ലോക കേരളസഭ ആർഭാടവും അധികപ്പറ്റും ആകുമ്പോൾ രണ്ടു ദിവസം കൊണ്ട് പൊടിയുന്നത് ദശ കോടികൾ; രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിണറായിക്കും കയ്യടിക്കാൻ ദുബൈയിൽ ആളെക്കിട്ടും എന്ന് കാണിക്കാൻ 15000 പേരെ പങ്കെടുപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം; മന്ത്രിമാരുടെ യാത്രക്കും താമസത്തിനും ലക്ഷങ്ങൾ ചെലവിടുമ്പോൾ രസിപ്പിക്കാൻ ആശാ ശരത്തും സംഘവും നൃത്തമേളവുമായി രംഗത്ത്; ഒരു പ്രയോജനവും ഇല്ലാതിരുന്ന ആദ്യ സഭയ്ക്ക് ശേഷം രണ്ടാം സീസണിനായും കോടികൾ പൊടിക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ധൂർത്തിന്റെ പേരോ കേരള സർക്കാർ? സർക്കാറിനെ സ്ഥിരമായി വിമർശിക്കുന്നവർ ഇങ്ങനെ ചോദിക്കാൻ ഇടയുണ്ടെങ്കിലും ലക്ഷകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് ആദ്യമായി ഇങ്ങനെ ചോദിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ. പ്രത്യേകിച്ചും ചെലവിടുന്ന പണത്തിനു കൃത്യമായ കണക്കും പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവും ഉള്ള നാടുകളിൽ ജീവിക്കുന്ന പ്രവാസി മലയാളികളുടെ മുന്നിലേക്ക് ലോക് കേരള സഭയെന്ന വെള്ളാനയെ ആടയാഭരണങ്ങൾ ചുറ്റിച്ചു കേരള സർക്കാർ വീണ്ടും എഴുന്നെള്ളിക്കുമ്പോൾ ധൂർത്തിന്റെയും ആഡംബരത്തിന്റെയും കെടുകാര്യസ്ഥതയുടെയും ആർജ്ജവമില്ലായ്മയുടെയും ഒക്കെ കഥകളാണ് ഒരാഴ്ചക്കകം ലോക പ്രവാസി മലയാളി സമൂഹത്തിലേക്ക് എത്തുന്നത്. വേണ്ടത്ര മുന്നൊരുക്കവും പഠനവും ഇല്ലാതെ നടന്ന ആദ്യ ലോക് കേരള സഭയെന്ന പഴി മായും മുൻപേ ഒരു വിദേശ രാജ്യത്തു പൂർവാധികം ആഡംബരത്തോടെ രണ്ടാം ലോക് കേരള സഭയ്ക്കു ഈ മാസം 15, 16 തീയതികൾ അരങ്ങൊരുമ്പോൾ ആദ്യ സഭയുടെ തീരുമാനങ്ങൾക്കു എന്ത് പറ്റി എന്നാരെങ്കിലും ചോദിച്ചാൽ അതിനും പഴി കേൾക്കാൻ പ്രളയത്തിന് തന്നെ ആയിരിക്കും വിധി.
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ ദുരന്തം എന്ന് ഐക്യ രാഷ്ട്ര സഭ പോലും പ്രഖ്യാപിച്ചിട്ടും ആ ദുരന്തത്തിൽ സകലതും നഷ്ടമായ ആയിരങ്ങളെ ഇപ്പോഴും കൂര പോലും ഇല്ലാതെ പെരുവഴിയിൽ ഉപേക്ഷിച്ചാണ് കോടികൾ ദൂർത്തടിച്ചു കേരളം ഈ കെട്ടുകാഴ്ച ഒരുക്കിയെടുക്കുന്നത്. ഏകദേശം 200 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് കയ്യടിക്കാൻ ആള് പോരാ എന്ന തോന്നലിൽ ആകണം വെള്ളിയാഴ്ചത്തെ അവധി ദിനം നോക്കി 15000 പേരെങ്കിലും പങ്കെടുക്കണം എന്നാണ് തിരുവനന്തപുരത്തു നിന്നും ദുബൈയിലെ ആഘോഷക്കമ്മറ്റിക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഡാൻസും മേളവും ഒന്നും കുറയ്ക്കേണ്ട എന്ന നിർദ്ദേശം കൂടിയായതോടെ ഒരു വേദിയിൽ എത്താൻ ലക്ഷങ്ങൾ വാങ്ങുന്ന ആശാ ശരത് ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ തന്നെ ജനക്കൂട്ടത്തെ രസിപ്പിക്കാൻ വേദിയിൽ എത്തും. പണം കൊടുക്കാതെ പോലും നൃത്ത ഇനങ്ങൾ ചെയ്യാൻ ഗൾഫിലെ അനേകം ഇന്ത്യൻ സ്കൂളുകളിൽ നിന്നും സൗജന്യമായി മലയാളി കുട്ടികളെ തന്നെ ലഭിക്കുമ്പോൾ ഇതൊക്കെ ദൂർത്തല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പോലും ഏതാനും മാസം മുൻപ് ലോകത്തിനു മുന്നിൽ കൈനീട്ടിയ നാടാണ് കേരളം എന്ന് സൗകര്യപൂർവം സർക്കാരും സംഘാടകരും മറന്നു കളയും.
അനേകായിരങ്ങൾ ഉടുതുണി പോലും ഇല്ലാതെ പ്രളയത്തിൽ ജീവൻ മാത്രം കയ്യിൽ പിടിച്ചു നീന്തിക്കയറിയ നാടിനു കൈ നൽ്കാൻ ഞങ്ങളുണ്ട് എന്ന് പറഞ്ഞ പ്രവാസി മലയാളികളാണ് ഇപ്പോൾ ലജ്ജാഭാരത്തിൽ തലകുനിക്കുന്നത്. ഇത്തരം ദൂർത്തുകൾ നടത്താൻ മനഃസാക്ഷിയുള്ള ഒരു ഭരണാധികാരികൾക്കും കഴിയില്ല എന്നാണ് പ്രളയനാടിനു കൈത്താങ്ങാകാൻ എത്തിയ പ്രവാസി സംഘടനകൾ ചൂണ്ടികാട്ടുന്നതും. ലോകമൊട്ടാകെയുള്ള പ്രവാസി മലയാളികൾ എത്തിച്ച പണം തന്നെയാണ് ഇപ്പോൾ സർക്കാരിന്റെ കയ്യിൽ ഉള്ള ഏക മുതൽക്കൂട്ട്. ക്രൗഡ് ഫണ്ടിങ് പോലെയുള്ള ധനസമാഹരണ മാർഗ്ഗങ്ങൾ സർക്കാർ വലിയ ആവേശത്തിൽ തുടങ്ങിയെങ്കിലും ഒരാൾ പോലും തിരിഞ്ഞു നോക്കാത്തവിധം പരാജയപ്പെടുക ആയിരുന്നു അത്തരം സംരഭങ്ങൾ. സാലറി ചലഞ്ചും കേരളത്തിൽ നിന്ന് പിരിഞ്ഞതും ഒക്കെ ആവശ്യമുളത്തിന്റെ നൂറിൽ ഒന്ന് പോലും ഇല്ലാതിരിക്കെയാണ് ലോക് കേരള സഭയുമായി പ്രവാസികളുടെ മുന്നിലേക്ക് തന്നെ കേരള സർക്കാർ എത്തുന്നത് എന്നതും വിരോധാഭാസമായി മാറുകയാണ്. പ്രളയത്തിന്റെ പേരിൽ പത്താം ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി പ്രവാസികൾക്കായി പുതുതായി ഒന്നും നൽകിയില്ലെങ്കിലും കേമത്തം കാട്ടാൻ സർക്കാരിന് പണം ഒരു പ്രശ്നമല്ല എന്ന മട്ടിലാണ് ദുബായ് മുഹ്സിനയിലെ എത്തിഹാദ് അക്കാദമിയിൽ കേരള സഭയ്ക്ക് വേണ്ടി ആഡംബര വേദി ഒരുക്കിയെടുക്കുന്നത്.
ആദ്യ സഭയിൽ പങ്കെടുക്കാൻ തന്നെ ആവശ്യത്തിലേറെ പണം കയ്യിൽ ഉള്ള പ്രതിനിധികൾക്ക് യാത്ര ചിലവും ഭക്ഷണവും താമസവും ഒരുക്കിയ സർക്കാർ നടപടി നിശിതമായ വിമർശം കേൾപ്പിച്ചിരുന്നു. കൃത്യം ഒരു വർഷം മുൻപ് നടന്ന സമ്മേളനത്തിന്റെ തനിയാവർത്തനം തന്നെയാകും ചെലവിനത്തിൽ രണ്ടാം സഭയുമെന്നും ഒരുക്കങ്ങൾ സൂചിപ്പിക്കുന്നു. വലിയ ആവേശത്തോടെ സർക്കാർ നടപ്പാക്കി എന്ന് മേനി പറയാൻ വിളിച്ച സമ്മേളനത്തിൽ ഏതെങ്കിലും നിർദ്ദേശം ഇതിനകം നടപ്പാക്കാനായോ എന്ന കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. പ്രവാസി മലയാളികളെ ചേർത്ത് ഓരോ വിദേശ മേഖലക്കുമായി വാണിജ്യ ചേമ്പറുകൾ, പ്രവാസികളുടെ പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഓരോ വിഭാഗം തൊഴിൽ ചെയ്യുന്നവർക്കുമായി നോർകയിൽ പ്രത്യേക വിഭാഗങ്ങൾ, പ്രവാസികളുടെ പണം സ്വരൂപിച്ചു കേരള വികസന നിധി, പ്രവാസി സംരഭത്തിനുള്ള വായ്പ പദ്ധതി, നിക്ഷേപകർക്ക് ഏക ജാലക സംവിധാനം, പ്രവാസി സംഘടനകളെ ഉൾക്കൊളിച്ചു ഇൻഷുറൻസ് സ്കീം, നഴ്സുമാർ അടക്കമുള്ള ഉദ്യോഗാർത്ഥികൾ ചൂഷണം നേരിടുന്ന സ്ഥിതി ഇല്ലാതാക്കാൽ തുടങ്ങി റബർ, പഴം പച്ചക്കറി സംസ്കരണ പ്ലാന്റുകൾ അടക്കമുള്ള സുന്ദര സ്വപ്നങ്ങളാണ് കഴിഞ്ഞ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത്.
പറഞ്ഞു വന്ന കൂട്ടത്തിൽ പ്രവാസികൾ കൂടുതൽ ഉള്ള സ്ഥലത്തു മലയാളം വായിക്കാൻ പ്രസിദ്ധീകരണം തുടങ്ങുന്ന കാര്യം വരെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ലോകത്തെ വിദേശ ഭാഷകൾ കേരളത്തിലുള്ളവർ പഠിക്കുന്നതും തുടർന്ന് അവർ ടൂറിസം രംഗത്ത് ജോലി ചെയ്യുന്നതും ''ഞാൻ പ്രകാശൻ'' സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ ജർമൻ ഭാഷ പഠിച്ചു ജർമനിയിൽ ജോലിക്കെത്തുന്ന വിധത്തിൽ വിദേശ ഭാഷ കൈകാര്യം ചെയ്യുന്നത് പോലും ഒന്നാം ലോക് കേരള സഭയുടെ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ ഇതൊക്കെ എന്ന് നടപ്പിലാക്കും എന്നദ്ദേഹം പറഞ്ഞിരുന്നില്ല. സമയ ബന്ധിത പദ്ധതിയല്ലാത്തതിനാൽ കേരള സഭയ്ക്ക് പത്തു വയസായാലും ഒന്നും നടന്നില്ലെങ്കിലും ആർക്കും ദോഷം പറയാനും സാധിക്കില്ല എന്ന നേട്ടവും ആ പ്രസംഗത്തിൽ ഉണ്ട്. കഴിഞ്ഞ സഭ ചർച്ച ചെയ്ത കാര്യങ്ങൾ ഒക്കെ പൊടിതട്ടിയെടുത്തു ഇക്കുറിയും ചർച്ച ഉണ്ടാകും എന്നുറപ്പാണ്. ആദ്യ ദിവസം പാട്ടും നൃത്തവും ആഘോഷവും ഒകെ കഴിഞ്ഞു രണ്ടാം ദിവസമാണ് ചർച്ച. എന്നാൽ രണ്ടാം ദിവസത്തെ ചർച്ചക്കെത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ ചിലർ ശനിയാഴ്ച വൈകുന്നേരത്തെ കേരള ഫ്ളൈറ്റുകളിൽ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന വിവരം കൂടി ലഭിക്കുമ്പോൾ രണ്ടാം വർഷ ചർച്ചയുടെ ഗൗരവവും ലഭ്യമാകുകയാണ്.
പ്രവാസി വ്യവസായിയും നോർക്ക അംഗവുമായ മുസ്തഫയ്ക്കാണ് ഇത്തവണ നടത്തിപ്പ് ചുമതല. ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സമ്മേളനം പ്രതീക്ഷിക്കുന്ന വിജയമാകുമോ എന്ന് സംഘാടകർക്ക് പോലും നിശ്ചയമില്ലെന്നാണ് ദുബൈയിൽ നിന്നും ലഭ്യമായ വിവരം. സമ്മേളനം ഒരാഴ്ച അരികിൽ എത്തിയിട്ടും രണ്ടാം ദിവസത്തെ ചർച്ച വിഷയങ്ങൾ സംബന്ധിച്ച അന്തിമ രൂപരേഖ കഴിഞ്ഞ ദിവസം വിളിച്ച പത്രസമ്മേളനത്തിൽ പോലും നൽകാൻ കഴിഞ്ഞില്ല എന്നിരിക്കെ ഒരുക്കങ്ങൾ സംബന്ധിച്ച കൃത്യമായ ധാരണയാണ് പുറം ലോകത്തിനു ലഭിക്കുന്നത്. ലോക് കേരള സഭയിലെ ഏഴു കമ്മറ്റികളും തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കും എന്നാണ് കോ ഓഡിനേറ്റർ എം കെ കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചത്. കാലാകാലങ്ങളായി പരാതിയായി പറയുന്ന മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഉള്ള ചെലവ്, മടങ്ങി പോകുന്നവരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ തന്നെയാണ്്് സംഘാടകരുടെ മനസ്സിൽ ഒന്നാം സ്ഥാനത്തുള്ളത്. ഈ സമ്മേളനം ചെലവാക്കുന്ന പണം ഉണ്ടെങ്കിൽ ഇത്തരം പ്രശനങ്ങൾ ഭംഗിയായി പരിഹരിക്കാം എന്നിരിക്കെ പുതിയ വിഷയങ്ങൾക്ക് സമയം കളയാൻ ആർക്കും താൽപ്പര്യം ഇല്ലെന്നാണ് സംഘാടകരുടെ വെളിപ്പെടുത്തലിൽ തെളിയുന്നത്.
ആദ്യ സമ്മേളനത്തിന്റെ ആവേശം എടുത്തു കാട്ടാൻ പറ്റുന്ന ഒന്നും മുന്നോട്ടു വയ്ക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ സമ്മേളനം ഏതു വിധത്തിൽ ആവേശഭരിതമാക്കും എന്ന അങ്കലാപ്പാണ് സംഘാടകർക്ക്. പ്രത്യേകിച്ചും പ്രവാസി കോൺഗ്രസുകാർ അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നൽകിയ കൂറ്റൻ വരവേൽപ്പ് ഏവരുടെയും മനസ്സിൽ നിൽക്കെ തീരെ നിറം മങ്ങിയാൽ ലോക് കേരള സഭയുടെ തുടർ പ്രവർത്തനം പോലും പ്രയാസത്തിലാകും എന്ന മുന്നറിയിപ്പാണ് തിരുവനന്തപുരത്തു നിന്നും സംഘാടകർക്ക് ലഭിച്ചിരിക്കുന്നത്. അതിനാൽ സംഘാടകർ സമ്മേളനം പ്രസ്റ്റീജ് വിഷയമാക്കണം എന്നും സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്. ഗൾഫിൽ നേതാക്കൾ എത്തിയാൽ ഇരമ്പിയെത്തുന്ന സാധാരണക്കാരിലാണ് സംഘാടകർക്കും സർക്കാരിനും പ്രതീക്ഷ. ഒന്നും നൽകിയില്ലെങ്കിലും മലയാളികൾ എല്ലാക്കാലത്തും ഈ ആശ്രിത മനോഭാവം പുലർത്തിക്കൊള്ളും എന്ന സർക്കാരിന്റെ മനോഭാവം അടുത്തെങ്ങും മാറാൻ പോകുന്നില്ല എന്ന് കൂടിയാണ് ദശ കോടികൾ വൃഥാവിലാക്കുന്ന രണ്ടാം കേരള ലോക് സഭ തെളിയിക്കുന്നതും.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- മാധ്യമ വേട്ടയിൽ മൗനം തുടർന്ന് പിണറായി വിജയൻ
- കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ?
- പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനം അവസാനഘട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്