വീട്ടിൽ വളർത്തിയാലും അലർച്ച മുഴങ്ങിക്കേൾക്കും; മനുഷ്യനെ കണ്ടാൽ വാലാട്ടുന്ന പുലിയുടെ യജമാനൻ നഗരവാസിയല്ല; കുടകിലെ റിസോർട്ടിൽ നിന്ന് ചാടിയതോ എന്നും സംശയം; സർക്കസ്സുകാരും നിരീക്ഷണത്തിൽ; കണ്ണൂരിൽ പിടികൂടിയ ശാന്തൻ പുലിയുടെ നിഗൂഡത മാറുന്നില്ല
രഞ്ജിത് ബാബു
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ പുലിയെ കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. പുലിയെ കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. സർക്കസ് കൂടാരങ്ങളിൽ പുലി ഉൾപ്പെടെയുള്ള മൃഗങ്ങളെ പ്രദർശനങ്ങളിൽ നിന്ന് ഒഴിവാക്കിയപ്പോൾ അത്തരം മൃഗങ്ങളെ ചിലർ എടുത്തു വളർത്തിയിരുന്നു. ഒരു പക്ഷേ അത്തരത്തിലുള്ള പുലിയോ അവയുടെ കുഞ്ഞോ ആകാനാണ് സാധ്യതയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുൻ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കണ്ണൂർ നഗരത്തിലോ അതിനു പുറത്തോ ആരെങ്കിലും പുലിയെ വളർത്തിയിരുന്നെങ്കിൽ അതിന്റെ അലർച്ച അടുത്ത പ്രദേശങ്ങളിലൊക്കെ കേട്ടേനെ. അങ്ങനെ ആരും കേൾക്കാത്ത സാഹചര്യത്തിൽ നഗരത്തിലെ ഏതോ സമ്പന്നൻ വളർത്തിയതാണെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ വിഡ്ഢിത്തമായി കരുതാം. കണ്ണൂർ ജില്ലക്ക് തൊട്ടു കിടക്കുന്ന കർണാടക കുടകിലെ ചില റിസോർട്ടുകളിൽ പുലിയെ വളർത്തുന്നുണ്ടെന്ന വിവരമുണ്ട്. അവിടെ നിന്നും ചാടിപ്പോന്നതാണ് കണ്ണൂരിലെ പുലിയെന്ന സംശയവുമുണ്ട്. കർണ്ണാടകത്തിലെ കാഴ്ചബംഗ്ലാവിൽ നിന്നും പുലികൾ പുറത്തുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
വളർത്തുപുലിയെന്ന വാദം മുറുകുമ്പോഴും പുലി എത്തിപ്പെട്ടതിന്റെ യഥാർത്ഥവിവരം അറിവായിട്ടില്ല. കൊങ്കൺ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ പുലി വരുന്നത് സർവ്വസാധാരണമാണ്. പശുക്കളേയും മറ്റും കൊന്നു തിന്നുന്ന പ്രശ്നത്തിൽ അവിടത്തെ ഗ്രാമസഭകൾ പ്രതിഷേധം അറിയിക്കാറുണ്ട്. കൊങ്കൺ പാത വന്നപ്പോഴും അവിടെ പുലിശല്യം കൂടിയിരിക്കയാണ്. നിർത്തിയിട്ട ഗുഡ്സ് വാഗണിന്റെ മുകളിൽ കയറുന്ന ശീലവും പുലികൾക്കുണ്ട്. അങ്ങിനെ ട്രെയിൻ വഴി എത്തപ്പെട്ട പുലിയാണെങ്കിൽ കണ്ണൂരിലെ റെയിൽവേ ട്രാക്കിനടുത്ത് ഭയപ്പെടാതെ കഴിയാം.
കണ്ണൂരിൽ നിന്നും പിടികൂടിയ പുലി ശാന്തസ്വഭാവക്കാരനായിരുന്നു. ശല്യപ്പെടുത്തിയവരെ കാര്യമായി അക്രമിച്ചുമില്ല. സർക്കസുമായി ബന്ധപ്പെട്ട ചില കുടുംബങ്ങൾ കണ്ണൂരിലുണ്ട്. അവരെ ചുററിപ്പറ്റി സംശയങ്ങളും വളരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണവും വനം വകുപ്പിന്റെ നിരീക്ഷണവും നടന്നു വരുന്നുണ്ട്. ഇതുവരേയും ഇക്കാര്യത്തിൽ വസ്തുത പുറത്തുകൊണ്ടുവരാനായിട്ടില്ല.
കണ്ണൂർ നഗരത്തിന് ഏറ്റവും അടുത്തു വനമുള്ളത് ഇരട്ടിക്കപ്പുറമാണ്. രാത്രി സമയത്ത് വനത്തിൽനിന്നിറങ്ങിവരുന്ന പുലി സാധാരണ ഗതിയിൽ 150 കിലോ മീറ്റർ വരെ ദൂരം താണ്ടും. രാത്രിസമയം കൊണ്ടു തന്നെ വനത്തിൽനിന്നിറങ്ങി വനത്തിൽ തിരിച്ചെത്തും. എന്നാൽ പുലി നാട്ടിലിറങ്ങുമ്പോൾ അതിന്റെ ലക്ഷണങ്ങൾ പുറത്തറിയും. പ്രധാനമായും പട്ടികൾ ഓരിയിടുകയും പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. പട്ടികളുടെ കൂട്ടക്കരച്ചിൽ മറ്റു ജീവികൾക്കു കൂടിയുള്ള അപകടസിഗ്നലാണ്. ഇങ്ങനെ രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലൂടെ കടലോരം വരെ പുലികൾ സഞ്ചരിക്കാറുണ്ട്. മുൻകാലങ്ങളിൽ പുലികളുടെ സഞ്ചാരം മനസ്സിലാക്കിയ പട്ടികൾ ഓരിയിടുമ്പോൾ യക്ഷികളുടെ സാന്നിധ്യമാണെന്ന് കരുതി ഭയപ്പെടുന്നവരുണ്ട്. ആരും ഇത് അറിയാറില്ലെന്ന് മാത്രം.
എന്നാൽ രാത്രികാലങ്ങളിൽ വന്ന് 1999 ലും 2011 ലും കണ്ണൂർനഗരത്തിൽ പെട്ടുപോയ പുലികളുണ്ട്. 1999 ൽ വീട്ടിനകത്ത് പോലും പുലി പെട്ടുപോയിരുന്നു. വളപട്ടണം പുഴ വഴിയാണ് കണ്ണൂരിൽ ഇങ്ങനെ പുലി എത്താറ്. പ്രജനനകാലത്ത് നഗര പ്രദേശങ്ങളിൽ പുലികളെത്തുന്നത് ആസാം, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പതിവാണ്. എന്നാൽ കണ്ണൂരിൽ പിടികൂടപ്പെട്ട പുലി വളർത്തുപുലിയോ കാട്ടുപുലിയോ എന്ന വിവാദം കൊഴുക്കുകയാണ്. കണ്ണൂരിൽ നിന്ന് പിടിച്ച പുലി വളർത്ത് മൃഗമാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുലിയെ തേടി വനംവകുപ്പ് നേരിട്ട് ഇറങ്ങിയത്.
കണ്ണൂരിൽ നിന്ന് നെയ്യാർഡാം മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച പുലി ഓമനമൃഗത്തിനു സമാനമായ രീതിയിൽ പെരുമാറിയതോടെയാണ് സംശയം ജനിച്ചത്. ജീവനുള്ള ആടിനെയും മുയലിനെയും പുലിക്ക് ഭക്ഷിക്കാൻ നൽകിയെങ്കിലും ഒരു മുയലിനെ കൊന്ന പുലി അതിനെ തിന്നാൻ കൂട്ടാക്കിയില്ല. മാത്രമല്ല, ആടുമായി മുട്ടിയുരുമ്മി സൗഹൃദത്തിലാവുകയും ചെയ്തു. പുലിയുടെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. കെ. ജയകുമാർ പുലിയെ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പുലിയുടെ സ്വാഭവാത്തിലെ മാറ്റങ്ങൾ തെളിഞ്ഞത്. ജയകുമാറിന്റെ റിപ്പോർട്ടിൽ പുലിയെ ആരോ വളർത്തിയതാകാമെന്ന് പറയുന്നുണ്ട്.
പുലിയുടെ രോമത്തിന്റെ നിറം മറ്റ് പുലികളിൽനിന്ന് അൽപം വ്യത്യാസമുള്ളതാണ്. ഇത് ഷാമ്പൂപോലുള്ള എന്തെങ്കിലും പദാർഥം ഉപയോഗിച്ച് കുളിപ്പിച്ചതിനെ തുടർന്നുള്ളതാകാമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. കെ. ജയകുമാറിന്റെ റിപ്പോർട്ട് പ്രകാരമുള്ള അന്വേഷണമാണ് സുനിൽ പാമിഡിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിന് ഉച്ചക്കുശേഷമാണ് കണ്ണൂർ തായത്തെരു റെയിൽവേ മേൽപ്പാലത്തിനു സമീപം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. മയക്ക് വെടിവച്ചാണ് വനപാലകർ ഇതിനെ പിടിച്ചത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറന്ന് വിടാൻ നെയ്യാർ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാർക്കിൽ എത്തിക്കുകയായിരുന്നു.
ഈ പുലിയെ കാട്ടിൽ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇരപിടിക്കാൻ കഴിയാതെ വിശന്നു വലഞ്ഞു അത് ചാവുമെന്ന് വനപാലകർ തിരിച്ചറിഞ്ഞു. അല്ലെങ്കിൽ മറ്റു പുലികളോ ജന്തുക്കളോ ഇതിനെ ആട്ടി ഓടിക്കും. വനംവന്യം ജീവി നിയമ പ്രകാരം് ഷെഡ്യൂൾ ഒന്നിൽപെടുന്ന പുലിയെ വീട്ടിലോ നാട്ടിലോ വളർത്തുന്നതും വനത്തിൽ നിന്നും കടത്തി കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടിൽ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കിൽ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസർ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. അന്വേഷണം ഉണ്ടാവാതിരിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മറുവാദവും ഉയർത്തുന്നുണ്ട്.
ഇതിന് വേണ്ടിയാണ് സർക്കസു കമ്പിനിക്കാർ ഉപേക്ഷിച്ചതോ ഉത്തരേന്ത്യയിൽ നിന്നും സമാന സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട് ഗുഡ്സ് ട്രയിനിൽ കണ്ണൂരിലെത്തിയതോ ആവാമെന്ന വാദം ഉയർത്തുന്നതെന്നും വിലയിരുത്തലുണ്ട്.
Stories you may Like
- വെള്ളനാട്ട് കരടിയെ കിണറ്റിലെ വെള്ളത്തിലേക്ക് മയക്കു വെടിവച്ചു താഴ്ത്തിയ ക്രൂരത
- തിരുപ്പതിയിൽ ആറുവയസ്സുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി
- പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു
- തിരുപ്പതി: കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം
- ഹർത്താൽ ദിനം ഉയർത്തുന്നത് തോട്ടം തൊഴിലാളികളുടെ ആശങ്ക
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍