അച്ഛനോട് തുടങ്ങിയ വൈരാഗ്യം മകളോടും തുടർന്നു; സെനറ്റ് മെമ്പർ എന്ന നിലയിൽ ഗ്രാൻഡുകൾ തടഞ്ഞു പ്രതികാരം വീട്ടി; ചാമക്കാലയുടെ നീക്കങ്ങൾ വിജയിച്ചപ്പോൾ സൂചികൊണ്ട് എടുക്കേണ്ട വിഷയം തൂമ്പകൊണ്ട് എടുത്താലും പരിഹരിക്കപ്പെടാത്ത ആശങ്കയിൽ ലക്ഷ്മി നായർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജിലെ വിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷമാണ് ലോ ആക്കാദമിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായരെ ഉന്നംവച്ചാണ് ആരോപണമെത്തിയത്. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടേണ്ടിയും വന്നു. അതിനിടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതികുമാർ ചാമക്കാലയെന്ന കോൺഗ്രസ് നേതാവാണ് ലോ അക്കാദമിയിൽ പ്രശ്ന പരിഹാരം സാധ്യമാകാത്ത വിധം ഇടപെടൽ നടത്തുന്നതെന്ന ആരോപണം ശക്തമാവുകയാണ്. ലോ അക്കാദമിയുമായി ദീർഘകാല വൈരാഗ്യം ഫലപ്രദമായി ജ്യോതികുമാർ ചാമക്കാല ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ അനിശ്ചിതകാല സമരത്തിലേക്ക് വഴി തിരിച്ചുവിട്ടത് ചാമക്കാലയാണെന്നാണ് ഉയരുന്ന ആരോപണം.
ലോ അക്കാദമയുമായി ജ്യോതികുമാർ ചാമക്കാലയ്ക്ക് ഭിന്നത തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കേരളാ യൂണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പറായിരിക്കുമ്പോൾ തന്നെ നിരവധി ഗ്രാന്റുകൾ അക്കാദമിക്ക് ലഭിക്കുന്നത് തടയാൻ ചാമക്കാല ശ്രമിച്ചിരുന്നു. ലോ അക്കദമിയുടെ സ്ഥാപകൻ നാരായണൻ നായരുമായും ഭിന്നതയുണ്ടായിരുന്നു. ഇത് മകൾ ലക്ഷ്മി നായർ പ്രിൻസിപ്പലായപ്പോഴും തുടരുകയായിരുന്നു. എസ് എഫ് ഐയിൽ നിന്ന് പുറത്താക്കിയ ലോ അക്കാദമി വിദ്യാർത്ഥി ചാമക്കാലയ്ക്ക് സ്ഥാപനവുമായുള്ള എതിർപ്പ് തിരിച്ചറിഞ്ഞ് കരുക്കൾ നീക്കുകയായിരുന്നു. തുടക്കത്തിൽ സമരവുമായി സഹകരിക്കാത്ത എസ് എഫ് ഐയ്ക്കും ഒടുവിൽ വിഷയം ഏറ്റെടുക്കേണ്ട രീതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതിനുള്ള അണിയറ നീക്കങ്ങളാണ് അക്കാദമിയിൽ നടന്നത്.
അക്കാദമിയുടെ സ്ഥാപകനായ നാരായണൻ നായരെ പൊതുവേദിയിൽ ചാമക്കാല അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ കെപിസിസിക്ക് നാരായണൻ നായർ പരാതി നൽകി. സിപിഐ(എം) നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. പക്ഷേ കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായും കോലിയക്കോടിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിലവിലെ നേതൃത്വത്തോടും അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ നാരായണൻ നായരെ പരസ്യമായി വിമർശിച്ച ചാമക്കാലയ്ക്ക് കെപിസിസിയുടെ ശാസനയും കിട്ടിയതായാണ് സൂചന. ഇതിന് ശേഷവും ചാമക്കാല വിരോധം തുടർന്നു. സെനറ്റിൽ അക്കാദമിക്ക് എതിരായ നീക്കങ്ങൾ സജീവമാക്കി. ഇതിനിടെയാണ് ചാമക്കാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. കോടതി കയറിയ കേസുകൾക്കൊടുവിൽ ചാമക്കാലയ്ക്ക് ബിഎഡ് കോളേജും സെനറ്റ് അംഗത്വവും നഷ്ടമായി.
സിൻഡിക്കേറ്റ് അംഗം കൂടിയായ ജ്യോതികുമാർ ചാമക്കാല മാനേജരായ കൊല്ലം അർക്കന്നൂരിലെ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ അഫിലിയേഷൻ റദ്ദാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം പുറത്തുവന്നു. ഇല്ലാത്ത മൂന്നേക്കർ ഭൂമി കാട്ടി ജ്യോതികുമാർ ട്രസ്റ്റിന്റെ പേരിൽ ബി.എഡ് കോളജ് സ്വന്തമാക്കുകയും പിന്നീട് ഭൂമി മറിച്ചുവിൽക്കുകയും ചെയ്തുവെന്ന ആരോപണം ശരിയെന്ന് കണ്ടെത്തിതോടെയാണ് അംഗീകാരം പിൻവലിക്കാൻ വൈസ് ചാൻസിലർ തീരുമാനിച്ചത്. എന്നാൽ, അഫിലിയേഷൻ റദ്ദാക്കുന്നതിനെതിരേ ജ്യോതികുമാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഹൈക്കോടതി സ്റ്റേക്കെതിരേ കേരള സർവകലാശാല അപ്പീൽ നൽകി. ഈ കേസ് വാദിച്ചത് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ സഹോദരൻ നാഗരാജനായിരുന്നു. ഇതും വൈരാഗ്യം ഇരട്ടിക്കാൻ കാരണമായി.
1992ൽ രൂപീകൃതമായ ചാമക്കാല എജ്യുക്കേഷണൽ ട്രസ്റ്റ് 2004ലാണ് ബി.എഡ് കോളജിന് അപേക്ഷിച്ചത്. ബി.എഡ് കോളജ് തുടങ്ങാൻ നാല് ഏക്കർ ആവശ്യമാണെന്നിരിക്കേ ഇതിനായി 1.29ഏക്കർ മാത്രം കൈവശമുണ്ടായിരുന്ന ട്രസ്റ്റ് സമീപത്തെ മൂന്നേക്കർ കൂടി വ്യാജമായി ചേർത്ത് അപേക്ഷിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ കാണിച്ച മൂന്നേക്കർ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റതായും കണ്ടെത്തിയിരുന്നു. സർവകലാശാലയുടെ അംഗീകാരം നേടുന്നതിനായി കാട്ടിയിട്ടുള്ള ഭൂമി പിന്നീട് വിൽക്കാൻ പാടില്ലെന്നാണ് ചട്ടം. ഈ കുരുക്ക് മുറുക്കിയത് സിപിഐ(എം) നേതൃത്വമായിരുന്നു. ഇതിന് എല്ലാ സഹായവും നാരായണൻ നായർ നൽകിയെന്നാണ് ചാമക്കാലയുടെ പക്ഷം. ഇതിനിടെ ലക്ഷ്മി നായർക്കെതിരെ ചില ഫെയ്സ് ബുക്ക് പോസ്റ്റുകളും ചാമക്കാല ഇട്ടു. ഇതും നിയമപോരാട്ടത്തിന് കാരണമായി. ഈ വിഷയത്തിൽ ലക്ഷ്മി നായരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
ഈ വൈരാഗ്യമാണ് ലോ അക്കാദമിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന. വിദ്യാർത്ഥികൾക്കിടിയിലെ പ്രശ്നങ്ങൾ സമർത്ഥമായി വിനിയോഗിക്കാൻ ചാമക്കാല പിന്നണിയിൽ ഉണ്ട്. പമ്പാടി കോളേജ് വിഷയത്തെ തന്റെ ശത്രുവിനെതിരെ സമർത്ഥമായി വിനിയോഗിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ പ്രശ്നങ്ങൾ വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു പരിഹരിച്ചിരുന്നു. എന്ത് ന്യായമായ ആവശ്യവും അംഗീകരിക്കും. എന്നാൽ സമരക്കാരുടെ ആവശ്യം പ്രിൻസിപ്പലിന്റെ രാജിയാണ്. ഇത് വിദ്യാർത്ഥികളുടെ അജണ്ടയായിരുന്നില്ല. മറിച്ച്, മറ്റൊരാളുടെ ആവശ്യമാണ്. കോളേജിലെ പ്രശ്ന പരിഹാരം ഉടൻ സാധ്യമാക്കണമെന്നാണ് ആവശ്യം ഒരു പ്രമുഖ സിപിഐ(എം) നേതാവ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
എന്നാൽ ലോ അക്കാദമിയിലെ സമാധാനപരമായ സമരം പിന്നീട് അക്രമത്തിന് വഴിമാറിയതിലും ചില സന്ദേഹങ്ങൾ ഉയരുന്നുണ്ട്. പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തെ തുടർന്നാണ് സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരെ സമരം സംസ്ഥാനത്തൊട്ടാകെ വിദ്യാർത്ഥി സംഘടനകൾ ആരംഭിച്ചിട്ടുള്ളത്. ഈ സംഭവംവരെ തന്റെ കഴിവില്ലായ്മയെ കുറിച്ച് ആർക്കും ആക്ഷേപം ഇല്ലായിരുന്നെന്നും ഇപ്പോൾ അവർ സമരവുമായി രംഗത്തിറങ്ങിയത് എന്തുകൊണ്ടാണെന്നും പ്രിൻസിപ്പൾ ലക്ഷ്മി നായർ ചോദിക്കുന്നു.
ഡെപ്പോസിറ്റോ, മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് ഫീസോ ഈടാക്കിയല്ല അക്കാഡമി പ്രവർത്തിക്കുന്നതെന്നും കോളേജിൽ ക്യാമറ സ്ഥാപിച്ചത് യൂണിവേഴ്സിറ്റിയുടെ നിബന്ധനകൾ പാലിക്കുന്നതിന്റെ ഭാഗമായാണെന്നും വ്യക്തമാക്കിയാണ് തുറന്നകത്ത്. വിദ്യാർത്ഥികൾ സമരം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച മുതൽ ലോ അക്കാഡമി അടച്ചിട്ടിരിക്കുകയാണ്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങിയിട്ടുള്ളത്. ഇതോടെയാണ് ഇപ്പോൾ ഇത്തരമൊരു സമരം തുടങ്ങിയത് സംശയകരമാണെന്നും ഗൂഢോദ്ദേശ്യമാണ് സമരക്കാർക്കുള്ളതെന്നും വ്യക്തമാക്കി അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ പ്രതികരിക്കുന്നത്.
രാഷ്ട്രീയ പ്രവർത്തനത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുള്ള കാമ്പസാണ് ലോ അക്കാഡമിയേലതെന്നും അഞ്ച് സംഘടനകൾ ഒരു നിരോധനവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ഓർമിപ്പിക്കുന്നു. മുമ്പ് പലപ്പോഴും ക്യാമ്പസിൽ പല വിഷയങ്ങൽും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും തന്റെ മിസ് മാനേജ്മെന്റിനെ പറ്റി ആരും വിഷയം ഉന്നയിച്ചിരുന്നില്ല. ഇപ്പോൾ നെഹ്റു കോളേജ് വിഷയത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉയരുന്നത് സംശയകരമാണെന്നും അവർ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍