ലൗ ജിഹാദിന്റെ പേരിലെ മറ്റൊരു സൈബർ നുണപ്രചരണം കൂടി പൊളിഞ്ഞു; കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരിയിലെ സത്യസരണിയിൽ നിന്നും കണ്ടെത്തിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത് ബിജെപി സൈബർ പോരാളി ജലജ ശ്രീനിവാസ് ആചാര്യ; ലൗ ജിഹാദിന് ഇരയായെന്ന് സംഘപരിവാർ ചാവേറായ ജലജ പ്രചരിപ്പിച്ചത് ഒന്നുമറിയാത്ത മറ്റൊരു യുവതിയുടെ പടം; വിഷലിപ്തമായ പ്രചാരണം നടത്തിയ ജലജയ്ക്ക് എതിരെ പരാതിയുമായി സൈബർ ലോകം; ലൗ ജിഹാദ് വിവാദം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ
എം മനോജ്കുമാർ
തിരുവനന്തപുരം: സോഷ്യൽ മീഡിയകൾ അർദ്ധസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോം ആയി മാറുകയാണോ? ഇടത്-സംഘപരിവാർ പക്ഷത്ത് നിന്ന്
ഒരു പെൺകുട്ടിയെ വിരൽചൂണ്ടിയുള്ള വിവാദം ഈ ആശങ്ക തന്നെയാണ് പങ്കു വയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കണ്ടെത്തി എന്ന ജലജ ശ്രീനിവാസ് ആചാര്യയുടെ പോസ്റ്റാണ് വിവാദമായത്. കാര്യമറിയാതെ ഈ അർദ്ധ സത്യം ഒട്ടുവളരെ പേർ ഷെയർ ചെയ്തു. മതപരിവർത്തനവും ലൗ ജിഹാദും ആയി ജലജയുടെ പോസ്റ്റ് മാറിയതോടെയാണ് ഇടത് പക്ഷത്ത് നിന്ന് ബീന സണ്ണി രംഗത്ത് വന്നത്. സത്യസരണിയുടെ പേരിൽ രണ്ടു പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന വനിതകൾ സോഷ്യൽ മീഡിയയിൽ കൂടി ഏറ്റുമുട്ടുമ്പോൾ രണ്ടു വനിതകളുടെയും ഫെയ്സ് ബുക്ക് കുറിപ്പുകൾ ഒരേ സമയം വൈറലുമായി. ശരിയേത്, തെറ്റേത് എന്ന് നോക്കാതെ സംഘപരിവാർ ഭാഗത്തുള്ളവർ ജലജയുടെ പോസ്റ്റ് ഷെയർ ചെയ്തതോടെയാണ് സംഘപരിവാറിന്റെ ദുഷ്പ്രചരണം ചൂണ്ടിക്കാട്ടി ബീന സണ്ണി രംഗത്ത് വന്നത്.
വിശ്വാസ്യത തോന്നിക്കുംവിധമാണ് ജലജ ശ്രീനിവാസ് കാണാതായ പെൺകുട്ടിയുടെ ഫോട്ടോ സഹിതം ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്. ജലജയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത് ഇങ്ങനെ: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകളെ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന പെൺകുട്ടിയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള പെൺകുട്ടിയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. മകളെ തിരിച്ചെത്തിക്കണമെന്ന് എ.ഡി.ജി.പി ബി.സന്ധ്യക്ക് പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പെൺകുട്ടിക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.
ജലജ പറയുന്ന രീതിയിൽ ഒരു റെയ്ഡ് സത്യസരണിയിൽ നടന്നില്ല. ജലജ പറയുന്ന രീതിയിൽ ഒരു സംഭവം നടക്കുന്നത് സത്യസരണി അധികൃതരുടെ ഭാഷയിൽ പറഞ്ഞാൽ മൂന്നു വർഷം മുൻപാണ്. കാണാതായ പെൺകുട്ടി എന്ന് പറഞ്ഞു ജലജ പോസ്റ്റ് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നൂ കാണാതായ പെൺകുട്ടിയെയല്ല. സത്യസരണിയിൽ ഒരു റെയിഡ് നടന്നിട്ടുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനു ഉദാഹരണമാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞു ബീന രംഗത്ത് വന്നത്. കള്ളപ്രചാരണം നടത്തുമ്പോൾ ഈ ജലജ ആരെന്നു ആദ്യം മനസിലാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ബീനയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ജലജ ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗമാണ്. കഴിഞ്ഞ ദിവസം നടന്ന കലൂർ പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷനിൽ സജീവമായി പങ്കെടുത്ത ഒരു ചാവേർ...പറഞ്ഞു വരുന്നത് എത്ര വിഷലിപ്തമായ പ്രഛാരണങ്ങൾ ആണ് ഈ തീവ്രവാദിണികൾ സമൂഹത്തിൽ നടത്തുന്നത് എന്ന് ഒന്ന് നോക്കൂ... എന്ന് പറഞ്ഞു പെൺകുട്ടിയുടെ വിഷയം തന്നെയാണ് ബീനയും എടുത്തിട്ടത്.
ഒന്നാമത് പെൺകുട്ടിയുടെ ഫോട്ടോ അതല്ല. ഫോട്ടോ തന്നെ തെറ്റായാണ് പ്രചരിപ്പിക്കുന്നത്. പാവക്കുളം അമ്പലത്തിൽ പ്രശ്നം ഉണ്ടാക്കിയ സ്ത്രീയുടേതെന്ന രീതിയിൽ തന്റെ ഫോട്ടോ ബിജെപി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിനിയായ യുവതിയാണ് ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജലജ ശ്രീനിവാസ ആചാര്യ എന്ന സ്ത്രീയുടെ ഫേസ് ബുക്ക് പേജിലാണ് തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നതെന്ന് യുവതി പറയുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം ലിങ്കുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്-ബീന എഴുതുന്നു. അപർണയെക്കുറിച്ച് ജലജ പോസ്റ്റിയത് മുഴുവൻ തെറ്റാണ് എന്ന് പറയാൻ ഈ കാരണങ്ങൾ കൂടി ബീന നിരത്തുന്നു.
ബീനയുടെ പോസ്റ്റ് ഈ വിധം: ജലജയുടെ പോസ്റ്റ് പച്ചക്കള്ളമാണ്. പോസ്റ്റിന് കൂടെ ഇവർ കൊടുത്തിരിക്കുന്ന ചിത്രം തിരുവനന്തപുരം സ്വദേശി പെൺകുട്ടിടേതല്ല. തിരുവനന്തപുരത്ത് നിന്ന് കാണാതായ സൈനികോദ്യോഗസ്ഥന്റെ മകളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് ആ കുട്ടി വീട് വിട്ടത്. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോ കാഞ്ഞങ്ങാട് നിങ്ങളുടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടേതാണ്. ആ കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മത പരിവർത്തന കേന്ദ്രം എന്ന് ആരോപിക്കപ്പെടുന്ന മത തീവ്രവാദ കേന്ദ്രമായ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനകം ഒരുതരത്തിലുള്ള പൊലീസ് റെയ്ഡും നടന്നിട്ടില്ല എന്ന് മലപ്പുറം എസ്പി യു അബ്ദുൽ കരീം പറയുന്നു. ഈ വ്യാജ വാർത്ത പോസ്റ്റ് നിരവധി പേരും, നിരവധി ഗ്രൂപ്പുകളിലുമാണ് ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം എത്തരത്തിൽ ആണ് വേരോടുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ബിജെപി എന്ന രാഷ്ട്രീയ കക്ഷിയുടെ ജില്ലാ കമ്മിറ്റി അംഗം തന്നെ നടത്തുന്ന ഈ വ്യാജ വാർത്താ വിതരണം. നെല്ലും പതിരും സ്വയം തിരിച്ചറിയുക, അത് കൂടുതൽ പേരിലേക്കെത്തിക്കുക എന്നത് മാത്രമാണ് ഈ കെട്ട കാലത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ ഒരു രാഷ്ട്രീയ പ്രവർത്തനം-ബീന പോസ്റ്റ് അവസാനിപ്പിക്കുന്നു.
ജലജയുടെ പോസ്റ്റിൽ കാണിച്ചിരിക്കുന്ന ഫോട്ടോആരുടേത് എന്ന് ഉറപ്പില്ല. പക്ഷെ ജലജ പറയുന്നതിൽ അർദ്ധ സത്യമുണ്ട്. പക്ഷെ പൂർണമായും ശരിയുമല്ല. കരസേനാ ഉദ്യോഗസ്ഥന്റെ മകളെ കാണാനില്ലായിരുന്നു. അത് മൂന്നു വർഷം മുൻപാണ്. പെൺകുട്ടി യെ സത്യസരണിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ മകളെ കാണാൻ സത്യസരണിയിൽ എത്തിയിരുന്നു. പെൺകുട്ടി സത്യസരണിയിൽ ഉണ്ടായിരുന്നു എന്ന കാര്യം മറുനാടനോട് വിശദീകരിച്ചത് സത്യസരണി അധികൃതർ തന്നെയാണ്. പെൺകുട്ടിയുടെ അമ്മ പരാതി നൽകിയതിനെ തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സത്യസരണിയിൽ വന്നിരുന്നു. ഞങ്ങൾ അവരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കാണാൻ അമ്മ നേരിട്ട് വന്നു. അവർ സംസാരിക്കുകയും ചെയ്തു. അമ്മയുടെ കൂടെ മടങ്ങുന്നില്ല എന്നാണ് അമ്മയോട് പറഞ്ഞത്. മതപഠനം പൂർത്തിയാക്കിയ ശേഷമാണ് പെൺകുട്ടി മടങ്ങിയത്. പക്ഷെ ഇപ്പോൾ എവിടെയുണ്ട് എന്ന കാര്യം ഞങ്ങൾക്ക് അറിയില്ല-സത്യസരണി അധികൃതർ പറയുന്നു. ബീനയുടെ പോസ്റ്റിൽ പറയുന്നതിൽ ഒരു കാര്യം ജലജയുടെ പോസ്റ്റിലുള്ള പെൺകുട്ടി കാഞ്ഞങ്ങാട് നിന്നും കാണാതായ പെൺകുട്ടിയാണ് എന്നാണ് പറയുന്നത്.
ആ പെൺകുട്ടിയെ കാണാതായതാണ്. ആ പെൺകുട്ടി ഇവിടെയുണ്ട് എന്ന് ഇപ്പോൾ ഒരറിവുമില്ല. ഒരു പെൺകുട്ടിയെ മതം മാറ്റിയതായും ഒരു പെൺകുട്ടിയെ കാണാതായി എന്നുമാണ് വിവാദ പോസ്റ്റുകളിൽ നിന്ന് വെളിച്ചത്ത് വരുന്ന കാര്യം. കേരളത്തിൽ പെൺകുട്ടികൾ മതം മാറ്റപ്പെടുകയും കാണാതാവുകയും ചെയ്യുന്നു. ഇത്തരം പോസ്റ്റുകൾ വരുമ്പോഴാണ് ഇത് പൊതുശ്രദ്ധയിൽ വരുന്നത്. പക്ഷെ റെയ്ഡ് നടന്നിട്ടില്ലാത്ത ഒരു സ്ഥലത്ത് റെയ്ഡ് നടന്നും എന്നും പെൺകുട്ടിയെ കണ്ടെത്തി എന്നും വിശ്വാസ്യതയോടെ പറയുകയാണ് ജലജ ചെയ്യുന്നത്. ഇത് ബീന പറയുന്നത് പോലെ സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം വേരോട്ടാനുള്ള ഒരു പ്രക്രിയയിൽ തന്നെയാണ് പെടുന്നത്. സത്യസരണിയിൽ ഒരു റെയ്ഡും നടന്നിട്ടില്ലെന്ന് മഞ്ചേരി സിഐയും മറുനാടനോട് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ അപവാദ പ്രചരണത്തിനു വ്യാജവാർത്തകൾക്കുമുള്ള പ്ലാറ്റ്ഫോം ആയി മാറുന്നു എന്ന ആരോപണം ശരിവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കത്തുന്ന വിവാദവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്