യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈനും പോലും ഉറപ്പിക്കാനാകുന്നില്ല; ദുരിത ജീവിതം മടുത്ത് എങ്ങനേയും വീട്ടിലേക്ക് യാത്ര പോകുന്ന കുടിയേറ്റ തൊഴിലാളികളേയും കൊണ്ടു കുതിക്കുന്നതു മൂലമുള്ള വാഹനാപകടങ്ങൾക്കും ശമനമില്ല; ഉയർന്ന തീവണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടന്നും വീട്ടിലേക്ക്; മോദി സർക്കാരിന് വയ്ക്കാനുള്ളത് പോർട്ടലെന്ന ആശയം മാത്രം; പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ലോക് ഡൗണിന്റെ നാലാം ഘട്ടത്തിലും ഈ കണ്ണീരുകൾക്ക് മാത്രം ശമനമില്ല
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: പ്രത്യേക തീവണ്ടികൾ അയച്ചിട്ടും കുടയേറ്റ തൊഴിലാളികളുടെ ദുരിതം മാറുന്നില്ല. 'കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം വേദനാജനകമാണ്. തൊഴിലെടുക്കുന്ന സംസ്ഥാനത്തിന്റെയും സ്വന്തം സംസ്ഥാനത്തിന്റെയും ചുമതലയാണ് കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ', മഹാരാഷ്ടയിൽ കുടുങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഇടപെടണം എന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശമാണിത്. എന്നാൽ കേന്ദ്ര സർക്കാരിന് മാത്രം കണ്ണ് തുറക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ പാക്കേജിലും ഇവരെ പൂർണ്ണമായും തഴഞ്ഞു. നേരിട്ട് പണം കൈയിലെത്തിക്കാനുള്ള പദ്ധതിയൊന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
ലോക്ക്ഡൗൺ രണ്ട് മാസത്തോട് അടുക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും നേരിടുന്ന വലിയ പ്രതിസന്ധിയായി വളരുകയാണ് കുടിയേറ്റത്തൊഴിലാളികളുടെ ജീവനും ആരോഗ്യവും. പട്ടിണി സഹിച്ച്, കിലോമീറ്ററുകൾ താണ്ടി വീടുതേടി പോകുന്നവരിൽ പലരും അപകടങ്ങളിൽ മരിക്കുന്നു. തൊഴിലാളികളുടെ യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റീനും കൃത്യമായി പാലിച്ചില്ലെങ്കിൽ സ്ഥിതി അപകടകരമാവും എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പക്ഷേ പലരും നടന്നാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധത്തിനുള്ള സാധ്യതയും ഇല്ല.
അതിനിടെ മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദയ്ക്ക് സമീപം വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്കു പോകുകയിയിരുന്നു ഇവർ. പരിക്കേറ്റവരെ ബന്ദയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഞ്ചുപേരിൽ മൂന്ന് പേരും സ്ത്രീകളാണ്. നേരത്തെ ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികളായ 24 പേർ മരിച്ചിരുന്നു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചവരിലേറേയും. തീവണ്ടി പാളത്തിൽ കിടന്നുറങ്ങിയവരുടെ ദേഹത്തേക്ക് തീവണ്ടി കയറി മരിച്ചത് 17 ഓളം പേരാണ്. ഇതിന് ശേഷം പലതും കേന്ദ്ര സർക്കാർ പറഞ്ഞു. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം തീരുന്നില്ല. അതിന് തെളിവാണ് ഇപ്പോഴും ഉണ്ടാകുന്ന ദുരിതങ്ങൾ.
തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ച 477-ൽ 93 പേർ കുടിയേറ്റത്തൊഴിലാളികളാണ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ് ഏറയെും. ധാക്കയിൽനിന്നു തിരിച്ചുവന്ന നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 150 കുടിയേറ്റത്തൊഴിലാളികൾക്ക് കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിലും തെലങ്കാനയിലും സമാന അവസ്ഥയാണ്. കർണാടകയിൽ കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ മിക്കവയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക അകലമെന്നത് സങ്കൽപ്പം മാത്രമായി മാറുന്നുവെന്ന ചർച്ചയാണ് സജീവമാകുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ പലായനം നിയന്ത്രിക്കുന്നതിനും ഇവരുടെ മടക്ക യാത്ര സുഗമമാക്കുന്നതിനുമായി പുതിയ പോർട്ടൽ. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുമാണ് 'നാഷണൽ മൈഗ്രന്റ് ഇൻഫർമേഷൻ സിസ്റ്റം' എന്ന പോർട്ടൽ ആരംഭിച്ചത്. തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് വിവധ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി പോർട്ടൽ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച പുതിയ കത്തിൽ നിർദ്ദേശിച്ചു. ഫീൽഡ് ഓഫീസർമാർക്ക് അധിക ജോലി സൃഷ്ടിക്കാതെ സംസ്ഥാനങ്ങൾ തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും. എന്നാൽ പാവങ്ങളായ കുടിയേറ്റ തൊഴിലാളികൾക്ക് പോർട്ടൽ ഉപയോഗിക്കാൻ പോലും അറിയില്ലെന്നതാണ് വസ്തുത.
അതിനിടെ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കായി കൂടുതൽ ട്രെയിനുകൾ റെയിൽവേ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ദുരന്ത നിിവാരണ നിയമപ്രകാരം കളക്ടർമാർക്കാണ് അധികാരം. അവർക്ക് അതത് ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പട്ടികപ്പെടുത്താനും അതിനനുസരിച്ച് ബസുകൾ ക്രമീകരിക്കുകയും ചെയ്യാം.എത്ര ട്രെയിനുകൾ വേണമെന്ന് പട്ടികപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ജില്ല തിരിച്ചുള്ള ഡാറ്റകൾ ഉപയോഗിക്കാൻ കഴിയും, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
നോൺ കണ്ടെയ്ന്മെന്റ് സോണുകളിൽ ഓട്ടോ, ബസ് യാത്രകളും ഗ്രീൻ സോണുകളിൽ വിമാന സർവ്വീസുകളും അടുത്ത ഘട്ടത്തിൽ ആരംഭിച്ചേക്കും. സംസ്ഥാനങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അധികൃതർ കാബിനറ്റ് സെക്രട്ടറിയുമായി മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് തിരുമാനമെടുക്കാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 30 വരെയാകും നീളുക. നാലാം ഘട്ടത്തിൽ ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂണെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നീ 30 സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും.
അതിനിടെ രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശിൽ എത്തിക്കാൻ 500 ബസുകൾ ഏർപ്പാട് ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെടൽ നടത്തി. രാജസ്ഥാനിലെ വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പിയിലെ സ്വന്തം ഗ്രാമത്തിലെത്തിക്കുന്നത്. ഞായറാഴ്ച രാവിലെ തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ബസുകൾ യു.പി സംസ്ഥാന അതിർത്തിയിൽ എത്തിച്ചേരും. തൊഴിലാളികൾക്ക് ഭക്ഷണം അടക്കം മറ്റ് സേവനങ്ങൾ നൽകാൻ വിവിധ ജില്ലകളിൽ ഹൈവേ ടാക്സ് ഫോഴ്സിന് യു.പി കോൺഗ്രസ് നേതൃത്വം രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 40 ഇടങ്ങളിൽ മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താനും പാർട്ടി നിർദേശമുണ്ട്.
കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് 1,000 ബസുകൾക്ക് അനുമതി നൽകാൻ പ്രിയങ്ക ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബസ് യാത്രയുടെ ചെലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയാൻ രാഹുൽ ഗാന്ധിയും തെരുവിലിറങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് സുഖ്ദേവ് വിഹാർ ഫ്ലൈഓവറിന് താഴെ ക്യാമ്പ് ചെയ്ത തൊഴിലാളികൾക്കരികെ രാഹുൽ എത്തിയത്. രാഹുൽ ഗാന്ധി തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മാസ്ക് ധരിച്ചാണ് രാഹുൽ തൊഴിലാളികളോട് കാര്യം തിരക്കുന്നത്.
ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലേക്കും മധ്യപ്രദേശിലേക്കും കാൽനടയായി പോകുന്ന തൊഴിലാളികളാണ് ഫ്ലൈഓവറിന് താഴെ വിശ്രമിച്ചത്. ഇതുവരെ 130 കിലോമീറ്റർ നടന്നെന്നും കൂടുതൽ നടക്കാനുണ്ടെന്നും ഇവർ രാഹുൽ ഗാന്ധിയോട് പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം വീടുകളിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്