Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മറ്റൊരു യുവതിയുമായുള്ള അടുത്തിടപഴകുന്നത് കാമുകി അറിഞ്ഞത് പ്രതികാരമായി; ദൃശ്യങ്ങൾ പുറത്ത് വന്നത് കൈപ്പിഴയെന്ന് പ്രതിയുടെ കുറ്റസമ്മതം; അശ്ലീല ദൃശ്യങ്ങൾ വൈറലാക്കിയത് മുൻവൈരാഗ്യം മൂലമെന്ന് തുണിക്കടക്കാരിയുടെ മൊഴിയും; ശാസ്ത്രീയ പരിശോധനാ ഫലമെത്തിയാൽ കുറ്റപത്രം; മലയാളിയെ ഞെട്ടിച്ച ആദ്യ സെക്‌സ് ലൈവിൽ ജാമ്യത്തിറങ്ങിയ ലിനു ഇപ്പോഴും പൊലീസ് നിരീക്ഷണത്തിൽ

മറ്റൊരു യുവതിയുമായുള്ള അടുത്തിടപഴകുന്നത് കാമുകി അറിഞ്ഞത് പ്രതികാരമായി; ദൃശ്യങ്ങൾ പുറത്ത് വന്നത് കൈപ്പിഴയെന്ന് പ്രതിയുടെ കുറ്റസമ്മതം; അശ്ലീല ദൃശ്യങ്ങൾ വൈറലാക്കിയത് മുൻവൈരാഗ്യം മൂലമെന്ന് തുണിക്കടക്കാരിയുടെ മൊഴിയും; ശാസ്ത്രീയ പരിശോധനാ ഫലമെത്തിയാൽ കുറ്റപത്രം; മലയാളിയെ ഞെട്ടിച്ച ആദ്യ സെക്‌സ് ലൈവിൽ ജാമ്യത്തിറങ്ങിയ ലിനു ഇപ്പോഴും പൊലീസ് നിരീക്ഷണത്തിൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി:സംസ്ഥാനത്ത ആദ്യത്തെ സെക്‌സ് ലൈവ് കേസിൽ കുറ്റപത്രം തയ്യാറാക്കൽ അവസാന ഘട്ടത്തിൽ.എതാനും ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം കോടതിയിൽ സമർപ്പിമെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന അടിമാലി സി ഐ പി.കെ.സാബു മറുനാടനോട് വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യത്തെ സെക്‌സ് ലൈവ് കേസാണിത്. രാജാക്കാട് സ്വദേശി ലിനുവാണ് അടിമാലി പൊലീസ് ചാർജ്ജ് ചെയ്ത കേസിലെ ഏക പ്രതി. തന്നോടുള്ള മുൻവൈരാഗ്യം മൂലം കരുതിക്കൂട്ടി ലിനു അശ്ലീലദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് സംഭവത്തിലെ ഇര അടിമാലി പൊലീസിൽ നൽകിയിട്ടുള്ള മൊഴി. ന്നാൽ ഇത് ഇതുവരെ ലിനു അംഗീകരിച്ചിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. താൻ മറ്റൊരു യുവതിയുമായി അടുത്തിടപഴകുന്നത് പരാതിക്കാരിയായ യുവതി കണ്ടെന്നും ഇതുമൂലമുള്ള വൈരാഗ്യത്താലാണ് തനിക്കെതിരെ ഇവർ പരാതി നൽകിയതെന്നും ദൃശ്യങ്ങൾ പുറത്ത് വന്നത് അബദ്ധത്തിൽ സംഭവിച്ച കൈപ്പിഴയാണെന്നുമാണ് ലിനുവിന്റെ വാദമെന്നും പൊലീസ് വെളിപ്പെടുത്തി.

കുറ്റപത്രത്തിൽ ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ വിറ്റ് ലിനു പണം സമ്പാദിച്ചതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലന്നും സി ഐ വ്യക്തമാക്കി.മിനിട്ടുകൾ നീളുന്ന ദൃശ്യങ്ങൾ പോൺസൈറ്റുകൾക്ക് നൽകി ലിനു വൻതുക സ്വന്തമാക്കിയെന്ന് പരക്കെ ആരോപണമുയർന്നിരുന്നുന്നു. 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ ലിനുവിന് കോടതി സോപാധിക ജാമ്യം അനുവദിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയ ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്. കേസിലെ നിർണ്ണായ തൊണ്ടിമുതലായ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.ഈ സാഹചര്യത്തിൽ പുറത്തിറങ്ങിയ ലിനു മൊബൈൽ വീണ്ടെടുത്ത് നശിപ്പിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

തമിഴ് നാട്ടിലെ ഒളിവ് ജീവിതത്തിനിടെ മധുര ആർ കെ പാളയത്ത് വച്ച് ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ തട്ടിയെടുത്ത് കടന്നെന്നാണ് ലിനു അടിമാലി പൊലീസിൽ നൽകിയിട്ടുള്ള മൊഴി. ഇതുപ്രകാരം അന്വേഷക സംഘം മധുരയിലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും മൊബൈൽ വീണ്ടെടുക്കാനായിട്ടില്ല.സമാനമായ അവസ്ഥയാണ് നടൻ ദലീപ് പ്രതിയായ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചാർജ്ജ് ചെയ്തിട്ടുള്ള കേസിലും സംജാതമായിട്ടുള്ളത്. ഏറെ വിവാദങ്ങൾ വഴിതെളിച്ച കേസിൽ കുറ്റപത്രം നൽകിയെങ്കിലും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷക സംഘം ഇപ്പോഴും നെട്ടോട്ടത്തിലാണ്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ താൻ അഡ്വ.പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നായിരുന്നു ഒരു ഘട്ടത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി പൊലീസിൽ വെളിപ്പെടുത്തിയത്.

ഇതുപ്രകാരം പൊലീസ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോൾ ഫോൺ തന്റെ സഹായി നശിപ്പിച്ചെന്ന് മൊഴി നൽകിയെങ്കിലും പൊലീസ് ഇപ്പോഴും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.കേസിലെ നിർണ്ണായ തൊണ്ടിയായ മൊബൈൽ ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.ഈ കേസിൽ മൊബൈൽ കണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അടുത്തിടെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. ൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം താൻ അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ സെപ്തംമ്പറിലാണ് അടിമാലി പൊലീസ് ലൈവ് സെക്‌സ് സംമ്പന്ധിച്ച കേസ് ചാർജ്ജ് ചെയ്തത്.

അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്നദൃശ്യങ്ങൾ ഹോട്ടൽ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താൻ സെക്‌സ് മൊബൈലിൽ പകർത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഴിഞ്ഞ ഓണാഘോഷത്തിനിടെയാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങൾ ലൈവായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യൽ മീഡിയയിൽ കത്തിപടർന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി.

ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു.വീട്ടിൽ പ്രശ്നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നൽകുകയായിരുന്നു.എങ്ങനേയും വിഡീയോ പിൻവലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു വീട്ടമ്മ നൽകിയ പരാതിയിലെ മുഖ്യ ആവശ്യം. ിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും.എന്നാൽ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായി. അതിനാൽ കുറ്റപത്രത്തിൽ ബലാത്സംഗം ചുമത്തിയിട്ടില്ല.പകരം അശ്ലീല ദൃശ്യങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നെന്നാണ് ലിനുവിനെതിരെ ചാർജ്ജ്് ചെയ്തിട്ടുള്ളത്.

നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയായിരുന്നു ലിനു.അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്.പരിചയം പ്രണയമായതോടെ യുവതിയുടെ അടിമാലിയിലെ വാടക വീട്ടിലും ലിനു എത്തിയിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് യുവതി ആറു മാസം മുമ്പ് ലിനുവുമായി അടുക്കുന്നത്.അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ ഇയാളെ പ്രശ്നം ഒതുക്കി തീർക്കാമെന്നും പറഞ്ഞ് യുവതിയുടെ ബന്ധുക്കളെക്കൊണ്ട് വിളിച്ചുവരുത്തിയായായിരുന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP