ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും സിയാനി ബെന്നി; മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തി; വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും പത്തൊമ്പതുകാരിയുടെ വെളിപ്പെടുത്തൽ; തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്നോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; ഡൽഹിയിലെ 'ലൗ ജിഹാദിൽ' അയിഷ നിലപാട് വിശദീകരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയിൽ ചേർത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡൽഹിയിൽനിന്നു യുഎഇയിൽ എത്തിയ മലയാളി പെൺകുട്ടി താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങൾ തള്ളുകയാണ്. ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയിൽ എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ എത്തിയത്. പ്രായപൂർത്തിയായ ആളാണെന്നും തീരുമാനമെടുക്കാൻ കഴിവുണ്ടെന്നും സിയാനി പറഞ്ഞു. സിയാനി അയിഷയെന്ന പേര് സ്വീകരിച്ചാണ് മതം മാറിയതെന്നാണ് വ്യക്തമാകുന്നത്.
ജീസസ് ആൻഡ് മേരി കോളജിൽ വിദ്യാർത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസിൽ എത്തിയിരുന്നു. 18-ാം തീയതി അബുദാബിയിലേക്കു പറന്ന സിയാനി, 9 മാസമായി പ്രണയിക്കുന്ന കാസർകോട് സ്വദേശിയുടെ അടുത്തേക്കു വരികയായിരുന്നു.ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായത്. 24-ന് അബുദാബിയിലെ കോടതിയിൽ താൻ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സിയാനി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിയാനി പോയതിനു ശേഷം കോഴിക്കോടുള്ള മാതാപിതാക്കൾ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് സിയാനി നിലപാട് വ്യക്തമാക്കുന്നത്. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തിയതായും സിയാനി പറയുന്നു. വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും അവർ പറഞ്ഞു.
ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷനും സിയാനി മറുപടി നൽകി. ന്യൂനപക്ഷ കമ്മിഷനെ കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി, കേരളപൊലീസ്, സിബിഐ എന്നിവർക്കും കത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയതും ആയിഷ എന്ന യുവതികത്തിൽ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്ന് ഇന്ത്യൻ എംബസിയെയും മാതാപിതാക്കളെയും അറിയിച്ചിരുന്നു. തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും പത്തൊൻപതുകാരിയായ യുവതി അഭ്യർത്ഥിക്കുന്നു.
എന്റെ സത്യത്തെ കണ്ടെത്തി എന്നാൽ താൻ യുഎഇയിൽ വന്നത് പ്രണയം തേടിയാണെന്ന് സിയാനി ബെന്നി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതാണ് സത്യം, ഞാൻ എന്റെ സത്യത്തെ കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ വന്നത്. ആരും നിർബന്ധിച്ചിട്ടില്ല. പ്രായപൂർത്തിയായ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്നും സിയാനി ബെന്നി പറഞ്ഞു. ഈ മാസം 24ന് സ്വന്തം ഇഷ്ടപ്രകാരം അബൂദാബിയിൽ വച്ച് ഇസ്ലാം സ്വീകരിച്ചുവെന്ന് സിയാനി ബെന്നി പറഞ്ഞു. ഇനിയുള്ള ജീവിതം ഞാൻ ഇസ്ലാം സ്വീകരിച്ചു. ഇനിയുള്ള ജീവിതം മുസ്ലിമായിട്ടാകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിക്കണം. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ വന്നിരുന്നു. ഇപ്പോൾ തിരിച്ചുവരില്ലെന്ന് താൻ അവരോട് പറഞ്ഞു. വിവാഹം ചെയ്ത് യുഎഇയിൽ താമസിക്കാനാണ് ആഗ്രഹമെന്നും സിയാനി ബെന്നി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
കത്ത് പൂർണരൂപത്തിൽ
ബഹുമാനപ്പെട്ട സർ,
ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂർത്തിയായ ഒരു പൗരയെന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 2019 സെപ്റ്റംബർ 18 ന് വൈകിട്ടാണ് ഞാൻ അബുദാബിയിൽ എത്തിയത്. വിസയും വിമാന ടിക്കറ്റുമെടുക്കാൻ ഒരു പുരുഷൻ എന്നെ സഹായിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 24 ന് ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിൽ വച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആയിഷ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. ഞാൻ ഈ മതത്തെ അംഗീകരിക്കുകയും എന്റെ ശിഷ്ട ജീവിതം ഈ വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്നും ഞാൻ ഇവിടെ നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എന്നെ ബന്ധപ്പെട്ട ഇന്ത്യൻ എംബസിയെ ഞാൻ അറിയിച്ചിരുന്നു. മാതാപിതാക്കളായ ബെന്നി വർഗീസ്, ആനിയമ്മ ബെന്നി, സഹോദരൻ ബോണി ബെന്നി എന്നിവർ എന്നെ അബുദാബിയിൽ വച്ച് കാണുകയും ചെയ്തു. അവരോടും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്നും മതപരിവർത്തനം നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു.
എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാൻ വിടണമെന്നും നിലവിലുള്ള കേസ് പിൻവലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
നന്ദിപൂർവം
ആയിഷ
ഡൽഹി യൂനിവേഴ്സിറ്റിയിലെ 19 കാരിയായ ക്രിസ്ത്യൻ വിദ്യാർത്ഥി രണ്ടാഴ്ച മുമ്പാണ് അബുദാബിയിലേക്ക് പോയത്്. ഇതേ തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും വാർത്തയുണ്ടായിരുന്നു. പെൺകുട്ടി അബൂദബിയിലേക്ക് പോയ സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യനടക്കം ഉന്നതർ ഇടപെട്ടിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോർജ്ജ് കുര്യൻ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. പെൺകുട്ടി അബുദബിയിലേക്ക് പോയതിനെ തുടർന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കിയെന്ന തരത്തിൽ മലയാള പത്രങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
തന്നെ ആരും മതപരിവർത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെൺകുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും പെൺകുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബൂദബിയിലെത്തിയ രക്ഷിതാക്കൾ പെൺകുട്ടിയുമായി സംസാരിച്ചു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല അബൂദബിയിൽ വന്നത്.
മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. അബൂദബിയിൽ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പെൺകുട്ടി വ്യക്തമാക്കി.
Stories you may Like
- ഇസ്ലാമിക ജിഹാദ് നേതാക്കളെ തെരഞ്ഞുപിടിച്ചു കൊന്നൊടുക്കി ഇസ്രയേൽ
- ആലുവ കൊലപാതകം; അടിയന്തര പ്രമേയ നോട്ടീസ് നൽകി ബെന്നി ബഹനാൻ
- ലൗവ് ജിഹാദിനെ ലൗ ട്രാപ്പ് ജിഹാദ് എന്നാണ് വിളിക്കേണ്ടത്
- ആയിഷ അഫ്രീൻ വരച്ച ചിത്രം പങ്കുവെച്ചു മന്ത്രി വീണാ ജോർജിന്റെ ക്രിസ്തുമസ് ആശംസ
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്