉയർന്നു. എം എൽ എ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച എ പ്രദീപ് കുമാർ ഒരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് കാട്ടി നാടുനീളെ അദ്ദേഹം ഫ്ളക്സുകൾ സ്ഥാപിച്ചിട്ടില്ലെന്ന് സിറ്റിങ്് എം പി എം കെ രാഘവനെ പരിഹസിച്ചുകൊണ്ട് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ മൈതാനിയിൽ ആർപ്പുവിളികളുയർന്നു.
ഇത്രയ്ക്ക് രസകരമായിരുന്നു വീരേന്ദ്രകുമാറിന്റെ ഓരോ പ്രസംഗങ്ങളും. ഇതേ സമയം ദാർശനീയമായുള്ള പ്രസംഗങ്ങളും അദ്ദേഹം നടത്താറുണ്ടായിരുന്നു. മരണത്തെക്കുറിച്ച് അതി മനോഹരമായ അദ്ദേഹത്തിന്റെ ഒരു പ്രസംഗമുണ്ട്. വയനാട്ടിൽ നടന്ന കൈരളി ടിവിയുടെ ഡോക്ടേഴ്സ് അവാർഡ് ദാന ചടങ്ങിലാണ് ഖലീൽ ജിബ്രാന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം മരണത്തെക്കുറിച്ച് സംസാരിച്ചത്. മരണം ഒരു സത്യമാണ്. അത് നമ്മുടെ കൂടെ തന്നെയുണ്ട് എന്നു പറഞ്ഞ അദ്ദേഹം പിന്നെ ഖലീൽ ജിബ്രാന്റെ വാക്കുകളിലൂടെ സഞ്ചരിച്ചു. ഒരിക്കൽ മരണം പ്രായമായ വലിയൊരു പണക്കാരന്റെ അടുത്തെത്തി.
അയാൾ, ആരാണെന്ന് ചോദിച്ചപോൾ താൻ മരണമാണെന്നും താങ്കളെ കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്നും മരണം മറുപടി നൽകി. എനിക്ക് ധാരാളം സ്വത്തുണ്ടെന്നും അതൊന്നും വിട്ട് വരാനാവില്ലെന്നുമായിരുന്നു പണക്കാരന്റെ മറുപടി. വേണമെങ്കിൽ തന്റെ പണിക്കാരെയോ മക്കളേയോ കൊണ്ടു പോയ്ക്കോളൂ എന്നായി പണക്കാരൻ. പക്ഷേ മരണം അയാളെയും കൊണ്ടു പോയി. ഇതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇവിടെ മരണം മരിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. മരണം മറ്റൊരിക്കൽ കടപ്പുറത്തിരിക്കുന്ന ഒരു യുവാവിന് അടുത്തേക്ക് ചെന്നു. നീയാരാണ്... ഒരപ്സരസ്സിനെ പോലെ സുന്ദരിയാണല്ലോ എന്ന് യുവാവ് ചോദിച്ചു. ഞാൻ മരണമാണ്. കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്ന് മരണം പറഞ്ഞപ്പോൾ നിന്റെ ചിറകിലേറ്റി എന്നെ കൊണ്ടു പോകുമോ എന്നായി യുവാവ്. അദ്ഭുതപ്പെട്ടു പോയ മരണം അയാളെയും കൂട്ടി പറന്നു. ഇവിടെ മരണം ജീവിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ വ്യക്തമാക്കിയത്..ഒടുവിൽ പുഞ്ചിരിയോടെ മരണത്തിന്റെ ചിറകിലേറി വീരേന്ദ്രകമാറും പറന്നു.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്