ഗുണ്ടകളുടെ സഹായത്തോടെ മതിൽ പണിതത് ഒരൊറ്റ രാത്രികൊണ്ട്; വഴിയടച്ചത് ചോദ്യം ചെയ്തപ്പോൾ 'ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നും' ആക്രോശം; രമ്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ സദാ തയ്യാറായി ഗൂണ്ടകൾ; തലസ്ഥാനത്ത് കുഴിവിളയിലെ ആർ.ശങ്കർ കൾച്ചറൽ സെന്ററിലേക്ക് വാഹനം കയറ്റാൻ അനുവദിക്കാതെ വഴിയടച്ചത് തൊട്ടടുത്തുള്ള സ്ഥലമുടമ; പൊലീസിൽ പരാതി നൽകിയെങ്കിലും ഇപ്പോഴും വഴിയടച്ച് മതിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ മറവിലും അതിക്രമങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും ഒരു പഞ്ഞവുമില്ലാതെ തലസ്ഥാന നഗരി. ഗുണ്ടകളുടെ സഹായത്തോടെ ഒരു സ്വകാര്യ വ്യക്തി അടച്ചു കളഞ്ഞത് ആർ.ശങ്കർ കൾച്ചറൽ സെന്റർ ആക്കാൻ തീരുമാനിച്ച വസ്തുവിലേക്കുള്ള പ്രവേശന കവാടമാണ്. ഉള്ളൂരിൽ നിന്നും ആക്കുളത്തേക്ക് പോകുന്ന റോഡിൽ ആറ്റിപ്ര വില്ലേജിൽപ്പെട്ട വസ്തുവിന്റെ വഴിയടച്ചാണ് സ്വകാര്യ വ്യക്തി മതിൽ കെട്ടിയത്. ഒരൊറ്റ രാത്രികൊണ്ടാണ് വഴിയടച്ച് മതിൽ പണിതിരിക്കുന്നത്. കൾച്ചറൽ സെന്ററിന്റെ പണി തുടങ്ങാനിരിക്കവേ ഒരു വണ്ടി പോലും വസ്തുവിലേക്ക് കയറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. തറവാട്ടുവകയായ വസ്തു മൺമറഞ്ഞ മുന്മുഖ്യമന്ത്രി ആർ.ശങ്കറിന്റെ സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ച് മുന്നോട്ടു നീങ്ങിയ ഈ കുടുംബത്തിനെയാണ് അയൽക്കാരന്റെ നടപടി പ്രതിസന്ധി തീർത്തത്.
കൾച്ചറൽ സെന്റർ ജോലികളുമായി മുന്നോട്ടു നീങ്ങവേ ഈ കുടുംബം ഒരു സുപ്രഭാതത്തിൽ കാണുന്നത് തൊട്ടടുത്തെ സ്ഥലമുടമ വഴി കയ്യേറി മതിൽ കെട്ടിയിരിക്കുന്ന കാഴ്ചയാണ്. ആറു മീറ്റർ വീതിയുണ്ടായിരുന്ന വാഹനം പോകുന്ന വഴി പെട്ടെന്ന് വെറും ഒരു മീറ്ററായി ചുരുങ്ങി. ചോദ്യം ചെയ്യാൻ പോയപ്പോൾ ഭീഷണിയും. തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ വൈകി. ഒടുവിൽ ഉന്നത തല ഇടപെടൽ വന്നപ്പോൾ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗുണ്ടകളുടെ സഹായത്തോടെ വഴി തടഞ്ഞു മതിൽ കെട്ടിയ സുധീർ സുകുമാരനും കണ്ടാലറിയുന്ന ആളുകളുടെ പേരിലുമാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ അറസ്റ്റ് നടന്നില്ലെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നുണ്ട്. പക്ഷെ മതിൽ ആ രീതിയിൽ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ വസ്തുവിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുകയാണ്.
പൊലീസിൽ പരാതി നല്കിയ രമ്യയുടെയും കുടുംബത്തിന്റെ പേരിലാണ് ആറ്റിപ്ര വില്ലേജിലെ പതിനാലു സെന്റ് ഉള്ളത്. ആർ.ശങ്കറിനോട് ആരാധനയുള്ളതിനാൽ രമ്യയുടെ അച്ഛൻ രാജേന്ദ്രൻ ഈ സ്ഥലം ശങ്കർ മെമോറിയൽ കൾച്ചറൽ സെന്റർ ആക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് വർഷം മുൻപ് തന്നെ അവിടെ ഗേറ്റ് സ്ഥാപിക്കുകയും ശങ്കർ മെമോറിയൽ കൾച്ചറൽ സെന്ററിന്റെ ജോലികൾ ആരംഭിക്കുകയും ചെയ്തതാണ്. ഇതിന്നിടയിലാണ് തൊട്ടടുത്തുള്ള ഹീരയുടെ സ്ഥലം ഒരു സ്വകാര്യ വ്യക്തി ബാങ്ക് ലേലത്തിൽ വിളിച്ച് എടുക്കുന്നത്. ഇതോടു കൂടിയാണ് കൾച്ചറൽ സെന്ററിന്റെ വസ്തുവിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഹീരയുടെ എൺപത് സെന്റോളം സ്ഥലമാണ് ബാങ്ക് ലേലത്തിൽ സുധീർ സുകുമാരൻ സ്വന്തമാക്കുന്നത്. ഇതോടെ തൊട്ടടുത്തുള്ള കൾച്ചറൽ സെന്ററിന് ഇയാൾ പണികൊടുക്കാൻ തുടങ്ങി.
ഇത് കഴിഞ്ഞ വർഷം പ്രശ്നങ്ങൾക്ക് കാരണമാവുകയും ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ വിരോധം നിമിത്തമാണ് ഇയാൾ മതിൽ കെട്ടിയുയർത്തിയത് എന്നാണു കുടുംബം ആരോപിക്കുന്നത്. മതിൽ കെട്ടിയതോടെ പുരയിടത്തിലേക്കുള്ള വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഈ കുടുംബം അടക്കമുള്ളവർ നൽകിയ സ്ഥലം നൽകിയതോടെയാണ് അവിടെ റോഡ് വന്നത്. ഈ റോഡ് കയ്യേറിയാണ് സ്വകാര്യ വ്യക്തി മതിൽ പണിതത്. ഗുണ്ടകൾ ഉൾപ്പെടെയുള്ളവർ മതിൽ കെട്ടാൻ സഹായവുമായി നിന്നതിനാൽ കുടുംബത്തിനു സംഭവം അറിഞ്ഞിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല. മതിൽ കെട്ടിയതോടെ വാഹനങ്ങൾ വസ്തുവിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഗുണ്ടകൾ ഉയർത്തിയ ഭീഷണി കാരണം കുടുംബവും അങ്ങോട്ട് പോയില്ല. പിന്നീട് ചെന്നപ്പോൾ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് മതിൽ കെട്ടിയത് എന്ന് ഇവർക്ക് മനസിലായി. ഇതോടെ പരാതിയും നൽകുകയായിരുന്നു. തനി ഗുണ്ടാ രീതിയിലാണ് മതിൽ കെട്ടിയയാൾ പെരുമാറിയത്. അതുകൊണ്ട് തന്നെ നിയമനടപടിയല്ലാതെ ഒരു വഴിയും ഇല്ലാത്ത അവസ്ഥ വന്നു-രമ്യ മറുനാടനോട് പറഞ്ഞു. സംഭവങ്ങളെക്കുറിച്ച് രമ്യ പറയുന്നത് ഇങ്ങനെ:
സ്ഥലം കയ്യേറ്റത്തിനു മുൻപും ശ്രമം നടന്നു; ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ഉലത്താൻ-രമ്യ
വർഷങ്ങളായി ഞങ്ങളുടെ കൈവശമുള്ള പ്രോപ്പർട്ടിയാണിത്. മുൻപ് പാടമായിരുന്നു. 14 സെന്റ് പ്രോപ്പർട്ടിയാണ് ഇവിടെയുള്ളത്. കുറച്ച് സ്ഥലം ഞങ്ങൾ റോഡിനു നൽകി. അങ്ങിനെയാണ് അവിടെ റോഡിനു വീതി കൂട്ടിയത്. ഞങ്ങൾ സ്ഥലം നൽകിയപ്പോഴാണ് അവിടെ വഴി വന്നത്. അവിടെ ഗേറ്റ് ഞങ്ങൾ മുൻപ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. വണ്ടി പോകുന്ന വഴിയാണ് ഉള്ളത്. ഇതേ സ്ഥലത്ത് തന്നെ ബിൽഡർമാരായ ഹീരയ്ക്ക് കുറച്ച് സ്ഥലമുണ്ട്. അത് ബാങ്ക് ലേലം ചെയ്തപ്പോൾ സുധീർ സുകുമാരൻ വാങ്ങി. ഗേറ്റിനു മുന്നിലായി ഇപ്പോൾ വലിയ മതില് കെട്ടി. കോൺക്രീറ്റ് മതിലാണ് കെട്ടിയത്. മുൻപ് പാടശേഖരമായിരുന്ന ഭൂമിയാണ്. അതിനാൽ വഴി ആർക്കും പ്രത്യേകം പറഞ്ഞിട്ടില്ല. ഇതാണ് ഇയാൾ മുതലെടുത്തത്.
എല്ലാവർക്കുമായ റോഡ് ആണിത്. ഞങ്ങൾ കൂടി നൽകിയ സ്ഥലത്താണ് റോഡ് വന്നത്. ആരും ചെയ്യാത്ത കാര്യമാണ് മതിൽ കെട്ടി വഴിയടച്ച് ഇയാൾ ചെയ്തത്. ഇതോടെ കൾച്ചറൽ സെന്റിലേക്ക് വാഹനങ്ങൾ കയറ്റാൻ സാധിക്കാത്ത അവസ്ഥ വന്നു. ആറു മീറ്റർ വഴിയുണ്ടായിരുന്ന അവസ്ഥയിൽ ഒരു മീറ്റർ വഴി മാത്രമായി അത് മാറി. അഞ്ചു മീറ്റർ വഴിയാണ് ഒരു മതിൽ വഴി ഇല്ലാതായത്. കഴിഞ്ഞ വർഷം ഇയാൾ ഞങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ അച്ഛനോട് പറഞ്ഞത് ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നാണ്. ഇതോടെ ഇയാളെ ഞങ്ങളുടെ സ്ഥലത്ത് നിന്നും പുറത്താക്കി. അച്ഛനോട് തട്ടിക്കയറിയ സംഭവത്തിലും അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിലും ഞങ്ങൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ ഇയാളെ സ്റ്റേഷനിൽ വരുത്തിയിരുന്നു. അതിന്റെ ദേഷ്യം ഇതിലുണ്ട്. ഇപ്പോൾ അച്ഛൻ സ്ഥലത്ത് ചെന്നപ്പോൾ കണ്ടത് മതിൽ കെട്ടിപ്പൊക്കുകയാണ്. ഗുണ്ടകൾ കൂടിയുള്ളതിനാൽ അങ്ങോട്ട് പോയില്ല. ഞങ്ങൾ പൊലീസിൽ പരാതി നൽകി. പക്ഷെ മതിൽ ഇപ്പോഴും അവിടെ ഉള്ളതിനാൽ വാഹനങ്ങൾ ഉള്ളിൽ കയറ്റാൻ കഴിയാത്ത അവസ്ഥയിലാണ്- രമ്യ പറയുന്നു.
മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ആരാധകനാണ് ഞാൻ. അതിനാലാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലം ശങ്കർ കൾച്ചറൽ സെന്റർ ആക്കി മാറ്റാൻ തീരുമാനിച്ചത്-രമ്യയുടെ പിതാവ് രാജേന്ദ്രൻ മറുനാടനോട് പറഞ്ഞു. കേരളത്തിൽ സാമൂഹ്യവിപ്ളത്തിനു തുടക്കമിട്ടതിൽ ശങ്കറിന് വലിയ പങ്കുണ്ട്. ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യം നടപ്പിലാക്കിയത് ശങ്കറാണ്. ശങ്കറിന്റെ തീരുമാനമാണ് പിന്നീട് സർക്കാരുകൾ വിപുലീകരിച്ചത്. കേരളത്തിലെ എസ്എൻഡിപി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ നിര കെട്ടിപ്പടുത്തതിൽ മുഖ്യ പങ്ക് ശങ്കറിനാണ്. ആ ശങ്കർ അവഗണിക്കപ്പെടുകയാണ്. അതാണ് കുടുംബം വകയുള്ള പുരയിടം ആർ.ശങ്കറിന്റെ പേരിലുള്ള കൾച്ചറൽ സെന്റർ ആക്കി മാറ്റാൻ ഞങ്ങൾ തീരുമാനമെടുത്തത്. ഭൂ മാഫിയ പോലാണ് കൾച്ചറൽ സെന്ററിന്റെ വഴിയടച്ച വ്യക്തി പെരുമാറിയത്. ഇയാളുടെ പശ്ചാത്തലം പൊലീസ് വിശദമായി അന്വേഷിക്കേണ്ടതുണ്ട്-രാജേന്ദ്രൻ പറയുന്നു. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നാണ് മതിൽ കെട്ടിയ സുധീറിന്റെ വാദം. ബാങ്കിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മതിൽ കെട്ടിയടച്ചത് എന്നാണ് സുധീർ വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്