അമേരിക്കയിൽ തൊഴിൽ നഷ്ടമാവുന്നത് മൂന്നുകോടി പേർക്ക്; യൂറോപ്യൻ യൂണിയനിലും, യുകെയിലും അപകടത്തിലാവുന്നത് 60 ദശലക്ഷം തൊഴിലുകൾ; ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ടിൽ കേരളത്തിലും ഭീതി; കൂറ്റൻ റാലികൾ ഉപേക്ഷിച്ച് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഗ്രീസിലും ഏതൻസിലും പ്രകടനം; ഇത്തവണത്തെ ലോക തൊഴിലാളി ദിനം കടന്നുപോകുന്നത് സമാനതകൾ ഇല്ലാത്ത നഷ്ടങ്ങൾക്കിടെ
മറുനാടൻ ഡെസ്‌ക്
ജനീവ: സമാനതകളില്ലാത്ത് സാഹചര്യത്തിലൂടെയൊണ് ഇത്തവത്തെ സാർവദേശീയ തൊഴിലാളി ദിനം കടന്നുപോയത്.കോവിഡ്-19 കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ കണക്കെടുപ്പാണ് എങ്ങും. എട്ട് മണിക്കൂർ തൊഴിലവകാശം നേടിയതിന്റെ വാർഷിക ദിനത്തിൽ, എങ്ങനെ തൊഴിലെടുത്ത് ജീവിക്കുമെന്ന വെല്ലുവിളിയാണ് ലോക തൊഴിലാളി വർഗത്തിന് മുന്നിൽ ഉയർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ തൊഴിലവകാശങ്ങളുടെ മേലുള്ള കൈയേറ്റങ്ങൾക്ക് മുന്നിൽ അവർ നിസഹായരാവുകയും ചെയ്യുന്നു.
ലോകത്തെ തൊഴിലാളി വർഗം കോവിഡ്-19 നെ തൊഴിൽപരമായ രോഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവെയ്ക്കുന്നു. കോവിഡിന് മുന്നിൽ അമേരിക്കയെ പോലുള്ള വൻ സമ്പദ് വ്യവസ്ഥകൾ തകർന്നുപോയത് പൊതു ആരോഗ്യ സംവിധാനത്തിന്റെ അഭാവമാണെന്ന് ഇന്ന് പൊതുവിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദുരന്തവും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് തൊഴിലാളികളാണ്. ഇന്ത്യയിൽ തന്നെ പൊതു ആരോഗ്യമേഖല ശക്തമായ കേരളം പോലുള്ള പ്രദേശങ്ങളിലാണ് കോവിഡിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതെല്ലാം ചർച്ചയാക്കിയാണ് ലോക തൊഴിലാളി ദിനം കടന്നുപോയത്. മുമ്പ് പടുകൂറ്റൻ റാലികൾ നടക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൊന്നും ഇത്തവണ കാര്യമായ പരിപാടികൾ ഇല്ലായിരുന്നു.
റാലികൾ ചുരുക്കി ലോകം
ലോകത്തിൽ ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന തൊഴിലാളിദിന റാലി സംഘടിപ്പിക്കപ്പെടുന്നത് ക്യൂബയിലെ ഹവാനയിലാണ്. ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം പേരാണ് മെയ് 1ന് ഹവാനയിലെ പടുകൂറ്റൻ പ്രകടനത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഇപ്രാവശ്യം ഹവാനയിൽ തൊഴിലാളി പ്രകടനം സംഘടിപ്പിക്കുന്നില്ല.ഹവാനയിലെ തൊഴിലാളിദിന റാലികൾ ലോകത്തിന് എപ്പോഴും ആവേശം നൽകിയിട്ടുള്ള ഒന്നാണ്. ഇതിൽ പങ്കെടുക്കുന്നതിനായി വിദേശ ടൂറിസ്റ്റുകൾ പോലും ഈ സമയത്ത് ക്യൂബയിലേക്ക് പോവാറുണ്ട്. ക്യൂബൻ മെയ്ദിനാഘോഷങ്ങളുടെ ആവേശം തുടിക്കുന്ന, വിപ്ലവപ്പോരാളികളുടെ ചിത്രങ്ങളും മെയ്ദിനം നീണാൾ വാഴട്ടെ, സോഷ്യലിസം നീണാൾ വാഴട്ടെ തുടങ്ങിയ ബാനറുകളും ഉയർത്തിക്കൊണ്ടാണ് പരിപാടി നടക്കാറ്്. എന്നാൽ ഇത്തവണ സാമൂഹിക അകലം പാലിച്ച് ചുരുങ്ങിയപേർ മാത്രമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്.
കൊറോണ വ്യാപന പശ്ചാത്തലത്തിലും സാമൂഹിക അകലമുൾപ്പെടെയുള്ള പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഗ്രീസിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ ജഅങഋ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിനാഘോഷത്തിൽ ആയിരത്തിലധികമാളുകൾ പങ്കെടുത്തു.മുതലാളിത്തമാണ് വൈറസെന്നും ആ വൈറസിനെ തുരത്തിയാൽ തൊഴിലാളികൾ രക്ഷപ്പെടുമെന്നും പറഞ്ഞുകൊണ്ട് ഗ്രീസിലെ ഏഥൻസിലും തെസ്സലോനിക്കിയിലുമുൾപ്പെടെ നിരവധി നഗരങ്ങളിൽ മെയ്ദിന പരിപാടികൾ നടന്നിട്ടുണ്ട്.
അമേരിക്കയിൽ തൊഴിൽ നഷ്ടമാവുന്നത് മൂന്നുകോടി പേർക്ക്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ അമേരിക്കയിൽ മൂന്ന് കോടി ആളുകളുടെ തൊഴിലിനെ പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് ബാധിച്ചതായാണ് എറ്റവും പുതിയ റിപ്പോർട്ട്. കുതിച്ചുയരുന്ന യുഎസിന്റെ തൊഴിലില്ലായ്മ നിരക്ക് 1930 കളിലെ മഹാമാന്ദ്യത്തിനിടയിൽ കണ്ട നിരക്കിലേക്ക് അടുത്തിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു തൊഴിൽ സ്ഥാപനം അടച്ചുപൂട്ടുകയും അതു വഴി തൊഴിൽ നഷ്ടപ്പെടുകയും ചെയ്തവുടെ എണ്ണം മാർച്ച് അവസാന രണ്ടാഴ്ചയ്ക്കുള്ളിൽ 10 ദശലക്ഷത്തിലെത്തി.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചവർ 10 ദശലക്ഷത്തിലേറെയാണെന്നും സർക്കാർ പറയുന്നു. കോവിഡ് 19 നെത്തുടർന്ന് അമേരിക്കയിൽ മാത്രം 2കോടി പ്രത്യക്ഷ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇതും പരോക്ഷ തൊഴിൽ നഷ്ടവും ചേരീനേ്ാൾ അത് മൂന്ന് കോടിയിൽ ്എത്തുമെന്നാണ് അമേരിക്കൻ മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കെൻസി പറയുന്നത്.
കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി യൂറോപ്യൻ യൂണിയനിലും, യുകെയിലും 60 ദശലക്ഷം തൊഴിലുകളെയാണ് അപകടത്തിലാക്കിയിരിക്കുന്നതെന്ന് മക്കെൻസി പറയുന്നു. യൂറോപ്യൻ യൂണിയന്റെ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിൽനിന്നും 11 ശതമാനമായി ഉയരും. യൂറോപ്യൻ യൂണിയനിലെയും യുകെയിലെയും നാലിൽ ഒരു ജോലിയുടെ സമയം, വേതനം എന്നിവ വെട്ടിച്ചുരുക്കാനോ, സ്ഥിരമായി പിരിച്ചുവിടാനോ, താത്കാലിക അവധിയിലേക്കു തൊഴിലാളിയെ പ്രവേശിപ്പിക്കുവാനോ ഇപ്പോഴത്തെ പ്രതിസന്ധി കാരണമായേക്കുമെന്നു മക്കെൻസി വിലയിരുത്തുന്നു.
പൊലീസ് സേനയെ പോലെ അവശ്യ സേവനത്തിലേർപ്പെട്ടിരിക്കുന്നവർക്കും, മറ്റുള്ളവരുമായി അടുത്ത ബന്ധം ആവശ്യമില്ലാത്ത അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ ഉൾപ്പെടുന്ന പ്രൊഫഷണലുകൾക്കും തൊഴിലിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ടി വരില്ലെന്നു മക്കെൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, റീട്ടെയ്ൽ മേഖലയിലെ കാഷ്യർമാർ, ഹോട്ടൽ ജീവനക്കാർ, അഭിനേതാക്കൾ, നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെയായി 55 ദശലക്ഷത്തോളം വരുന്നവർക്ക് അവരുടെ തൊഴിൽ ഭാവി ആശങ്ക നിറഞ്ഞതാണ്. ഉയർന്ന ഭീഷണി നേരിടുന്ന 80 ശതമാനം തൊഴിലും ചെയ്യുന്നത് കോളേജ് ബിരുദമില്ലാത്തവരാണ്. ഇവരിൽ പലരും ചെറിയ കമ്പനികളിലെ ജീവനക്കാരുമാണ്. അടുത്ത മൂന്നു മാസത്തിനുള്ളിൽ യൂറോപ്പ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും, വേനൽക്കാലത്ത് (യൂറോപ്പിൽ വേനൽക്കാലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്) സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യം വന്നാൽ തൊഴിലില്ലായ്മ നിരക്ക് 2021 ൽ 11.2 ശതമാനമായി ഉയരുകയും, 2024 ആവാതെ വീണ്ടെടുക്കൽ സാധ്യമാകാതെ വരികയും ചെയ്യുമെന്നു മക്കെൻസി റിപ്പോർട്ട് പറയുന്നു. തൊഴിൽ സംരക്ഷിക്കുന്നതിനു ബിസിനസ് സ്ഥാപനങ്ങളും സർക്കാരും വേഗം തീരുമാനമെടുക്കേണ്ടതുണ്ടെന്നു മക്കെൻസി പറയുന്നു. കമ്പനികൾ ചെലവ് ചുരുക്കുകയും, വർക്ക് ഷിഫ്റ്റുകൾ വേർതിരിക്കുകയും, സാധ്യമാണെങ്കിൽ റിമോട്ട് വർക്കിനു ജീവനക്കാരെ പ്രാപ്തമാക്കുകയും വേണം.
തൊഴിലാളികൾക്കു മിനിമം വേതനം ഇപ്പോൾ യൂറോപ്പിൽ നൽകുന്നുണ്ട്. യുകെയിൽ അടുത്ത മൂന്ന് മാസത്തേയ്ക്കു തൊഴിലാളികൾക്ക് പ്രതിമാസം 2900 ഡോളർ വരെ ശമ്പളമായി സർക്കാർ നൽകാൻ തീരുമാനിച്ചു. അതായത് ഒരു തൊഴിലാളിയുടെ ശമ്പളത്തിന്റെ 80 ശതമാനം വരുമിത്. യുകെയിലേതു പോലെ ജർമനിയിലും ഫ്രാൻസിലും സമാന പദ്ധതി നടപ്പിലാക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യവും മറ്റു കാരണങ്ങൾ കൊണ്ടും ജീവനക്കാർ കൂട്ടമായി പിരിച്ചുവിടുന്നത് ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ 100 ബില്യൻ യൂറോ (110 ബില്യൻ ഡോളർ) വേജ് സബ്‌സിഡിക്കായി നീക്കി വച്ചിരിക്കുകയാണ്. അതായത്, തൊഴിലാളികൾക്കു വിതരണം ചെയ്യാനുള്ള ശമ്പളമായി നീക്കിവച്ചു. ഇതിനു പുറമേ ബിസിനസുകൾക്കും സർക്കാരുകൾക്കും വായ്പയായി നൽകാനും കോടിക്കണക്കിനു തുക സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മൂലം യുഎസിലെ തൊഴിൽ വിപണി ഇതിനകം തന്നെ തകർന്നിരിക്കുകയാണ്. മാർച്ച് 14 മുതൽ ഇതു വരെയായി യുഎസിലെ തൊഴിൽ സേനയുടെ 13.5 ശതമാനം അഥവാ 22 ദശലക്ഷം ആളുകളാണു തൊഴിൽ നഷ്ടപ്പെട്ടതായി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ 3.5 ശതമാനത്തിൽനിന്നും അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 4.4 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് ഇരട്ടയക്കത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ യൂറോപ്പിനെ അപേക്ഷിച്ച് അമേരിക്കയിലെ തൊഴിൽ വളരെ വേഗത്തിലാണ് ഇല്ലാതായതെന്നു മക്കെൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാരണം അമേരിക്കയിലെ തൊഴിൽ വിപണി നിയന്ത്രണങ്ങൾ കൂടുതൽ അയവുള്ളതാണ്. മറ്റ് രാജ്യങ്ങളിലേതു പോലെ കാർക്കശ്യ സ്വഭാവം പുലർത്തുന്നില്ല.
ഗൾഫ് രാജ്യങ്ങളുടെ നട്ടെല്ല് ഒടിയുന്നു
കോവിഡ് 19 വ്യാപനം കേരളത്തിന്റെ നട്ടെല്ല് തന്നെ തകർത്ത് കളയുമെന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് എത്തുന്നത്. ഇതോടെ കേരളതതിലടക്കം ഏറ്റവും ദുരിതപൂർണമായ കാലഘട്ടമാണ് വരാൻ പോകുന്നത്. ഗൾഫ് മേഖലയിൽ വനിന്നും തൊഴിലാളികളുടെ വലിയ കൊഴിഞ്ഞു പോക്കാണ് ഉണ്ടാവുക. യു എൻ ഏജൻസിയുടെ റിപ്പോർട്ടാണ് മലയാളികളെ ഭീതിപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുടെ ജോലി ഇതോടെ ഇല്ലാതാകും. കൊറോണ വ്യാപനം സമ്പദ്ഘടനയെയും ബിസിനസ് രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ വേസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ് കേരളത്തിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുകയാണ്.
നേരത്തെ തന്നെ സാമ്പത്തികമായി മുരടിപ്പിലേക്ക് ഗൾഫ് രാജ്യങ്ങൾ നീങ്ങി തുടങ്ങിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില കൂടി താഴ്ന്നതോടെ പ്രതിസന്ധി മൂർച്ഛിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് മഹാമാരിയുടെ വ്യാപനവും ഗുരുതരമായി ഉയരുന്നത്. ഇപ്പോൾ തന്നെ വന്നിരിക്കുന്ന തൊഴിൽ നഷ്ടം കണക്കാക്കാവുന്നതിലും അപ്പുറമാണ്. ഹോട്ടൽ, വ്യോമയാന മേഖലകളിലാണ് ഇപ്പോൾ കൂടുതലായും ഇത് ബാധിച്ചിരിക്കുന്നത്. നിരവധി പേരെ ഇപ്പോൾ തന്നെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തൊഴിൽ ദാതാക്കൾ നിർദ്ദേശിക്കുന്നു. ഇത് കേരളത്തെ കുറച്ചൊന്നും അല്ല ബാധിക്കുക. കേരള സമ്പത് വ്യവസ്തയെ ഇത് കീഴ്‌മേൽ മറിക്കും. കാരണം സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഗൾഫ് മലയാളികളുടെ നിക്ഷേപവും മറ്റുമാണ്. കൊറോണ വ്യാപനം തുടർന്നാൽ ഗൾഫിലെ ഭൂരിഭാഗം മലയാളികൾക്കും ജോലി നഷ്ടമാകും. ഇത് സംസ്ഥാനത്തെ ആശ്രിത സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിക്കുക വൻ ആഘാതമാണ്.
ഗൾഫ് മേഖലയിൽ 1.2 ശതമാനം തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് ഇ.എസ്.സി.ഡബ്ല്യു.എ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനം എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായം ബാധിക്കുകയെന്നും ഇഎസ്സിഡബ്ല്യുഎ എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി വ്യക്തമാക്കി. ഗൾഫിലെ മാത്രമല്ല ലോകമാസകലം സമ്പത് വ്യവസ്ഥകളും ബിസിനസ്സുകളും അപകടകരമായ തോതിലാണ് ജോലികൾ ഉപേക്ഷിക്കപ്പെടുന്നത്. റീട്ടെയിൽ, വിദ്യാഭ്യാസം, സോഷ്യൽ വർക്ക്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സേവന മേഖലകളിൽ വലിയ തോതിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ അഭൂതപൂർവമാണ്. ഇപ്പോഴത്തെ സൂചനകളനുസരിച്ച് സേവനമേഖലയിലുണ്ടാകാവുന്ന നഷ്ടം 50 ശതമാനം വരെയാകാനാണു സാധ്യത.
അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഈ വർഷം 42 ബില്യൺ ഡോളർ# കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടച്ചുപൂട്ടലിന്റെ കാലദൈർഘ്യം ഏറിയാൽ ഇപ്പോഴത്തെ കണക്കുകൾ അപ്രസക്തമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 11 ബില്യൺ ഡോളർ എണ്ണ വരുമാനം ഈ മേഖലയ്ക്ക് ജനുവരി മുതൽ മാർച്ച് പകുതി വരെയുള്ള കാലയളവിൽ നഷ്ടമായി. മേഖലയിലെ ബിസിനസുകൾക്ക് 420 ബില്യൺ ഡോളർ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് മേഖലയിലെ മൊത്തം വിപണി മൂലധനത്തിന്റെ എട്ട് ശതമാനം വരും
ഇന്ത്യയിലും കടുത്ത പ്രതിസന്ധി
ഇന്ത്യയിലും കോവിഡ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതിനുമമ്പേതന്നെ ഇന്ത്യയിൽ തൊഴിൽ ചൂഷണങ്ങൾ തുടങ്ങിയെന്നത് വേറെ കാര്യം.രാജസ്ഥാനും ഹരിയാനയും 1948-ലെ ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്ത് തൊഴിൽ സമയം എട്ടുമണിക്കൂറിൽനിന്ന് 12 മണിക്കൂറാക്കി വർധിപ്പിച്ചത് ഈയിടെയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തൊഴിലവകാശങ്ങൾക്കു മേലുള്ള കൈയേറ്റങ്ങളെ ചെറുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് തൊഴിലാളികൾക്ക് മുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അസംഘടിത മേഖലയിൽ മാത്രമല്ല, തൊഴിലവകാശങ്ങളുടെ മേൽ കൈയേറ്റം ഉണ്ടാകുന്നത്. സർക്കാർ ജീവനക്കാരുടെഅവകാശങ്ങളുംഇല്ലാതാക്കപ്പെടുകയാണ്. കോവിഡിന്റെ മറവിലാണ് കേന്ദ്ര സർക്കാർ ഡിഎ മരവിപ്പിച്ചത്. എന്തിന്, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പോലും ഒരു മാസത്തെ ശമ്പളം പിടിക്കാൻ വേണ്ടി ഓർഡിനൻസ് കൊണ്ടുവന്നിരിക്കയാണ്.വിവിധ കമ്പനികൾ സർക്കാരിന്റെ നിർദ്ദേശം മറികടന്നുകൊണ്ട് ജീവനക്കാരെ ലേ ഓഫ് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കകുയും ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം അതിലേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.
അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തത് ഇന്ത്യയിൽ കോവിഡ് കാലത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വലുതാണ്. തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ നടപടികൾ ഫലപ്രദമായി എത്തിക്കുന്നതിന് പോലും ഇതുമൂലം സാധിക്കാത്ത അവസ്ഥയുണ്ട്. 2008-ൽ പാസ്സാക്കിയ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ആക്ട് അനുസരിച്ച് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തേണ്ടതായിരുന്നു. ആ നിയമം സർക്കാർ വകുപ്പുകൾ കർശനമായി നടപ്പിലാക്കിയിരുന്നുവെങ്കിൽ കൊറോണ കാലത്ത് തൊഴിലാളികൾക്കിടയിലെ ദുരിതാശ്വാസ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമായി നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. പതിനായിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴും നാട്ടിൽ പോകാനാകാതെ ഇന്ത്യയുടെ വിവിധ നഗര പ്രാന്തങ്ങളിൽ കഴിയുന്നത്.
തൊഴിൽ സംരക്ഷണവും സുരക്ഷിതത്വവുമെന്ന കാര്യങ്ങൾ മറിച്ചുവെച്ചുള്ള സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്നതും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മെയ്ക്ക് ഇൻ ഇന്ത്യ അടക്കമുള്ള പരിപാടികൾ നടപ്പിലാക്കിയത് തൊഴിലാളി അനുകൂല നിയമങ്ങളിൽ ഇളവു വരുത്തിയായിരുന്നു. അഞ്ച് ലക്ഷം കോടിയുടെ സാമ്പത്തിക വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി ആവിഷ്‌ക്കരിക്കുന്ന പരിപാടികളിലും തൊഴിലാളി സുരക്ഷിതത്വം മുതൽ അവകാശങ്ങൾ വരെയാണ് ബലി കൊടുക്കപ്പെടുന്നത്.
ലോകത്തെമ്പാടുമായി 200 കോടിയോളം പേർ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നുവെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) കണക്കാക്കുന്നത്. ഐഎൽഒയുടെ റിപ്പോർട്ട് പ്രകാരം കോവിഡ്-19 ലോക തൊഴിൽ ശക്തിയിൽ നിന്ന് 6.7 ശതമാനത്തെ പുറന്തള്ളുമെന്നും ആശങ്കപ്പെടുന്നു. അതും ഈ വർഷത്തെ രണ്ടാം പാദത്തിൽ മാത്രം. അതായത് 19.5 കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍