ആശുപത്രിയിലുള്ള ശിവകാമിയെ കാണാൻ ശ്രീശാന്ത് എത്തിയത് പ്രതീക്ഷയുമായി; കോവിഡ് ടെസ്റ്റിൽ പിടിച്ച് ആശുപത്രിയുടെ പ്രതിരോധം; കോടതി ഇടപെടലിൽ പൊലീസിനൊപ്പം ഭാര്യയെ കണ്ടപ്പോൾ യുവതിയെടുത്തത് പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താം എന്നുമുള്ള ഒത്തുതീർപ്പ് നിലപാട്; പ്രണയകഥയിൽ ക്ലൈമാക്സ് നീളുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ പിതാവ് തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ ഹേബിയസ് കോർപസ് ഹർജിക്ക് നാടകീയ അന്ത്യം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി പൊലീസിനു നൽകിയ മൊഴിപ്രകാരം പിതാവിനൊപ്പം പോകാൻ കോടതി അനുവാദം നൽകി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ യുവാവിനും മാതാവിനും യുവതിയെ അരമണിക്കൂർ കണ്ടു സംസാരിക്കാൻ അനുവാദം നൽകിയിരുന്നു. ജഡ്ജിമാരായ കെ.വിനോദ് ചന്ദ്രൻ, ടി.ആർ.രവി എന്നിവരാണ് കേസ് തീർപ്പാക്കിയത്.
വിവാഹ ശേഷം കോടതി ഭർത്താവിനൊപ്പം വിട്ടയച്ച യുവതിയെ ബിജെപി നേതാവായ പിതാവ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഹൈക്കോടതിയിൽ അരങ്ങേറിയത് നാടകീയമായ സംഭവങ്ങളാണ്. ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീശാന്തിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജു(ബിജെപി നേതാവ്)വിന്റെ മകൾ ശിവകാമിയെ പിതാവ് തട്ടിക്കൊണ്ടു പോയി എന്ന് കാട്ടി നൽകിയ ഹേബിയസ്കോർപ്പസ് ഹർജി ഒത്തുതീർപ്പാകുമ്പോൾ ആശ്വാസം ബിജെപി നേതാവിനാണെന്നതാണ് വസ്തുത.
കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ശിവകാമിയെ ആംബുലൻസിൽ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, ടി. ആർ. രവി എന്നിവർ ചേംബർ വിട്ട് നേരിട്ട് ആംബുലൻസിലെത്തിയാണ് പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതിനാൽ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ കടവന്ത്രയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഭർത്താവിനേയും അമ്മയേയും കുട്ടിയെ കാണാൻ കോടതി അനുവദിക്കുകയായിരുന്നു. അങ്ങനെ പൊലീസും ഭർത്താവും ഒരുമിച്ചെത്തി.
തനിക്ക് ഭർത്താവിനെയും പിതാവിനെയും വേണമെന്നായിരുന്നു പൊലീസിനു മുന്നിൽ യുവതിയുടെ നിലപാട്. ഇപ്പോൾ പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം പിതാവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം എന്നും യുവതി പറഞ്ഞതായി ഭർത്താവ് അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത് (24) പറയുന്നു. ആശുപത്രി മുറിയിൽ പൊലീസ് സംരക്ഷണയിൽ എത്തിയായിരുന്നു ഇവർ യുവതിയെ കണ്ടത്. കൂടിക്കാഴ്ചയുടെയും സംസാരത്തിന്റെയും വിവരങ്ങൾ പൊലീസ് മൊബൈൽ ഫോണിൽ പകർത്തിയാണ് മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം പരിശോധിച്ചാണ് കോടതി അന്തിമ തീരുമാനം എടുത്തത്.
രാവിലെ 10.55നാണ്, യുവാവിനും അമ്മയ്ക്കും ഉച്ചയ്ക്ക് 12 മുതൽ അര മണിക്കൂർ യുവതിയെ കാണാൻ അനുവദിച്ച് കോടതി പൊലീസിനു നിർദ്ദേശം നൽകുന്നത്. പൊലീസ് സുരക്ഷയിൽ യുവതിയെ അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി സംസാരിക്കാൻ തുടങ്ങിയെങ്കിലും തടസവാദവുമായി ആശുപത്രി അധികൃതർ എത്തി. കോവിഡ് പരിശോധന ഇല്ലാതെ രോഗിയെ സന്ദർശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ യുവാവും മാതാവും കോവിഡ് ടെസ്റ്റ് നടത്തി.
അനുവദിച്ച സമയം കഴിഞ്ഞു പോയതിനാൽ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വഴി ജഡ്ജിയെ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജഡ്ജി അനുവദിച്ച ശേഷം ഒരുമണിക്ക് യുവതിയെ കാണാൻ അവസരം ലഭിക്കുകയായിരുന്നു. ഭാര്യയുടെ വാക്കുകളിൽ വിശ്വാസമാണെന്നും അതിനേക്കാളേറെ യുവതി ആരോഗ്യത്തോടെ ഉണ്ടെന്നറിയുന്നതിന്റെ ആശ്വാസമാണെന്നും ശ്രീശാന്ത് പറയുന്നു. കേസിൽ തീരുമാനം വന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ജോലിക്കു പോകാം എന്ന ആശ്വാസമാണുള്ളത്. ഇതിനകം കോടതിച്ചെലവിനും മറ്റുമായി മൂന്നര ലക്ഷം രൂപ കടം വന്നിട്ടുണ്ട്. അത് വീട്ടണമെങ്കിൽ ജോലിക്കു പോകണമെന്നും ശ്രീശാന്ത് പറഞ്ഞു.
നഴ്സായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത്(24) കോലഞ്ചേരി സ്വദേശിനിയായ ബിഎഎംഎസ് വിദ്യാർത്ഥിനി ശിവകാമിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ജൂലൈ ഏഴിന് വീടുവിട്ടിറങ്ങിയ പെൺകുട്ടി അന്നു തന്നെ ക്ഷേത്രത്തിൽ വച്ച് യുവാവുമായി വിവാഹം ചെയ്തിരുന്നു. രണ്ടു ദിവസം യുവാവിനൊപ്പം താമസിച്ചെങ്കിലും അടുത്ത ദിവസം യുവതിയുടെ പിതാവെത്തി ഔദ്യോഗികമായി വിവാഹം നടത്തി നൽകാമെന്ന് വാഗ്ദാനം നൽകി വീട്ടിൽ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. നാട്ടുകാർ കൂടി ഇടപെട്ടതോടെ ഇവർക്ക് മടങ്ങേണ്ടി വന്നിരുന്നു.
പിന്നീട് പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ പുത്തൻകുരിശ് പൊലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈ സമയം യുവാവിനൊപ്പം പോകാനാണ് താൽപര്യമെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ കോടതി പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ചു. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഗുണ്ടകൾക്കൊപ്പമെത്തി തടഞ്ഞ് പെൺകുട്ടിയെ പിതാവ് ബലമായി കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് ഫയൽ ചെയ്തിരുന്നതിനാൽ പെൺകുട്ടിയെ പിതാവ് തന്നെ കോടതിയിൽ ഹാജരാക്കി വീട്ടിൽ കൊണ്ടു പോയി. നിയമപരമായി പൊലീസ് ഹാജരാക്കണമെന്നിരിക്കെ പിതാവ് തന്നെ പെൺകുട്ടിയെ ഹാജരാക്കിയത് നിയമ വിരുദ്ധമാണെന്നാണ് ഭർത്താവിന്റെ വാദം.
ഹൈക്കോടതിയിൽ യഥാർഥ പെൺകുട്ടിക്കു പകരം രൂപസാദൃശ്യമുള്ള സഹോദരിയെയാണ് പിതാവ് കോടതിയിൽ ഹാജരാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനു വേണ്ടി അഭിഭാഷകൻ അരുൺ കുമാർ ഹൈക്കോടതിയിൽ വീണ്ടും റിട്ട് ഫയൽ ചെയ്തത്. ഇതോടെ പെൺകുട്ടിയെ വീണ്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ ഹാജരാക്കാൻ ബന്ധുക്കൾ തയാറായില്ല. ഒരു തവണ ഓൺലൈനിൽ ഹാജരാക്കിയപ്പോഴും ആൾമാറാട്ടം സംശയിച്ച കോടതി പെൺകുട്ടിയെ മാത്രം റൂമിൽ നിർത്തി ബാക്കിയുള്ളവർ പുറത്തു പോകാൻ നിർദ്ദേശിച്ചു. ഈ സമയം ഇന്റർനെറ്റ് കട്ടായെന്നു പറഞ്ഞ് ഓൺലൈൻ സിറ്റിങ്ങിൽ നിന്നും ഒഴിഞ്ഞു മാറി. ഇതോടെയാണ് കഴിഞ്ഞ 21ന് പെൺകുട്ടിയെ നിർബന്ധമായും നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്
ഇതോടെ കഴിഞ്ഞ 21ന് രാവിലെ കോടതിയിലേയ്ക്ക് വരും വഴി പെൺകുട്ടിക്ക് വയറുവേദനയും ഛർദിയും മൂലം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. കോടതി കേസ് മാറ്റി വച്ച് ആശുപത്രി സൂപ്രണ്ടിനോട് പെൺകുട്ടിയുടെ ചികിത്സാ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം നൽകി. ഈ സമയം പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടില്ല, ഒ.പിയിലാണുള്ളതെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടതി ചേരുമ്പോൾ ഹാജരാക്കാൻ നിർദ്ദേശിച്ചതോടെ പെൺകുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അങ്ങനെ 23ന് പെൺകുട്ടിയുടെ ചികിത്സാ വിവരങ്ങൾ ഹാജരാക്കാൻ സൂപ്രണ്ടിനു നിർദ്ദേശം നൽകി. ഇതോടെ 23ന് പെൺകുട്ടിയെ എം.ആർ.ഐ സ്കാൻ ചെയ്തതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. വയറുവേദനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ എം.ആർ.ഐ സ്കാൻ ഹാജരാക്കിയതിനെ കോടതി ചോദ്യം ചെയ്തെന്നു മാത്രമല്ല, പെൺകുട്ടി ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും 27ന് ഹാജരാക്കാൻ ഉത്തരവിട്ടു.
പിന്നീട് ആംബുലൻസിൽ കിടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്. ആശുപത്രിയിൽ നിന്ന് വരും വഴി ആംബുലൻസിൽ പെൺകുട്ടിയുടെ ബന്ധുക്കളും കയറിയതായി അഭിഭാഷകൻ അരുൺകുമാർ ആരോപിച്ചിരുന്നു. ആംബുലൻസിനു സമീപത്തേയ്ക്ക് ജഡ്ജിമാർ എത്തി ബന്ധുക്കളെ മാറ്റി നിർത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. ഇതോടെ പെൺകുട്ടിയെ ചികിത്സിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഈ ബോധം കെടുന്ന വിധത്തിലുള്ള മരുന്നുകളുടെ വിവരങ്ങൾ രേഖകളിൽ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയെ പൊലീസ് സംരക്ഷണയിൽ കടവന്ത്രയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്നാണ് അച്ഛനൊപ്പം പോകുന്നത്.
ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ ശ്രീശാന്തും ആയൂർവ്വേദ ഡോക്ടറായ ശിവകാമിയും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നു. കർണ്ണാടകയിലെ തുമ്പൂർ എന്ന സ്ഥലത്തുള്ള കോളേജിൽ പഠിച്ചിരുന്ന ഇരുവരും ഇന്റേൺഷിപ്പിനിടയിൽ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയുമായിരുന്നു. തുടർന്ന് ജൂലൈ ആദ്യവാരം ശിവകാമി വീട്ടുകാരറിയാതെ ശ്രീശാന്തിനൊപ്പം പോകുകയും പുന്നപ്രയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് സിനിമാ കഥയെ വെല്ലുന്ന സംഭവ വികാസങ്ങളായിരുന്നു.
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്