ബജറ്റ് ഹൈലൈറ്റ് രേഖകൾ ചോർന്നുകിട്ടുന്നത് പ്രതിപക്ഷ നേതാവിന്റെ പിഎയ്ക്ക്; സഭയ്ക്കുപുറത്തിറങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രേഖകൾ ഏൽപിച്ചത് ചെന്നിത്തലയുടെ പിഎ ഹബീബ്; ഉമ്മൻ ചാണ്ടി ഇക്കാര്യം സതീശനുമായി ചർച്ചചെയ്യുമ്പോൾ എത്തിനോക്കി ബൽറാമും അനിൽ അക്കരെയും; ബജറ്റു ചോർച്ച പ്രതിപക്ഷം ആയുധമാക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കി ചിത്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബജറ്റിലെ ഹൈലൈറ്റുകൾ അവതരണം പൂർത്തിയാകുംമുമ്പ് ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് അയച്ചുകൊടുക്കുകയും ഇത് പ്രതിപക്ഷത്തിന്റെ കയ്യിൽ കിട്ടുകയുമായിരുന്നുവെന്ന് ഇന്നലെ സഭയിൽ പ്രതിപക്ഷ ബഹളം തുടങ്ങിയതിന് പിന്നാലെ തന്നെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ധനമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയുടെ മെയിലിൽ നിന്നാണ് ഇത് അയച്ചതെന്നും ഇതിന്റെ കോപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈവശമാണ് ലഭിച്ചതെന്നും മറുനാടൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സർക്കാരിനെ വെട്ടിലാക്കിയ ബജറ്റ് ചോർച്ചാ വിവാദത്തിന് തിരികൊളുത്തിയതും ബജറ്റ് രേഖകൾ ചോർന്നെന്ന് പറഞ്ഞ് ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കാമെന്നും കണ്ടെത്തുന്നതും പ്രതിപക്ഷ നിരയിലെ കുശാഗ്ര ബുദ്ധിക്കാരനായ മുൻ മുഖ്യമന്ത്രി തന്നെയെന്ന് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളും അടിവരയിട്ട് വ്യക്തമാക്കുന്നു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബാണ് ഈ രേഖകളുടെ പ്രിന്റൗട്ട് എടുത്ത് ഉമ്മൻ ചാണ്ടിയെ ഏൽപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ ഒമ്പതുമണിക്കാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം സഭയിൽ തുടങ്ങുന്നത്. 10.26നാണ് ധനമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി മനോജിന്റെ മെയിലിൽ നിന്നും [email protected] എന്ന മെയിൽ ഐഡിയിൽ നിന്നും മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നത്. ഇതേ അവസരത്തിൽ തന്നെ ഇതിന്റെ കോപ്പി ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഹബീബിനും ലഭിക്കുന്നു. ഇതിന്റെ പ്രിന്റൗട്ടുമാിയി സഭാ കവാടത്തിലെത്തിയ ഹബീബ് കാണുന്നത് ബജറ്റ് അവതരണ വേളയ്ക്കിടെ പുറത്തിറങ്ങിയ ഉമ്മൻ ചാണ്ടിയേയാണ്.
ഉടനെ ഇത് അദ്ദേഹത്തെ ഹബീബാണ് ഏൽപിക്കുന്നത്. ഹബീബാണ് തന്നെ കോപ്പി ഏൽപിച്ചതെന്ന് സഭയിലെ ബഹളമെല്ലാം കഴിഞ്ഞ് പിന്നീട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫായ അദ്ദേഹം ഒരു കോപ്പി ചെന്നിത്തലയ്ക്കും എത്തിച്ചതായാണ് വിവരം.
ബജറ്റ് ഹൈലറ്റ്സ് ചോർന്നുകിട്ടിയെന്ന് വ്യക്തമായതോടെ ഉമ്മൻ ചാണ്ടി ഉടൻ സഭയിലേക്ക് തിരിച്ചുകയറുകയും കയ്യിൽ കുറച്ചു കടലാസുകളുമായി വി ഡി സതീശൻ ഇരിക്കുന്ന നിരയിലേക്ക് എത്തുകയും ചെയ്യുന്നത് മനോരമ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് നാലു സീറ്റ് അപ്പുറത്ത് ഇരിക്കുന്ന സതീശനെ ഉമ്മൻ ചാണ്ടി തന്റെ സമീപത്തേക്ക് വിളിക്കുന്നു. ഇരുവരും ചേർന്ന് ഇക്കാര്യം സംസാരിക്കുകയും ചെയ്യുന്നതും പിൻനിരയിൽ ഇരുന്നിരുന്ന വി ടി ബൽറാമും അനിൽ അക്കരയെും ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്ന് ഈ രേഖകൾ നോക്കുന്നതും ദൃശ്യത്തിൽ കാണാം.
ഈ ചർച്ചകൾക്കു പിന്നാലെ സതീശൻ ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചതു പ്രകാരം രേഖകൾ പ്രതിപക്ഷ നേതാവിനെ ഏൽപിക്കുന്നതും കാര്യങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് അടുത്ത ദൃശ്യം. ബജറ്റ് അവതരണം പോലെ ഒരു പ്രധാന സംഭവം സഭയിൽ നടക്കുമ്പോൾ എഴുന്നേറ്റ് എന്തെങ്കിലും കാര്യം പറയാൻ പ്രതിപക്ഷ നേതാവിനേ അവകാശമുള്ളൂ. അദ്ദേഹത്തിന് മാത്രമേ സ്പീക്കർ മൈക്ക് നൽകൂ. ഇത് മുൻകൂട്ടി കണ്ടാണ് ഉമ്മൻ ചാണ്ടി വിവരം ചെന്നിത്തലയെ അറിയിക്കാനും രേഖകൾ നൽകാനും സതീശനെ ചുമതലപ്പെടുത്തിയതെന്നാണ് വിവരം.
ഉമ്മൻ ചാണ്ടിയും സതീശനും തമ്മിലെ അസ്വാഭാവികമായ ചർച്ച പ്രതിപക്ഷത്തെ എംഎൽഎമാരിലും കൗതുകമുണ്ടാക്കി. പരസ്പരം നോക്കുന്ന രേഖയിൽ എന്തെന്ന് അറിയാൻ എംഎൽഎമാർ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇരുവർക്കും രേഖയുടെ ആധികാരികത ബോധ്യപ്പെട്ടു. ഇതോടെ വിഷയം പ്രതിപക്ഷ ബഞ്ചുകളിലാകെ ചർച്ചയായി. ഇത് രമേശ് ചെന്നിത്തലയ്ക്ക് കൈമാറാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. ഇതോടെയാണ് സംഭവത്തിലെ ഗൗരവം സതീശൻ ഇടപെട്ട് ചെന്നിത്തലയെ ബോധ്യപ്പെടുത്തുന്നത്.
ഇതോടെ രേഖകളുടെ ഗൗരവം മനസ്സിലാക്കി ചെന്നിത്തല എഴുന്നേറ്റ് നിന്ന് ബജറ്റ് ചോർന്നെന്നും വിശ്വാസ്യത നഷ്ടമായെന്നുമെല്ലാം വ്യക്തമാക്കുകയായിരുന്നു. യുവ എംഎൽഎമാരുടെ ബഹളത്തിനിടെ എണീറ്റ രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ മൈക്ക് അനുവദിച്ചു. തന്റെ ഓഫീസിൽ കിട്ടിയ രേഖയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചത്. ഉമ്മൻ ചാണ്ടി വഴിയാണ് ഇത് ചെന്നിത്തലയിലേക്ക് എത്തിയതെങ്കിലും ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫംഗം ഹബീബ് തന്നെയാണ് ഈ രേഖകൾ സഭയ്ക്ക് പുറത്തിറങ്ങിയ ഉമ്മൻ ചാണ്ടിയെ ഏൽപിക്കുന്നത്.
ചെന്നിത്തല വിവരം അറിയും മുമ്പുതന്നെ പ്രതിപക്ഷ നിരയിൽ ഉമ്മൻ ചാണ്ടിയും സതീശനുമായി നടന്ന ചർച്ചയ്ക്കിടെ വിവരമറിഞ്ഞ അംഗങ്ങൾ ബഹളം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ സതീശൻ രേഖകൾ നൽകിയതോടെ ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെ ഒരു വിഭാഗം എംഎൽഎമാർ എഴുന്നേറ്റ് സ്പീക്കറുടെ അടുത്തേക്ക് നീങ്ങുകയും നടുത്തളത്തിൽ നിന്ന് ബഹളവും മുദ്രാവാക്യം വിളിയും തുടങ്ങുകയുമായിരുന്നു.
ഈ സാഹചര്യത്തിലും എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കാമെന്ന ഉറപ്പുമാത്രമാണ് ധനമന്ത്രി നൽകുന്നത്. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും വൈകീട്ട് ഗവർണറെ കണ്ട് ബജറ്റ് ചോർന്നുവെന്ന പരാതി നൽകുകയുമായിരുന്നു. ബജറ്റ് ചോർന്നതിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ ബജറ്റ് പൂർണമായും ചോർന്നുവെന്ന വാദം ഉയർത്താനാവില്ലെന്നു വ്യക്തമാക്കിയ സർക്കാർ ബജറ്റിലെ പ്രധാന ഹൈലൈറ്റ്സ് അവതരണം തീരുന്നതിന് മുമ്പ് നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്ക് അയച്ച അസി. പ്രൈവറ്റ് സെക്രട്ടറി മനോജ് പുതിയവിളയെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയുമായിരുന്നു.
മനോജ് പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നാണ് മാധ്യമ പ്രവർത്തകർക്ക് ബജറ്റ് വിശദാംശങ്ങൾ കിട്ടിയതെന്നും ഉമ്മൻ ചാണ്ടിയുടെ കൈവശമാണ് രേഖകൾഎത്തിയതെന്നും മറുനാടൻ സംഭവം ഉണ്ടായതിന് പി്ന്നാലെ തന്നെ റിപ്പോർട്ടു ചെയ്തിരുന്നു. ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വൈകുന്നേരം തന്നെ മനോജിനെതിരെ നടപടിയുണ്ടായത്. ബജറ്റ് അവതരണത്തിന് പിന്നാലെ പത്രലേഖകർക്ക് നൽകാനായി രണ്ട് ഫയലുകളായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ ഒന്ന് പിഡിഎഫും മറ്റേത് വേർഡ് ഫയലും. പിആർഡി ഉദ്യോഗസ്ഥനായ മനോജ് പുതിയവിള തോമസ് ഐസക്കുമായുള്ള വ്യക്തിബന്ധം മൂലം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ എത്തിയതാണ്. മാധ്യമങ്ങൾ അയക്കാനായി തയ്യാറാക്കിയ കുറിപ്പ് അബദ്ധത്തിൽ പോയതാണെന്ന വിശദീകരണമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ മറുനാടന് ലഭിച്ചത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് അവതരണ സമയത്ത് പുറത്തുവന്നത്.
സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചവയെക്കുറിച്ച് പ്രതിപക്ഷമാണ് സഭയിലുന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽനിന്നാണ് ബജറ്റ് ചോർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് മീഡിയാ റൂമിൽ ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
(ചിത്രങ്ങൾക്ക് കടപ്പാട്: മലയാള മനോരമ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്