ലണ്ടൻ ബ്രിഡ്ജ് കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു; സഖ്യ രാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക ഭീകര സംഘടനയുടെ പ്രഖ്യാപനം; ജമ്മു കശ്മീർ ആക്രമിക്കാനും ഉസ്മാൻ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി ജഡ്ജിയുടെ വെളിപ്പെടുത്തൽ; പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടും ഭീകരനെ മോചിപ്പിച്ചതിനെതിര പ്രതിഷേധം; ആക്രമണത്തെ തുടർന്ന് യുകെയിലെ ശിക്ഷാ നിയമങ്ങളിലും മാറ്റം വന്നേക്കും
മറുനാടൻ ഡെസ്ക്
ലണ്ടൻ: ലോകത്തെ നടുക്കിയ ലണ്ടൻ ബ്രിഡ്ജ് കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്ക കൊന്നുതള്ളിയതിനുശേഷമുള്ള ഐഎസിന്റെ ആദ്യത്തെ ആക്രമണം ആണിത്. ബാഗ്ദാദിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ തന്നെ ഐഎസ് നേരത്തെ വ്യക്മാക്കിയിരുന്നു. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയയാൾ തങ്ങളുടെ പോരാളിയാണെന്നാണ് ഐഎസ് പുറത്തിറക്കിയ അകാശപ്പെട്ടിരിക്കുന്നത്. ''സഖ്യരാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.''- ഐഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐഎസിനെതിരായ പോരാട്ടത്തിന് ഒരുമിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിട്ടതായാണ് അവർ സൂചിപ്പിച്ചത്. രണ്ട് പേർ കൊല്ലപ്പെട്ട ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണം നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
അതേസമയം ഐഎസ് ഇക്കാര്യത്തിൽ വെറുതേ വീമ്പടിക്കയാണെന്നും കൊടും തീവ്രാവാദിയായിരുന്നെങ്കിലും ഉസ്മാന് ഐഎസുമായി ചേർന്ന് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ലെന്നും സ്കോട്ട്ലൻഡ് യാർഡ് പൊലീസിലെ വിദഗ്ധരെ ഉദ്ധരിച്ച് ദ ഗാർഡിയർ പത്രം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം ഉണ്ടായത്. കത്തിയുമായി എത്തിയ ഒരു യുവാവ് ആൾക്കൂട്ടത്തെ തലങ്ങും വിലങ്ങും ആകമിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. പിന്നീട് പൊലീസ് ഇയാളെ വെടിവെച്ചു കൊന്നു. പാക് വംശജനായ ബ്രിട്ടീഷ് പൗരൻ ഉസ്മാൻ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തി.
ജമ്മു കശ്മീർ ആക്രമിക്കാനും പദ്ധതി
ജമ്മു കശ്മീർ ആക്രമിക്കാനും ഉസ്മാൻ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി ഉസ്മാന് നേരത്തെ ശിക്ഷ വിധിച്ച ജഡ്ജി വെളിപ്പെടുത്തിയിതും ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ബോംബിട്ട് തകർക്കാനും ബോറിസ് ജോൺസൻ അടക്കമുള്ള നേതാക്കളെ വധിക്കാനും പദ്ധതിയിട്ടതിനെ തുടർന്നാണ് 2010 ഡിസംബർ 20-ന് 19 വയസ്സുകാരനായ ഉസ്മാനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. അൽ ഖ്വയ്ദയിലെ ഒരു മുതിർന്ന അംഗത്തെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിലും ആക്രമണം നടത്താൻ ഉസ്മാനടക്കമുള്ളവർ പദ്ധതിയിട്ടതായി അന്ന് ശിക്ഷ വിധിച്ച ജഡ്ജിയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പരോൾ ഉൾപ്പെടെ എട്ട് വർഷത്തെ തടവ് ശിക്ഷയായിരുന്നു അന്ന് വിധിച്ചത്. തടവുകാലത്ത് പരോളിൽ ഇറങ്ങാതിരുന്ന ഉസ്മാൻ 2018 ഡിസംബറിൽ ജയിൽ മോചിതനായി. ഒരു വർഷമാകുന്നതിന് മുമ്പ് ആക്രമണവും നടത്തി. ഇയാൾ അപകടകാരിയാണെന്നും പുറത്തുവിടരുതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരക്കാരെ ജയിലിൽ തന്നെ സൂക്ഷിക്കണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടത്. ''ഭീകരവാദ ആശയങ്ങളിൽ അതിശക്തമായ ഉറച്ചുനിൽക്കുന്നയാളാണ് ഉസ്മാൻ എന്നാണ് അയാളുമായി തീവ്രവാദ പരിശീലന ക്യാമ്പുകളെക്കുറിച്ച് സംസാരിച്ചപ്പോൾ മനസ്സിലായത്. താൻ ചെയ്യുന്ന് പ്രവൃത്തിയെക്കുറിച്ചും അയാൾക്ക് ബോധ്യമുണ്ട്. അത്തരക്കാരെ സൂക്ഷിക്കണം.'' - വിൽക്കീ പറഞ്ഞു.
ജയിൽ മോചിതർക്കായുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയ ഉടനെയാണ് ഈ 28കാരൻ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് പൊലീസിന്റെ വെടിയേറ്റ് മരിക്കുകുയും ചെയ്തത്. ഉസ്മാൻ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെയാണ് തീവ്രവാദ പ്രവർത്തനത്തിനിറങ്ങിയത്. അൽ ഖ്വയ്ദയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ഉസ്മാൻ ജിഹാദിയാകാൻ ഇറങ്ങിത്തിരിച്ചത്.
ബ്രിട്ടനിൽ ശിക്ഷ നിയമങ്ങളിലും മാറ്റം വരാൻ സാധ്യത
രണ്ട് യുവാക്കൾക്കാണ് ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഒരു യുവാവും യുവതിയും. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജാക്ക് മെറിറ്റ് എന്ന 25 വയസ്സുകാരനാണ് കൊല്ലപ്പെട്ട യുവാവ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ജാക്ക് മെറിറ്റ് കോ-ഓർഡിനേറ്ററായ ബോധവത്കരണ ക്ലാസിലാണ് ഉസ്മാൻ ഉൾപ്പെടെയുള്ള ജയിൽമോചിതർ പങ്കെടുത്തത്. പഠനത്തോടൊപ്പം ക്ലാസുകൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ജാക്ക് മെറിറ്റ് ചെയ്യാറുണ്ട്. ജാക്ക് സംഘടിപ്പിച്ച ക്ലാസിൽ പങ്കെടുത്ത ബോധവത്കരണ ക്ലാസിൽ പങ്കെടുത്ത ഉടനെയാണ് ഉസ്മാൻ കത്തിയെടുത്തത്. അതിന് ഇരയായി ജീവൻ നഷ്ടമായത് ജാക്കിന് തന്നെയായി എന്നതാണ് യാദൃച്ഛികം..
ലണ്ടൻ ബ്രിഡ്ജ് ആക്രണമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ശിക്ഷാനിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഭീകരവാദകുറ്റം ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചയാൾ പുറത്തിറങ്ങി വൈകാതെ വീണ്ടും കുറ്റം ചെയ്യുന്നത് ഗുരുതരമായ പ്രശ്നമാണ്. അതിനാൽ ഭീകരവാദം പോലെയുള്ള ഗുരുതരമായ കുറ്റങ്ങൾ തെളിയിക്കപ്പെടുന്നവരെ കുറഞ്ഞത് 14 വർഷമമെങ്കിലും ജയിലിലടയ്ക്കണമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. കൂടുതൽ അപകടകാരികളായവരെ ഒരിക്കലും ജയിലിൽ നിന്ന് പുറത്തുവിടരുതെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം കേസുകളിൽ കുറ്റവാളികളെ പുറത്തുവിടുന്നത് വളരെ ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
അപകടകാരികളായ ഭീകരരെ ജയിലിൽ നിന്ന് വിട്ടയക്കാതിരിക്കണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്. ഇതിനായി ശിക്ഷാനിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇത് തന്നെയായിരിക്കും പ്രധാന ചർച്ചാ വിഷയം. 2008-ൽ പാസാക്കിയ നിയമം അനുസരിച്ചാണ് ഉസ്മാൻ ഖാൻ കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതനായത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ മറ്റു കുറ്റവാളികളെ പോലെ ഭീകരരും ജയിൽ മോചിതരാകുന്ന നിയമം അന്ന് അധികാരത്തിലിരുന്ന ലേബർ പാർട്ടി സർക്കാരാണ് കൊണ്ടുവന്നത്. എന്നാൽ കുറ്റത്തിന്റെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കണം കുറ്റവാളികളെ വിട്ടയക്കുന്നത് പരിഗണിക്കാനെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്