കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന് ബർമ്മക്കാരിയിൽ ഉണ്ടായ കുട്ടി; അമ്മ മരിച്ചത് ചെറുപ്പത്തിൽ തന്നെ; രണ്ടാംലോകമഹായുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അഭയാർഥിക്യാമ്പിൽ ഉപക്ഷേിക്കാതെ കേരളത്തിലെത്തിച്ചത് ബാപ്പ; ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ എഴുത്തുകാരനായ യു എ ഖാദറിന്റെ ജീവിത കഥ
എം മാധവദാസ്
കോഴിക്കോട്: അതി വിചിത്രവും കനലെരിയുന്നതുമായ ഒരു ജീവിതമായിരുന്നു അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യു എ ഖാദറിന്റെത്. ജന്മം കൊണ്ട് അദ്ദേഹം ബർമ്മ അഥവാ ഇന്നത്തെ മാന്മ്യാറുകാരനാണ്. പക്ഷേ വിചിത്രമായ ജീവിത വഴികൾ അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചു. ഭാഷതീതമായ മാനവികതുടെ കഥാകാരനാക്കി.
1935ൽ ബർമ്മയിൽ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിക്ക് ബർമക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദർ .അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോൾ പലരുടെയും കാരുണ്യത്തിൽ വളർന്നു. അക്കാലത്തെക്കുറിച്ച് ഖാദർ എഴുതിയത് ഇങ്ങനെ. ' രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോൾ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തിൽ എന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിർബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വർഷിക്കുന്ന ബോംബുകൾക്കിടയിലൂടെ ആ മനുഷ്യൻ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്.മഴക്കാലത്ത് പുതപ്പുവിൽക്കാൻ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാൻ ആരും ഉത്സാഹിച്ചില്ല. സ്നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളർന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലിൽനിന്ന് അവൻ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്.
അദ്ദേഹം പറയുന്നു: '' കുട്ടിക്കാലത്ത് ചപ്പിയ മൂക്കൻ എന്നും ചൈനാക്കാൻ എന്നും ഞാൻ പരിഹാസങ്ങൾ കേട്ടിരുന്നു. താമസിക്കുന്ന വീട്ടിൽ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാൻ എന്ന തോന്നൽ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലിൽ എനിക്കുള്ള ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു. മറ്റാളുകളെ വെറുത്ത ഈ പശ്ചാത്തലത്തിലാണ് 'വിവാഹസമ്മാനം' എന്ന ആദ്യ കഥയെഴുതുന്നത്. 1952-ൽ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ആ കഥ പ്രസിദ്ധീകരിച്ചു.'' സി.എച്ച്. മുഹമ്മദ് കോയയാണ് ഉപദേശനിർദ്ദേശങ്ങൾ കൊടുത്ത് എഴുത്തിന്റെ ലോകത്തേക്ക് ആ ബാലനെ കൈപിടിച്ചുയർത്തിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം വി ദേവന്റെ വരകണ്ട് ആവേശം കയറി ചിത്രകല പഠിക്കാൻ മദിരാശിയിലെത്തി. 'ഒരു കാര്യവുമില്ലാത്ത ഒരു സംഗതി' പഠിക്കുന്നതിനെ വീട്ടുകാർ എതിർത്തതോടെ പഠിപ്പു മതിയാക്കി. എങ്കിലും അവിടത്തെ സാഹിതീസഖ്യം വഴി എം. ഗോവിന്ദൻ, ടി. പത്മനാഭൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവരുമായുണ്ടാക്കിയ പരിചയം എഴുത്തുജീവിതത്തിനു സഹായകമായി. പിന്നീട് ഇതുപോലെ ഒരു കൂട്ടായ്മയിൽ ചെന്നുപെടുന്നത് 1967 മുതലുള്ള അഞ്ചുവർഷത്തെ ആകാശവാണിക്കാലത്താണ്. തിക്കോടിയൻ, ഉറൂബ്, അക്കിത്തം, കൊടുങ്ങല്ലൂർ, കക്കാട് എന്നിവരുമായുള്ള പരിചയം അദ്ദേഹത്തിന്റെ എഴുത്തുരീതികളെ പരുവപ്പെടുത്തി.മദിരാശിയിൽനിന്നു തിരിച്ചെത്തിയ 1957-ൽ കോഴിക്കോട്ടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി-ഒ.വി. വിജയൻ പോയതു മൂലമുള്ള ഒഴിവിൽ. 1964-ൽ ആരോഗ്യവകുപ്പിൽ ഗുമസ്തനായി ചാലിയത്തെത്തി. ഇ.ടി. മുഹമ്മദ് ബഷീർ അന്നവിടെ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഖാദറിന്റെ 'വള്ളൂരമ്മ' എന്ന നോവൽ പകർത്തിയെഴുതിയത് ഇ.ടി.യാണ്!
ജീവിതത്തിലെ ഒറ്റപ്പെടൽ സാഹിത്യത്തിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. 'ചങ്ങല' എന്ന നോവൽ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന് എം.ആർ.സി. എഴുതിയിട്ടുണ്ട് എന്നതു ശരി. പക്ഷേ, പ്രമുഖ നിരൂപകരും പല പ്രമുഖ എഴുത്തുകാരും ഈ എഴുത്തുകാരനെ ആവോളം അവഗണിച്ചു. ഏതെങ്കിലും ഒരംഗീകാരത്തിന്റെ ഘട്ടമെത്തുമ്പോൾ 'ഓ, അയാളോ? എന്ന പുച്ഛം. പക്ഷേ, ഏറ്റവും വലിയ വിധികർത്താവ് കാലമാണെന്നാണല്ലോ പുനംനമ്പൂതിരിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്. മറ്റു പതിനെട്ടു കവികളും വിസ്മൃതരായിട്ടും പുനം ഇന്നും ജീവിക്കുന്നു.
ജീവിതകാലമത്രയും ഉള്ളിന്റെയുള്ളിൽ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവിൽ ഏറെ കഷ്ടപ്പെട്ട് ആ നാട്ടിലേക്കു നടത്തിയ യാത്രയുടെ കഥയാണ് 'ഓർമകളുടെ പഗോഡ.' ആത്മകഥയായി മാറുന്ന ഈ യാത്രാവിവരണം പക്ഷേ, ഒന്നും തിരിച്ചറിയാനാവാതെ മടങ്ങുന്നതിന്റെ വ്യഥ പങ്കുവെക്കുന്നു. ''ബർമയിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാതൃഭാഷ നഷ്ടപ്പെട്ട ഒരുവനായി സ്വയം സങ്കല്പിച്ചിരുന്നു. പക്ഷേ, യാത്രയ്ക്കുശേഷം, അതു നഷ്ടമല്ലെന്നു ബോധ്യപ്പെട്ടു. ഒരാൾ വളരുന്ന സാഹചര്യമാണ് അയാളുടെ ഭാഷ നിർണയിക്കുന്നത്. പെറ്റമ്മയുടെ നാവിലൂടെയാണ് ഭാഷ വന്നു നിറയുന്നത് എന്നു പറയുന്നതു വെറുതേയാണ്. അതു കവിസങ്കല്പം മാത്രമാണ്.''- കോഴിക്കോട്ടുകാരുടെ ഖാദർക്ക പറഞ്ഞത് അങ്ങനെയായിരുന്നു.
മ്യാന്മാറിലെ പ്രശ്നങ്ങളിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം തന്റെതായ ഇടപെടലുകൾ നടത്തിയിരുന്നു. റോഹീങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തിൽ കോഴിക്കോട്ട് പങ്കെടുത്ത അദ്ദേഹം, എന്നും മാനവികതയ്ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒപ്പവുമാണ് പ്രവർത്തിച്ചിരുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍