ഓലപ്പുര കെട്ടിമേയാൻ പോലും പണം ഇല്ലാതിരുന്ന കുട്ടിക്കാലത്ത് പട്ടിണി മാറ്റിയത് അയലത്തെ വ്യാപാരി; കള്ളക്കടത്തു കേസിൽ ജയിലിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതോടെ മാഹിയിലേക്ക് കൂടുമാറി; മീൻകച്ചവടക്കാരനായി പിച്ചവച്ച് വിജയത്തുടക്കം; സിമന്റ് ക്ഷാമം രൂക്ഷമായപ്പോൾ കരിഞ്ചന്തയിൽ വിറ്റു പണക്കാരനായി; തണ്ണിമത്തൻ എന്ന പേരിൽ സ്പിരിറ്റ് കടത്തി അതിശക്തനായി: മലയാള സിനിമയെ ഇതുവരെ കാൽക്കീഴിൽ നിർത്തിയ ലിബർട്ടി ബഷീറിന്റെ കഥ
രഞ്ജിത് ബാബു
കണ്ണൂർ: ഏതാനും ആഴ്ച്ചകളായി മലയാളം സിനിമയെന്ന വ്യവാസായ ലോകം മുഴുവൻ ഒരു തലശ്ശേരിക്കാരന്റെ യേസ് കേൾക്കാൻ വേണ്ടി കാത്തിരിക്കയായിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് പ്രസിഡന്റ് ലിബർട്ടി ബഷീറായിരുന്നു ആ താരം. രണ്ട് ദിവസം മുമ്പ് വരെ സിനിമാലോകത്തെ പ്രമുഖർ അദ്ദേഹത്തിന് മുമ്പിൽ യാചനകളുമായി എത്തി. കോടികളുടെ മുടക്കുമുതൽ പെട്ടിയിലായി ഇരിക്കുമ്പോൾ അനാവശ്യ സമരം കാരണം സിനിമാ വ്യവസായം സ്തംഭിപ്പിച്ചു എന്ന വികാരം അതിവേഗം സിനിമാകാർക്കാർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും വ്യാപിച്ചു. ഒടുവിൽ ദിലീപ് എന്ന തീയറ്റർ മുതലാളിയായ താരത്തിന്റെ കരുത്തിൽ ലിബർട്ടി ബഷീറിന്റെ പത്തി താണു. മലയാള സിനിമയെ ഒരു പതിറ്റാണ്ടുകാലം മുഴുവൻ കൈവെള്ളയിലിട്ടു അമ്മാനമാടിയ ബഷീറിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്.
അനാവശ്യ സമരം ചെയ്തുവെന്ന് പറഞ്ഞ് സിനിമാ ലോകം ഒന്നാകെ ഒന്നിച്ച് ലിബർട്ടി ബഷീറിനെ ഒതുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയായിരുന്നു ഇതിന് വഴിയൊരുക്കിയതും. എന്നാൽ ബഷീർ എന്ന പോരാളിക്ക് ഇത് താൽക്കാലിക തിരിച്ചടി മാത്രമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നു. കാറും കോളും അതിജീവിച്ചാണ് ബഷീർ ഇന്നത്തെ ലിബർട്ടി ബഷീറായി മാിയത്. സാധാരണ ചുറ്റുപാടിൽ നിന്ന് വളർന്ന തലശ്ശേരിയിലെ സിമന്റ് ബഷീർ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീറായ കഥ ആരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. തലശ്ശേരിക്കടുത്ത ചിറക്കരയിൽ നിർദ്ധന കുടുംബത്തിലായിരുന്നു ബഷീറിന്റെ ജനനം. അടിസ്ഥാനവിദ്യാഭ്യാസം പോലും ബഷീറിന് പൂർത്തിയാക്കാനായിരുന്നില്ല. അവിടെ നിന്നും കുതിപ്പു തുടങ്ങി മലബാറിൽ പ്രമാണിയായ പണക്കാരനായി ബഷീർ വളരുകയായിരുന്നു.
അയൽക്കാരും പ്രശസ്ത തീയ്യ കുടുംബവുമായ കളത്തിൽ കുനിയിൽകാരുടെ കാരുണ്യത്താലായിരുന്നു പട്ടിണി മാറ്റിയിരുന്നത്. സ്ഥലത്തെ ഹോട്ടലും ബേക്കറിയും അടങ്ങിയ വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരായിരുന്നു അവർ. അതുകൊണ്ട് ഭക്ഷണത്തിനും പലഹാരങ്ങൾക്കും പഞ്ഞമില്ലായിരുന്നു. ബഷീറിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന് അവർ വലിയ താങ്ങായിരുന്നു. സ്വന്തം പുര കെട്ടിമേയാൻ പോലും കഴിയാത്ത കാലത്ത് ബഷീറിനും കുടുംബത്തിനും കിടക്കാനിടം കൊടുത്തതും ഈ കുടുംബക്കാരായിരുന്നു.
എന്നാൽ വളർന്ന് ഉന്നതസ്ഥാനത്ത് എത്തിയിട്ടും ഈ കുടുംബത്തെ മറന്നിരുന്നില്ലെന്ന് അതിലെ പിന്മുറക്കാർ പറയുന്നു. കള്ളക്കടത്ത് നടത്തിയതിന് ജയിലിലായപ്പോൾ ഏറെ വേദനിച്ചതും തങ്ങളാണെന്ന് അവർ പറയുന്നു. മരണത്തിലും മറ്റു ചടങ്ങുകളിലും ബഷീർ ഇപ്പോഴും എത്താറുമുണ്ട്. അവരുടെ മനസ്സിൽ ലിബർട്ടി ബഷീർ ഇന്നും നല്ല കുട്ടിയാണ്.
എന്നാൽ യഥാർത്ഥ ലിബർട്ടി ബഷീർ മറ്റൊരാളാണ്. മത്സ്യവിപണനം മുതൽ കള്ളക്കടത്ത് വരെ നടത്തിയ ബഷീർ. തലശ്ശേരി നഗരത്തിൽ ഒരു പലചരക്കുകടയും നാലു മുറി ലോഡ്ജും കരസ്ഥമാക്കിയാണ് മീൻ വില്പനയിൽ നിന്നും ബഷീർ ഉയർച്ചയിലേക്ക് കുതിച്ചത്. 1970 കളിൽ സ്വർണ്ണവും വിദേശസാധനങ്ങളും കടൽ വഴി കള്ളക്കടത്തു നടത്തിയതിനെതുടർന്ന് കോഫെപോസെ പ്രകാരം തടവിലാക്കപ്പെട്ടു. ജാമ്യം ലഭിച്ചശേഷം ഏറെക്കാലം നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. അതിനാൽ മാഹിയിൽ കഴിയേണ്ടിവന്നു. ശേഷം 1980 കളിൽ സിമന്റുമായി ബന്ധപ്പെട്ടാണ് ബഷീറിന്റെ വളർച്ച.
അക്കാലത്ത് വീടുപണിക്കും മറ്റും താലൂക്ക് ഓഫീസുകളിൽ അപേക്ഷ നൽകിയാൽ മാത്രമേ സർക്കാർ നിരക്കിൽ സിമന്റ് ലഭിക്കുകയുള്ളൂ. നൂറ് ചാക്കിനപേക്ഷിച്ചാൽ 25 ചാക്ക് മാത്രം ലഭിക്കുന്ന സമയം. ബഷീറായിരുന്നു തലശ്ശേരിയിലെ സിമന്റ് വ്യാപാരി. അയാൾ അത് ശരിക്കും മുതലെടുത്തു. കരിഞ്ചന്ത വില്പന തകൃതിയായി. അതിലൂടെ ലക്ഷങ്ങൾ കൊയ്തെടുത്തു. പണം നൽകിയിട്ടും സിമന്റ് ലഭിക്കാത്തവർ ബഷീറിനോട് തർക്കിക്കാനുമായിരുന്നില്ല. ചില രാഷ്ട്രീയക്കാരുമായുള്ള ബഷീറിന്റെ ബന്ധം അതിന് തടസ്സമായിരുന്നു. തുടർന്ന് 1990 -91 കളിൽ കർണ്ണാടകത്തിൽ നിന്നും സ്പിരിറ്റ് കടത്താരംഭിച്ചു. തണ്ണിമത്തൻ എന്ന വ്യാജേന ലോറികളിൽ ഒളിപ്പിച്ചായിരുന്നു സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് കടത്തിയ ലോറികൾ വടകരയിൽ വച്ച് എക്സൈസുകാർ പിടികൂടി. അതിനു മുമ്പ് തന്നെ ബഷീർ ആവശ്യത്തിന് പണം സമ്പാദിച്ചു
കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ കൃഷി അയാൾ നിർത്തുകയും ചെയ്തു.
അക്കാലത്താണ് മഞ്ഞോടിയിൽ ലിബർട്ടി എന്ന പേരിൽ അസു എന്നയാൾ ഒരു ടാക്കീസ് പണിയാൻ ആരംഭിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അത് പൂർത്തിയാക്കാനായിരുന്നില്ല. അവസരം മുതലെടുത്ത് ബഷീർ ആ ടാക്കീസ് സ്വന്തമാക്കി പണി പൂർത്തീകരിച്ചു. അതോടെ സിമന്റ് ബഷീർ ലിബർട്ടി ബഷീറായി. പിന്നീട് സിനിമാ നിർമ്മാണവും ആരംഭിച്ചു. പിലാക്കണ്ടി മുഹമ്മദലി എന്ന രാഷ്ട്രീയക്കാരനായ ചലച്ചിത്ര പ്രേമിയാണ് ഇതിന് പ്രേരകമായത്. സ്പിരിറ്റും കള്ളക്കടത്തും സിമന്റും പോലെ വിവിധ ബിസിനസ്സുകളിൽ ഏർപ്പെട്ട ബഷീർ മൂന്ന് വിവാഹവും കഴിച്ചിട്ടുണ്ട്. അതിലും മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചു.
പത്തു വർഷം മുമ്പ് തലശ്ശേരി നഗരത്തിൽ ലിബർട്ടി തീയ്യേറ്റർ സമുച്ചയത്തിൽ രണ്ട് തീയ്യേറ്റർ കൂടി സ്വന്തമാക്കിയതോടെയാണ് സംഘടനയിൽ ബഷീർ ശക്തനായത്. അതോടെ അതിന്റെ അമരക്കാരനാവുകയും ചെയ്തു. പിന്നെ മലയാള സിനിമയിലെ അവസാന വാക്ക്. സമരങ്ങളിലൂടെ നിർമ്മാതാക്കളേയും സാങ്കേതിക പ്രവർത്തകരേയും നിശബ്ദരാക്കി.
നിർമ്മാതാവായും ഇതിനിടെയിൽ ലിബർട്ടി ബഷീർ എത്തി. നായർസാബും ഇൻസ്പെക്ടർ ബലറാമും പോലുള്ള വമ്പൻ ഹിറ്റുകൾ. വർത്തമാനകാലവും പൂച്ചയ്ക്കൊരു മണികെട്ടും നിർമ്മിച്ചതും ലിബർട്ടി ബഷീറായിരുന്നു. മമ്മൂട്ടിയുമായി അടുത്ത സൗഹൃദവും നിർമ്മാണത്തിൽ സജീമാകാൻ ലിബർട്ടി ബഷീറിനെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ തിയേറ്റർ ബിസിനസ്സിലേക്ക് മാത്രമായി സിനിമാ ഇടപാടുകൾ ഒതുക്കി. തിയേറ്റർ സംഘടനയുടെ അമരത്ത് എത്തിയതോടെ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും പേടി സ്വപ്നവുമായി. എല്ലാം ലിബർട്ടി ബഷീർ നിശ്ചയിക്കുമെന്ന അവസ്ഥ. ഇതിന് തടയിടാൻ സിനിമാ മന്ത്രിയായിരിക്കെ കെബി ഗണേശ് കുമാർ ശക്തമായ ഇടപെടൽ നടത്തി. അപ്പോഴും വഴങ്ങാൻ ഈ ഒറ്റയാൻ തയ്യാറായിരുന്നില്ല.
ഒടുവിൽ ദിലീപെന്ന തന്ത്രശാലിക്ക് മുന്നിൽ അടിതെറ്റി. അപ്പോഴും ലിബർട്ടി ബഷീറിനെ പൂർണ്ണമായും സിനിമാ ലോകം എഴുതി തള്ളുന്നില്ല. കരുതലോടെ നീക്കങ്ങളെ വീക്ഷിക്കുകയാണ് സിനിമാ പ്രവർത്തകർ. എന്തിന് പോന്ന ലിബർട്ടി ബഷീറിന്റെ മനസ്സാണ് ഇതിന് കാരണവും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍