ലാവ്ലിനിൽ സിബിഐയും പിണറായിയും ഒന്നിക്കുന്നു! തിരിച്ചടി അഴിമതിക്കേസിൽ പ്രതീക്ഷയർപ്പിച്ച് മൗനം തുടരുന്ന വിഎസിന് തന്നെ; സിബിഐ രണ്ട് മാസം ചോദിച്ചത് ഒത്തുതീർപ്പ് ചർച്ചകളുടെ ഫലം അറിയാനോ? കേന്ദ്രവുമായി ജോൺ ബ്രിട്ടാസ് സമവായ ചർച്ചകൾ തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിന്റെ ഉപദേഷ്ടാവും എൽഡിഎഫ് ചെയർമാൻ സ്ഥാനവും സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗത്വവുമെല്ലാം കണ്ടിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമൊന്നും ഉന്നയിക്കാതെ 94ാം വയസ്സിൽ വി എസ് അച്യൂതാനന്ദൻ വഴിമാറി കൊടുത്തത്. അങ്ങനെ പിണറായി വിജയൻ മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വിഎസിനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ എല്ലാം ശരിയായെന്നും കരുതി. എന്നാൽ വിഎസിന് മാത്രം ഒന്നും കിട്ടിയില്ല. ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ വി എസ് വെറും എംഎൽഎയുമായി. എന്നാൽ വലിയ വിവാദങ്ങളൊന്നും വി എസ് ഉണ്ടാക്കുന്നുമില്ല.
പിണറായി വിജയനെതിരെ ആഞ്ഞടിക്കാൻ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണ് വി എസ്. ലാവ്ലിനിലെ ഹൈക്കോടതിയിലെ തുടർവാദം ഇതിന് അവസരമൊരുക്കുമെന്നായിരുന്നു വിഎസിന്റെ കണക്ക് കൂട്ടൽ. എന്നാൽ ഈ കാത്തിരിപ്പ് തിരിച്ചറിഞ്ഞ് പിണറായി വിജയൻ നടത്തിയ നീക്കങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിജയം കാണുന്നു. സിബിഐയെ അനുകൂലമാക്കി വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്താൽ ഇത് സാധ്യമാക്കാനാണ് നീക്കം. കേന്ദ്ര സർക്കാരുമായി ധാരണയിലെത്തി സിബിഐയെ വരുതിയിൽ കൊണ്ടുവരാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിന്റെ സൂചനയാണ് ഇന്ന് ഹൈക്കോടിതിയിൽ കണ്ടത്. പിണറായിയുടെ വാദങ്ങളെ സിബിഐ അനുകൂലിച്ചതു കൊണ്ടാണ് ലാവ്ലിനിൽ ഇടപെടാനുള്ള മൂന്നാം കക്ഷികളുടെ നീക്കം പൊളിഞ്ഞത്.
സിബിഐ നിലപാട് കടുപ്പിച്ചില്ലെങ്കിൽ നിലവിലെ അവസ്ഥയിൽ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീലിൽ പിണറായിയുടെ വാദം ഹൈക്കോടതിക്ക് അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായ എംകെ ദാമോദരന് ഇക്കാര്യത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് ഉള്ളത്. ലാവ്ലിനിൽ പിണറായി അഴിമതി പണം വാങ്ങിയതിന് തെളിവില്ലെന്ന് സിബിഐ തന്നെ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ പിണറായി വരില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കും. എന്നാൽ കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ സിബിഐ ഹാജരാക്കിയാൽ പ്രശ്നങ്ങൾ മാറും. അത്തരത്തിലൊരു സാക്ഷിയെ സിബിഐ സംഘടിപ്പിച്ചതായുള്ള വിവരം പിണറായി ക്യാമ്പിന് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപടലുണ്ടായാൽ ഹൈക്കോടതിയിൽ ഈ സാക്ഷിയെ സിബിഐ ഹാജരാക്കില്ല. ഇതോടെ കേസ് അപ്രസക്തവുമാകും.
ഇതിനുള്ള സാധ്യതയാണ് കേന്ദ്ര സർക്കാരുമായി കൂടിയാലോചനകളിലൂടെ തേടുന്നത്. പ്രധാനമന്ത്രിക്ക് രണ്ട് നിർദ്ദേശങ്ങൾ മാത്രമേ ഒത്തുതീർപ്പിൽ പകരമായി മുന്നോട്ട് വയ്ക്കാനുള്ളൂ എന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി ബില്ലിന് കേരളത്തിന്റെ പൂർണ്ണ അംഗീകാരം. ഇതിനൊപ്പം അദാനിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കുകയും വേണം. ഇതിനൊപ്പം വിഴിഞ്ഞത്തിൽ അദാനിക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു. ഇതിന് രണ്ടിനും പിണറായി സഹകരിച്ചാൽ ലാവ്ലിനിൽ പിണറായി നിലപാട് കടുപ്പിക്കില്ല. ഈ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത് കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വിവാദം ഒഴിവാക്കാൻ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയത്. ഇതിലൂടെ ഔദ്യോഗിക ചർച്ചകളെന്ന വ്യാജേന ലാവ്ലിനിൽ കേന്ദ്രത്തിലെ പ്രമുഖ മന്ത്രിമാരുമായി ബ്രിട്ടാസ് ആശയവിനിമയം തുടരും..
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ലാവ്ലിനിൽ വിശദവാദത്തിന് രണ്ട് മാസത്തെ സമയം സിബിഐ തേടിയതെന്നാണ് സൂചന. വിലപേശലുകൾക്ക് പിണറായിക്ക് ഇതിലൂടെ അവസരം ഒരുക്കാം. കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് സഹായകമാകുന്ന തരിത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടേണ്ടിയും വരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഈ ബന്ധത്തിന് തെളിവാണെന്നും വിലയിരുത്തുന്നു. സംസ്ഥാനം ചോദിക്കുന്നത് എന്തും തരാൻ പ്രധാനമന്ത്രി സന്നദ്ധനാണെന്നും പിണറായി പറഞ്ഞത് വലിയ മാദ്ധ്യമ പ്രാധാന്യം കിട്ടുകയും ചെയ്തു. വാതകപൈപ്പ് ലൈനിലെ അനുകൂല നിലപാടും പിണറായി വ്യക്തമാക്കി. വിഴഞ്ഞത്തിൽ അദാനിയോട് എടുക്കുന്ന സമീപനവും നിർണ്ണായകമാകും. ഈ ചർച്ചകളിലും നിർണ്ണായക പങ്ക് ബ്രിട്ടാസിന് തന്നെയാകും.
എസ്എൻസി ലാവ്ലിൻ കേസിൽ വാദം കേൾക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. എസ്എൻസി ലാവ്ലിൻ കേസിൽ സിബിഐ ഒഴികെയുള്ളവരുടെ റിവിഷൻ ഹർജികളിൽ പിണറായിക്ക് അനുകൂല വിധിയും വന്നു. അതിനാൽ സിബിഐ മാത്രമാണ് ഈ കേസിൽ പിണറായിക്ക് മുന്നിലെ ഏക തടസം. ണ്ടു മാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് പഠ്വാലിയ കേസിൽ ഹാജരാകുമെന്നും ഈ സാഹചര്യത്തിൽ അപേക്ഷ അനുവദിക്കണമെന്നും സിബിഐ സമർപ്പിച്ച ഉപഹർജിയിൽ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിബിഐയുടെ അഭിഭാഷകൻ പി. ചന്ദ്രശേഖരൻപിള്ള അറിയിച്ചു. ഈ കാലതാമസം പിണറായിക്ക് അനുവദിച്ചു കൊടുക്കുന്നത് ചർച്ചകൾക്ക് വേണ്ടിയാണെന്നാണ് സൂചന.
ടി.പി. നന്ദകുമാർ, വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാൻ തുടങ്ങിയവരുടെ റിവിഷൻ ഹർജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ജസ്റ്റീസ് ബി. കെമാൽപാഷയാണ് ഹർജികൾ പരിഗണിച്ചത്. ഈ നിയമനടപടികളിലാണ് വി എസ് അച്യുതാനന്ദന്റെ കണ്ണ്. കെമാൽപാഷയുടെ ബെഞ്ചിൽ നിന്ന് പിണറായിക്ക് എതിരായ വിധി വരുമെന്നാണ് അച്യുതാനന്ദന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണമെന്ന ആവശ്യം വി എസ് അച്യുതാനന്ദൻ സജീമാക്കും. ഇതു മനസ്സിലാക്കിയാണ് പിണറായി സിബിഐയെ കൈയിലെടുക്കാൻ ശ്രമിക്കുന്നതും. ഇതിൽ ആദ്യ വിജയം പിണറായിക്ക് തന്നെയാണ്. ഭരണങ്ങാനം സ്വദേശി ജീവന് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ശുഭപ്രതീക്ഷയാണ്. ലാവ്ലിൻ കേസിൽ ഇനി തെളിവ് നൽകാൻ സിബിഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന തരത്തിലാണ് കോടതി ഉത്തരവ്.
ഖത്തറിലെ ഒരു സ്ത്രീയുടെ കൈയിൽ പിണറായിക്ക് ലാവ്ലിൻ നൽകിയ സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്നാണ് സൂചന. ഈ തെളിവുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടു വരാനായിരുന്നു റിവിഷൻ ഹർജികളിലൂടെയുള്ള നീക്കം. അതു ഫലിച്ചാൽ പിണറായി ലാവ്ലിൻ കുരുക്കിൽ വീണ്ടും പെടും. അന്വേഷണം തുടരാൻ സിബിഐ നിർബന്ധിതമാവുകയും ചെയ്യും. ഇതുകൊണ്ട് തന്നെയാണ് ഹൈക്കോടതി ഉത്തരവ് പിണറായിക്ക് ആശ്വാസമാകുന്നത്. പിണറായിക്ക് സമാനമായ വാദങ്ങളാണ് ഹൈക്കോടതിയിൽ ജീവന്റെ ഹർജിയിൽ സിബിഐയും എടുത്തത്. ദുഷ്ടലാക്കോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനൽ പ്രോസിക്യൂഷൻ ഹർജിയിൽ അപരചിതർക്ക് അവകാശമില്ല. അന്വേഷണത്തിലോ കോടതി നടപടികളിലോ മറ്റ് വ്യക്തികളെ പങ്കെടുപ്പിക്കാനാവില്ലെന്നായിരുന്നു പിണറായിയുടെ വാദം. ഇത് കോടതി അംഗീകരിക്കാൻ കാരണം സിബിഐയും അനുകൂലിച്ചതു കൊണ്ടാണ്.
ഇരകൾക്കും, അടുത്ത ബന്ധുക്കൾക്കു മാത്രമാണ് ഹർജിയുമായി ബന്ധപ്പെട്ട് ഇടപെടുന്നതിനു നിയമപരമായി അവകാശമുള്ളത്. ലാവ്ലിൻ കേസ് 2007ലാണ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇത്രയേറെ വൈകി ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല കേസിൽ വാദം കേട്ട സിബിഐ കോടതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സിബിഐ റിവിഷൻ ഹർജി 2014 ൽ നൽകിയെങ്കിലും 2016 മെയ് 18നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം ഹർജി അനുവദിക്കരുതെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടതോടെ കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. പിണറായിയുടെ ഈ ന്യായങ്ങൾ കോടതി അംഗീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇനി ബിജെപിയുമായി രഹസ്യ ചർച്ചകൾ തുടരും. ഇതിന് ബ്രിട്ടാസ് തന്നെ ചുക്കാൻ പിടിക്കുകയും ചെയ്യും.
ഇത് വിഎസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ലാവ്ലിനിൽ വി എസ് ചില അപ്രതീക്ഷിത കളികൾ നടത്തുമെന്ന് കരുതുന്നവരുമുണ്ട്. റിവിഷൻ ഹർജി തള്ളിയ തീരുമാനത്തിനെതിരെ മേൽകോടതിയെ ഹർജിക്കാർ സമീപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സാധ്യതകളും പരിശോധിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്