അവിവാഹിത ആദിവാസി അമ്മമാരുടെ വിഷയം മാദ്ധ്യമ ശ്രദ്ധയിൽ കൊണ്ടുവന്നു; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പോരാടി; ദലിത് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് സെന്റർ തുടങ്ങി; സാമൂഹ്യ പ്രവർത്തക ധന്യാ രാമന്റെ കഴുത്തിൽ കത്തിവച്ച് വധിക്കാൻ ശ്രമിച്ചവർക്ക് പിന്നിലാര്?
അരുൺ ജയകുമാർ
തിരുവനന്തപുരം: ദേശീയ തലത്തിൽ നടക്കുന്ന ദളിത് പീഡനങ്ങൾക്കെതിരെ പരമാവധി പ്രതിഷേധവുമായി രംഗത്തുവരാറുണ്ട് മലയാളികൾ. എന്നാൽ കേരളത്തിന് അകത്തു നടക്കുന്ന ദളിത് പീഡനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ശക്തമാണ് താനും. കേരളത്തിലെ ആദിവാസി മേഖലയിൽ പ്രവർത്തനം നടത്തുന്ന ധന്യാ രാമന് നേരെ കഴിഞ്ഞ ദിവസം വധശ്രമം ഉണ്ടായി. ശനിയാഴ്ച്ച പുലർച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി കഴുത്തിൽ കത്തിവെക്കുകയായിരുന്നു. ആദിവാസികൾക്ക് വേണ്ടി ധന്യ നടത്തുന്ന ഇടപെടൽ പല വേളയിലും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശത്രുതയുള്ള ആളുകൾ തന്നെയാണ് ധന്യക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന ആരോപണവും ശക്തമാണ്.
ആദിവാസി കുഞ്ഞുങ്ങളെ ബലാസംഗം ചെയ്തതുൾപ്പെടെ നിരവധി കേസുകളെ കുറിച്ചുള്ള വിഷയങ്ങൾ മാദ്ധ്യമ ശ്രദ്ധയിൽപ്പെടുത്തിയത് ധന്യയുടെ ഇടപെടലായിരുന്നു. ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവരും ഇതിന് പിന്നിലുണ്ടാവാമെന്നാണ് ധന്യ മറുനാടൻ മലയാളിയോട് പറഞ്ഞത്. ആദിവാസി മേഖലയിൽ ശക്തമായ പ്രവർത്തനം നടത്തുന്ന ധന്യയ്ക്ക് അക്രമണങ്ങൾ പുത്തരിയല്ല. ഇത് രണ്ടാം തവണയാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
രാത്രിയിൽ സ്ഥിരമായി ആരോ വീട്ടു വളപ്പില്‍ കയറുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ദിവസങ്ങളായി പൊലീസ് സംരക്ഷണത്തിലായിരുന്നു ധന്യയും കുടുംബവും. കഴിഞ്ഞ ശനിയാഴ്ച പൊലീസിന്റെ കണ്ണില്‍ പെടാതെയാണ് അക്രമി വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറിയത്. ആദിവാസി ദലിത് സാമൂഹിക പ്രവര്‍ത്തക ഏഴ് വര്‍ഷത്തെ സജീവ പ്രവര്‍ത്തനത്തിനിടെ വിവിധ കേസുകളില്‍ പലരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരക്കാർ തന്നയാകും അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
ആദിവാസി ദലിത് മേഖലയിലെ സമാനതകളില്ലാത്ത പ്രവർത്തനവും സേവനങ്ങളുമാണ് ധന്യ രാമൻ എന്ന പൊതു പ്രവർത്തകയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്. പൊതുപ്രവർത്തന രംഗത്തേക്കുള്ള ധന്യ രാമന്റെ താത്പര്യത്തിനു കാരണം പൊതുപ്രവർത്തകനും ദലിത് നേതാവുമായ അച്ഛൻ പി.കെ രാമൻ തന്നെയാണ്. 1982 ഒക്ടോബർ ഒന്നിന് പി.കെ രാമൻ യശോദ ദമ്പതികളുടെ മകളായി കാസർകോട് കള്ളാർ എന്ന ഗ്രാമത്തിലെ ലക്ഷം വീട് കോളനിയിൽ ജനിച്ച ധന്യ കാസർകോട് രാജപുരം ഹോളി ഫാമിലി സ്കൂളിലും കാഞ്ഞങ്ങാട് നെഹറു കോളേജ് എന്നിവിടങ്ങളിലായാണ് സ്കൂൾ പ്രീഡിഗ്രീ വിദ്യാഭ്യാസം പൂർത്തിയാക്കിയത് തുടർന്ന് കണ്ണൂർ കൂത്ത്പറമ്പ് നിർമലാഗിരി കോളേജിൽ നിന്ന് ബിരുദവും നേടി. ധന്യ കുട്ടിക്കാലം മുതൽ തന്നെ കണ്ടുവന്ന കാഴ്ചകൾ അവരെ നന്നായി സ്വാധീനിച്ചിരുന്നു.
തന്റെ കുട്ടിക്കാലത്ത് അയൽവാസിയായ ബാലൻ എന്ന തെയ്യം കലാകാരന്റെ ഭൂമി ചില കുടിയേറ്റക്കാർ കയ്യേറുകയും അത് ചോദ്യം ചെയ്ത ബാലനെ അവർ മർദ്ദിച്ച് കൊലപെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ബാലൻ എന്നയാളുടെ കുടുംബം പൊതുപ്രവർത്തകനായ തന്റെ അച്ഛനെ കാണാൻ വന്നതും തങ്ങളുടെ സങ്കടം പറഞ്ഞ് അലറി കരഞ്ഞതുമാണ് തന്നെ വല്ലാതെ പിടിച്ച് കുലുക്കി. ഇതോടെയാണ് പൊതുപ്രവർത്തനമാണ് തന്റെ മേഖല എന്ന തീരുമാനത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും അവർ പറഞ്ഞു. കുഞ്ഞിലെ മുതൽ താൻ രാവിലെ ഉറക്കമുണരുന്നതു മുതൽ കണ്ടിരുന്നത് അച്ഛനെ കാണാനും പരാതികൾ ബോധിപ്പിക്കാനുമായി എത്തിയിരുന്ന ദലിതരെയും ആദിവാസികളേയും മറ്റു പോതുജനങ്ങളേയുമൊക്കെയാണ്. അന്നുമുതൽ തന്നെ സമൂഹത്തിൽ അവർ അനുഭവിച്ചിരുന്ന ദുരനുഭവങ്ങൾ ധന്യ മനസ്സിലാക്കിതുടങ്ങിയിരുന്നു.
ഇതു തന്നെയാണ് പിന്നീട് ധന്യ എന്ന പൊതുപ്രവർത്തകയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി മാറിയതും. വീട്ടിൽ തുളു ഭാഷയാണ് സംസാരിച്ചിരുന്നതെങ്കിലും അച്ഛനെ കാണാൻ എത്തുന്നവർക്ക് അപേക്ഷകളും നിവേദനങ്ങളുമൊക്കെ എഴുതി നൽകിയാണ് മലയാള ഭാഷ പഠിച്ചതെന്നും അവർ മറുനാടനോട് പറഞ്ഞു. ബിരുദം നേടിയ ശേഷമാണ് ധന്യ പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 2005 മുതലാണ് ധന്യ ആദിവാസി ഊരുകളിലേക്ക് നേരിട്ടിറങ്ങിയുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. 2007ൽ വിവാഹിതയായി തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. എന്നാൽ സംസ്ഥാനത്തുടനീളം ആദിവാസി ദലിത് മേഖലയിൽ സജീവമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി ഭർത്താവ് രാജൻ ഭാനു നല്ല പിന്തുണ നൽകുന്നതായും അവർ പറഞ്ഞു.
2500ൽപ്പരം ആദിവാസി ഊരുകൾ അവർ ഇതിനോടകം നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. ഊരുകൾ സന്ദർശിച്ച് ആദിവാസികളുടെ പ്രശനങ്ങൾ നേരിട്ട് പഠിക്കുകയും അതിന് പരിഹാരം കാണുന്ന രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി മാതൃകാ ഊരുകൾ സ്ഥാപിക്കാനായതാണ് അവരുടെ പ്രവർത്തനങ്ങളിലെ മറ്റൊരു സവിശേഷത ഇതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം പെരിങ്ങമല പോട്ടോക്കാവ് ആദിവാസി ഊര്. 52 ഏക്കറിലായി 82 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കുടിവെള്ളം വൈദ്യുതി കൃഷി റോഡ് പ്രൈമറി ഹെൽത്ത് സെന്റർ തുടങ്ങിയ മികച്ച സൗകര്യങ്ങളാണുള്ളത്. ഇത്തരം ഊരുകൾ നിർമ്മിക്കുന്നതിനായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതുലും അവർ പ്രത്യേകം ശ്രദ്ധ നൽകുന്നു.
മറ്റുള്ളവരും ആദിവാസി ദലിത് സമൂഹവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും എല്ലാവർക്കും ഒരുപോലെ സൗകര്യങ്ങൾ ലഭിക്കേണ്ടത് സാമൂഹ്യ നീതിയുടെ ഭാഗമാണെന്നും അവർ അഭിപ്രായപ്പെട്ടു. ആദിവാസി ഊരുകളിലെ അവിവാഹിത അമ്മമാർ വർദ്ധിക്കുന്നതിനെ സംബന്ധിച്ച് അവർ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ആദിവാസി ഊരുകളിൽ അവിവാഹിതരായ സ്ത്രീകളെ വാഗ്ദാനങൾ നൽകി പീഡിപ്പിക്കുകയും എന്നിട്ട് ഗർഭിണിയാക്കിയ ശേഷം മുങ്ങുന്നതും പതിവ് കാഴ്ചയായിരുന്നു. കുടിയേറ്റക്കാരാണ് ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗത്തിന്റേയും പിന്നിലെന്നും ആദിവാസി മേഖലയിലുള്ളവരെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതും കുടിയേറ്റക്കാരാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇത്തരം 500 അവിവാഹിത അമ്മമാരുടെ 18 വയസ്സു തികഞ്ഞ മക്കൾക്കോ അല്ലെങ്കിൽ അവർക്കു നേരിട്ടോ സർക്കാറിന്റെ വനം വകുപ്പിൽ ജോലി നൽകുന്നതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തി അതിൽ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ട്രൈബൽ വകുപ്പിൽ അഴിമതി വ്യാപകമാണെന്നും അത്തരം ഉദ്യേഗസ്ഥർക്കെതിരെ പരാതി നൽകി അവർക്കെതിരെ നടപടി എടുപ്പിക്കുന്നതിലും ധന്യയുടെ ഇടപെടലുകൾ നിർമ്മായകമായിരുന്നു. ഇത്തരം അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തിയതും തനിക്കെതിരെ സംഘടിത അക്രമത്തിന് കാരണങ്ങളായി അവർ കരുതുന്നു. എന്നാൽ ഇത്തരം അക്രമങ്ങളും ഭീഷണികളും ഒന്നുംതന്നെ തന്നെ പിന്നോട്ടുവലിക്കില്ല എന്ന ആത്മവിശ്വാസത്തിലാണവർ.
5000ത്തോളം ആദിവാസി ദലിത് കുട്ടികൾക്കായി ആലപ്പുഴ തുറവൂരിൽ സിവിൽ സർവീസ് കോച്ചിംങ്ങ് സെന്റർ പ്രവർത്തനം നടത്തുന്നതും ഇതേ മാതൃകയിൽ തിരുവനന്തപുരത്ത് മറ്റൊരു സെന്ററിനുള്ള പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണവർ. അതോടോപ്പം തന്നെ അനവധി ആദിവാസി ഊരുകളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നു. തന്റെ സജീവ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ സംഘടനകളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും തനിക്ക് പിന്തുണ ലഭിക്കുന്നതായും അവർ പറഞ്ഞു.ആദിവാസികളെ ചൂഷണം ചെയ്യുന്ന എസ്റ്റേറ്റ് മുതലാളിമാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ രാഷ്ട്രീയ നേതൃത്ത്വം കുറച്ചെങ്കിലും ആത്മാർതത കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍