അമ്പെയ്ത്തിനോട് എന്താണിത്ര താൽപര്യമെന്ന് സിവിൽ സർവീസ് ഇന്റർവ്യൂവിലെ ആദ്യ ചോദ്യം; എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? എന്ന ചോദ്യത്തിൽ ചിരിച്ചുകൊണ്ടുള്ള മറുപടിയും; സിവിൽ പൊലീസുകാരിയിൽ നിന്ന് ഐ.എ.എസ് സ്വപ്നം തലയ്ക്ക് പിടിച്ചതോടെ വയനാട്ടിൽ നിന്ന് പറിച്ചുനടൽ തലസ്ഥാനത്തേക്ക്; സാഹചര്യങ്ങളോട് പടവെട്ടി ഐ.എ.എസ് റാങ്ക് ലിസ്റ്റിൽ മുന്നിലും; ആദിവാസി സമുദായത്തിൽ നിന്ന് ആദ്യ ഐ.എസുകാരി; ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി ശ്രീധന്യാ ഐ.എ.എസ് നേടിയ വിജയമിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: സ്വപ്നം ഉറക്കത്തിൽ കാണാനുള്ളതല്ല.. മറിച്ച് ഉണർന്നിരിക്കുമ്പോൾ കാണാനും ലക്ഷ്യപ്രാപ്തി വരെ അതിനായി പൊരുതാനും തയ്യറാകണമെന്ന് മലയാളിക്ക് കാട്ടിത്തന്ന യുവ ഐ.എഎസ്കാരി. ജീവിതത്തിന്റെ നടുങ്ങുന്ന പരാദീനങ്ങളോട് പടവെട്ടിയാണ് ചരിത്രത്താളിൽ ഇടംനേടി ശ്രീധന്യാ ഐ.എ.എസ് ഇന്ന് മലയാളിക്ക് അഭിമാനമായി മാറിയിരിക്കുന്നത്.
ശ്രീധന്യാ ഐഎഎസ്. കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടർ ട്രെയിനിയായി നിയമിതയാകുമ്പോൾ വയനാടുകാർക്ക് ഇത് അഭിമാനനിമിഷം. ശ്രീധന്യയുടെ ഭൂതകാലം ആരെയും അമ്പരപ്പിക്കുന്നതാണ്. വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയലിൽ അമ്പലക്കൊല്ലിയിലെ കുഞ്ഞോത്തുമ്മൽ തറവാട്ടിൽ സുരേഷിന്റേയും കമലയുടെയും മകളായ ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ 410ാം റാങ്ക് ജേതാവായ തോടെയാണ് നാടൊന്നാകെ അവളിലേക്ക് ചുരുങ്ങുന്നത്.
നേട്ടത്തിന് പിന്നാലെ ആഹ്ലാദം പങ്കിടുന്നതിനായി വീട്ടിലേക്കെത്തിയ പലരും അവളുടെ ജീവിതസാഹചര്യങ്ങൾ കണ്ട് നൊമ്പരപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീട്, പഠിക്കുന്ന പുസ്തകങ്ങൾ പോലും നനയാതെയും കേടുപാടുകൾ പറ്റാതെയും സൂക്ഷിച്ചുവെക്കാൻ കഴിയാത്ത അവസ്ഥ. പക്ഷേ ജീവിതസാഹചര്യങ്ങളും, ലക്ഷ്യങ്ങളും രണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീധന്യയുടെ നേട്ടങ്ങൾ.
തരിയോട് സെന്റ്മേരീസ് യു പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഹൈസ്ക്കൂൾതലം വരെ തരിയോട് നിർമ്മല എച്ച് എസിലും, തുടർന്ന് തരിയോട് ജി എച്ച് എസ് എസിൽ നിന്നും സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ്ടുപഠനവും പൂർത്തിയാക്കി.കോഴിക്കോട് ദേവഗിരി കോളജിൽ നിന്നും ബി എസ് സി സുവോളജി ബിരുദമെടുത്തു.
തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്നും ബിരുദാനന്തബിരുദം പൂർത്തിയാക്കി. എം എസ് സി അപ്ലൈഡ് സുവോളജിയായിരുന്നു വിഷയം. പഠനത്തിന് ശേഷം വനിതാ പൊലീസിലേക്ക് പി എസ് സി മുഖേന ജോലി ലഭിച്ചു. എന്നൽ എപ്പോഴോ മനസിൽ കയറിക്കൂടിയ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലെത്താൻ ആ ജോലി മതിയാവില്ലെന്ന് തോന്നി. അങ്ങനെ ശ്രീധന്യ തിരുവനന്തപുരത്തേക്ക് പോയി.
തിരുവനന്തപുരം സ്വദേശിയായ മെന്റർ മുനിദർശൻ, മലയാളം ഓപ്ഷണലിൽ സഹായിച്ച തിരുവനന്തപുരത്തെ തുളസിമണി ടീച്ചർ, സുഹൃത്തുക്കളായ ഗായക്, അമിത്, അശ്വിൻ എന്നിങ്ങനെ ഒരുപാട് പേർ സഹായവുമായെത്തി. വയനാട് സബ്കലക്ടറായിരുന്ന എൻ എസ് കെ ഉമേഷ് ഫോണിലൂടെ നടത്തിയ മോക് ഇന്റർവ്യൂവും സിവിൽ സർവീസ് പരീക്ഷയിൽ നിർണായകമായെന്ന് ശ്രീധന്യ വ്യക്തമാക്കുന്നു. സിവിൽ സർവീസ് മെയിൻ പരീക്ഷയും, ഇന്റർവ്യൂവും ആദ്യകടമ്പയിൽ തന്നെ കടന്നതോടെ കുറിച്യസമുദായത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽസർവീസുകാരിയെന്ന അതുല്യനേട്ടവും ശ്രീധന്യയെ തേടിയെത്തി.
അമ്പെയ്ത്തിനോട് എന്താണിത്ര താൽപര്യമെന്നായിരുന്നു സിവിൽ സർവീസ് ഇന്റർവ്യൂവിന് ശ്രീധന്യയോടുള്ള ആദ്യചോദ്യം. പരമ്പരാഗത അമ്പെയ്ത്തും ട്രെക്കിംഗും ഹോബിയായി കാണിച്ചതാണ് ആ ചോദ്യത്തിലേക്ക് എത്തിച്ചത്. പാരമ്പര്യത്തെക്കുറിച്ചാണല്ലോ ആദ്യ ചോദ്യം. ഇന്റർവ്യൂവിനെ പറ്റി ഉണ്ടായിരുന്ന ഭയം മാറി.'എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? - രണ്ടാമത്തെചോദ്യം.''അതൊക്കെ കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടാണ് സർ'' എന്നായിരുന്നു ശ്രീധന്യയുടെ മറുപടി.
പിന്നീടുള്ള ചോദ്യങ്ങൾക്ക് ശ്രീധന്യ ആത്മവിശ്വാസത്തോടെ മറുപടി നൽകി. റിസൾട്ട് വന്നപ്പോൾ റാങ്ക് 410.ആദിവാസികളായി കുറിച്ച്യരിൽ നിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യ വ്യക്തിയായി ശ്രീധന്യ ചരിത്രം കുറിച്ചു. എല്ലാവരുടെയും അഭിമാനമായ ശ്രീധന്യയ്ക്ക് ഇന്ന് ജന്മനാട് അത്യുജ്ജ്വല വരവേൽപ്പ് നൽകും.വയനാട് പൊഴുതന ഇടിയംവയൽ എം.ഇ.എസ് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ് - കമല ദമ്പതികളുടെ മകളാണ് 26 കാരിയായ ശ്രീധന്യ. നല്ലൊരു വീടില്ല. വീട്ടിലേക്കൊരു റോഡില്ല. ദാരിദ്ര്യം തന്നെ മുഖമുദ്ര. പട്ടിണിയിലും കൂലിപ്പണിയെടുത്ത് സുരേഷും കമലയും മക്കളെ വളർത്തി.ശ്രീധന്യയ്ക്ക് പണ്ടേ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നു. സർക്കാർ സ്കൂളിലാണ് പഠിച്ചതെങ്കിലും ഭാഷ വശമാക്കാൻ ഇംഗ്ലീഷ് വാരികകളും പത്രങ്ങളും വായിക്കുമായിരുന്നു.
്.ഒരു മീറ്റിംഗിന് വകുപ്പ് മേധാവികൾ ആരെയോ കാത്തിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടർ എത്തിയപ്പോൾ എല്ലവരും ബഹുമാനത്തോടെ ചാടി എണീറ്റു. അന്ന് മനസിൽ കുറിച്ചു - ഐ.എ.എസ് കാരിയാകണം.ആദ്യം കിട്ടിയ വനിതാ സിവിൽ പൊലീസ് ഓഫീസർ ജോലി വേണ്ടെന്നു വച്ചു. തിരുവനന്തപുരത്തേക്ക് മണ്ണന്തലയിൽ പട്ടികജാതി / പട്ടികവർഗക്കാർക്കുള്ള സിവിൽ സർവീസ് അക്കാഡമിയിൽ പ്രിലിമിനറിക്ക് പരിശീലനം നേടി. മെയിൻ പരീക്ഷയ്ക്ക് അവിടെ സൗകര്യമില്ലാത്തതിനാൽ ഫോർച്യൂൺ അക്കാഡമിയിലെത്തി. പഠിക്കാൻ പട്ടിക വർഗ്ഗ കമ്മിഷൻ സാമ്പത്തിക സഹായം നൽകി. ജില്ലാ പഞ്ചായത്തിന്റെ 'പ്രതിഭാ പിന്തുണ' പദ്ധതിയിൽ നിന്ന് അമ്പതിനായിരം രൂപ കിട്ടി. ആദ്യ ചാൻസിൽ പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. കഴിഞ്ഞ ജൂണിൽ വീണ്ടും പ്രിലിമിനറി പാസായി.
ഒക്ടോബറിൽ മെയിൻ ജയിച്ചു. കടം വാങ്ങിയ പണവുമായാണ് ഡൽഹിയിൽ അഭിമുഖത്തിന് പോയത്. അത് ചരിത്രമായി.സിവിൽ സർവീസ് നേടിയപ്പോൾ മന്ത്രിമാരും, ജനപ്രതിനിധികളുമടക്കം എത്രയോ പേരാണ് അനുമോദനവുമായി ശ്രീധന്യക്ക് മുന്നിലെത്തിയത്. രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ശ്രീധന്യയെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. സിവിൽസർവീസ് റാങ്ക് ജേതാവായതോടെ ക്യാബിനറ്റ് സെക്രട്ടറി സ്ഥാനം വരെയെത്തുകയെന്നതാണ് ലക്ഷ്യമെന്ന് ശ്രീധന്യ മറയില്ലാതെ പറയുമായിരുന്നു.
എന്തിരുന്നാലും സ്വപ്നങ്ങളുടെ ആദ്യപടിയെന്ന വെണ്ണം കോഴിക്കോട് ജില്ലാ അസി. കലക്ടർ ട്രെയിനായി ശ്രീധന്യ നിയമിതയായി കഴിഞ്ഞു. സമൂഹത്തിലേക്ക് തുറന്നിരിക്കുന്ന കണ്ണുകളായിരുന്നു ശ്രീധന്യയുടെ ഏറ്റവും വലിയ പ്രത്യേകത. ആർച്ചറിയിൽ മിടുക്കിയായ അവളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തിയതിന് പിന്നിൽ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന അമ്പുകൾക്ക് പോലും സ്ഥാനമുണ്ടെന്നതാണ് വസ്തുത. ശ്രീധന്യയുടെ സഹോദരി സുശിത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. അനിയൻ ശ്രീരാഗ് പോളിടെക്നിക് വിദ്യാർത്ഥിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍