ലണ്ടന്റെ നഗര ഹൃദയത്തിൽ മഹാരാഷ്ട്ര സർക്കാരിന് അംബേദ്കർ മ്യൂസിയം തിരികെ കിട്ടിയത് മലയാളി വക്കീലിന്റെ മിടുക്കിൽ; ബോറീസും മോദിയും തമ്മിലുള്ള സൗഹാർദം ഉലയ്ക്കാൻ പോലും കാരണമാകുമായിരുന്ന കാംഡെൻ കൗൺസിലിന് തിരിച്ചടി നൽകിയത് മൂവാറ്റുപുഴക്കാരൻ വക്കീൽ ജനീവൻ ജോൺ
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ മറ്റൊരു മലയാളി വിജയം കൂടി. ഏറെക്കാലത്തെ പരിശ്രമത്തിലൂടെ മഹാരഷ്ട്ര സർക്കാർ സ്വന്തമാക്കിയ ലണ്ടനിലെ അംബേദ്ക്കർ ഹൗസ് കുരുട്ടു ബുദ്ധിയിലൂടെ കൈക്കലാക്കാൻ ഉള്ള ലണ്ടനിലെ പ്രാദേശിക കാംഡെൻ കൗൺസിൽ നടത്തിയ നീക്കമാണ് മലയാളി അഭിഭാഷകൻ ജനീവൻ ജോണിന്റെ ഇടപെടലിലൂടെ തകർന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്ക്കർ ഏറെക്കാലം കഴിഞ്ഞ വീട് അനേകനാളായി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് മ്യുസിയമാക്കി മാറ്റാൻ തീരുമാനമായത്. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫട്നവിസ് നടത്തിയ ശ്രമങ്ങളും ഏറെ വലുതാണ്.
ഒടുവിൽ അംബേദ്ക്കർ ഹൗസ് വെറുമൊരു കെട്ടിടം മാത്രമല്ല ഇന്ത്യയുടെ വൈകാരിക പ്രതീകം കൂടിയാണ് എന്ന തിരിച്ചറിവിൽ അഞ്ചു വര്ഷം മുൻപ് ബ്രിട്ടീഷ് സർക്കാർ എടുത്ത നിലപാടാണ് ചരിത്രമുറങ്ങുന്ന അംബേദ്ക്കർ ഭവനം മ്യുസിയമായി മാറുന്നത്. ലണ്ടൻ നഗര ഹൃദയത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് മ്യുസിയം സ്ഥിതി ചെയ്യുന്ന പ്രൈം റോസ് ഹിൽ പരിസരം.
എന്നാൽ സെലിബ്രിറ്റികളായ ജെയിംസ് ബോണ്ട് താരം ഡാനിയേൽ ക്രൈഗ്, സൂപ്പർ മോഡൽ കെയ്റ്റ് മോസ് എന്നിവരുടെയൊക്കെ വാസകേന്ദ്രം കൂടിയായ ഇവിടെ അമ്ബദ്ക്കർ ഭവനം ഇടിച്ചു പൊളിച്ചു ഫ്ളാറ്റ് പണിതു വിൽക്കാമെന്നാണ് പണമോഹികളായ പ്രാദേശിക കൗൺസിൽ തീരുമാനിച്ചത്. ഇതിനായി മ്യുസിയം ആക്കുമ്പോൾ ടൗൺ പ്ലാനിങ് പെർമിഷൻ നേടിയിരുന്നില്ല എന്ന ന്യായം പറഞ്ഞു കെട്ടിടം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തുക ആയിരുന്നു. എന്നാൽ അഞ്ചു വര്ഷം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കുള്ള ഉപഹാരം എന്ന നിലയിൽ കൂടിയാണ് ബ്രിട്ടീഷ് സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ അംബേദ്ക്കർ ഭവനം മ്യുസിയമായി പൊതുജനത്തിന് തുറന്നു നൽകിയത് . ഇക്കാര്യം ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയായി ആഘോഷമാക്കുകയും ചെയ്തിരുന്നു .
പൈതൃകം സംരക്ഷിക്കാൻ ഇന്ത്യ
മഹാരാഷ്ട്ര സർക്കാർ താല്പര്യം കാട്ടിയതിലൂടെ ലേലനടപടികൾ വഴി 3.1 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുള്ള ഈ വീട് ഒടുവിൽ ഇന്ത്യക്കു ലഭ്യമാകുന്നത്. മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് തിരക്കിട്ടു അംബേദ്ക്കർ ഭവനം മ്യുസിയമാക്കി ഇന്ത്യൻ ഹൈ കമ്മീഷൻ മാറ്റിയത്. തുടർന്ന് ഇതിനുള്ള അപേക്ഷ കൗൺസിലിൽ നൽകിയത് നിരാകരിക്കപ്പെടുക ആയിരുന്നു. പുതുക്കി നൽകിയ അപേക്ഷയും നിരസിക്കപ്പെട്ടു. ഇതോടെയാണ് നിയമ തർക്കങ്ങളിലേക്കു വിഷയം നീങ്ങുന്നത് . ഇക്കാര്യത്തിൽ വിജയം ഇന്ത്യയുടെ അഭിമാന വിഷയം കൂടിയയായതിനാൽ ഏറ്റവും ശക്തമായ വിധത്തിൽ തന്നെ നിയമ പോരാട്ടം നടത്തേണ്ടിയിരുന്നതിനാൽ ഏറെ സംഘർഷത്തോടെയാണ് കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷക സംഘത്തിന് നെത്ര്വതം നൽകിയ ജനീവൻ ജോണ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസിൽ ആയാസരഹിതമായ വിജയം കണ്ടെത്താനായത് നിയമ പോരാട്ട വഴികളിൽ എന്നും തിളക്കത്തോടെ ഓർത്തിരിക്കാനും കാരണമായി മാറുമെന്നും അദ്ദേഹം വക്തമാക്കുന്നു.
മ്യുസിയം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തിയപ്പോൾ പ്രമുഖ ബിസിനസ് നിയമകാര്യ സ്ഥാപനമായ സിംഘാനിയ ആൻഡ് കമ്പനിയുടെ മലയാളിയായ അഭിഭാഷകൻ ജനീവൻ ജോൺ സമർപ്പിച്ച തടസ്സവാദങ്ങൾ ഒടുവിൽ കൗൺസിൽ അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ അമ്ബദ്ക്കർ ഭവനം മ്യുസിയമായി തന്നെ ലണ്ടനിൽ സംരക്ഷിക്കപ്പെടും എന്നുറപ്പായിരിക്കുകയാണ് . അഞ്ചു വര്ഷം മുൻപ് ഈ വീട് ലേലത്തിന് എത്തിയപ്പോൾ എന്തുവില നൽകിയും സ്വന്തമാക്കും എന്ന ആവേശത്തോടെ മഹാരഷ്ട്ര സർക്കാർ ഇന്ത്യക്കു വേണ്ടി ലേലത്തിൽ പങ്കെടുക്കുക ആയിരുന്നു . പക്ഷെ കൈവിട്ടു പോയ മോഹവിലയുള്ള ഈ വീട് തിരിച്ചു പിടിക്കാൻ കൗൺസിൽ പറഞ്ഞ ന്യായം അംബേദ്ക്കർ വളരെ കുറച്ചു കാലമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ബ്രിട്ടീഷ് സമൂഹത്തിനു വേണ്ടത്ര ധാരണയില്ലെന്നും ഒക്കെയാണ് . മാത്രമല്ല , പ്രദേശത്തെ കടുത്ത താമസ സൗകര്യ അപര്യാപ്തതയും കൗൺസിൽ ചൂണ്ടിക്കാട്ടി .
നിയോഗം പോലെ മലയാളി അഭിഭാഷകൻ
കെട്ടിടം ഏറ്റെടുക്കാൻ ഉള്ള നടപടികളുമായി കൗൺസിൽ എത്തിയപ്പോൾ ഇന്ത്യക്കു വേണ്ടി വാദിക്കാൻ നിയുക്തമായതു നിയമകാര്യ സ്ഥാപനമായ സിംഗാനിയ ആയിരുന്നു . ഏതോ നിയോഗം എന്നത് പോലെ ഈ ചുമതല മൂവാറ്റുപുഴക്കാരൻ ജനീവന്റെ കൈകളിലുമായി . ബാംഗ്ലൂരിൽ നിന്നും നിയമം പഠിച്ചെത്തിയ ജനീവാൻ രാപ്പകൽ ഫയലുകൾ തപ്പി കൗൺസിലിനെ മ്യുസിയത്തിന്റെ പ്രാധന്യം ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ആണ് ഇപ്പോൾ കൂടുതൽ വ്യവഹാരങ്ങളിലേക്കു നീങ്ങാതെ ഏകപക്ഷീയ വിജയത്തിലേക്ക് നീങ്ങിയിരിക്കുന്നത് . ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പ്രധാന അതിഥി ആയി പങ്കെടുക്കാൻ ഉള്ള വാർത്തകൾ പുറത്തു വരുന്ന അതേസമയം തന്നെയാണ് കാംഡെൻ കൗൺസിലിന്റെ കീഴടങ്ങൽ എന്നതിന് രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുകയാണ് . ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളാകാൻ ഇതൊരു കാരണമാകരുത് എന്ന രാഷ്ട്രീയ സമ്മർദവും കൗൺസിലിനെ വീണ്ടു വിചാരത്തിൽ എത്തിച്ചിരിക്കാമെന്നു അനുമാനിക്കപ്പെടുന്നു . അടുത്തിടെ ലണ്ടനിലെ രണ്ടു പ്രധാന നിരത്തുകൾക്കു ഇന്ത്യൻ പേരുകൾ നൽകിയതും ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ് .
സംഭവം വിവാദമാകുന്ന ഘട്ടത്തിൽ യുകെ കമ്യുണിറ്റി മന്ത്രാലയവും കൗൺസിലുമായി ബന്ധപ്പെട്ടു എന്നാണ് വക്തമാകുന്നത് . ഇതോടെ മ്യുസിയത്തിന്മേൽ ഉള്ള അവകാശവാദം ഉപേക്ഷിക്കുന്നതായി കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്കിനെ കാംഡെൻ കൗൺസിൽ അറിയിക്കുക ആയിരുന്നു . ഇതിന്റെ പകർപ്പുകൾ സിംഘാനിയക്കും ലഭിച്ചിട്ടുണ്ട് . ഇന്ത്യൻ ഹൈ കമ്മീഷനെ പ്രതിനിധീകരിച്ചു സിംഗനിയയിലെ അഭിഭാഷക സംഘം നടത്തിയ അപ്പീൽ നടപടികൾ കൗൺസിൽ ചില പ്രത്യേക ഉപാധികളോടെ പൂർണമായും അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ ഒരു വർഷത്തോളം നീണ്ട തർക്കമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് . സിംഘാനിയ നടത്തിയ വാദമുഖങ്ങൾ പ്ലാനിങ് ഇൻസ്പെക്റ്ററേറ് വിഭാഗം അംഗീകരിച്ചതോടെ കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്ക് മ്യുസിയം നടപടികളുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാട്ടുക ആയിരുന്നു . ഇൻസ്പെക്റ്ററേറ്റ് വിഭാഗത്തിന്റെ തീരുമാനത്തിൽ തങ്ങൾ അസംപ്തൃപ്തർ ആണെങ്കിലും ഇന്ത്യയുടെ പ്രത്യേക താല്പര്യങ്ങൾ കൂടി പരിഗണിച്ചു അപ്പീലിൽ ഉണ്ടായ തീരുമാനം അംഗീകരിക്കുക ആണെന്നാണ് കാംഡെൻ കൗൺസിൽ നടപടികളോട് പ്രതികരിച്ചിരിക്കുന്നത് .
ലണ്ടനിലെ ബസിൽഡനിലാണ് ജനീവൻ താമസിക്കുന്നത്. സോഷ്യൽ വർക്കാറായ മെറീനയാണ് ഭാര്യ . സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ കൂടി ചേർന്നതാണ് ഈ മലയാളി കുടുംബം. നിയമകാര്യ രംഗത്ത് യുകെ മലയാളികൾക്കിടയിൽ അനേകം പേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രിട്ടീഷ് മണ്ണിൽ മാതൃരാജ്യത്തിനു വേണ്ടി നിയമപോരാട്ടം നടത്താൻ ഒരു മലയാളി അഭിഭാഷകന് അവസരം ലഭിക്കുന്നത് എന്ന് കരുതപ്പെടുന്നു . ഇന്ത്യൻ , ബ്രിട്ടീഷ് നിയമകാര്യ രംഗങ്ങളിലെ വൈദഗ്ധ്യമാണ് ജനീവനെ വത്യസ്തനാക്കുന്നതും . കോവിഡ് കാലത്തും അനേകം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗജന്യ നിയമ സഹായം നൽകിയും ജനീവൻ ശ്രദ്ധ നേടിയിരുന്നു . യുകെ മലയാളികൾക്ക് ഏറെ പ്രയോജനം ലഭിക്കാവുന്ന ബിസിനസ് നിയമ രംഗത്ത് ( ബാങ്കുകളുമായുള്ള നിയമ നടപടികളും വൻതുക ഇന്ത്യയിൽ നിന്നും യുകെയിലേക്കു എത്തിക്കേണ്ടി വരുമ്പോൾ തേടേണ്ട നിയമ സംരക്ഷണവും അടക്കം ) പ്രത്യേക പ്രാവീണ്യം നേടിയ അഭിഭാഷകൻ കൂടിയാണ് ജനീവൻ.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്