നാലാം വയസിൽ സ്കൂൾ സ്കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
എം മനോജ് കുമാർ
കൊച്ചി: പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ സംബന്ധിച്ചവരാരും ഈ വിവാഹം മറക്കില്ല. ഈ വിവാഹം ഒരിക്കലും മറക്കാൻ കഴിയാത്തവർ കൂടിയായിരുന്നു വിവാഹ ചടങ്ങിലെ അതിഥികളും. താലികെട്ട് കണ്ടപ്പോൾ അത് അഭ്രപാളിയിലെ അനശ്വര വിവാഹമുഹൂർത്തങ്ങളിലൊന്നായി പലരും കരുതുകയും ഈ ഈ ചിന്തകൾ പങ്കു വയ്ക്കുകയും ചെയ്തു. ആർമിയിൽ ക്യാപ്റ്റനായ ശ്രീറാമിന്റെയും ഡോക്ടറായ ആര്യശ്രീയുടെയും വിവാഹമായിരുന്നു ഗൃഹാതുര സ്മൃതികൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ നടന്നത്. വധൂവരന്മാരുടെ അമ്മമാർ ടീച്ചർമാരായി ജോലി ചെയ്യുന്ന പള്ളുരുത്തി എസ് ഡിപിവൈ സ്കൂളിനോട് ചേർന്നുള്ള ശിവക്ഷേത്രം കൂടിയാണ് ഭവാനി ശിവക്ഷേത്രം. വിവാഹത്തിൽ പങ്കെടുത്തത് കൂടുതലും അദ്ധ്യാപകരും ഈ സ്കൂളുമായി ബന്ധം പുലർത്തുന്നവരുമായിരുന്നു.
ശ്രീറാമും ആര്യശ്രീയുടെയും തമ്മിലുള്ള യഥാർത്ഥ വിവാഹം ഇപ്പോഴാണ് നടന്നതെങ്കിലും ഒരു നാടകത്തിൽ ഇവർ തമ്മിലുള്ള വിവാഹം മുൻപ് നടന്നിരുന്നു. അത് 22 വർഷം മുൻപായിരുന്നു. ആ വിവാഹത്തിന്റെ തനിയാവർത്തനമാണ് ഭവാനി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്നത് ആദ്യത്തേത് നാടകമായിരുന്നെങ്കിൽ ഇപ്പോൾ നടന്നത് യഥാർത്ഥ വിവാഹവും. ഇവർ തമ്മിൽ ശരിക്കും വിവാഹിതനാകും എന്ന് ഒരു ചിന്തയുമില്ലാത്ത പള്ളുരുത്തി സ്കൂളിലെ അദ്ധ്യാപകർ തന്നെയാണ് സ്കിറ്റിന്റെ ഭാഗമായുള്ള വിവാഹത്തിനായി ഈ കുട്ടികളുടെ കൈകൾ ചേർത്തു വച്ചത്. അന്ന് ആ കൈകൾ ചേർക്കപ്പെട്ടെങ്കിലും ഈ കഴിഞ്ഞ ദിവസം വിവാഹം തന്നെ യാഥാർഥ്യമാവുകയായിരുന്നു. മുൻപ് ഇവർ തമ്മിൽ നടന്ന വിവാഹത്തിന്റെ കഥ ഇങ്ങിനെ. രണ്ടുപേർക്കും നാല് വയസുള്ളപ്പോഴാണ് സ്കൂൾ ആഘോഷവുമായി ബന്ധപ്പെട്ടു സ്കിറ്റ് നടക്കുന്നത്. സ്കിറ്റിൽ വിവാഹമുണ്ട്. സ്കിറ്റ് പട്ടാളക്കാരന്റെ വിവാഹം.
സ്കിറ്റിനായി വരനും വധുവും വേണം. ഒരു നാല് വയസുകാർ എങ്കിലും ഇതിനായി വേണം. നാല് വയസുകാരെ എങ്ങിനെ തപ്പിപ്പിടിക്കും. സ്കിറ്റ് സംവിധാനം ചെയ്ത അദ്ധ്യാപകൻ റഷീദ് സാർ കുട്ടികളെ അന്വേഷിക്കാൻ ഒന്നും മിനക്കെട്ടില്ല. അദ്ധ്യാപികമാരായ സന്ധ്യയുടെയും മിനിയുടെയും നാലുവയസുകാരായ കുട്ടികളെ തന്നെ വിവാഹത്തിനായി ഒരുക്കി. ഇന്നത്തെ വധൂ വരന്മാരായ ശ്രീറാമിനേയും ആര്യശ്രീയേയും ആണ് അന്ന് ഇങ്ങിനെ ഒരുക്കിയത്. ആ വിവാഹം അങ്ങിനെ നടക്കുകയും ചെയ്തു. വിവാഹ രംഗങ്ങൾ ഇങ്ങിനെയായിരുന്നു. സ്കിറ്റിൽ പട്ടാളക്കാരനായത് ശ്രീറാം തന്നെ. അതീവ രസകരമായി സ്കിറ്റ് അരങ്ങേറി. പട്ടാളക്കാരനായ ശ്രീറാം അന്ന് പിണങ്ങി. നാല് വയസുകാരനായ ശ്രീറാം പറഞ്ഞു. ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... പരിപാടി ദിവസം രാവിലെയും പട്ടാളക്കാരന്റെ ധൈര്യം ചോർന്നുപോയി. വരൻ നിലവിളിച്ചു. നാടകത്തിലെ വിവാഹം പക്ഷെ കഴിഞ്ഞു.
സ്കിറ്റ്പ്പ് കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തന്നു. അന്ന് കുഞ്ഞമ്മയായ ദീപ. ഇന്ന് ഡോക്ടർ ദീപ. വധുവായ ആര്യശ്രീയെ താഴെയിറക്കി. അന്ന് ഈ വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും. ഇവർ ആര്യശ്രീയെ ഏറ്റുവാങ്ങി തോളിലിട്ടു. കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിച്ചു. പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും പോയി. അമ്മമാർ പിന്നെയും പള്ളുരുത്തി സ്കൂളിൽ ടീച്ചര്മാരായി തന്നെ തുടരുകയും ചെയ്തു.
ടീച്ചർമാർ പക്ഷെ ആത്മമിത്രങ്ങളായിരുന്നു. അവർ പള്ളുരുത്തി സ്റ്റാഫ് റൂമിലെ ബെഞ്ചിൽ മുൻപ് ഒന്നിച്ചിരുന്നാണ് പുളിമാങ്ങ തിന്നത്. അന്നവർ ഒരേ സമയം ഗർഭിണികൾ കൂടിയായിരുന്നു. പക്ഷെ കല്യാണത്തിന്റെ കാര്യമൊക്കെ അന്നേ അവർ മറന്നിരുന്നു. പക്ഷെ കുട്ടികൾ മറന്നോ എന്ന കാര്യം അവർ ഓർത്തതുമില്ല. ആര്യ ശ്രീ ഈ വിവാഹം മറന്നോ എന്ന് അറിയില്ല. പക്ഷെ ശ്രീറാം ഈ വിവാഹം മറന്നില്ല. വർഷങ്ങൾ കഴിഞ്ഞു .ശ്രീറാം എൻഡിഎ
ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി. വധു ആര്യശ്രീ എംബിബിഎസ് കഴിഞ്ഞു ഡോക്ടറുമായി. വരന് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ വരൻ ആദ്യം വിവാഹത്തെ ഓർത്തു. വധുവായ ആര്യശ്രീയെ ഓർത്തു. പിന്നെ സമയമെടുത്തിയില്ല. ഫെയ്സ് ബുക്ക് വഴി തിരിഞ്ഞു ആര്യശ്രീയുടെ മെസ്സേജ് ബോക്സിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ. ആലോചന മുറുകി.
ആര്യശ്രീയുടെ വീട്ടുകാർ പക്ഷെ വിവാഹത്തിൽ നിന്ന് പിന്നോട്ടടിച്ചു. വധുവിനെ അവർക്ക് കൊച്ചിയിൽ തന്നെ വിവാഹം കഴിച്ചു അയക്കണം. ആ രീതിയിൽ തന്നെയാണ് വധുവിന്റെ വീട്ടുകാർ ആലോചിച്ചത്. 'അമ്മാർ തമ്മിൽ അടുപ്പമായിരുന്നതിനാൽ ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ഇരുവർക്കും പ്രയാസവും വരില്ലായിരുന്നു. പക്ഷെ സംഭവം അറിഞ്ഞു ശ്രീറാം നേരിട്ട് ആര്യശ്രീയുടെ അമ്മയെ ബന്ധപ്പെട്ടു. ആ വാക്കുകൾക്ക് അത്രമാത്രം ശക്തിയുണ്ടായിരുന്നു. ഞങ്ങൾക്ക് നിരസിക്കാനും പ്രയാസമായിരുന്നു-മുൻപ് സ്കിറ്റ് വേളയിൽ വധുവിനെ വാരിയെടുത്ത കുഞ്ഞമ്മയായ ഡോക്ടർ ദീപ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒടുവിൽ ഇരുവീട്ടുകാരും യോജിച്ചു വിവാഹം തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന്റെ അതിഥികളുടെ കാര്യത്തിലും മാറ്റങ്ങൾ വന്നു. അന്ന് നാടകവേളയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ, അന്ന് അടുപ്പം നിലനിർത്തിയവർ എല്ലാവരും വിവാഹത്തിന് എത്തി. സ്കിറ്റ് വേളയിൽ ഇവരെ തിരഞ്ഞെടുത്ത് ഒരുക്കിയ റഷീദ് സാർ സാർ തന്നെ വിവാഹവേളയിൽ മുഖ്യാഥിതിയായി വരുകയും അന്നത്തെ കാര്യങ്ങൾ വിവാഹ വേളയിൽ അനുസ്മരിക്കുകയും ചെയ്തു വേദിയിൽ പഴയ കഥ അനുസ്മരിച്ച സാർ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.
വധുവായി ആര്യശ്രീയെ തന്നെ ലഭിച്ചെങ്കിലും വരനായ ശ്രീറാമിന്റെ ഒരു നിർബന്ധം നടന്നില്ല. അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്നായിരുന്നു ശ്രീറാമിന്റെ നിർബന്ധം. അതിനു പക്ഷെ പ്രയാസമായിരുന്നു. പകരം രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് വരൻ തൃപ്തനായി. ഒപ്പം രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ഒരു ജീപ്പ് വാങ്ങി. ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി. വധൂവരന്മാരുടെ വിവാഹാനന്തര യാത്ര ജീപ്പിൽ നടത്തുകയും ചെയ്തു. വിവാഹം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും വിവാഹത്തിൽ പങ്കെടുത്തവർക്ക് ഈ വിവാഹം മറക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അഭ്രപാളികളിൽ അവർ കണ്ടു മറന്ന അനശ്വരമായ വിവാഹമുഹൂർത്തങ്ങളിൽ ഒന്നാണ് പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ അവർക്ക് മുന്നിൽ പുനരുജ്ജീവിച്ചത്.
കഥ ഇങ്ങനെ:
വർഷങ്ങൾക്കപ്പുറം ഒരിക്കൽ കൊച്ചി SDPY സ്കൂളിലെ സ്റ്റാഫ് റൂമിൽ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അദ്ധ്യാപികമാർ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികൾക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു.രണ്ടാളെയും ഒരേ ക്ലാസിൽ ചേർക്കുന്നു. സ്കൂൾആനിവേഴ്റി വന്നപ്പോൾ സ്കൂളിലെ ഡാൻസ് മാസ്റ്ററായ റഷീദ് സാർ 'ഒരു പട്ടാളക്കാരന്റെ കല്യാണം' എന്നൊരു കോമഡി സ്കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരൻ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.അതീവ രസകരമായി സ്കിറ്റ് അരങ്ങേറുന്നു. (ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോർന്ന വരൻ നിലവിളിച്ചുവെങ്കിലും..! ) പരിപാടി കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാൻ.. വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.
വർഷങ്ങൾ കഴിഞ്ഞു.ചെക്കൻNDA ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി .MBBS നാലാം വർഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യിൽ തപ്പിയെടുത്ത് 'ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ 'എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാർ പേർത്തും പേർത്തും ചിന്തിച്ചിട്ട് ഒടുവിൽ ,റഷീദ് സാർ കൂട്ടിച്ചേർത്തത് ഇനി നമ്മളായിട്ട് വേർപിരിക്കണ്ടാ 'എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവർ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റൻ ശ്രീറാം. 'ഒരു പട്ടാളക്കാരന്റെ കല്യാണം' വീണ്ടും അരങ്ങേറിയപ്പോൾ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു.റഷീദ് സാർ വേദിയിൽ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.( ഇനി ഇമ്മാതിരി നാടകങ്ങൾ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!).
അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിർഭാഗ്യവശാൽ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി.രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തിൽ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം!
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്