ശിവസേനയുടെ ഗണേശോത്സവത്തിൽ പങ്കെടുത്തതിന് മുസ്ലിംലീഗും സമസ്തയും വിരട്ടിയപ്പോൾ എം കെ മുനീറിന് മനംമാറ്റം; സുന്നി വേദിയിൽ കുമ്പസരിച്ച് മുൻ മന്ത്രി; സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ട്; അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥൻ!
കെ വി നിരഞ്ജൻ
കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവ പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം നേതാവും എംഎൽഎയുമായ ഡോ.എം.കെ മുനീറിന് ഒടുവിൽ മനംമാറ്റം.സമസ്തയും ലീഗിലെ ഒരു വിഭാഗവും അതിശക്തമായി രംഗത്തത്തെിയതോടെ സുന്നിവേദിയിൽ മുനീർ കുമ്പസാരവും നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് വെള്ളിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച പാറന്നൂർ ഉസ്താദ് പ്രതിഭാ സമർപ്പണ വേദിയിലാണ് മുനീർ തന്റെ വീഴ്ച ഏറ്റുപറഞ്ഞത് ചടങ്ങിൽ ആശംസകനായിട്ടാണ് മുനീർ പങ്കെടുത്തത്.
സമൂഹത്തിൽ നേർവഴി തെളിക്കുന്ന പ്രസ്ഥാനമായ സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ടെന്നും അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥനാണെന്നും പറഞ്ഞാണ് മുനീർ വിവാദവിഷയത്തിലേക്ക് വന്നത്. എല്ലാ ശാസനകളെയും ഉൾക്കൊള്ളാൻ ഈ വിനീതൻ തയാറാണ്. നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെല്ലാം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനുമാണ്. നമ്മുടെയെല്ലാം തെറ്റുകൾ പൊറുത്ത് മാപ്പാക്കിത്തരാൻ സർവശക്തൻ തുണക്കട്ടെ. അങ്ങനെ പിഴവില്ലാതെ സൂക്ഷ്മതയോടെ ജീവിച്ച് പരലോകമോക്ഷം നേടാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചാണ് മുനീർ അവസാനിപ്പിച്ചത്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ വാക്കുകൾ ഏറ്റെടുത്ത് മുന്നോട്ടുപോവാൻ താൻ തയാറാണെന്നും മുനീർ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തിയ സമസ്ത ട്രഷറർ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുനീറിനെ പരോക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ചിലയാളുകൾ പുരസ്കാരങ്ങളും പരിപാടികളും സമ്മർദം ചെലുത്തി ചോദിച്ചുവാങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതം പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഒ.പി. അഷ്റഫിന്റെ സ്വരവും മുനീറിനെ വിമർശിക്കുന്നതായിരുന്നു. ശിവസേന, ആർഎസ്എസ്, എൻ.ഡി.എഫ് തുടങ്ങിയ സംഘടനകളുമായി ഒരുതരത്തിലുള്ള സഹകരണവും അരുതെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ, ചില വ്യക്തികളും നേതാക്കളും അത് ലംഘിക്കുന്നുണ്ട്. ഇവർ നേർവഴിയിൽ വരണമെന്നും സ്വാഗതപ്രഭാഷണത്തിൽ പറഞ്ഞു.
മുനീറിനെ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് എസ്.കെ.എസ്.എസ്.എഫിൽ കടുത്ത ഭിന്നത ഉയർത്തിയിരുന്നു. നഗരത്തിലെ എംഎൽഎമാരായ മുനീറിനെയും പ്രദീപ്കുമാറിനെയും അതിഥികളായി ആഴ്ചകൾക്കുമുമ്പേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, മുനീർ ഗണേശോത്സവ വിവാദത്തിൽപെട്ടതോടെ അദ്ദേഹത്തെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ, തന്നെ ചടങ്ങിൽ പങ്കെടുപ്പിക്കാനായി മുനീർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ സമ്മർദം ചെലുത്തി. മുനീർ തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തെ ഹൈദരലി തങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മുനീറിന്റെ നടപടിക്കെതിരെ പാർട്ടി പ്രസിഡന്റ് ഹൈദരലി തങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അതിതീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനക്ക് മാന്യത നൽകാൻ മുനീർ ശ്രമിച്ചുവെന്നതാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.
നേരത്തെ തന്നെ മുനീറിന്റെ നടപടി സമുദായത്തോടുള്ള വെല്ലുവിളിയെന്നാണ് സമസ്ത നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നത്. ശിവസേന പോലുള്ള വർഗീയ ശക്തികൾക്ക് പൊതുസമ്മിതി നേടിക്കൊടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ മുസ്ലിം സമുദായവും മതേതര വിശ്വാസികളും വച്ചുപൊറുപ്പിക്കില്ളെന്നാണ് സമസ്തയുടെ മുഴുവൻ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. ഇതര മതവിഭാഗങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും ഒരുമിച്ച് ജീവിച്ചുപോന്ന ചരിത്രമാണ് ഇസ്ലാമിൻേറത്. അതേ സമയം, മറ്റൊരു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാൻ ഇസ്ലാം അനുമതിനൽകുന്നില്ല. മതേതരത്വത്തിന്റെ വാഹകരാകാൻ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവപരവും അപലപനീയവുമാണ്.
പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച മുൻ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ളെന്ന് പ്രതികരിച്ചയാളാണ് മുൻ മന്ത്രികൂടിയായ എം.കെ. മുനീർ. പിന്നീട് സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്ന് സമസ്തയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.സമസ്ത കേരള ജംഇയ്യുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
നേരത്തെ 'പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടായെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും ആരെങ്കിലും വിചാരിച്ചാൽ തകർക്കാനാവുന്നതല്ല തന്റെ വിശ്വാസമെന്നും' ചൂണ്ടിക്കാട്ടി മുനീർ ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തത്തത്തെിയിരുന്നു.ബഹറിൽ (കടലിൽ) മുസല്ലയിട്ട് നമസ്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന പിതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. ഗണേശോത്സവത്തോടെ അവസാനിക്കുന്നതല്ല തന്റെ വിശ്വാസമെന്നും അത് തകർക്കാൻ ശിവസേനക്കോ ആർ.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ളെന്നും കുറിപ്പിൽ പറയുന്നു. ചടങ്ങിനത്തെിയ ഭക്തരിൽ ഭൂരിഭാഗത്തിനും രാഷ്ട്രീയമില്ല. 1500ഓളം വരുന്ന ഭക്തരെല്ലാം എന്റെ വോട്ടർമാരാണ്. അവരോട് സ്നേഹം കാണിക്കുകയെന്നത് ധാർമിക ഉത്തരവാദിത്തമാണ്. തന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും നിർദ്ദേശിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
നേരത്തെ സമസ്തക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എം.കെ. മുനീറിനെ ഗണേശോത്സവ വേദിയിലേക്ക് ക്ഷണിച്ചത് ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിനിധിയായിട്ടല്ല, ജനപ്രതിനിധി എന്ന നിലയിലാണ്. ഭരണഘടനാപരമായി ജനപ്രതിനിധികൾ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യണ്ടവരാണ്.അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ തളച്ചിടാൻ ശ്രമിക്കരുത്. ഇഫ്താർ വിരുന്നിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കടെുക്കരുതെന്ന് പറയുന്നതുപോലെയാണ് സമസ്തയുടെ പ്രസ്താവന. എരുമേലി വാവര് പള്ളിയിലെയും ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെയും ആരാധനകളിൽ ഭക്തർക്ക് വേർതിരിവില്ല എന്ന കാര്യം സമസ്ത കാണാതെ പോകുന്നു. സമസ്ത നേതാക്കളുടെ പ്രസ്താവന കേരള ജനത പുച്ഛിച്ചുതള്ളുമെന്നും ഗണേശോൽസവ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍