മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകായുക്തയെ ദുർബലമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ൽ നായനാർ സർക്കാരിന്റെ കാലത്തു നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വസ്തുതയിൽ നിയമ പരിശോധനയ്ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ബില്ലിലെ 13ാം വകുപ്പിനെതിരെ 1999 ഫെബ്രുവരി 22 ന് കേരള നിയമസഭയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പ്രതിപക്ഷം ഗർവർണ്ണർക്ക് കൈമാറിയിട്ടുണ്ട്.ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് എല്ലാ തരത്തിലുമുള്ള നടപടിക്രമങ്ങളും പാലിച്ച ശേഷം ലോകായുക്ത കണ്ടെത്തിയാൽ അയാൾ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു അന്ന് ചർച്ചയിൽ സിപിഎമ്മിന് വേണ്ടി ജി സുധാകരൻ എടുത്ത നിലപാട്. ആനത്തലവട്ടം ആനന്ദനും ആ വ്യവസ്ഥയെ എതിർത്തു. ഇതെല്ലാം പരിശോധിച്ചാകും ഓർഡിനൻസിൽ ഒപ്പിടുന്നതിൽ ഗവർണ്ണർ തീരുമാനം എടുക്കുക.
'ലോകായുക്ത വിധിയെ സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം' എന്ന ഇപ്പോഴത്തെ ഭേദഗതി വ്യവസ്ഥ 1998 99 ലെ മൂലനിയമത്തിന്റെ കരടിലുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇ.കെ.നായനാരും അന്നത്തെ നിയമമന്ത്രി സിപിഐയിലെ ഇ.ചന്ദ്രശേഖരൻ നായരും സഭയിലെ ചർച്ചകൾക്ക് ശേഷം ഇത് ഉപേക്ഷിച്ചു. നിയമസഭയിൽ വന്ന ശേഷമുള്ള ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിമർശിച്ചത് അതിലെ 13ാം വകുപ്പിലെ വ്യവസ്ഥകളെയാണ്.
പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആക്ഷേപങ്ങളിൽ ലോകായുക്തയുടെ തീർപ്പ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഗവർണർക്കോ അംഗീകരിക്കാനും നിരസിക്കാനും അധികാരമുണ്ട് എന്നാണ് ഈ വകുപ്പിൽ പറഞ്ഞിരുന്നത്. 'നിരസിക്കാനുള്ള' വ്യവസ്ഥയെ അന്നും പിറ്റേന്നും നടന്ന ചർച്ചയിലും സബ്ജക്ട് കമ്മിറ്റി കൂടിയാലോചനകളിലും പ്രതിപക്ഷം എതിർത്തു. തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നു സബ്ജക്ട് കമ്മിറ്റി ചർച്ചയിൽ മന്ത്രി ചന്ദ്രശേഖരൻ നായർ പറഞ്ഞു. അങ്ങനെയാണ് സുശക്തമായ ലോകായുക്താ നിയമം പാസായത്. ഇതാണ് മാറ്റി മറിക്കാൻ ശ്രമിക്കുന്നത്.
കെ.എം.മാണിയും ഈ വ്യവസ്ഥയെ എതിർത്തിരുന്നു. ലോകായുക്ത കോംപിറ്റന്റ് അഥോറിറ്റിക്കു (യോഗ്യതയുള്ള അധികാരിക്ക്) റിപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ അത് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നു പറയാൻ പാടില്ല. അത് അംഗീകരിക്കണം. അല്ലെങ്കിൽ പിന്നെ എന്തു വിശ്വാസ്യതയാണ് ? ഒരു അഴിമതി നടത്തിയെന്നു കണ്ടാൽ പിന്നെ എന്തിനാണു സംരക്ഷിക്കുന്നത്? ഒരു മന്ത്രി അഴിമതി നടത്തി. ഒരു അംഗം എന്ന നിലയിൽ അയാളെ പുറത്താക്കണമെന്നു പറഞ്ഞാൽ അത് അംഗീകരിക്കണം. ഇത്രയും ബദ്ധപ്പെട്ടു നിയമസഭയിൽ നിയമം പാസാക്കി അന്വേഷണമെല്ലാം നടത്തിയ ശേഷം അഴിമതിക്കാരനെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളെ സംരക്ഷിക്കുകയാണോ വേണ്ടത്-ഇതായിരുന്നു മാണിയുടെ ചോദ്യം.
ഫെബ്രുവരി 22നു വകുപ്പു തിരിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്ത് കെ.എം.മാണി, ആര്യാടൻ മുഹമ്മദ്, ടി.എം.ജേക്കബ് തുടങ്ങിയവരുടെ വിയോജിപ്പ് സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദനും ജി.സുധാകരനും ഏറ്റുപിടിച്ചു. 13ാം വകുപ്പ് തൽക്കാലം മാറ്റിവയ്ക്കാൻ സ്പീക്കർ എം.വിജയകുമാറിനു നിർദ്ദേശിക്കേണ്ടി വന്നു. ലോകായുക്തയെ നോക്കുകുത്തിയാക്കരുതെന്ന വികാരം ഉയർന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിയാലോചിച്ചു വിവാദ വ്യവസ്ഥ നീക്കം ചെയ്തതായി മന്ത്രി ചന്ദ്രശേഖരൻ നായർ അറിയിക്കുകയായിരുന്നു.
ലോകായുക്ത തീരുമാനം അംഗീകരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേർന്നതല്ലെന്നാണു സിപിഎമ്മും സർക്കാരും ഇപ്പോൾ വാദിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമാകുന്നതും. അതിനിടെ ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിൽ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നതു സത്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. നിയമസഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടുവരേണ്ടതിന്റെ ആവശ്യം പൊതു സമൂഹത്തിനും ഇതിനെക്കുറിച്ച് ആലോചിക്കുന്നവർക്കും ബോധ്യപ്പെട്ടിട്ടില്ല. നിയമസഭയിൽ ബില്ലായി അവതരിപ്പിച്ചിരുന്നുവെങ്കിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം കിട്ടുമായിരുന്നു. അതു നിഷേധിക്കപ്പെട്ടതാണു വിവാദത്തിനു കാരണമെന്നും പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- ചോദ്യം ചെയ്യൽ 'നാടകം' പൊളിക്കാൻ പി സി ജോർജ്; 'ആരോഗ്യപ്രശ്നങ്ങൾ' ഫോർട്ട് പൊലീസിനെ അറിയിച്ചു; മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യം; തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തും; രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും
- ആശുപത്രിയിൽ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായി; സൗദി പൗരൻ അറസ്റ്റിൽ
- വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്
- പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫർ അടക്കം നാല് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും; സംഘടനാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പ്രകടനം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍