രാജ്യത്ത് ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി; മെയ് 17 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 17 വരെ തുറക്കരുതെന്ന് മുന്നറിയിപ്പ്; കടുത്ത നിയന്ത്രണങ്ങൾ തുടരാമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; പൊതുഗതാഗതവും ഉടനില്ല; ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കില്ല; കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി; തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക്ഡൗൺ തുടരും. കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 17 വരെ തുറക്കില്ല. കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നാണ് കേന്ദ്ര തീരുമാനം.
ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കില്ല . കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി . എല്ലാ സോണിലും ക്ലിനിക്കുകൾക്ക് പ്രവർത്തിക്കാം . നിയന്ത്രിത മേഖലയിൽ ക്ലിനിക്കുകൾ തുറക്കില്ല . ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സർവീസ് ആകാം . അനുവദനീയമായ ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം.ഗ്രീൻ സോണിൽ ഇളവുകൾ വന്നേക്കുംചർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും.
ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ റെഡ്,ഓറഞ്ച്,ഗ്രീൻ സോണുകളിൽ നടത്താവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.ഗ്രീൻ,ഓറഞ്ച് സോണുകളിൽ നിയന്ത്രിത ഇളവുകൾ നൽകും. എന്നാൽ ചില കാര്യങ്ങൾക്ക് സോൺ വ്യത്യാസമില്ലാതെ രാജ്യമൊട്ടാകെ നിയന്ത്രണങ്ങൾ തുടരും. വ്യോമ-റെയിൽ-മെട്രോ ഗതാഗതവും അന്തർസംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമ്മേളനങ്ങൾ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.
21 ദിവസം നീണ്ട് നിന്ന ലോക്ക് ഡൗൺ ഏപ്രിൽ 14ന് കഴിയവേയാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുത്തിരിന്നത്. ഇതിൽ പ്രകാരം മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യ പെട്ടിരിരുന്നത്.രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കും.
ട്രെയിൻ, വിമാന സർവ്വീസുകൾ തൽക്കാലം തുടങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. ദേശീയ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ മുൻപ് സംസ്ഥാനങ്ങളും നീട്ടണം എന്ന പ്രതികരണം തന്നെയാണ് മുന്നോട്ട് വച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരും ആയി വിഡിയോ കോൺഫറൻസിങ് വഴി ആണ് ചർച്ച നടത്തിയിരുന്നത്. അതേസമയം രാജ്യത്ത് സാമ്പിൾ പരിശോധന 9 ലക്ഷം കടന്നു. 13.75 ലക്ഷം ആർടിപിസിആർ പരിശോധനാ കിറ്റുകൾ നിലവിലുണ്ടെന്ന് കേന്ദ്രംആകെ 21 ലക്ഷം കിറ്റുകൾക്ക് കരാർ നല്കി. ഇതുവരെ 902654 സാമ്പിളുകൾ പരിശോധിച്ചു. 72453 സാമ്പിളുകൾ 24 മണിക്കൂറിൽ പരിശോധിച്ചു. പരിശോധനകളുടെ എണ്ണം കൂടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1993 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,365 ആയി. 25,148 പേരാണ് ചികിത്സയിലുള്ളത്. 9064 പേർ രോഗമുക്തി നേടി, മരണസംഖ്യ 1152. 24 മണിക്കൂറിനുള്ളിൽ 67 മരണവും 564 കോവിഡ് നെഗറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 25.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസ്, സമ്പർക്കമുള്ളവരുടെ എണ്ണം, പരിശോധന, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത പ്രദേശങ്ങളെ നിർവചിക്കപ്പെടണമെന്ന് ലവ് അഗർവാൾ പറഞ്ഞു.
നഗരപ്രദേശങ്ങളിൽ റെസിഡൻഷ്യൽ മേഖല, മുൻസിപ്പൽ വാർഡ്, പൊലീസ് സ്റ്റേഷൻ മേഖലകൾ, ടൗൺ എന്ന തരത്തിലും. ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ കീഴിലുള്ള പ്രദേശങ്ങൾ, എന്ന തരത്തിലോ മേഖലകളാക്കി തിരിക്കാം. ഇവിടങ്ങളിൽ സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടണം.
കോവിഡ് ബാധിത പ്രദേങ്ങൾക്ക് പുറത്തുപോലും എല്ലാ ജാഗ്രതാനിർദ്ദേശങ്ങളും പാലിക്കപ്പെടണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും മറ്റും നാം നമ്മുടെ സമീപനത്തിൽ വ്യത്യാസം വരുത്തണം. വ്യക്തിശുചിത്വം. മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലായ്പ്പോഴും പാലിക്കപ്പെടമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായി ട്രെയിൻ സർവീസ്
കുടിയേറ്റ തൊഴിലാളികളും വിദ്യാർത്ഥികളുമടക്കം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് തങ്ങളുടെ നാട്ടിലേക്ക് പോകുന്നതിന് പ്രത്യേക ട്രെയിൻ സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ടൂറിസ്റ്റുകൾ, കുടിയേറ്റതൊഴിലാളികൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും മറ്റു കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുപോകുന്നതിന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ബസുകളിൽ യാത്ര നടത്താനായിരുന്നു കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എതിർപ്പറയിച്ചതോടെയാണ് കേന്ദ്രം ട്രെയിൻ സർവീസിന് അനുമതി നൽകിയത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മന്ത്രാലയം ഇതുസംബന്ധിച്ച് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വരും ദിവസങ്ങളിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും. ട്രെയിൻ, പ്ലാറ്റ്ഫോം, ടിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥലം തുടങ്ങിയ എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കണം, മറ്റു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിലൂടെ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് രണ്ട് ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് ഒരു ട്രെയിൻ ഇന്ന് രാവിലെ തിരിച്ചു. രണ്ടാമത്തേത് ആലുവയിൽ നിന്ന് ഒഡീഷയിൽ നിന്ന് ഭുവനേശ്വറിലേക്ക് വൈകീട്ട് ആറരയോടെ പുറപ്പെടും.
ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകൾക്ക് കേന്ദ്രം അനുമതിനൽകിയത്. റെയിൽവേ നോഡൽ ഓഫീസർമാർ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചായിരിക്കും സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക. യാത്രക്കാരുടെ എണ്ണം സ്റ്റോപ്പുകൾ ഇതുസംബന്ധിച്ച് മാർഗരേഖയുണ്ടാക്കും.
സംസ്ഥാനത്ത് പത്ത് ഹോട്ട് സ്പോട്ടുകൾ കൂടി
സംസ്ഥാനത്ത് 10 പഞ്ചായത്തുകളെ കൂടി പുതുതായി കോവിഡ്-19 ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശ്ശാല, അതിയന്നൂർ, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.
അതേസമയം ഇന്ന് (01052020) സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമ്പതുപേർ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂർ,കാസർകോട് ജില്ലകളിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
ഇതോടെ 392 പേരാണ് ഇതുവരെ കോവിഡിൽനിന്നു മുക്തി നേടിയത്. 102 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്