രണ്ട് രൂപ കുറഞ്ഞ കാലിത്തീറ്റ വാങ്ങാൻ 25 രൂപയുടെ പെട്രോൾ കത്തിച്ച് യാത്ര; വെണ്ടയ്ക്ക പറിക്കാൻ പോകുന്ന യുവകർഷകർ! നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ കുടങ്ങിയ് മജിസ്ട്രേട്ടിന്റെ മുന്നിൽ; ബാർബർ ഷോപ്പില്ലെങ്കിലും മുടിവെട്ടാൻ പോകുന്നവരും; ലോക്ഡൗണിൽ കറങ്ങാൻ ചില വിചിത്ര കാരണങ്ങൾ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്ക്ഡൗൺ കാലത്ത് നിരത്തിൽ ഇറങ്ങരുതെന്ന് പറഞ്ഞാലും വീട്ടിലിരിക്കാതെ ചുറ്റിത്തിരിയുന്ന നിരവധി പേരെ ഇപ്പോഴും കാണാം. പലയിടങ്ങളിലായി ഇത്തരക്കാർ പൊലീസ് വലയിൽ വീണു. പല വ്യത്യസ്തമായ കാരണങ്ങളാണ് ഓരോരുത്തർക്കും ബോധിപ്പിക്കാനുണ്ടായിരുന്ന്ത. പരിപ്പുവട തിന്നാൻ മോഹം തോന്നി തേടിയിറങ്ങിയവർ, ബാർബർഷോപ്പ് ഇല്ലെങ്കിലും തലമുടി വെട്ടാൻ പോയവർ. ഇങ്ങനെ നിരവധി പേരാണ് പൊലീസ് വലയിൽ പോയിചാടിയത്. ഇത്തവണത്തെ ലോക്ഡൗണിലും കേസെടുത്തും ശകാരിച്ചും ബോധവൽക്കരണം നടത്തിയും പൊലീസ് പെടാപ്പാടു പെടുകയാണ്.
കൊച്ചി ഒരാൾ മഞ്ഞുമ്മലിൽ നിന്നാണു കളമശേരിയിൽ എത്തിയത് . ആവശ്യം കാലിത്തീറ്റ വാങ്ങണം. മഞ്ഞുമ്മലിൽ കിട്ടില്ലേ എന്നു ചോദിച്ചപ്പോൾ അവിടത്തേക്കാൾ 2 രൂപ കുറച്ച് കളമശേരിയിൽ കിട്ടുമെന്നു മറുപടി. 2 രൂപയുടെ ലാഭത്തിനു വേണ്ടി മഞ്ഞുമ്മലിൽ നിന്നു 25 രൂപയുടെ പെട്രോൾ കത്തിക്കണോ എന്ന ചോദ്യത്തിന് അത്രയ്ക്കു ചിന്തിച്ചില്ലെന്ന് ഉത്തരം.
ഇടപ്പള്ളി ടോൾ വ്യാപാരമേഖലയാണ്. അവിടെ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങാതെ ലാഭം നോക്കി ഗൃഹനാഥൻ കാറുമായെത്തിയതു കിലോമീറ്ററുകൾ താണ്ടി സൗത്ത് കളമശേരിയിൽ. ഇവിടെ മൊത്തവ്യാപാരക്കടയിൽ നിന്നു ചില്ലറ വിൽപനയ്ക്കു മൊത്തവ്യാപാരത്തിൽ നിശ്ചയിച്ചിട്ടുള്ള വിലയേ ഈടാക്കൂ എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെ ആകർഷിച്ചത്.
പിറവം രാമമംഗലത്ത് പൊലീസിനു മുന്നിൽ അപ്രതീക്ഷിതമായാണ് ഒരു കാർ വന്നു പെട്ടത്. 'മുടിവെട്ടാൻ പോവുകയാ സാറെ.' ലോക്ഡൗൺ സമയത്ത് ബാർബർ ഷോപ്പ് ഇല്ലെന്നു പൊലീസ്. 'വല്യച്ഛന്റെ മകനാണു മുടിവെട്ടുന്നത്'. തട്ടിപ്പു മനസിലാക്കിയ പൊലീസ് വാഹനം പിടിച്ചെടുത്തു സ്റ്റേഷനിൽ എത്തിച്ചു. കേസെടുത്തപ്പോഴേക്കും ഭാര്യ സ്ഥലത്തെത്തി. പൊലീസ് ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. പല വട്ടം താൻ മുന്നറിയിപ്പു നൽകിയെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു. ഭാര്യയുടെ ജാമ്യത്തിൽ ഭർത്താവിനെ വിട്ടയച്ചു.
നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ വരാപ്പുഴയിൽ െസക്ടറൽ മജിസ്ട്രേട്ടിനു മുന്നിൽ കുടുങ്ങി. വീടിന്റെ സമീപത്തെ ഇറിച്ചിക്കടയിൽ നെയ്യുള്ള ഇറച്ചി ലഭ്യമല്ലെന്നായിരുന്നു വിശദീകരണം. വിജനമായ റോഡിൽ ഡ്രൈവിങ് പഠിക്കാനിറങ്ങിയ ദമ്പതിമാരും ഇവിടെ പരിശോധനയിൽ കുടുങ്ങി. മറ്റൊരാളുടെ കാര്യം അരിവാങ്ങാൻ ഇറങ്ങിയതാണ്. വിലപിടിപ്പുള്ള കാറുമായി എത്തിയ മഡിയൻ സ്വദേശി പറഞ്ഞത് പ്രത്യേക തരം അരിയുടെ ഭക്ഷണം മാത്രമേ താൻ കഴിക്കൂ എന്നാണ്. ഇത് വാങ്ങാൻ വേണ്ടിയാണ് അദ്ദേഹം കാറുമായി നഗരത്തിൽ ഇറങ്ങിയത്. ഇദ്ദേഹത്തെ പൊലീസ് പിന്നീട് തിരിച്ചയച്ചു. സിഗരറ്റ് വലിക്കാനായി നഗരത്തിലേക്ക് ഇറങ്ങിയ ആളുകളെയും പൊലീസ് വിരട്ടി വിട്ടു.
പ്രമുഖന്റെ വീട്ടിലേക്ക് മീൻ വാങ്ങാനാണ് മറ്റൊരാൾ വാഹനവുമായി ഇറങ്ങിയത്. ഇദ്ദേഹത്തെയും പൊലീസ് തിരിച്ചയച്ചു. കാസർകോട് ആലമ്പാടി സ്വദേശികളായ രണ്ടു യുവാക്കൾ ചെറുവത്തൂരിൽ നിന്നു പഴയ ബൈക്ക് വാങ്ങി തിരികെ പോകും വഴി മൂലക്കണ്ടത്ത് പൊലീസ് പിടിയിലായി. നഗരത്തിലേക്ക് കറങ്ങാൻ ഇറങ്ങിയ യുവാക്കളെയും പൊലീസ് മടക്കി അയച്ചു. ഇന്നലെ അഗ്നിരക്ഷാ സേനയ്ക്ക് കീഴിലെ 20 സിവിൽ ഡിഫൻസ് അംഗങ്ങളും ചെക്ക് പോയിന്റുകളിൽ പൊലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു.
കൊച്ചി സിറ്റി പൊലീസ് ജില്ലാ പരിധിയിലെ ഒരു ഇ പാസിനുള്ള അപേക്ഷകളും കോമഡിയാണ്: വെണ്ടയ്ക്ക പറിക്കാൻ പോകണം. എവിടേക്കാണു പോകേണ്ടതെന്ന്, തൃക്കാക്കര മേഖലയിൽ നിന്നുള്ള അപേക്ഷയിലുണ്ടായിരുന്നില്ല. ഇ പാസിനുള്ള ഇത്തരം കൗതുകങ്ങളടക്കമുള്ള നൂറു കണക്കിന് അപേക്ഷകളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലാ പൊലീസ് മേധാവികളുടെ ഓഫിസുകളിൽ പ്രതിദിനം ലഭിക്കുന്നത്. നഗരത്തിലെ ഒരു വനിതയുടെ ആവശ്യം, അമ്മയുടെ വീട്ടിലേക്കു പോകണമെന്നാണ്.
ഓൺലൈൻ ആയി ക്ലാസ് എടുക്കാനുണ്ടെന്നും അതിനു ഭർത്താവിന്റെ വീട് അനുയോജ്യമല്ലെന്നുമാണു വനിതയുടെ വാദം. യാത്രയ്ക്കുള്ള ഇ പാസിനായി അപേക്ഷിക്കുന്നവരിൽ ഡോക്ടർമാരും നഴ്സ്മാരും അഗ്നിരക്ഷാ സേനാംഗങ്ങളുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സ്മാരുമാണ് ഇതിലധികം പേരും. ഇവർക്കാർക്കും ജോലി സ്ഥലത്തേക്കും തിരിച്ചും പാസ് േവണ്ട. ഇ പാസിനായി സിറ്റി പൊലീസിൽ ഇതിനകം ലഭിച്ച അപേക്ഷകളിൽ രണ്ടായിരത്തോളം പേർ അവശ്യ സേവനമെന്ന നിലയിൽ യാത്രാ പാസ് ആവശ്യമില്ലാത്തവരാണ്.
ആശുപത്രിയിൽ പോകണമെന്ന ആവശ്യമുയർത്തി അപേക്ഷിക്കുന്നവരാണ് അധികവും. എന്നാൽ, ചില അപേക്ഷകരെ ഫോണിൽ വിളിച്ചു തിരക്കിയപ്പോഴാണു രസം. കാണിക്കേണ്ട ഡോക്ടറേതാണെന്നും പോകേണ്ട ആശുപത്രിയേതാണെന്നും മാത്രമല്ല, അസുഖം എന്താണെന്നു പോലും അറിയാത്ത 'രോഗി'കളേറെ. അത്യാവശ്യമായി ആശുപത്രിയിൽ പോകേണ്ടവർക്കു മെഡിക്കൽ രേഖകളും തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും മതിയെന്നു പൊലീസ്.
ജോലി ചെയ്യാനുള്ള യാത്രയെന്നാണു മറ്റു ചിലർ കാണിക്കുന്നത്. പക്ഷേ, എവിടെ, എന്തു ജോലിയെന്നു പലരും വ്യക്തമാക്കില്ല. വാഹനത്തിന്റെ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ തുടങ്ങിയവയില്ലാതെ അപേക്ഷിക്കുന്നവരുമുണ്ട്. 3 ദിവസത്തിനിടെ സിറ്റിയിൽ ലഭിച്ച 11,800 ഇ പാസ് അപേക്ഷകളിൽ 455 എണ്ണം മാത്രമാണ് അനുവദിച്ചത്. എറണാകുളം റൂറലിലാകട്ടെ, 20,692 അപേക്ഷകളാണു ലഭിച്ചത്. അനുവദിച്ചതാകട്ടെ, 2603എണ്ണവും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍