ടിക്ടോക്ക് താരവും ഫാഷൻ മോഡലും ആൽബം അഭിനേതാവും; പബ്ജിക്കും ഹുക്കക്കും അടിമ; സംഗീതവും യാത്രകളുമായി അടിപൊളി ജീവിതം; പിതാവ് മയക്കുമരുന്ന്- കള്ളനോട്ടുകേസുകളിൽ പ്രതി; വടക്കുകിഴക്കൻ ഡൽഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ക്രിമിനൽ-ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധം; തോക്ക് കിട്ടിയത് ബീഹാറിൽ നിന്ന്; ഡൽഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച മുഹമ്മദ് ഷാറൂഖിന്റെ ജീവിത കഥ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ തുടക്കത്തിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടി വാർത്തകളിൽ 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന ഭീഷണി മുഴക്കുകയും ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ എട്ടു റൗണ്ട് വെടിവെക്കുകയും ചെയ്ത മുഹമ്മദ് ഷാരൂഖിന്റെ (33) ക്രിമിനൽ ബന്ധങ്ങളിലേക്ക് കൂടുതൽ അന്വേഷണവുമായി പൊലീസ്. ടിക്ക് ടോക്ക് താരവും മോഡലും മ്യൂസിക്ക് ആൽബം അഭിനേതാവുമൊക്കെയായിരുന്ന ഷാറൂഖ് എങ്ങനെ ഈ ക്രിമിനൽ സംഘങ്ങളിൽ എത്തിപ്പെട്ടുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കാൻ അറിയപ്പെടുന്ന ക്രിമിനൽ-ക്വട്ടേഷൻ സംഘമായ ചെനു സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് അടുത്ത ബന്ധം പുലർത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രിമിനൽ സംഘത്തിലെ കൂടുതൽ പേർ ഡൽഹി കലാപത്തിൽ ഉൾപ്പെട്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമമായ 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷം മുമ്പ് ബീഹാറിലെ മുൻഗറിൽ നിർമ്മിച്ച സെമി ഓട്ടോമാറ്റിക് 7.65 പിസ്റ്റളാണ് ഷാരൂഖ് ഉപയോഗിച്ച ആയുധമെന്ന് പൊലീസ് പറഞ്ഞു. 'ഷാരൂഖിന്റെ സോക്സ് നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന മുൻഗറിൽ നിന്നുള്ള ഒരു തൊഴിലാളിക്ക് രണ്ട് വർഷം മുമ്പ് പിസ്റ്റൾ ലഭിച്ചു. ഇത് ഇന്ത്യയിൽ നിർമ്മിക്കപ്പെട നല്ല ആയുധങ്ങളിൽ ഒന്നാണ്. ഇതാണ് ഷാറൂഖ് ഉപയോഗിച്ചത്''-ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ജാഫ്രബാദിൽ സമരം നടത്തുന്ന തന്റെ സഹോദരിയെ രക്ഷിക്കാനാണ് തോക്കെടുത്തതെന്നാണ് ഇയാൾ പൊലീസിന് നൽകി മൊഴി. സമരപ്പന്തലിലേക്ക് ഒരു വിഭാഗം കല്ലേറും മറ്റും നടത്തിയതോടെ തന്റെ നിയന്ത്രണം വിടുകയായിരുന്നെന്നാണ് ഇയാൾ പറയുന്നത്. ഷാറൂഖിന്റെ പിതാവ് ഷബീറിനെതിരെ മയക്കു മരുന്നും കള്ളനോട്ടും കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളുണ്ട്. ഷാരൂഖിന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. സിഖ് മത വിശ്വാസിയായിരുന്നു അച്ഛൻ. അമ്മ മുസ്ലീമും. വിവാഹം കഴിക്കുന്നതിന് വേണ്ടി അച്ഛൻ മതം മാറിയിരുന്നു. അതുകൊണ്ടാണ് ഷാറൂഖ് പഞ്ചാബി ഗാനങ്ങൾ ഇഷ്ടപ്പെട്ടിരുന്നതന്നെും പൊലീസ് പറഞ്ഞു.
ജയിലിലായിരുന്ന അച്ഛൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പൊലീസിന് നേരെ ഷാരൂഖ് തോക്കുചൂണ്ടിയ സംഭവം ഉണ്ടായത് എന്നാണ് അയൽവാസികൾ 'ദ പ്രിന്റ്' ലേഖകനോട് പറഞ്ഞത്. പൊതുവെ തമാശക്കാരനായ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് ഡൽഹി അരവിന്ദ് നഗറിലെ നാട്ടുകാർ പറയുന്നത്.
സംഗീത പ്രേമി; പബ്ജിക്കും ഹുക്കക്കും അടിമ
'പബ്ജി' വീഡിയോ ഗെയിമിന് അടിമയായിരുന്നു ഇയാൾ എന്നും നാട്ടുകാർ പറയുന്നത്. ബിരുദവിദ്യാർത്ഥിയായിരുന്ന ഷാരൂഖ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. ബി എ രണ്ടാംവർഷം പഠിക്കുമ്പോഴാണ് ഇയാൾ പഠനം നിർത്തിയത്. ഫാഷൻ മാഗസിൻ കവർ ചിത്രമാകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നു. മോഡലിങ് മേഖലയിൽ തിളങ്ങുന്നതിന് ജിംനേഷ്യത്തിൽ പോയിരുന്നു. മ്യൂസിക് വീഡിയോ സ്റ്റാർ ആകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നുവെന്നും പൊലീസും പറയുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതായി ഷാരൂഖ് സമ്മതിച്ചു. എന്നാൽ തോക്ക് കൊണ്ടുപോയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായല്ലെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ സഹോദരിയെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് നാട്ടുകാരും ആവർത്തിക്കുന്നു. പ്രതിഷേധം രൂക്ഷമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവിടേക്ക് പുറപ്പെട്ടത്. അതുകൊണ്ടാകാം തോക്ക് കരുതിയതെന്നും നാട്ടുകാർ പറയുന്നു.
ഹുക്ക വലികമ്പക്കാരനായ ഇയാൾ സദാസമയവും സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനാണ്. അതുകൊണ്ടുതന്നെ ഷാറൂഖിൻെ പെണ്ണുകെട്ടിച്ച് സെറ്റിൽ ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു അമ്മയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഷാറൂഖിന്റെ ഒരു മ്യൂസിക്ക് വീഡിയോ ഇറങ്ങാനിരിക്കയാണ്. 'എല്ലാ പണിയും കഴിഞ്ഞിട്ടും തന്റെ വീഡിയോ പുറത്തിറങ്ങാത്തതിൽ ഷാറൂഖിന് വിഷമം ഉണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ജിമ്മിൽ പോകുമ്പോൾ പബ്ജി കളിച്ചിരുന്നില്ല. ഷാരൂഖിന്റെ സുഹൃത്തുക്കളിൽ അധികവും ഗുജ്ജാറുകളാണ്. ഷാരൂഖിനെതിരെ പൊലീസ് കേസുകൾ നിലവിലുള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു.
ഷാരൂഖിന്റെ ചിത്രം വൈറലായതിനുശേഷം, കാറിൽ വീട്ടിൽ നിന്ന് ഇറങ്ങി 24 മണിക്കൂറിലധികം ഡൽഹിയിൽ ചുറ്റിക്കറങ്ങുകയായിരുന്നു.
കൊണാട്ട് പ്ലേസിലെ ഒരു പാർക്കിങ് സ്ഥലത്ത് കാറിനുള്ളിൽ ഉറങ്ങിയും സമയം തള്ളി. പിറ്റേന്ന് രാവിലെ സുഹൃത്തിനെ കാണാൻ പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെട്ടു. പിന്നീട് അവിടെനിന്ന് ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പോയി. ബറേലിയിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാനിപ്പറ്റ്, അമ്രോഹ, കൈരാന എന്നിവിടങ്ങളിലും കറങ്ങി. കുറച്ചുദിവസം ബറേലിയിൽ താമസിച്ചശേഷം ഷിംലയിലേക്ക് പുറപ്പെടാനായിരുന്നു തീരുമാനം. അപ്പോൾ ബസ്റ്റോപ്പിൽവച്ചാണ് ഇയാൾ പിടിയിലാവുന്നത്.
തോക്ക് കൈവശം വെച്ചത് സന്തോഷത്തിനെന്ന്
ഫെബ്രുവരി 24 ന് ഒരു സുഹൃത്തിന്റെ പ്രോത്സാഹനത്തിലാണ് താൻ പ്രതിഷേധത്തിന് പോയതെന്നും ചിലർ സമരക്കാർക്കുനേരെ കല്ലെറിഞ്ഞതിന് ശേഷമാണ് പിസ്റ്റൾ പുറത്തെടുത്തതെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ അഞ്ച് വെടിയുണ്ടകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്തിനാണ് ആയുധം കൈവശമുള്ളതെന്ന് പൊലീസ് ചോദിച്ചപ്പോൾ, 'സന്തോഷത്തിനായി'' എന്ന മറുപടിയാണ് കിട്ടിയത്. 'ഒരു പിസ്റ്റൾ ഉപയോഗിച്ച് ചുറ്റിനടക്കുന്നത് നല്ലതാണെണ്. വിനോദത്തിനായി നിരവധി ആളുകൾ ആയുധം സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ ഒരു തോക്ക് കൈയിലുണ്ടെങ്കിൽ ജനം നിങ്ങളെ ഗൗരവമായി കാണും'- ഷാരൂഖ് മൊഴി നൽകിയതായി പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൊലീസുകാരൻ ദ പ്രിന്റിനോട് പറഞ്ഞു.
ക്രിമിനൽ സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് പതിവായി ബന്ധപ്പെട്ടിരുന്നുണ്ടോ എന്നും കലാപകാരികൾക്കായി ആയുധങ്ങൾ ക്രമീകരിക്കുന്നതിൽ പങ്കാളിയാണോ എന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നു.ഏതെങ്കിലും തരത്തിൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചോ എന്നറിയാൻ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ച് വരികയാണ്. പൊടുന്നനെ കല്ലേറ് തുടങ്ങിയപ്പോൾ ഉദ്ദേശിക്കാതിരുന്ന സമയത്ത് പൊടുന്നനെ താൻ തോക്ക് പുറത്തെടുക്കയായിരുന്നുവെന്നാണ് ഷാരൂഖിന്റെ മൊഴി. 'അക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അയാൾക്ക് വളരെ ദേഷ്യം വന്നു, അതുകൊണ്ടാണ് സഹോദരിയെ സംരക്ഷിക്കാൻ സൈറ്റിലേക്ക് പോയത്. അയാൾ ഒരു പിസ്റ്റൾ കൊണ്ടുപോകാൻ ഇത് ഒരു കാരണമാകാം, ''-അയൽവാസികളിൽ ഒരാൾ ദ പ്രിന്റിനോട് വെളിപ്പെടുത്തി.
പിടിയിലായത് ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന്
ഷാരൂഖിനെ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പിടികൂടിയത്. ഫെബ്രുവരി 24നാണ് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദിൽ മുഹമ്മദ് ഷാരൂഖ് പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികൾക്കും നേരെ നിറയൊഴിച്ചത്. ഇയാൾ പൊലീസിന് നേരെ തോക്ക് ചുണ്ടുകയും സമരക്കാർക്ക് നേരെ വെടി ഉതിർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തോക്കുചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
ഡൽഹിയുടെ തെരുവുകളിൽ കലാപത്തീ പടർന്നു തുടങ്ങിയ നാളിൽ, ഫെബ്രുവരി 24 -നാണ്, നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദ് എന്ന സ്ഥലത്തെ റോഡുകളിൽ ഒന്നിൽ വെച്ച് മുഹമ്മദ് ഷാരൂഖ് മുപ്പത്തിമൂന്നുകാരൻ നിറതോക്കും ഉയർത്തിയത്. അന്ന് അതിനെ വെറും ലാത്തി ചൂണ്ടി നേരിട്ട ദീപക് ദഹിയ എന്ന പൊലീസുകാരന്റെ അനുഭവവും നവമാധ്യമങ്ങളില വൈറൽ ആയിരുന്നു. 'എന്റെ മുന്നിൽ ആരെങ്കിലും അവിടെ മരിച്ചു വീണിരുന്നെങ്കിൽ എനിക്കത് വല്ലാത്ത വിഷമുണ്ടാക്കിയേനെ'- ഇത് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. ജാഫറാബാദിൽ ക്രമസമാധാനപാലനത്തിനായി നിയുക്തനായിരുന്നു എങ്കിലും മറ്റു പല പൊലീസുകാരെയും പോലെ ഒഴിഞ്ഞു മാറാമായിരുന്നു ദീപക്കിനും. തനിക്കു പിന്നിലുള്ള അപരിചിതരായ ജനങ്ങൾക്ക് എന്തും സംഭവിച്ചോട്ടെ എന്നുകരുതി നിഷ്ക്രിയനായി നിൽക്കാമായിരുന്നു. എന്നാൽ, അയാളത് ചെയ്തില്ല. തന്റെ നേർക്ക് നടന്നടുത്ത ആ അപരിചിതനായ അക്രമിയുടെ ഉദ്ദേശ്യം എന്താണെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. ദീപക്കിന്റെ രണ്ടിരട്ടിയെങ്കിലും ശരീരപുഷ്ടിയും കായബലവുമുണ്ടായിരുന്നു ആ അക്രമിക്ക്. ദേഷ്യം കൊണ്ട് വിറച്ചു തുള്ളിയായിരുന്നു അയാളുടെ വരവ്. അയാൾക്ക് മുന്നിൽ നെഞ്ചും വിരിച്ച് ചെന്ന് നിൽക്കാനും അയാളെ തടയാനുമുള്ള ധൈര്യം തനിക്കെവിടെനിന്നാണ് അപ്പോൾ കിട്ടിയതെന്ന് അദ്ദേഹത്തിനറിയില്ല.
ഏറെക്കുറെ ശാന്തമായിരുന്ന അന്തരീക്ഷം വളരെപ്പെട്ടെന്നാണ് ഇരു പക്ഷത്തുനിന്നുമുള്ള കല്ലേറോടെ ഏറെ വഷളാകുന്നത് എന്ന് ദീപക് ഓർക്കുന്നു. 'ജനക്കൂട്ടത്തിനു നേരെ നടന്നു ചെല്ലുമ്പോഴാണ് ഞാൻ ഒരു വെടിപൊട്ടുന്ന ഒച്ച കേൾക്കുന്നത്. നോക്കിയപ്പോൾ ചുവന്ന ടിഷർട്ട് ധരിച്ച താടിക്കാരനായ ഒരു മല്ലൻ തോക്കും ചൂണ്ടി നടന്നു വരുന്നത് കണ്ടു. അയാളുടെ ശ്രദ്ധ തിരിച്ചില്ലെങ്കിൽ അവിടെ ഇപ്പോൾ ആരെങ്കിലും ചാവും എന്നെനിക്ക് മനസിലായി. അതാണ് ഞാൻ അയാളെ എൻഗേജ് ചെയ്തത്' ദീപക് മാധ്യമങ്ങളോട് പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ സ്വന്തം ജീവനേക്കാൾ കൂടുതൽ പൊതുജനങ്ങളുടെ ജീവന് പരിഗണന നൽകണം എന്ന പരിശീലനമാണ് തനിക്ക് കോൺസ്റ്റബിൾ ട്രെയിനിങ്ങിൽ കിട്ടിയിട്ടുള്ളത് എന്ന് ദീപക് പറഞ്ഞു.
'അയാളുടെ മുന്നിലേക്ക് മറ്റേതെങ്കിലും സിവിലിയൻസ് ആണ് ചെന്നിരുന്നതെങ്കിൽ അയാൾ അവരെ പോയിന്റ് ബ്ലാങ്കിൽ ചുട്ടുകളഞ്ഞേനെ. ഞാൻ പൊലീസ് യൂണിഫോമിൽ ആയതുകൊണ്ടാണ് അയാൾ നേരെ വെടിയുതിർക്കാൻ അറച്ചു നിന്നതും പിന്നെ ദൂരേക്ക് വെടിയുതിർത്തതും. അതുകൊണ്ടാണ് ആരുടെയും ജീവൻ നഷ്ടപ്പെടാതിരുന്നത്. അപ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല. എന്റെ ഉത്തരവാദിത്തമാണ്, ചെയ്തേ പറ്റൂ... എന്നുമാത്രമാണ് അന്നേരം മനസ്സ് പറഞ്ഞത്'- ദീപക് കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്