Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സസ്‌പെൻഷൻ' എന്ന് ഇംഗ്ലീഷ് വാക്കിന് അർഥം ജോലിയിൽ നിന്ന് തൽക്കാലത്തേക്ക് മാറ്റിനിർത്തൽ; ഗുരുവായൂർ ക്ഷേത്രത്തിൽ ലോക് ഡൗൺ ലംഘിച്ച് കീഴ് ശാന്തിയുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥന നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തുവിട്ടപ്പോൾ ദേവസ്വം ചെയർമാൻ പറഞ്ഞത് കീഴിയേടം രാമൻ നമ്പൂതിരിയെ എല്ലാ ജോലികളിൽ നിന്നും മാറ്റി നിർത്തിയെന്ന്; സംഭവം വിവാദമായപ്പോൾ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്നും മാറ്റി നിർത്തിയതേയുള്ളുവെന്നും കെ.ബി.മോഹൻദാസ്; തെളിവായി ശബ്ദസന്ദേശവും

'സസ്‌പെൻഷൻ' എന്ന് ഇംഗ്ലീഷ് വാക്കിന് അർഥം ജോലിയിൽ നിന്ന് തൽക്കാലത്തേക്ക് മാറ്റിനിർത്തൽ; ഗുരുവായൂർ ക്ഷേത്രത്തിൽ ലോക് ഡൗൺ ലംഘിച്ച് കീഴ് ശാന്തിയുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥന നടത്തിയെന്ന വാർത്ത മറുനാടൻ പുറത്തുവിട്ടപ്പോൾ ദേവസ്വം ചെയർമാൻ പറഞ്ഞത് കീഴിയേടം രാമൻ നമ്പൂതിരിയെ എല്ലാ ജോലികളിൽ നിന്നും മാറ്റി നിർത്തിയെന്ന്; സംഭവം വിവാദമായപ്പോൾ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്നും മാറ്റി നിർത്തിയതേയുള്ളുവെന്നും കെ.ബി.മോഹൻദാസ്; തെളിവായി ശബ്ദസന്ദേശവും

ആർ പീയൂഷ്

 തൃശൂർ: സർക്കാർ നിർദ്ദേശങ്ങൾ മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടത്തിയ സംഭവത്തിൽ കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തു എന്ന മറുനാടൻ മലയാളിയുടെ വാർത്ത തെറ്റാണെന്ന് പ്രതിപാദിച്ചു കൊണ്ട് ഗുരുവായൂർ ദേവസ്വം ചെയർമാന്റെ വാർത്താ കുറിപ്പ്. ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തി എന്ന് വാർത്താകുറിപ്പിൽ പറയുന്നു. ക്ഷേത്രത്തിലെ എല്ലാ ജോലിയിൽ നിന്നും മാറ്റി നിർത്തിയതായും പറയുന്നുണ്ട്. എന്നാൽ സസ്പെന്റ് ചെയ്തിട്ടില്ല എന്ന വിചിത്ര വാദവുമായാണ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ജോലികളിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നു എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമായ സസ്പെൻഡ് ചെയ്തു എന്നാണ് മറുനാടൻ വാർത്ത നൽകിയത്. അപ്പോൾ എങ്ങനെ വാർത്ത തെറ്റാകും? ഈ വിവരം മറുനാടനോട് ഫോണിൽ ചെയർമാൻ പറയുന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമായി പറയുന്നുമുണ്ട് (ശബ്ദ സന്ദേശം ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്ന യൂട്യൂബ് ലിങ്കിൽ കേൾക്കാം).

ഗുരുവായൂരിൽ ലോക്ക് ഡൗൺ ലംഘനം വടന്നുവെന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടപ്പോൾ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യാജ വാർത്തയാണെന്നും അത്തരത്തിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലാ എന്നുമൊക്കെയായിരുന്നു വിമർശനം. എന്നാൽ ഇന്ന് ദേവസ്വം ബോർഡ് ചെയർമാൻ പുറത്ത് വിട്ട പത്രകുറിപ്പിൽ നിയമലംഘനം നടന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്...

ആ വാർത്ത ശരിയല്ല

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയെ സസ്പെന്റ്് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞതായി ചില സാമൂഹ്യ മാധ്യമങ്ങൾ വാർത്ത പസിദ്ധീകരിച്ചതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് തീർത്തും തെറ്റാണ്. ഞാൻ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. അഡ്‌മിനിസ്ട്രേററർ തുടങ്ങിയ അധികാരികളുടെ സാന്നിദ്ധ്യത്തിൽ പോലും കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവരുന്നതായി അറിഞ്ഞതിനാൽ ടിയാനെ പ്രവർത്തിയിൽനിന്ന് മാറ്റിനിർത്താനാണ് ചെയർമാൻ എന്ന നിലയ്ക്ക് അഡ്‌മിനിസ്ട്രേറ്റർക്ക് രേഖാമൂലം നിർദ്ദേശം നൽകിയത്. അപ്രകാരം താൽക്കാലികമായി ജോലിയിൽനിന്ന്മാറ്റിനിർത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കീഴ്ശാന്തിയെ പറ്റി ഉണ്ടായ ആക്ഷേപങ്ങളെസംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡി.എയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികളെപ്പറ്റി പരിശോധിയക്കുകയുള്ളൂ. അഡ്‌മിനിസ്ട്രേറ്റർക്ക് നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു.

'സർക്കാർ നിർദ്ദേശം ലംഘിച്ച് 5 ലിധികം ആളുകൾ കൂട്ടം കൂടുന്ന രീതി ഇപ്പോഴും ക്ഷേത്രത്തിൽ തുടർന്നുവരുന്നതായി അറിയുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കീഴ്ശാന്തി കീഴിയടം രാമൻനമ്പൂതിരിയാണെന്നും അറിയുന്നു. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ എല്ലാവരും കൂട്ടമായി നിർമ്മാല്യം, ദീപാരാധന തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രീകോവിലിന് മുമ്പിൽ തടിച്ചുകൂടുന്നത് സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിയക്കണം. കീഴിയേടം രാമൻനമ്പൂതിരിയെ തുടർച്ചയായി എല്ലാ ദിവസവും കീഴ്ശാന്തി പ്രവർത്തിക്ക് നിയോഗിയേക്കണ്ടതില്ല. ടിയാൻ ഈ ലോക്ക്ഡൗൺ കാലത്ത് കീഴ്ശാന്തി പ്രവർത്തി ചെയത അത്രയും ദിവസം മററു കീഴ്ശാന്തിമാർ പ്രവർത്തി ചെയ്യുന്നതുവരെ ടിയാനെ മാറ്റിനിർത്തുക. ക്ഷേത്രം അടച്ചുപൂട്ടേണ്ട സാഹചര്യത്തിൽ എത്താതിരിയക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നത്.
എന്ന് ചെയർമാൻ'

രണ്ടു മാധ്യമപ്രവർത്തകർ ഫോൺ വഴി അന്വഷിച്ചപ്പോൾ മുകളിൽ ചേർത്ത വിവരം മാത്രമേ അവരോട് പറഞ്ഞിട്ടുള്ളൂ. അതിന് വിപരീതമായി 'രാമൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞു' എന്ന് കളവായി വാർത്ത പസിദ്ധീകരിച്ച് കാണുന്നത് തെറ്റും മാധ്യമധർമ്മത്തിന് നിരയക്കാത്തതുമാണ്. ടി വാർത്ത പിൻവലിച്ച് തെറ്റ് തിരുത്താൻ ടി മാധ്യമം തയ്യാറാകണം.

എന്ന്
അഡ്വ.കെ.ബി.മോഹൻ ദാസ് (ചെയർമാൻ, ഗുരുവായൂർ ദേവസ്വം)

ഈ വാർത്താകുറിപ്പില് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ മറുനാടനും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ എന്തുകൊണ്ടാണ് ചെയർമാൻ ഇത്തരത്തിൽ ഒരു വാർത്താകുറിപ്പ് ഇറക്കിയതെന്ന് വ്യക്തമല്ല.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ലോക്ക് ഡൗൺ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി കൂട്ട പ്രാർത്ഥന നടത്തിയത്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ കൂട്ട പ്രാർത്ഥന നടത്തുകയായിരുന്നു ഇവരെല്ലാം ക്ഷേത്രം ജീവനക്കാർ തന്നെയായിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.

കൂട്ട പ്രാർത്ഥന നടത്തിയ കീഴ്ശാന്തിക്കെതിരെ ക്ഷേത്രത്തിൽ നേരത്തെ തന്നെ വ്യാപക പരാതിയുയർന്നിരുന്നു. അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നതും പൂജയ്ക്കായി എത്തുന്ന ഭക്ത ജനങ്ങൾക്ക് അലോസര മുണ്ടാക്കുകയും ചെയ്യുന്നതായായിരുന്നു പരാതി. അതിനിടയിലാണ് ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് നിലവിളക്ക് കൊളുത്തി കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം അറിഞ്ഞ മറ്റ് ക്ഷേത്രം ജീവനക്കാർ അഡ്‌മിനിസ്‌ട്രേറ്ററെ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടന്നു എന്ന വിവരം ലഭിച്ച ജില്ലാ ഭരണകൂടം ദേവസ്വം ബോർഡ് ചെയർമാനോട് വിശദീകരണം ചോദിച്ചു. അതിന് ശേഷമാണ് കീഴ് ശാന്തിക്കാരനെ സസ്പെന്റ് ചെയ്തതായി ചെയർമാൻ വിവരം അറിയിച്ചത്. ക്ഷേത്രത്തിനുള്ളിലെ ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് തന്ത്രിയാണ്. അതിന് ശേഷം മേൽശാന്തിയും. കീഴ് ശാന്തിക്കാരുടെ ജോലി ചന്ദനം അരക്കുക, നേദ്യം തയ്യാറാക്കുക, ഉപദേവതകളെ പൂജിക്കുക എന്നിങ്ങനെയാണ്. സർക്കാർ നിർദ്ദേശം ലംഘിച്ചത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും അതിനാലാണ് കീഴ് ശാന്തിക്കാരനെതിരെ നടപടി സ്വീകരിച്ചത്.

അതേ സമയം ക്ഷേത്രത്തിൽ സർക്കാർ നിർദ്ദേശം മറികടന്ന് ആളുകൾ കൂടി നിന്ന സംഭവത്തിൽ പൊലീസ് നടപടിയില്ല. ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റർ രേഖാമൂലം ഇത്തരത്തിൽ ആളുകൾ കൂടി എന്ന് വിവരം അറിയിച്ചെങ്കിൽ മാത്രമേ നടപടി സ്വീകരിക്കാനാവൂ എന്ന് പൊലീസ് അധികാരികൾ പറയുന്നു. ക്ഷേത്രത്തിനകത്ത് സർക്കാർ നിർദ്ദേശം ലംഘിച്ചു എന്ന് പത്രകുറിപ്പിറക്കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ഇന്ന് അഞ്ച് പേരിൽ കൂടുതലായി പള്ളിയിൽ കുർബാന നടത്തിയ സംഭവത്തിൽ വികാരിയച്ചനെ കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ക്ഷേത്രത്തിലെ ആൾക്കൂട്ട പ്രാർത്ഥനയിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് നാട്ടുകാരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP