ചലച്ചിത്രാത്സവ കവാടത്തിൽ പോലും ബാർ കൗണ്ടർ! ഈ കുഞ്ഞൻ സംസ്ഥാനത്ത് പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും; സ്റ്റാർ ഹോട്ടലുകൾ തൊട്ട് 'പെട്ടിക്കടകളിൽ' വരെ മദ്യം സുലഭം; എന്നിട്ടും റോഡിൽ വീണുകിടക്കുന്ന ഒരാൾ പോലുമില്ല; മദ്യമൊഴുകിയിട്ടും 'പാമ്പുകൾ' ഇല്ലാതെ ഗോവ

എം റിജു
പനാജി: തിരുവനന്തപുരം ഐഎഫ്എഫ്കെയുടെ പ്രധാന തീയേറ്ററായ കൈരളി- ശ്രീക്ക് തൊട്ടടുത്ത് ഒരു ബാർ കൗണ്ടർ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? പ്രധാനവേദിയുടെ പാർശ്വഭാഗങ്ങളിലായി കിങ്ങ്ഫിഷറിന്റെ ബിയർ കൗണ്ടറും പ്രവർത്തിക്കയാണെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തായിരിക്കും. എന്നാൽ ഗോവയിൽ രാജ്യന്തരചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ പനാജി ഐനോക്സ് തീയേറ്റർ സമുച്ചയത്തിന്റെ അടുത്ത് മെയിൻ കൗണ്ടറിൽ തന്നെ ബാർ കൗണ്ടറുണ്ട്. ജോണിവാക്കർ മുതല ടെക്ക്വീല വരെയുള്ള വിലകൂടിയ മദ്യങ്ങൾ അവിടെ കിട്ടും. അതിനടുത്ത് ബിയർ കൗണ്ടറും. പിന്നെ കൊക്കാക്കോള തൊട്ട് ബിരിയാണി വരെ കിട്ടുന്ന വിവിധ കൗണ്ടറുകൾ വേറെയും. 70 മുയൽ 110 രൂപവരെ കൊടുത്താൽ വിവിധ ലഹരിയിലുള്ള ബിയർ, നിങ്ങൾക്ക് നുണഞ്ഞുകൊണ്ട്, ഐഎഫ്എഫ്ഐയുടെ മെയിൻ കൗണ്ടറിലെ കസേരകളിൽ ഇരിക്കാം.ഫുഡ്കോർട്ടിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാം, സമയമാവുമ്പോൾ സിനിമയും കാണാം. ഒന്നിനും വിലക്കില്ല. പുറത്തിറങ്ങിയാൽ, ബീഫ് വേണ്ടവർക്ക് ബീഫും കിട്ടും. പോർക്ക് വേണ്ടവർക്ക് പോർക്കും കിട്ടും. നോക്കണം, ഇവിടെ ഭരിക്കുന്നത് ബിജെപിയാണ്.
ഇനി ഐനോക്സ് തീയേറ്ററിൽനിന്ന് പുറത്തിറങ്ങിയാൽ, ചൂതാട്ടകേന്ദ്രങ്ങൾ എന്ന് മലയാളി അൽപ്പം അവജ്ഞയോടെ കാണുന്ന കാസിനോകളാണ്. ഇവിടെയും മദ്യം സുലഭമാണ്. പനാജിയുടെ തെരുവോരങ്ങളിൽ പെട്ടിക്കടകൾ പോലുള്ള ചെറിയ ബാർ സെറ്റപ്പുകൾ ഉണ്ട്. അവിടെയും കിട്ടും വിലക്കുറവിൽ മദ്യം. ഒരു ചായക്ക് 20 രൂപയും ഒരു പെഗ് മദ്യത്തിന് 40 രൂപയുമെന്നതാണ്, ഗോവയിലെ പൊതുസ്ഥിതി. മലയാളി ഫുൾബോട്ടിലിന് ആയിരം കൊടുക്കുന്ന പല വിദേശ മദ്യങ്ങളും വെറും 250 രൂപക്ക് ഗോവയിൽ കിട്ടും. മുന്നൂറ് ശതമാനം ആണെല്ലോ കേരളത്തിലെ എക്സൈസ് ഡ്യൂട്ടി!
കേരളത്തിന്റെ പത്തിലൊന്ന് മാത്രമുള്ള, വെറും രണ്ട് ജില്ലകളും, രണ്ട് ലോക്സഭാ മണ്ഡലങ്ങളുമുള്ള, വെറും 3,700 കിലോമീറ്റർ സ്വക്യർ കിലോമീറ്റർ മാത്രമുള്ള, 15ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ ബാറുകളുടെ എണ്ണം കേട്ടാൽ നാം ഞെട്ടും. പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും ഇവിടെയുണ്ടെന്നാണ്, ഓൾ ഗോവ ലിക്വർ ട്രേഡേഴ്സ് അസോസിയേഷൻ പറയുന്നത്. എന്നിട്ടും എറ്റവും അമ്പരിപ്പിക്കുന്ന ഒരു കാര്യം ഇവിടെ റോഡിൽ കുഴഞ്ഞു വീണ് കിടക്കുന്ന ഒരാളെയോ, മദ്യപിച്ച് തെരുവിൽ അടിപിടികൂടുന്നവരെയോ, 'ശിവതാണ്ഡവം' ആടുന്നവരെയോ കാണാനില്ല എന്നതാണ്. ആ നിലക്ക് ശരിക്കും ഒരു അദ്ഭുദമാണ് ഗോവ.
'പാമ്പുകളും' പൊലീസുമില്ലാത്ത നാട്
ഗോവൻ ചലച്ചിതോൽസവത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ ഈ ലേഖകൻ കണ്ടിരുന്നു, അളകാപുരി എന്ന കോഴിക്കോട്ടെ ഹെറിറ്റേജ് ഹോട്ടലിന്റെ മുൻഭാഗത്തുതന്നെ രണ്ടുപേർ തിരക്കേറിയ പാളയം റോഡിൽ വീണുകിടക്കുന്നു. അതുപോലെ ഒരു കാഴ്ച കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ മുൻഭാഗത്തും കണ്ടു. എന്നാൽ ഇത്രയും മദ്യശാലകൾ ഉള്ള ഗോവയിൽ എവിടെയും അത്തരം ഒരു കാഴ്ച കണ്ടില്ല. സാധാരണ റസ്റ്റോറന്റുകൾ പോലും ഇവിടെ ബാർ ഹോട്ടലുകളാണ്. അവിടെ ഒരു വിഭാഗം മദ്യപിക്കുമ്പോൾ, തദ്ദേശീയരായ നാട്ടുകാർ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. നമ്മുടെ നാട്ടിൽ നമുക്ക് അങ്ങനെ സങ്കൽപ്പിക്കാൻ കഴിയില്ല. 'പാമ്പുകൾ' എന്ന് നാം വിളിക്കുന്ന മദ്യപിച്ച് ഇഴയുന്നവർ ഇവിടെ അപുർവങ്ങളിൽ അപുർവമാണ്. ( അഥവാ അങ്ങനെ ഒരുത്തനെ കണ്ടാൽ ഉറപ്പിക്കാം, അത് ചലച്ചിത്രോത്സവത്തിനോ മറ്റോ എത്തിയ മലയാളിയാണ്)
ഓപ്പിയം കടകളിൽ വാങ്ങാൻ കിട്ടുന്ന സ്കാൻഡനേവിയൻ രാജ്യങ്ങളിൽ അതിന്റെ ഉപയോഗം എത്രയോ കുറവാണെന്ന് പറഞ്ഞതുപോലെ, ഗോവയിൽ പ്രതിശീർഷ മദ്യ ഉപയോഗവും കുറവാണ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ടി സദാശിവ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഉത്തരവാദിത്തത്തോടെ എങ്ങനെ മദ്യപിക്കാം എന്ന് പറയുന്ന റെസ്പോൺസിബിൾ ഡ്രിങ്കിങ്ങിന് ഉത്തമ ഉദാഹരമാണ് ഗോവ. പോർട്ടുഗീസ് കൾച്ചറിൽനിന്ന് ഈ നാട്ടുകാർക്ക് കിട്ടിയ ഒരു നല്ല കാര്യമാണിത്. മലയാളി മദ്യപിക്കുന്നത് പലപ്പോഴും കാടി വെള്ളം കൂടിക്കുന്നതുപോലെ ഒറ്റ വലിക്കാണ്. എന്നാൽ അതല്ല സായിപ്പിന്റെ രീതി. ധാരാളം വെള്ളം ചേർത്ത് വെജിറ്റബിൾ ഉള്ള ഭക്ഷണം കഴിച്ച്, സിപ്പ് സിപ്പായി നുണയുകയാണ് അവന്റെ രീതി. അതും രണ്ടോ മൂന്നോ പെഗ്ഗിൽ നിർത്തും. എന്നാൽ മലയാളികൾ ആവട്ടെ, ലിറ്റർ കണക്ക് ഒക്കെ പോയിട്ട് ചെമ്പിലും ബക്കറ്റിലുമൊക്കെയാണ് കുടിച്ചുകൊണ്ടിരിക്കുന്നത്. ഈ ലിക്വർ ലിറ്ററസി ഉണ്ടാക്കിയെടുക്കാനാണ് നമ്മുടെ എക്സൈസ് വകുപ്പ് ശ്രമിക്കേണ്ടത്''- സന്തോഷ് പറയുന്നു. അതുപോലെ തന്നെ മദ്യം എന്നത് ഒരു അടിസ്ഥാന മദ്യവർഗ മലയാളിയുടെ ഏക ആശ്വാസമാണ്. ഗോവയിൽ അതുപോലെയല്ല കാര്യങ്ങൾ. അയാൾക്ക് നിരവധിയുള്ള വിനോദ ഉപാധികളിൽ ഒന്നുമാത്രമാണ്. അതുപോലെ, എല്ലായിടത്തും ഒരു സാധനം കിട്ടുമ്പോൾ അതിനോടുള്ള ആസക്തി കുറയുകയാണ് ചെയ്യുക. അതാണ് ഗോവയിൽ സംഭവിക്കുന്നത്. ഇപ്പോൾ ഗോവയിൽ മദ്യവിൽപ്പന കുത്തനെ ഇടിയുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുപോലെ ഗോവയിൽ അത്രയൊന്നും കാണാത്ത കാര്യമാണ് പൊലീസിന്റെ ഇടപെടൽ. ഐഎഫ്എഫ്ഐ പോലുള്ള വലിയ ഒരു മേള നടക്കുന്ന ഗോവയുടെ തലസ്ഥാന നഗരിയിൽ പോലും പൊലീസിന്റെ ഇടപെടൽ വളരെ കുറവാണ്. തിരിക്കേറിയ തെരവുകളിലും ജംഗ്ഷനുകളിലും പൊലീസ് സാന്നിധ്യം കുറവാണ്. നൈറ്റ് പ്രെട്രോളിങ്ങും, ഇടക്കിടെയുള്ള തിരിച്ചറിയൽ കാർഡ് കാണിക്കലും ഒന്നും ഇവിടെയില്ല. പക്ഷേ എന്നിട്ടും ജനം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു. രാത്രി രണ്ടുമണിക്കുപോലും യുവതികൾക്ക് പുറത്തിറങ്ങി സുഖമായ നടന്നുപോകാൻ കഴിയുന്ന രീതിയിൽ സുരക്ഷിതമാണ് പനാജി നഗരം. കേരളത്തിൽ ഇടക്കിടെയുള്ള സാദാചാര പൊലീസിങ്ങ് ഓർക്കുക. പക്ഷേ ഗോവൻ പൊലീസിന് പിടിപ്പതു പണിയുള്ള മറ്റൊരു ഏരിയയുണ്ട്്. അതാണ്, ഡ്രഗ് മാഫിയ. അവർക്കെതിരെ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് പൊലീസും എക്സൈസും, ഗോവൻ ഭരണകൂടവും.
മദ്യവ്യവസായ സംഘടനകൾ പ്രതിഷേധത്തിൽ
പക്ഷേ മദ്യത്തിന് എക്സൈസ് ഡ്യൂട്ടി ഉയർത്തിയ പ്രമോദ് സാവന്ത് സർക്കാറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഓൾ ഗോവ ലിക്വർ ട്രേഡേഴ്സ് അസോസിയേഷൻ. രാജ്യത്ത് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഗോവയിൽ മദ്യത്തിന് വില കുറവായിരുന്നു എന്നത് വലിയ ആകർഷണമായിരുന്നു. ബീച്ച് ടൂറിസം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഗോവയിൽ കുറഞ്ഞ വിലയിൽ മദ്യം സുലഭമായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യവില ഉയർന്നിരിക്കയാണ്.
അഞ്ച് ശതമാനം ആൽക്കഹോൾ ഉള്ള ബിയറിന് 50 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നികുതി. അത് ഇനി മുതൽ 60 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. മദ്യ വിൽപനയിൽ കുത്തനെ ഇടിവ് സംഭവിച്ചെന്ന വാർത്തക്ക് പിന്നാലെയാണ് വില കൂടുന്നുവെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. 10 മുതൽ 12 രൂപ വരെയാണ് ഗോവയിൽ എക്സൈസ് ഡ്യൂട്ടി കൂട്ടിയിരിക്കുന്നത്. നേരത്തെ എൻട്രി ലെവൽ ബിയറിന് വില 30 രൂപയായിരുന്നെങ്കിൽ ഇനി മുതൽ അത് 42 രൂപയായിരിക്കും
അതെ സമയം, ഗോവയിൽ നിന്ന് സംസ്ഥാനത്തേക്ക് മദ്യം കൊണ്ടുവരുന്നത് കർശനമായി തടയുകയാണ് മഹാരാഷ്ട്ര. ഗോവയിൽ നിന്ന് കുറഞ്ഞ വിലക്ക് മദ്യം കടത്തിക്കൊണ്ട് വരേണ്ട എന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി കഴിഞ്ഞു. ഈ നിർദ്ദേശം അതിർത്തികളിലെല്ലാം നൽകുകയും ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്നുള്ള മദ്യത്തിന്റെ വരവ് സംസ്ഥാനത്തെ എക്സൈസ് വരുമാനം കുറക്കുന്നുവെന്നാണ് മഹാരാഷ്ട്രയെ ഭീഷണിയിലാക്കുന്നത്. അമിത അളവിൽ മദ്യവുമായി വരുന്നവർക്ക് മേൽ മക്കോക്ക നിയമം അനുസരിച്ച് കുറ്റം ചുമത്തുമെന്നാണ് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കുന്നത്.ഗോവയിലെ മദ്യവ്യവസായം ശരിക്കും പ്രതിസന്ധിയിലാണെന്നാണ് വ്യാപരികൾ പറയുന്നത്. ഇനിയും എക്സൈസ് ഡ്യൂട്ടി കൂട്ടിയാൽ അത് തങ്ങളെ നശിപ്പിക്കുമെന്നും അവർ പറയുന്നു. അതുപോലെ തന്നെ ബാറുകളുടെ എണ്ണത്തിൽ സാച്ചുറേഷൻ ആയെന്നും ഇനിയും അനുവദിക്കരുതെന്ന് അവർ സർക്കാറിനോട് ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത; ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെന്നും ആക്ഷേപം; രണ്ടു വർഷം ചിന്ത റിസോർട്ടിൽ തങ്ങിയോ? യുവജന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പുതിയ ആരോപണം എത്തുമ്പോൾ
- ലളിത ജീവിതം.... ഉയർന്ന ചിന്ത; അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്! പരിഹാസവുമായി അഡ്വ ജയശങ്കർ; ഇഡിയെ സമീപിച്ച് യൂത്ത് കോൺഗ്രസും; ചിന്തയിൽ വിവാദം തുടരുമ്പോൾ
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- എൻ.ഡി.ആർ.എഫ് പ്രവർത്തകരും ഡ്രില്ലിങ് മെഷീനും മരുന്നുകളുമായി വ്യോമസേനയുടെ സി - 17 എയർക്രാഫ്റ്റ് തുർക്കിയിൽ ലാൻഡ് ചെയ്തു; പറന്നുയരാൻ തയ്യാറായി അടുത്ത വിമാനവും; 'ഹിന്ദിയിലും തുർക്കിയിലും 'ദോസ്ത്' എന്നത് പൊതുവാക്ക്'; ഭൂകമ്പ സഹായത്തിന് ഇന്ത്യക്ക് നന്ദി അറിയിച്ച് തുർക്കി
- ആ സംഭവത്തിനു ശേഷം സ്കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം
- പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം
- ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ
- ആയുധ പരിശീലനമെന്നാരോപിച്ച് ആർ എസ് എസ് ശാഖ തടഞ്ഞ് ഡി വൈ എഫ് ഐ; ആയുധ പരിശീലനം കണ്ടെത്താനായില്ലെന്ന് പൊലീസ്; ആരോപണം വാസ്തവ വിരുദ്ധമെന്ന് ആർ എസ് എസ്
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്