ഇളവുകൾ തുടങ്ങിയ ദിവസം ആളുകൾ പുറത്തിറങ്ങിയത് ലോക് ഡൗൺ പിൻവലിച്ചത് പോലെ; ഓറഞ്ച് ജില്ലക്കാരും സ്വാതന്ത്ര്യം കിട്ടയതു പോലെ പുറത്തേക്ക്; പൊലീസും അൽപ്പം വളഞ്ഞപ്പോൾ കേരളം മുഴുവൻ ഇന്നലെ സജീവം; കേന്ദ്രന്റെ ഉഗ്രശാസനത്തോടൊപ്പം നിയന്ത്രണം കൈവിടുമെന്ന് ഉറപ്പായപ്പോൾ വീണ്ടും വടിയെടുത്ത് പൊലീസ് തെരുവിൽ; ഇളവുകളിൽ മാറ്റം വരുത്തിയതോടെ ഇന്ന് മുതൽ വീണ്ടും കർശന നിയന്ത്രണം തുടരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം : ഇന്നലെ കേരളത്തിന്റെ സജീവമായിരുന്നു. നിയന്ത്രണങ്ങളിൽ 7 ജില്ലകളിൽ സംസ്ഥാനം ഇളവുകൾ നൽകി. ഗ്രീൻ സോണിൽ സർവ്വ സ്വാതന്ത്ര്യം. സാമൂഹിക അകലം പാലിച്ച് വേണം എല്ലാം ചെയ്യാനെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊന്നും നടന്നില്ല. ആളുകൾ കൂട്ടത്തോടെ തെരുവിൽ എത്തിയപ്പോൾ പൊലീസ് നിസ്സഹായരായി. ഇതിനൊപ്പം മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന കേന്ദ്ര ശാസനവും. ഇതോടെ കേരളം പതിയെ പിന്നോട്ട് വരികയാണ്. വീണ്ടും കർശന നിയന്ത്രണം. ഗ്രീൻ സോണിൽ പോലും ഇളവുകൾ ഉണ്ടാകില്ല. കോട്ടയത്തും വയനാട്ടിലും ഇടുക്കിയിലും പോലും ഇനി പൊലീസ് ശക്തമായ ഇടപെടൽ നടത്തും. മെയ് 3 വരെ ലോക് ഡൗൺ കേരളത്തിലും തുടരും.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഏപ്രിൽ 21 നു നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. ലോക് ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും പി.കെ. സുധീർ ബാബു അറിയിച്ചു. ഇടുക്കിയിലും ഇളവുകളിൽ മാറ്റം വരുത്തി. വയനാട്ടിലും നിയന്ത്രണം തുടരും. അത്യാവശ്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ നിർദ്ദേശം. മുൻ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും.
കോവിഡ് വരും മുമ്പുള്ള ഏത് സാധാരണ തിങ്കളാഴ്ചയുമെന്നതുപോലെ വാഹനങ്ങൾ ഇന്നലെ നിരത്തുകളിലൊഴുകി. നിയന്ത്രിക്കാൻ പൊലീസുകാർ പാടു പെട്ടു. മേഖലകൾ തിരിച്ച് ഇളവ് അനുവദിക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ചൊവ്വാഴ്ച തുടങ്ങുമെന്ന് പറഞ്ഞ ഇളവുകൾ തിങ്കളാഴ്ച മുതാലാക്കി ഡി.ജി.പി പ്രഖ്യാപിച്ചു. പ്രഭാതനടത്തം പോലും അനുവദിച്ച് ചീഫ് സെക്രട്ടറിയും പിന്നാലെ ഉത്തരവിറക്കി. ഇതെല്ലാം കഴിഞ്ഞ ശേഷം പ്രധാന നഗരങ്ങൾ പോലും ഉൾപ്പെടുന്ന ഹോട്സ് പോട്ട് പ്രഖ്യാപനവുമായി ആരോഗ്യവകുപ്പുമെത്തി. ഈ ആശയക്കുഴപ്പത്തിനിടെ രാവിലെ മുതൽ ജനം പുറത്തിറങ്ങി. ഇതിനിടെ കേന്ദ്രമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് കേരളം നൽകിയ ഇളവുകളെന്ന് കാട്ടി കേന്ദ്രസർക്കാരും സ്വരം കടുപ്പിച്ചു. ഇതോടെ പ്രഖ്യാപിച്ച ഇളവുകളിൽ പലതും സംസ്ഥാനം പിൻവലിക്കുകയായിരുന്നു.
വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഉണ്ടാകില്ല. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തിയതാണ് എല്ലാ പ്രശ്നങ്ങൾക്കും. കാരണം ഇതോടെ ഒറ്റ നമ്പർ വാഹനങ്ങളുമായി എല്ലാവരും തെരുവിൽ എത്തി. ഗ്രീൻ സോണിൽ പോലും ഇനി ഓട്ടോ, ടാക്സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. ഗ്രീൻ സോണിൽ സർക്കാർ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം. ഏത് സോണിലായാലും ഹോട് സ്പോട്ടാണെങ്കിൽ സർക്കാർ ഓഫീസും ഉണ്ടാകില്ല.
ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഉപാധികളോടെയാണ് ഇളവുകൾ നൽകുന്നു എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചതോടെ ഇളവുകളിൽ തിരുത്തൽ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ സർക്കാർ നൽകിയ ഇളവുകൾ അങ്ങനെ തിരുത്തി.
ഗ്രീൻ സോണിൽ പോലും ഇനി വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജൂവലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും നഗരസഭകളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റോഡ് നിർമ്മാണം, ജലസേചനം, കെട്ടിട നിർമ്മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും.
ഗ്രീൻ സോണായ ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച മുതൽ സമ്പർക്ക വിലക്കിൽ ചെറിയ ഇളവ് ഉണ്ടാകും. എന്നാൽ, ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സമ്പർക്ക വിലക്ക് നിയന്ത്രണങ്ങൾ പഴയപടി തുടരും. ജില്ലയിലെ മറ്റിടങ്ങളിൽ വരുത്തുന്ന ഇളവുകളെക്കുറിച്ച് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇവയിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇടുക്കി ജില്ലയിൽ പൊതുഗതാഗതം ഉണ്ടാകില്ല. ബസ്, ഓട്ടോ, ടാക്സി ഗതാഗതം അനുവദിച്ചിട്ടില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സർക്കാർ നിയന്ത്രണപ്രകാരമുള്ള സഞ്ചാരം മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ ആളുകൾ ജില്ല വിട്ട് പോകാതിരിക്കാൻ ജില്ലാ അതിർത്തികളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ കോട്ടയം ഗ്രീൻ സോണിലാണെങ്കിലും അവിടേക്കും കടത്തിവിടില്ല. ഇടുക്കിയിൽ തൊടുപുഴ മുനിസിപ്പാലിറ്റി, അടിമാലി, കഞ്ഞിക്കുഴി, മരിയാപുരം, ബൈസൺവാലി, സേനാപതി പഞ്ചായത്തുകൾ എന്നിവ ഹോട് സ്പോട്ടുകളാണ്.
ലോക്ഡൗണിൽ നേരിയ ഇളവോടെ ഇലക്ട്രോണിക്സ് കടകളും ഫാൻ, എസി വിൽപന കടകളും തുറന്നപ്പോൾ മൊബൈൽ ഫോൺ കടകളിൽ തിരക്കുണ്ടായി. എറണാകുളം മറൈൻഡ്രൈവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്സിൽ തിരക്കു നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തി. കൂട്ടം കൂടാതെ , നിശ്ചിത അകലം പാലിച്ചാണ് ആളുകളെ ഷോപ്പിങ് കോംപ്ലക്സിലേക്കു കടത്തിവിട്ടത്. കടകളിൽ തിരക്കുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനെ നിയോഗിച്ചു. സാനിറ്റൈസർ ഉപയോഗിച്ചു കൈവൃത്തിയാക്കാനും സൗകര്യമൊരുക്കി.
എസി വിൽപനയിലും മികച്ച പ്രതികരണമായിരുന്നു. ചൂടു കാലാവസ്ഥയായതിനാലും ആളുകൾ വീടിനുള്ളിൽ തന്നെ ഇരിപ്പായതിനാലുമാണു എസി കച്ചവടം നടന്നത്. സാധാരണ ദിവസങ്ങളിൽ വിൽക്കുന്നതിന്റെ ഇരട്ടി ചില വൻകിട ഷോറൂമുകളിൽ വിറ്റുപോയി. ടിവി വിൽപനയും കാര്യമായി നടന്നു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമോ?
- രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
- രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി
- വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍