വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ട പോയ കേസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത് വൈറലായതും തലവേദനയായി; പ്രളയ അഴിമതിയിൽ പെട്ടതും നാണക്കേട്; കൊറോണയെ ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ റോഡിൽ മോശമായി പെരുമാറിയതും അവമതിപ്പ്; തെറ്റ് മറയ്ക്കാൻ പൊലീസിനേയും ജന്മഭൂമിയേയും കൂട്ടികെട്ടിയതും ശരിയായില്ല; സക്കീർ ഹുസൈനെ താക്കീത് ചെയ്ത് സിപിഎം; ഏര്യാ സെക്രട്ടറിയെ കൊണ്ട് പൊറുതി മുട്ടി പിണറായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്ക്ഡൗൺ ദിനത്തിൽ വഴി തടഞ്ഞ പൊലീസുകാരനോട് തട്ടിക്കയറുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ എത്തുമ്പോൾ അതിന് പിന്നിലുള്ളത് 21 ദിവസം കാർ പൊലീസ് പിടിച്ചു വയ്ക്കുമോ എന്ന ഭയം.ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് സക്കീർ ഹുസൈൻ മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് വിശദീകരണവുമായി എത്തിയത്. അതിനിടെ സക്കീർ ഹുസൈന്റെ പെരുമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വവും സക്കീർ ഹുസൈനെ ശാസിച്ചിട്ടുണ്ട്.
കെ.എസ്.എഫ്.ഇ. ജീവനക്കാരിയായ ഭാര്യയെ ജോലിക്ക് എത്തിക്കാനായാണ് താൻ പോയതെന്ന് സക്കീർ ഹുസൈൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വോയ്സ് നോട്ടിൽ വിശദീകരിക്കുന്നു. ഇക്കാര്യം പറഞ്ഞിട്ടും പൊലീസുകാരൻ പോകാൻ അനുവദിച്ചില്ലെന്നും തർക്കത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സക്കീർ ആരോപിച്ചു. പൊലീസുകാരോട് തട്ടിക്കയറി സക്കീറിനെതിരെ സോഷ്യൽ മീഡിയയിൽ ജനരോഷം ഉയർന്നിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് സക്കീർ ഹുസൈൻ വിശദീകരണവുമായി എത്തിയത്. ഏത് സാഹചര്യത്തിലായാലും പൊലീസിനോട് മോശമായി പെരുമാറിയത് ശരിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
ബുധനാഴ്ച ആലുവ മുട്ടത്തുവെച്ച് തന്നെ തടഞ്ഞ പൊലീസുകാരനോട് 'ഞാൻ സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി' എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരൻ പറയുമ്പോൾ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീർ ഹുസൈൻ പറയുന്നുണ്ട്. എന്നാൽ, പൊലീസുകാരൻ തന്നെ വീഡിയോ എടുത്ത് അതിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു. ഇതിൽ പാർട്ടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം.
''നിയമം പരിപൂർണ്ണമായും പാലിക്കുന്നു. സ്വന്തമായി വാഹനം ഓടിക്കാൻ അറിയാത്ത ഭാര്യയെ സർക്കാരിന്റെ നിർദ്ദേശപ്രകാരം തുറന്ന കെ എസ് എഫ് ഇ ആലുവ ബ്രാഞ്ചിൽ ആക്കി ഉച്ചക്ക് തിരികെ കൊണ്ടുവരുന്നതിനായി പോയതാണ്. ഒരിക്കലും സർക്കാർ നിർദ്ദേശം ലംഘിച്ചതല്ല. ഷൂട്ട് ചെയ്ത് ജന്മഭൂമി ലേഖകൻ വഴി പുറത്ത് വിട്ട പൊലീസുകാരൻ ഉദ്ദേശിച്ചത് എന്താണ്'' -എന്ന കുറിപ്പോടെയാണ് സക്കീർ ഹുസൈൻ ഫേസ്ബുക്കിൽ വിശദീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് എല്ലാം ജന്മഭൂമി ലേഖകനും പൊലീസും നടത്തിയ ഗൂഢാലോചനയാണെന്നാണ് സക്കീർ പറയുന്നത്. ഇത് പിണറായി സർക്കാരിനെ വിമർശിക്കലാണെന്ന വാദം സജീവമാണ്.
വാഹനങ്ങളിൽ എത്തുന്നവരുടെ വീഡിയോ മിക്കയിടത്തും പൊലീസ് എടുക്കുന്നുണ്ട്. ബോധവത്കരണത്തോടെ എങ്ങനെ ആളുകൾ സഹകരിക്കുന്നുവെന്ന് പരിശോധിക്കാനാണ് ഇത്. ഇതിനൊപ്പം പൊലീസ് പരിശോധന നടക്കുന്നിടത്ത് മാധ്യമ പ്രവർത്തകരും എത്താറുണ്ട്. അത്തരമൊരു സ്ഥലത്ത് ഏര്യാ സെക്രട്ടറി കുറച്ചു കൂടി വിവേകം കാട്ടണെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. പുറത്തിറങ്ങുന്ന ആളുകൾ തിരിച്ചറിയൽ കാർഡ് നൽകി തക്കതായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ തടയണമെന്നാണ് പൊലീസിന് നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസുകാരോട് കൂടുതൽ മാന്യമായി ഏര്യാസെക്രട്ടറി പെരുമാറണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
സക്കീർ ഹുസൈന്റെ വിശദീകരണം ഇങ്ങനെ
'എന്റെ പേരിൽ പൊലീസുമായി സംസാരിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ ഭാര്യ ആലുവാ കെ.എസ്.എഫ്.ഇ യിലെ അസി.മാനേജരാണ്. അതിനാൽ താക്കോൽ കൈവശം വച്ചിരിക്കുന്നത് ഭാര്യയാണ്. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കെ.എസ്.എഫ്.ഇയെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ ഭാര്യക്ക് ഓഫീസിൽ പോകേണ്ടതായുണ്ടായിരുന്നു. വാഹനം ഇല്ലാത്തതിനാൽ രാവിലെ ആലുവയിൽ ഞാൻ കൊണ്ടു ചെന്നാക്കി. പിന്നീട് രണ്ട് മണിയോടെ ഭാര്യയെ വിളിക്കാനായി വീണ്ടും പോകുമ്പോഴാണ് മുട്ടത്തിന് സമീപം വച്ച് പൊലീസ് തടഞ്ഞത്. ഞാൻ ആദ്യം കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ടു വരാൻ പോകുകയാണ് എന്നും വേറൊന്നിനുമല്ല പോയതെന്നും. അപ്പോൾ പൊലീസുകാരൻ ഭാര്യയോട് ഇവിടേക്ക് വരാൻ പറയാൻ ആവിശ്യപ്പെട്ടു.
ഭാര്യക്ക് വരാൻ വേറെ വാഹനമില്ലാത്തതിനാലാണ് ഞാൻ വിളിക്കാൻ പോകുന്നത് എന്ന് ഞാൻ മറുപടി നൽകി. എന്നാൽ പൊലീസുകാരൻ വീണ്ടും വീണ്ടും എന്നോട് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ രാവിലെ ഡി.വൈ.എസ്പി വേണുഗോപാലൻ സാറിനോട് അനുവാദം ചോദിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പുറത്തിറങ്ങിയത് എന്ന് വീണ്ടും പൊലീസുകാരനോട് പറഞ്ഞു. ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയില്ലെങ്കിൽ അവർക്ക് വരാൻ കഴിയില്ല എന്നും പറഞ്ഞിട്ടും പൊലീസുകാരൻ കടത്തിവിടാൻ അനുവദിച്ചില്ല. ഇതോടെയാണ് സിപിഎം ഏരിയാ സെക്രട്ടറിയാണ് എന്ന് പറയേണ്ടി വന്നത് എന്നാണ് സക്കീർ ഹുസൈൻ പറയുന്നത്.' ഒരു പൊലീസുകാരൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
പിന്നീട് ഈ ദൃശ്യങ്ങൾ ജന്മഭൂമിയുടെ ഒരു ലേഖകന് നൽകുകയും അയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്നും സക്കീർ പറയുന്നു. ധിക്കാരപരമായി പെരുമാറുകയും അനാവശ്യമായി ഇറങ്ങിനടക്കുകയും ചെയ്യുന്ന ഒരാളായി എന്നെ ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നു. അതിനാൽ ഭാര്യയെ വിളിച്ചു കൊണ്ട് വരാൻ പോയപ്പോൾ ഉണ്ടായ സംഭവമാണെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു എന്നും പറഞ്ഞാണ് സംഭാഷണം അവസാനിക്കുന്നത്.
എന്നാൽ പൊലീസ് ഈ വിശദീകരണം നിഷേധിച്ചിട്ടുണ്ട്. തടഞ്ഞപ്പോൾ സക്കീർ ധിക്കാരപരമായി സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ലോക്ക് ഡൗണിന്റെ ഭാഗമായി കൊച്ചിയിൽ വാഹനം നിർത്തി ബോധവത്കരണം നടത്തി വരവേ കൊച്ചി പൊലീസ് കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ കണ്ടുമുട്ടി. കൊച്ചിയിലെ ഭരണകക്ഷി നേതാവായ തന്നെ പൊലീസുകാർ വാഹനം നിർത്തി ചോദ്യം ചെയ്തത് സക്കീർ ഭായിക്ക് പിടിച്ചില്ല. ആ ഈർഷ്യ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തികഞ്ഞ ധാർഷ്ട്യത്തോടെ. എന്നാൽ, കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച പൊലീസുകാരനും വിട്ടുകൊടുത്തില്ല.
സംഭാഷണം ഇങ്ങനെ:
പൊലീസുകാരൻ: എന്റെ പേര് പ്രകാശ് ന്നാണ്.
എന്റെ പേര് സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി. മനസ്സിലായോ. കാര്യം പറയുന്നതും മനസ്സിലാക്കാതെ വർത്തമാനം പറയരുത്.
മനസ്സിലാക്കാതെയല്ല..സാറ് പറഞ്ഞ കാര്യം മനസ്സിലാക്കി. അതുകൊണ്ട് സാറിന് ബോധവത്കരണം.
ഞാൻ രാവിലെ മുതൽ വീട്ടിലിരിക്കുകയാ..
സാറിന്റെ ബോധവത്കരണം നടത്തി അത്രേയുള്ളു.
നിങ്ങൾ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടത്.
പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ?
ഇതോടെ സക്കീർ ഹുസൈൻ വാഹനം ഓടിച്ച് പോകുന്നു.
ഈ സംഭാഷണങ്ങളൊന്നും സക്കീർ ഹുസ്സൈൻ വിശദീകരണത്തിൽ പറയുന്ന ഒന്നും തന്നെ ഇല്ല. അതിനാൽ ഇത് നല്ല പിള്ള ചമയാൻ വേണ്ടി പ്രചരിപ്പിച്ച ഓഡിയോ സന്ദേശമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുൻപ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു ഇയാൾ. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.
ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീർ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സർക്കാർ പദവിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാർട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീർ തെറ്റു ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീർ മടങ്ങിയെത്തിയത്.
കൂടാതെ കളമശേരി എസ്ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനോട് എസ്ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി പറഞ്ഞു.എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതും വലിയ ചർച്ചയായിരുന്നു. പ്രളയ അഴിമതിയിൽ പേരുയർന്നതും സിപിഎമ്മിന് നാണക്കേടായി.
Stories you may Like
- ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ
- കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവർത്തകയെ കുത്തിക്കൊന്നു
- ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു; ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്