ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി; ദേശിയ പാത അടക്കം സകല റോഡുകളും മണിക്കൂറുകൾ നിശ്ചലമായി; തുല്യ നീതിയും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെട്ട് ലത്തീൻ സമുദായക്കാർ നടത്തിയ പടുകൂറ്റൻ റാലിയിൽ ശ്വാസം മുട്ടി നെയ്യാറ്റിൻകര; മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉള്ളപ്പോൾ പാവപ്പെട്ട മത്സ്യത്തൊളിലാളികൾ അടങ്ങുന്ന വിഭാഗത്തിന് എന്തുകൊണ്ട് വെറും ഒരു ശതമാനം എന്ന ചോദ്യം ഉയർത്തി ലത്തീൻ സമുദായം

മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി ലത്തീൻ സമുദായക്കാർ നെയ്യാറ്റിൻകരയെ ഉത്സവ ലഹരിയിലാക്കി. നെയ്യാറ്റിൻകര സമീപ കാലത്തെങ്ങും ദർശിക്കാത്ത ജനസഞ്ചയമാണ് ഇന്നലെ റാലിയിൻ പങ്കെടുക്കാനായി എത്തിയത്. സമനീതി, അധികാരത്തിൽ പങ്കാളിത്തം എന്ന മുദ്രാവാക്യവുമായി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ലത്തീൻ സമുദായസംഗമം അക്ഷരാർത്ഥത്തിൽ ശക്തി തെളിയിക്കുന്നതായി. അരലക്ഷത്തോളംപേർ അണിനിരന്ന പടുകൂറ്റൻ റാലി നെയ്യാറ്റിൻകര പട്ടണത്തിൽ നടന്ന ഏറ്റവും വലിയ റാലിയായി.
ആറുമണിക്കൂർ അക്ഷരാർത്ഥത്തിൽ നെയ്യാറ്റിൻകര പട്ടണത്തെ നിശ്ചലമാക്കി വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎൽസിയെ പതാകകളുമായി ലത്തീൻ കത്തോലിക്കർ അണി നിരന്നപ്പോൾ ലത്തീൻ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. നെയ്യാറ്റിൻകരയിൽ സമീപകാലത്തൊന്നും ദർശിക്കാത്ത ജനസഞ്ചയമാണ് റാലിയിൽ പങ്കെടുക്കാനായി എത്തിയത്. കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചാണ് നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിൽനിന്നു റാലി തുടങ്ങിയത്.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളന പ്രതിനിധികളും നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിശ്വാസികളും മറ്റു രൂപതകളിൽനിന്നുള്ള വിശ്വാസികളും റാലിയിൽ അണിനിരന്നു. മൂന്ന് മണിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുൻ നിരയിൽ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെഎൽസിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിൻകര രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോൾ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുൻനിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോൾ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടർന്നു.
അണമുറിയാതെയാണ് റാലി സമുദായസംഗമം നടക്കുന്ന നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ അക്ഷയ വാണിജ്യസമുച്ചയ അങ്കണത്തിലേക്ക് ഒഴുകിയത്. ഫ്ളോട്ടുകൾ, വാദ്യമേളം, മാർഗംകളി, തിരുവാതിര, ചവിട്ടുനാടകം എന്നിവ റാലിക്കു കൊഴുപ്പേകി. നെയ്യാറ്റിൻകര സ്റ്റേഡിയത്തിൽനിന്നു പൊതുസമ്മേളന വേദിയായ അക്ഷയ വാണിജ്യസമുച്ചയത്തിലേക്കു അണമുറിയാതെ റാലി നീങ്ങി. വൈകീട്ട് മൂന്നിന് തുടങ്ങിയ റാലി മണിക്കൂറുകൾക്കുശേഷമാണ് അവസാനിച്ചത്.
നഗരത്തിലേയ്ക്കുള്ള വാഹനഗതാഗതം പൂർണമായി നിയന്ത്രിച്ച ശേഷമാണ് റാലി നടന്നത്. റാലിയിൽ ലത്തീൻ കത്തോലിക്കാ സമുദായം ഉയർത്തുന്ന വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി വിശ്വാസികൾ റാലിയിൽ ഉയർത്തിക്കാട്ടി. പടുകൂറ്റൻ റാലി കാരണം നെയ്യാറ്റിൻകര നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ബാലരാമപുരം, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽവെച്ച് വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്ളോട്ടുകളും, ഇടവകകളിൽ നിന്നുള്ള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വർണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കെഎൽസിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോർജ്ജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂർ എംപി, മുൻ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാൻസിസ് സേവ്യർ എംഎൽഎ മാരായ എം.വിൻസെന്റ് കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, മുൻ സ്പീക്കർ എൻ.ശക്തൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുൻ എംഎൽഎ ആർ സെൽവരാജ്, കൊച്ചി മുൻ മേയർ ടോണി ചെമ്മണി തുടങ്ങിയവർ പ്രസംഗിച്ചു
ലത്തീൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കാത്തത് രഹസ്യ അജൻഡയുടെ ഭാഗമാണെന്ന് നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവൽ ആരോപിച്ചു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(കെ.എൽ.സി.എ.) സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന സമുദായ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിഷയങ്ങൾക്കുപോലും കമ്മിഷനെ നിയമിച്ച് പഠിക്കാൻ താത്പര്യം കാട്ടുകയാണ് സർക്കാർ. അപ്പോഴാണ് ഒരു സമുദായത്തിന്റെ മുഴുവൻ ആവശ്യത്തോട് സർക്കാർ അലംഭാവം കാട്ടുന്നത്. പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്.
മറ്റു പിന്നാക്ക സമുദായങ്ങൾക്കു സംവരണാനുകൂല്യം നേടാൻ സർക്കാർ നടപടി സ്വീകരിച്ചപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലിൽ ഏർപ്പെടുന്ന സമുദായത്തോട് സർക്കാർ അവഗണന കാട്ടുകയാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കക്കാർക്കു വിദ്യാഭ്യാസരംഗത്ത് പത്ത് ശതമാനം സംവരണം നൽകുമ്പോൾ ലത്തീൻ സമുദായത്തിന് ഒരു ശതമാനമാണ് സംവരണം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് നാല് ശതമാനം സംവരണം ലത്തീൻ സമുദായത്തിനു ലഭിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ലത്തീൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രൂപത ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം അംഗീകരിക്കാത്ത സർക്കാർ നടപടി നീതിനിഷേധമാണ്. സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ബോണക്കാട് കുരിശുമല തീർത്ഥാടനത്തിനുള്ള വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ ഇരയായവർക്കുള്ള ധനസഹായം പൂർണമായും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഓഖി പുനരധിവാസം ഇരുപത് ശതമാനംപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ കുറ്റപ്പെടുത്തി.
കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായി. രൂപത പ്രസിഡന്റ് ഡി.രാജു സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി., വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, എംഎൽഎ.മാരായ എം.വിൻസെന്റ്, കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, കെ.വി.തോമസ്, ഷാജി ജോർജ്, ഷെറി ജെ.തോമസ്, റവ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. 15 ഇന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക ജനപ്രതിനിധികൾക്കു കൈമാറി. സമാപനസമ്മേളനത്തിന്റെ ഭാഗമായി അരലക്ഷത്തോളംപേർ പങ്കെടുത്ത റാലിയും നടന്നു.
ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലത്തീൻ സമുദായസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. സർക്കാരിനു സാധ്യമായ കാര്യങ്ങളിൽ നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തിൽ മരിച്ചവരോ, കാണാതായവരോ ആയ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇരുപതു ലക്ഷം രൂപ വീതമാണ് വിതരണംചെയ്തത്. രണ്ടു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകിയത്. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം ഭവനനിർമ്മാണത്തിനായി നൽകിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്ന നടപടി അവസാനഘട്ടത്തിലാണ്. 3.6 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി അടുത്തമാസം ഉദ്ഘാടനംചെയ്യും. ഓഖി ദുരന്തത്തിൽ ഇനിയെന്തെങ്കിലും കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കാനുണ്ടെങ്കിൽ അക്കാര്യം വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചു നടപ്പാക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുള്ള പരാതി നേരിൽക്കണ്ട് ചോദിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്