ആപ്പിളിനെയും എച്ച്പിയെയും തോൽപ്പിക്കാൻ ഇറക്കിയ കോക്കോണിക്സ് തകർന്നടിഞ്ഞു; തള്ളിമറിച്ച കെ ഫോണും പാതിവഴിയിൽ; വികസനത്തിന്റെ ലാസ്റ്റ് ബസ്സായ വിഴിഞ്ഞം തുറമുഖവും 'കട്ടപ്പുറത്ത്'; ശബരിമല വിമാനത്താവളവും ഒന്നുമായില്ല; കെ റെയിലിൽ പിണറായി പിടിവാശി തുടരുമ്പോൾ അറിയണം അന്ത്യശ്വാസം വലിക്കുന്ന ചില 'സ്വപ്ന പദ്ധതി'കളുടെ കഥ

വിഷ്ണു ജെ ജെ നായർ
തിരുവനന്തപുരം: കെ റെയിലിൽ എതിർപ്പുകൾ തുടരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് പദ്ധതിയുമായി പിണറായി വിജയൻ സർക്കാർ മുന്നോട്ടുപോകുകയാണ്. എന്തുവന്നാലും 2025 ൽ കെ റെയിൽ ഓടിതുടങ്ങുമെന്ന് അധികൃതർ ഉറപ്പിച്ചു പറയുമ്പോൾ, സർക്കാരിന്റെ സ്വപ്നപദ്ധതികളായി മുമ്പ് അവതരിപ്പിച്ച പദ്ധതികളെല്ലാം ഇപ്പോഴും പാതി വഴിയിൽ. കേരള വികസനത്തിന്റെ അവസാന ബസായി പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉത്ഘാടനം പല ഡെഡ്ലൈനുകളും മാറ്റിവച്ച് ഇഴഞ്ഞു നീങ്ങുകയാണ്. കരാർ പ്രകാരം ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 2019 ൽ ആദ്യഘട്ടത്തിന്റെ പകുതി പണികൾ പോലും പൂർത്തിയായില്ല. 2021 ആയിട്ടും പദ്ധതി ഒച്ചിഴയുന്ന വേഗത്തിൽ തന്നെ.
നാളെ... നാളെ... വിഴിഞ്ഞം
ആദ്യം 2012ൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം പിന്നെ അതേപ്പറ്റി ഒന്നും കേട്ടില്ല. പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞ് 2015ലാണ് ഏറെ വിവാദങ്ങൾക്കൊടുവിൽ അദാനിയുമായി സംസ്ഥാന സർക്കാർ തുറമുഖ നിർമ്മാണത്തിന് കരാർ ഒപ്പിടുന്നത്. ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴും പദ്ധതി ഇഴഞ്ഞുതന്നെ നീങ്ങുന്നു.
തുറമുഖ നിർമ്മാണത്തിന് വേണ്ട പുലിമുട്ടുകൾ സ്ഥാപിക്കൽ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആകെ വേണ്ട 3100 മീറ്റർ നീളത്തിൽ പുലിമുട്ട് സ്ഥാപിക്കേണ്ടതിൽ അഞ്ചുവർഷം കൊണ്ട് 850 മീറ്റർ നീളത്തിൽ മാത്രമെ പൂർത്തിയാക്കാൻ സാധിച്ചുള്ളു.
ഓഖി, രണ്ട് പ്രളയം, കോവിഡ്, അതിനിടെ ടൗട്ടെ ചുഴലിക്കാറ്റ് എന്നിവയെല്ലാം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതായാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടർന്ന് സ്ഥാപിച്ച പുലിമുട്ടുകളിൽ നല്ലൊരു ശതമാനം ഒഴുകിപ്പോയി. ശക്തമായ തിരമാലയും നിർമ്മാണത്തിനെത്തിച്ച കൂറ്റൻ ടഗ്ഗുകൾ കടലിൽ മറിഞ്ഞതുമൊക്കെ തുറമുഖ നിർമ്മാണത്തെ തടസ്സപ്പെടുത്തി.
കോവിഡും പ്രളയവും ഒക്കെ വന്നതുമൂലം നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സാവധാനമായി. അതിനിടെ പുലിമുട്ട് നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ലഭ്യമാകാതെ വന്നതും പ്രദേശവാസികളുടെ സമരങ്ങളും ഒക്കെ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായി അദാനി ഗ്രൂപ്പ് പറയുന്നു. ഇനി 2023ൽ മാത്രമെ ആദ്യഘട്ടം പൂർത്തിയാക്കാനാകൂ എന്നാണ് അവർ പറയുന്നത്.
കേരളത്തിൽ കല്ലുകളുടെ ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിൽ നിന്ന് കല്ലുകൾ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. എന്നാൽ ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു. പ്രതിദിനം 15000 മെട്രിക് ടൺ പാറയാണ് പുലിമുട്ട് നിർമ്മാണത്തിനായി വേണ്ടി വരിക.
ചുഴലിക്കാറ്റുകളും കടൽക്ഷോഭവുമൊക്കെ തുറമുഖ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്നു പറയുന്നത് പൂർണമായും ശരിയല്ല. നിർമ്മാണത്തിലിരുന്ന പുലിമുട്ടിന്റെ കുറെഭാഗം കടൽക്ഷോഭത്തിൽ ഒഴുകിപ്പോയത് ശരിയാണ്. എന്നാൽ നിർമ്മാണം അപ്പാടെ നിലയ്ക്കാൻ കാരണം പ്രതികൂല കാലാവസ്ഥയാണെന്നു പറയുന്നത് യാഥാർഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ മേൽനോട്ടമില്ലാതെ പോയത് ഒരു കാരണമായി പറയാം. അതിനൊപ്പം നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കു കൂടിയായപ്പോൾ വിഴിഞ്ഞം സ്വപ്നങ്ങൾക്ക് 'ആമവേഗ'മായി.
തകർന്നടിഞ്ഞ കോക്കോണിക്സ് സ്വപ്നം
ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കോക്കോണിക്സ് ലാപ്പ്ടോപ്പുകൾ. എന്നാൽ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കോക്കോണിക്സ് എല്ലാ സ്വപ്നങ്ങളേയും തകർത്ത് ഒന്നാന്തരമായി ചീറ്റിപോകുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തപദ്ധതിയിലൂടെ തവണവ്യവസ്ഥയിൽ ലഭ്യമാക്കിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ വ്യാപക പരാതികളാണ് ഉയർന്നുവന്നത്.
ലാപ്ടോപ്പ് ഉപയോഗിക്കാനാകുന്നില്ല എന്നാണ് എല്ലാ വിദ്യാർത്ഥികളും ഒരുപോലെ ഉന്നയിച്ച പരാതി. ചിലർക്ക് സോഫ്റ്റ് വെയർ പ്രശ്നം, ചിലർക്ക് ഹാർഡ് വെയർ പ്രശ്നം, ചിലർക്കാകട്ടെ ലാപ്പ് ഓൺ പോലുമാകാത്ത അവസ്ഥയായിരുന്നു. വ്യാപകമായ പരാതികളെ തുടർന്ന് വിദ്യാകിരണം പദ്ധതിയിൽ നിന്നുകൂടി കോക്കോണിക്സിനെ ഒഴിവാക്കിയതോടെ കോക്കോണിക്സിന്റെ പതനം പൂർത്തിയായി.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകൾ ആയിരുന്നു. പക്ഷെ തുടക്കത്തിൽ തന്നെ നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ് പ്രവർത്തനത്തിൽ അപാകതകൾ തുടർച്ചയായി ചൂണ്ടിക്കാണിക്കുകയുണ്ടായി. മൂന്നു തവണ വരെ ലാപ്ടോപ്പുകൾ തകരാറിനെ തുടർന്ന് മാറ്റേണ്ട അവസ്ഥകൾ പലർക്കുമുണ്ടായി. ലാപ്ടോപ് ഉപയോഗശൂന്യമാണെങ്കിലും വിദ്യശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മാസം 500 രൂപ വരെ വായ്പാതുക മുടങ്ങാതെ അടക്കാനുമുള്ള നിർദ്ദേശമുള്ളത് ഒട്ടേറെ പ്രതിഷേധങ്ങൾക്കും വഴി വച്ചിരുന്നു.
കെ ഫോൺ ഇനിയെന്ന്?
രണ്ടാം പിണറായി സർക്കാരിന്റെ പ്രചരണങ്ങളിൽ മുഴങ്ങിക്കേട്ട പദ്ധതിയാണ് കെ ഫോൺ. ആദ്യഘട്ടം ഉത്ഘാടനം കഴിഞ്ഞെങ്കിലും കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ ഫോണിന്റെ സേവനം ഒരു സ്ഥാപനത്തിന് പോലും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡിനു പുറമേ കേബിൾ ഇടുന്നതിലെ മാർഗതടസ്സങ്ങളും വെല്ലുവിളിയായതോടെയാണ് കെ ഫോൺ പദ്ധതി ഇഴച്ചിലിലായത്. കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണിത്. ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യവുമായി സർക്കാർ കരാർ വച്ചിരിന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ട ഉത്ഘാടനം നടത്തിയെങ്കിലും ശരിക്കും പദ്ധതി പൂർത്തീകരണം ഒരിടത്തുമെത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
ഡിസംബറിലെങ്കിലും പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറി കൺസോർഷ്യത്തിനു കഴിഞ്ഞ മെയ്യിൽ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇന്നത്തെ ആവസ്ഥയിൽ അത് സാധ്യമല്ലെന്നാണ് വിലയിരുത്തൽ.
കോവിഡ്, ലോക്ഡൗൺ തുടങ്ങിയവയ്ക്കു പിന്നാലെ കീറാമുട്ടിയായത് കേബിൾ ഇടുന്നതിനുള്ള റൈറ്റ് ഓഫ് വേ പ്രശ്നങ്ങളാണ്. റെയിൽവേ ലൈനുകളിൽ ക്രോസ് ചെയ്തുള്ള കേബിളിങ് ഉൾപ്പെടെ കാര്യങ്ങളിൽ അനുമതി ലഭിക്കാത്തതു പലയിടത്തും തടസ്സമായി. കേരളത്തിൽ ഏകദേശം 1,500 ഇടങ്ങളിൽ റൈറ്റ് ഓഫ് വേ പ്രശ്നങ്ങളുണ്ടെന്നാണു കണക്ക്. റെയിൽവേക്കു പുറമേ വനം വകുപ്പ്, നാഷനൽ ഹൈവേ, മരാമത്ത് തുടങ്ങി ഒട്ടേറെ വകുപ്പുകളുമായുള്ള ഏകോപനത്തിലും താമസമുണ്ടായി.
കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്. പിണറായി സർക്കാരിന്റെ ഈ സ്വപ്നപദ്ധതിയുടെ ഗുണഫലം എന്നുമുതൽ ജനങ്ങൾ ലഭിക്കുമെന്നതിൽ സംസ്ഥാന സർക്കാരിനും ഒരുറപ്പുമില്ല.
ടേക്ക് ഓഫില്ലാതെ ശബരിമല വിമാനത്താവളം
ഒന്നാം പിണറായി സർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായിരുന്നു ശബരിമല വിമാനത്താവളം. എന്നാൽ വിമാനത്താവളത്തിനായി തെരെഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ചുള്ള വിവാദങ്ങളും ഡിജിസിഎയുടെ എതിർപ്പും ശബരി എയർപോർട്ടിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഹാരിസൺ ബിലീവേഴ്സ് ചർച്ചിന് കൈമാറിയതിന്റെ നിയമ സാധുത കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. ഈ കൈമാറ്റം അന്വേഷിക്കാൻ നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജമാണികം കൈമാറ്റത്തിന് എതിരായ റിപ്പോർട്ടും നൽകി. എന്നാൽ കേരള സർക്കാർ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള പ്രാഥമിക അനുമതി നൽകി.മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ താത്പര്യമാണ് ഇതിൽ പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇതും സാങ്കേതികമായ തടസങ്ങളാൽ ചുവപ്പ് നാടയിൽ കുരുങ്ങുന്നു.വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ര് നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് സംസ്ഥാന സർക്കാർ തുടക്കത്തിലേ പറഞ്ഞിരുന്നെങ്കിലും ഇതിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട് തള്ളുകയും ചെയ്തു.
സാങ്കേതിക-സാമ്പത്തിക പഠനം , പാരിസ്ഥിതിക ആഘാത പഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായി 2017ലാണു ലൂയി ബഗ്റിനു കരാർ നൽകിയത്. അന്ന് 4.6 കോടിആയിരുന്നു കരാർ തുക. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും ഏകദേശം ഒരു വർഷത്തിന് ശേഷം 2018 നവംബറിലാണ് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.നിരവധി കുരുക്കുകളൂം നിയമപ്രശ്നങ്ങളും മൂലം വിമാനത്താവളം നിർമ്മിക്കാനുദ്ദേശിച്ച ചെറുവള്ളി എസ്റ്റേറ്റിൽ ഇവർ പരിശോധനക്കായി വന്നതുമില്ല. റിപ്പോർട്ട് ലഭിച്ച് 15 മാസത്തിന് ശേഷം 2020 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ആദ്യ ഉന്നതതലയോഗം വിളിച്ചു ചേർത്തത്. അപ്പോഴേക്കും റിപ്പോർട്ടിന്റെ പ്രസക്തിയും നഷ്ട്ടപ്പെട്ടിരുന്നു. നിരവധി ആരോപണങ്ങൾ അന്ന് ഉയർന്നെങ്കിലും മാറ്റങ്ങൾ ഒന്നും വരുത്താതെ ഇത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. എന്നാൽ വൈകാതെ ഇതും മടങ്ങി.
നിലവിൽ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് നിരവധി കേസുകൾ നിലവിലുണ്ട്.പാലാ കോടതിയുടെ സ്റ്റേ ആണ് ഇതിൽ പ്രധാനം.വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായുള്ള ശ്രമവും പല ഘട്ടങ്ങളിലായി പരാജയപ്പെടുകയും ചെയ്തു.കേന്ദ്രം ഭരിക്കുന്ന ബിജെപി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തു.കുമ്മനം രാജശേഖരൻ സ്ഥലത്തെത്തി സമര പ്രഖ്യാപനവും നടത്തി.ഇതോടെ പ്രശ്നം കോടതികൾക്ക് പുറത്തും സജീവമായി.അടുത്ത കാലത്ത് ഈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലും മലവെള്ളപാച്ചിലും കനത്ത ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനത്തിലേക്ക് ഇത് വിരൽ ചൂണ്ടുകയും ചെയ്യുന്നു.
ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ര് നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് ആദ്യം വിലയിരുത്തിയത് സംസ്ഥാന സർക്കാർ തന്നെയാണ്. എന്നാൽ, റിപ്പോർട്ടിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) റിപ്പോർട്ട് തള്ളിക്കളയാൻ കാരണമായത് ഈ അലംഭാവമാണ്.
2017ലാണ് വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനു ലൂയി ബഗ്റിനു കരാർ നൽകിയത്. സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായിരുന്നു 4.6 കോടിയുടെ കരാർ. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണു സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും 2018 നവംബറിലാണു കമ്പനി റിപ്പോർട്ട് കൈമാറിയത്. നിയമപ്രശ്നം മൂലം വിമാനത്താവളം നിർമ്മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നേരിട്ടുള്ള വിശദ പരിശോധന പോലും നടത്തിയതുമില്ല. 38 പേജ് മാത്രമുള്ള റിപ്പോർട്ടിനു കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ഏതാണ്ട് ഒരു കോടിയോളം രൂപ നൽകി.
15 മാസത്തോളം സർക്കാർ തുടർനടപടികളൊന്നുമെടുത്തില്ല. 2020 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. റിപ്പോർട്ട് സമഗ്രമല്ലെന്നു യോഗത്തിൽ വിമർശനമുണ്ടായി. എന്നാൽ, തിരുത്തൽനടപടികൾ സ്വീകരിക്കുകയോ തുടർപഠനത്തിന്റെ കരാറുകൾ കമ്പനിയിൽനിന്നു മാറ്റുകയോ ചെയ്തില്ല. ഇതേ റിപ്പോർട്ട് തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് വിശ്വസനീയമല്ലെന്ന ഡിജിസിഎയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത് ഈ പിഴവാണ്. വലിയ ആവേശത്തോടെ വിമാനത്താവള പദ്ധതി ഉയർത്തികൊണ്ടുവന്ന സർക്കാരിനും ഇപ്പോൾ അധികം ആവേശമൊന്നുമില്ലാത്തതുപോലെയാണ്. ശരിക്കും പറഞ്ഞാൽ ശബരി വിമാനത്താവള പദ്ധതി ഏറെക്കുറെ അണഞ്ഞുകഴിഞ്ഞു.
Stories you may Like
- സ്വപ്നാ സുരേഷിന്റെ നീക്കം രാഷ്ട്രീയ കോളിളക്കമാകുമോ? ആ ശബ്ദരേഖ പിറന്ന കഥ
- സിൽവർ ലൈൻ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
- എന്തുകൊണ്ട് ഇപ്പോൾ..? ആരാണ് വില്ലൻ..?; സ്വപ്ന സുരേഷ് എല്ലാം തുറന്ന് പറയുന്നു...
- വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്ന സുരേഷ്
- നാലു ഫോണുൾപ്പെടെ ആറെണ്ണം നാളെ ഹൈക്കോടതിക്ക് കൈമാറാൻ ദിലീപും
- TODAY
- LAST WEEK
- LAST MONTH
- ജോലി മന്ത്രി ഓഫീസിലെങ്കിലും പണിയെടുക്കുന്നത് വയനാട് പാർട്ടിക്ക് വേണ്ടി; തോന്നുംപോലെ സെക്രട്ടറിയേറ്റിൽ വരും,; എല്ലാ മാസവും മുറപോലെ ശമ്പളം വാങ്ങും; കുട്ടിസഖാവ് മന്ത്രി ഓഫീസിലെ മൂത്ത സഖാക്കളുടെ കണ്ണിലെ കരട്, വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ; അവിഷിത്തിന്റേത് ബന്ധു നിയമനം; ഗഗാറിന്റെ മരുമകളുടെ സഹോദരൻ വിവാദത്തിൽ
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലെങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല; വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണം; നാട്ടു മനസ്സിൽ ഊറ്റത്തോടെ പാകുന്നത് അന്തക വിത്തുകൾ! കണ്ടും കേട്ടും മടുത്ത് ഹാഷ്മി താജ് ഇബ്രാഹിം പൊട്ടിത്തെറിച്ചു; മാധ്യമ പ്രവർകത്തന് 'മയിലെണ്ണയിൽ' ട്രോൾ ഒരുക്കി സൈബർ സഖാക്കൾ
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ എന്ന് പറഞ്ഞ് മാതൃകയായി ദീപാ നിശാന്ത്; കൂടെ അഞ്ചു കൊല്ലം പഠിച്ച അവൻ ജീവിതത്തിലേക്ക് മടങ്ങി വരട്ടേ എന്ന റഹിമിന്റെ ഭാര്യയുടെ പോസ്റ്റ് മുങ്ങിയെന്നും ആക്ഷേപം; അമൃതാ റഹിമും കേരളവർമ്മ ടീച്ചറും ചർച്ചകളിൽ; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- 49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?
- മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ഡോൺ ബോസ്കോയിലും അടിച്ചു തകർക്കാൻ വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫുണ്ടായിരുന്നു; കൊടുംക്രിമിനലായ അവിഷിത്തിനെ അന്നും രക്ഷിച്ചത് സിപിഎമ്മിലെ ബന്ധുബലം; വീണ്ടും മകന്റെ അളിയനെ രക്ഷിക്കാൻ ഗഗാറിൻ രംഗത്ത്; പ്രകടനത്തിൽ 'ബന്ധു' പങ്കെടുത്തില്ലെന്ന് ജില്ലാ സെക്രട്ടറി; ഏഷ്യാനെറ്റ് ന്യൂസും വിനു വി ജോണും ചേർന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ
- നിനക്ക് ഭർത്താവ് ഉണ്ടെന്നോ? എന്താ നീ കരുതിയത് അവനെ എനിക്ക് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വിലയേയുള്ളു എന്ന് യുവതിയോട് ഭീഷണി; 3.50 ലക്ഷം തന്നില്ലെങ്കിൽ ഭാര്യയെ സിറിയയിൽ കൊണ്ടുപോയി ഐഎസിനു വിൽക്കുമെന്ന് ഭർത്താവിനോടും; ഗസ്സലി ചെറിയ മീനല്ല; തളിപ്പറമ്പുകാരൻ സിറിയിലേക്ക് മുങ്ങിയോ?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്