Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടക നൽകാൻ കഴിയാത്ത സ്ത്രീകൾ കെട്ടിട ഉടമയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണം; വാടക ചോദിച്ചുള്ള സന്ദേശത്തിനൊപ്പം കെട്ടിട ഉടമ യുവതിക്ക് അയച്ചു കൊടുത്തത് ലൈംഗികാവയവത്തിന്റെ ചിത്രവും; തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുന്നതും നിത്യസംഭവം; കൊവിഡിനെ തുടർന്ന് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

വാടക നൽകാൻ കഴിയാത്ത സ്ത്രീകൾ കെട്ടിട ഉടമയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണം; വാടക ചോദിച്ചുള്ള സന്ദേശത്തിനൊപ്പം കെട്ടിട ഉടമ യുവതിക്ക് അയച്ചു കൊടുത്തത് ലൈംഗികാവയവത്തിന്റെ ചിത്രവും; തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുന്നതും നിത്യസംഭവം; കൊവിഡിനെ തുടർന്ന് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: കൊവിഡ് രോ​ഗബാധ ഏറ്റവുമധികം ബാധിച്ചത്ല അമേരിക്കയെ ആണ്. ആരോ​ഗ്യ മേഖലയെ മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചു. കോടിക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. എന്നാൽ, ഇതിനെക്കാളേറെ ഭീകരമാണ് രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന ലൈം​ഗിക അതിക്രമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ഹവായിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കെട്ടിട വാടക നൽകാൻ കഴിയാത്തതിനാൽ താമസക്കാരായ സ്ത്രീകളുമായി കെട്ടിട ഉടമകൾ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിയിൽ കൊറോണ വൈറസ് വ്യാപനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. ടൂറിസം മേഖല നിശ്ചലമായതോടെ ഇതുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലായി. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നൽകാൻ കഴിയാത്തതിനാൽ പല സ്ത്രീകൾക്കും ചൂഷണം നേരിടേണ്ടിവരുന്നതായാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിട ഉടമകൾ വാടകയ്ക്ക് പകരം സ്ത്രീകളെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുതിച്ചുയർന്നെന്നാണ് ഹവായി സ്റ്റേറ്റ് വനിതാ കമ്മീഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഖാറ ജബോള കാർലസിന്റെ പ്രതികരണം. ഈ പദവിയിൽ ചുമതലയേറ്റ് രണ്ട് വർഷമായിട്ട് ആദ്യമായാണ് പരാതികളുടെ എണ്ണത്തിൽ ഇത്തരത്തിൽ വർധനയുണ്ടാകുന്നതെന്നും അവർ പറഞ്ഞു.

ചില കെട്ടിട ഉടമകൾ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേർപ്പെടാൻ തുറന്നുപറയുകയാണ്. എന്നാൽ ഭൂരിഭാഗം പേരും ഇത്തരം തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. വാടക സംബന്ധിച്ച കാര്യം മൊബൈൽ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ ഒരു സ്ത്രീക്ക് അവരുടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനൽകിയ സംഭവമുണ്ടായി. ചില കെട്ടിട ഉടമകൾ വാടകക്കാരെ സ്വന്തം അപ്പാർട്ട്‌മെന്റുകളിലേക്ക് ക്ഷണിക്കുന്നു- കാർലസ് പറഞ്ഞു. ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവമുണ്ടായാൽ പൊലീസിലോ മറ്റു അധികൃതരെയോ വിവരമറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

യുഎസിലെ വീട്ടുവാടകക്കാരിൽ മൂന്നിലൊന്നിനെയും സാമ്പത്തിക പ്രശ്നങ്ങൾ ബാധിച്ചെന്നാണ് സൂചന. ലക്ഷക്കണക്കിന് പേരാണ് ഏപ്രിൽ മാസത്തെ വാടക നൽകാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്നത്. പിന്നിട്ട നാല് ആഴ്ചകളിൽ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി 52 ലക്ഷം പേർകൂടി അപേക്ഷ നൽകിയതോടെ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായവരുടെ എണ്ണം 2.2 കോടിയായെന്നാണ് കണക്കുകൾ. ഇത് 4.7 കോടി വരെ ഉയരാമെന്നാണ് യുഎസ് ഫെഡറൽ റിസർവിലെ സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ സാമ്പത്തികനില 5.9% ഇടിയുമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ പ്രവചനം.

കോവിഡ് മഹാമാരിയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് മാർച്ച് 27ന് രണ്ട് ട്രില്യൻ ഡോളറിന്റെ ഉത്തേജക പാക്കേജിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജായിരുന്നു അത്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കാർഷികമേഖലയെ സഹായിക്കാൻ 1900 ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. കോവി‍ഡ് മഹാമാരിക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത നിലപാടുകൾ രാജ്യാന്തര തലത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധിയുടെ രംഗപ്രവേശം.

ലോക്ഡൗൺ ദീർഘകാല പരിഹാരമല്ലെന്നു പറഞ്ഞ ട്രംപ് അതാത് യുഎസ് സംസ്ഥാനങ്ങളിലെ നിയന്ത്രണം നീക്കാൻ ഗവർണർമാർക്ക് അനുമതി നൽകിയിരുന്നു. 30% പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കിടെ പുതിയ കേസുകളില്ല; ആരോഗ്യവും സാഹചര്യവും അനുകൂലമെങ്കിൽ ജനത്തിനു പതിവു പ്രവർത്തനങ്ങളിലേക്കു മടങ്ങാമെന്നും ട്രംപ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP