തൈക്കാണ്ടോ പഠിക്കാൻ പോയപ്പോൾ കാൽവഴുതി വീണു; നട്ടെല്ലിനേറ്റ ക്ഷതം ആശിഷിനെ വീട്ടിനുള്ളിലാക്കി; ഭൂമാഫിയകളിൽ നിന്ന് 'താൽകാലിക' രക്ഷ നേടിയ പട്ടികളുടെ കാവലിൽ കഴിയുന്ന ബിന്നി കുടുംബത്തിന്റെ മറ്റൊരു ദുരിത കഥ
കൊച്ചി: ആശിഷിന് ഇനി സ്കൂളിൽ പോകണമെങ്കിൽ ഒരു പക്ഷെ ഇനി സുമനസ്സുകൾ കനിയേണ്ടി വരും. ഭൂമാഫിയയുടെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിന്റെ മകനാണ് പതിമൂന്നുകാരനായ ആശിഷ്. കോടികൾ വിലമതിക്കുന്ന ആസ്തി നഗരമദ്ധ്യത്തിൽ ഉണ്ടായിട്ടും മകന്റെ ചികിത്സ ചെലവിനു പോലും ഗതിയില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. മറുനാടൻ മലയാളി വാർത്തകളെ തുടർന്ന് ബിന്നിയുടെ കുടുംബത്തിന്റെ സുരക്ഷ നാട്ടുകാർ ഏറ്റെടുത്തു. അതുകൊണ്ട് ആരേയും ഭയക്കാതെ വീട്ടിൽ താമസിക്കാം. എന്നാൽ നിയമകുടുക്കുകളുള്ളതിനാൽ തന്റെ ഭൂമി കൈമാറാനും മറ്റും പറ്റാത്ത അവസ്ഥയുമുണ്ട്. ഇതാണ് ആശിഷിന് ചികിൽസ ഒരുക്കാനുള്ള പണം കണ്ടെത്തുന്നതിലെ പ്രധാന തടസ്സം.
ഒരു വർഷമായി ആശിഷ് വീടിനുള്ളിൽ തന്നെയാണ്. ഗുരുവായൂർ ശ്രീക്യഷ്ണ സ്കൂളിൽ ഒമ്പതിൽ പഠിക്കുന്ന ആശിഷ് ഓട്ടോവിൽ പരീക്ഷ എഴുതാൻ മാത്രമാണ് ഒരു വർഷത്തിന്നിടെ സ്കൂളിൽ പോയിട്ടുള്ളു. പഠിത്തം ഉൾപ്പടെ കലാരംഗത്തും കഴിവ് തെളിയിച്ച് വരവെ കഴിഞ്ഞ വർഷം ഡിസംബറിൽ കാലു തെറ്റി ചെറുതായൊന്ന് വീണതോടെയാണ് ആശിഷിന് കഷ്ടകാലം തുടങ്ങിയത്. ചൈനീസ് ആയോധന കലയായ തൈകോണ്ടോയിൽ യെല്ലോ ബെൽറ്റും, ഗ്രീൻ ബെൽറ്റും കിട്ടിയിരുന്നു. ഗ്രീൻ വൺ ബെൽറ്റ് കിട്ടാനുള്ള പരിശീലനത്തിന് പോകവെ കാൽ തെറ്റി നിലത്ത് വീണതായിരുന്നു.പിന്നീട് പരിശീലനത്തിന് പങ്കെടുത്ത ശേഷമാണ് വേദന തുടങ്ങിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. പിന്നീട് ത്യശൂർ അമല അടക്കമുള്ള ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലം കിട്ടിയില്ല. ഇപ്പോൾ ഒരു വർഷമായി വീടിനുള്ളിൽ തന്നെയാണ് ആശിഷ്. സ്കൂളിലും നാട്ടിലും അറിയപ്പെടുന്ന കൊച്ചു കലാകാരൻ കൂടിയാണ് ഈ മിടുക്കൻ. നല്ല ഗായകൻ കൂടിയായ ആശിഷ് കർണാട്ടിക് സംഗീതം അഭ്യസിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും കച്ചേരി നടത്താൻ പോകാറുണ്ടായിരുന്നു. വയ്യാത്ത അവസ്ഥയിൽ പോലും ഇക്കഴിഞ്ഞ വിജയദശമിക്ക് കുന്നംകുളത്ത് അടുത്തുള്ള ഭട്ടിമുറി ദേവി ക്ഷേത്രത്തിൽ ആശിഷ് കച്ചേരി നടത്തിയിരുന്നു. കൂടാതെ നല്ലൊരു നർത്തകൻ കൂടിയാണ് ആശിഷ്.
ഭരതനാട്യം നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രരചനയിലും കഴിവ് തെളിയിച്ചുണ്ട്. വാട്ടർ കളർ പെയിന്റിങ്ങ്, ഗ്ലാസ്സ് പെയിന്റിങ്ങ് എന്നിവയിൽ പല മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഭൂമാഫിയക്കാരൻ രഘുവും സംഘവും വീടൊഴിപ്പിക്കാൻ എത്തുമ്പോൾ ചിലപ്പോൾ ആശിഷ് മാത്രമുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴും നായ്ക്കളെ മുൻനിർത്തി മാഫിയയുടെ വീട് കയ്യേറാനുള്ള ശ്രമം ആഷിഷ് ചെറുത്തിട്ടുണ്ട്. കുന്നംകുളം നഗരമധ്യത്തിൽ ത്യശൂർ ഹൈവേയിൽ എസ്.എം.എൽ.ഫിനാൻസ്, ബി.ആർ.ഡി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നി സ്ഥാപനങ്ങളുടെ എതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്ന് ചെറിയ കുട്ടികളും ഭൂ മാഫിയയിൽ നിന്ന് അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചാണ് മറുനാടൻ വാർത്ത നൽകിയിരുന്നത്.
നാലു ലക്ഷം രൂപ കുന്നംകുളത്തെ ത്യശൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ലോണെടുക്കാൻ ശ്രമിച്ച ബിന്നി വർഗിസിന്റെ കോടികൾ വില മതിക്കുന്ന കുന്നംകുളത്തെ വീടും സ്ഥലവും എറണാകുളം വൈറ്റിലയിലെ ഭൂമാഫിയക്കാരൻ രഘു കയ്യേറിയതിനെ കുറിച്ചായിരുന്നു വാർത്ത. ലോണിന്റെ പേപ്പറുകൾ ശരിയാക്കാനെന്ന വ്യാജേന ത്യശൂരിലെ രജിസ്ട്രാർ ഓഫീസിൽ നിന്ന് ഭൂമി രഘുവിന്റെ പേരിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ത്യശൂരിലെ ചി്ട്ടികമ്പനിക്കാരൻ ടോംസ് തരകനായിരുന്നു ഇതിന് ഒത്താശ ചെയ്തത്.. വീടും പറമ്പും തന്റെ പേരിലായെന്നും ഒഴിഞ്ഞു തരണമെന്നും പറഞ്ഞ് പലതവണ രഘുവിന്റെ ബന്ധുക്കൾ വീടാക്രമിച്ചു. രഘു വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്നും ഒന്നെ കാൽ കോടി രൂപയോളം അടക്കണമെന്നും പറഞ്ഞ് എസ്.ബി.ഐ ബ്രോഡ്വേ ശാഖയിൽ നിന്നുള്ളവരും ജപ്തി നടപടിക്കായി വന്നിരുന്നു. ഇപ്പോൾ ബാങ്ക് ലോൺ പിരിക്കാൻ ഏൽപ്പിച്ചെന്ന് പറയുന്ന ഒരു ഏജൻസിയും വീട് ഒഴിപ്പിക്കാൻ ഗുണ്ടകളുമായി വരുന്നുണ്ട്. രഘു പറയുന്ന പോലെയാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. നിത്യേനയെന്നോണം രഘുവിന്റെ ആളുകൾ ഫോണിലും മറ്റും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. മറുനാടൻ മലയാളി ഈ ഭൂമി മാഫിയയുടെ കഥ പുറത്തുകൊണ്ടു വന്നതിന് ശേഷം ഇതൊക്കെ അവസാനിച്ചു.
വാർത്ത വന്നതിനു ശേഷം കുന്നംകുളം എംഎൽഎ ബാബു ചാലിശ്ശേരിയും സിപിഐ(എം) പ്രവർത്തകരും ബിന്നിയുടെ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളും വിഷയത്തിൽ ഇടപ്പെട്ടിരുന്നു.എന്നാൽ സ്ഥലത്തെ പ്രമുഖ ഹോട്ടൽ നടത്തുന്ന ചിലരും മറ്റും സംഭവം ഒത്തു തീരാൻ ആവശ്യപ്പെട്ട് ഭൂമാഫിയക്കാരൻ രഘുവിന്റെ വക്കാലത്തുമായി സമീപിച്ചതായി ബിന്നി പറഞ്ഞു. കോടികൾ വില വരുന്ന സ്വത്തുക്കൾ രഘുവിന് ഒഴിഞ്ഞു കൊടുത്താൽ രഘു പറഞ്ഞ ഓഫറായ ഒരു കോടിയെന്നത് ഒന്നരക്കോടിയാക്കി വാങ്ങി തരാം എന്നതായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമി തട്ടിപ്പിന് കൂട്ടു നിന്ന കേസിലെ ഒന്നാം പ്രതിയായ ടോംസ് തരകൻ മരുനാടൻ വാർത്ത കണ്ട് ബിന്നിയെ ബന്ധപ്പെട്ടിരുന്നു.രഘുവിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട വീടും പറമ്പും തിരിച്ചു വാങ്ങി തരാമെന്നും രഘു ഇതിന് സമ്മതിച്ചതായും പറഞ്ഞാണ് വിളിച്ചത്.
പിന്നീട് രഘു ഇതിന് സമ്മതിക്കുന്നില്ലെന്നും ബിന്നിയുടെ കയ്യിൽ നിന്ന് മുക്ത്യാർ വാങ്ങിയത് സംബന്ധിച്ചും അതുപയോഗിച്ച് രഘു ചെയ്ത തട്ടിപ്പുകളെ കുറിച്ച് എഴുതി നൽകാം എന്നു പറഞ്ഞ് ബിന്നിയെ ഒരാഴ്ച്ചയോളം ത്യശൂർ ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു.വക്കീൽ വന്നിട്ടില്ല നാളെ നാളെ എന്നു പറഞ്ഞ് ഒരാഴ്ച്ചയോളം വിളിച്ചു വരുത്തി വക്കീൽ എഴുതിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.നഗരത്തിലാണെങ്കിലും മുറ്റത്ത് കേൾക്കുന്ന ഒരു ചെറിയ കാലനക്കത്തിൽ പോലും ഭയന്ന് കഴിയുന്ന ഒരു കുടുംബം. ആരും കടന്നു വരാതിരിക്കാൻ കൊട്ടിയടച്ച വലിയ ഗേറ്റ്, ഗേറ്റിലൂടെ നോക്കിയാൽ അകത്തുള്ളതൊന്നും കാണാൻ കഴിയില്ല.വീട്ടിലേക്ക് വരണമെങ്കിൽ പരിചയക്കാരാണെങ്കിൽ ഫോണിലൂടെ വിളിച്ചു പറയണം.അല്ലാതെ ഗേറ്റ് തുറക്കില്ല.
ഗേറ്റ് തുറന്നാൽ വീട്ടിൽ ഉള്ളത് പത്ത് മുന്തിയ ഇനം നായ്ക്കളാണ്. പണത്തിന്റെ അഹങ്കാരത്തിലല്ല ഭൂമാഫിയക്കാരൻ രഘുവിന്റേയും ഗുണ്ടകളിൽ നിന്നു രക്ഷ നേടാനാണ് ഇവർ നായ്ക്കളെ വളർത്തുന്നത്, എന്ന് തുടങ്ങുന്ന കോടികൾ വിലമതിക്കുന്ന ബിന്നിവർഗീസിന്റെ സ്വന്തം വീടും പറമ്പും ഭൂമാഫിയക്കാരൻ രഘുവും സംഘവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന വാർത്ത മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഈ വീട്ടിൽ കഴിയുന്ന ബിന്നിയോടും ഭാര്യ സിനിയോടും 10 വർഷമായി വീടൊഴിപ്പിക്കാൻ നിരന്തര അക്രമങ്ങൾ രഘു നടത്തി വരികയായിരുന്നു. ഇതിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ മറുനാടൻ മലയാളി അന്വേഷണം നടത്തി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാർത്തകളാണ് കുന്നംകുളത്തുകാർ ഏറ്റെടുത്ത് ബിന്നിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കാൻ വഴികാട്ടിയായത്. രഘുവിനും ഗുണ്ടകൾക്കും പുറമെ ബാങ്കിന്റേതെന്ന് പറഞ്ഞ് ഒരു ഏജൻസിയും ഇവരുടെ വീടും പറമ്പും കയ്യടക്കാൻ ഗുണ്ടകളെ അയച്ചു കൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്.നായ്ക്കളുടെ കാലുകൾ തല്ലിയൊടിച്ചും വിഷം കൊടുത്തു കൊന്നും, പ്രതികാരം തീർക്കുന്ന അവസ്ഥയുമുണ്ട്. വാർത്ത വന്ന ദിവസവും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ മാഫിയ സംഘം ഇന്നലെ മുതൽ ജനകീയ പ്രതിരോധം വന്നപ്പോൾ നിശബ്ദതയിലാണ്.
പ്രശ്നങ്ങൾ ഉടൻ തീരുമെന്ന് കരുതി മകന്റെ ചികിത്സക്ക് കാത്തിരുന്ന ബിന്നിക്ക് ഇനി സുമനസ്സുകളുടെ സഹായമില്ലാതെ ആശിഷിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാനാകാത്ത സ്ഥിതിയാണ്. ആശിഷിന് പുറമെ മൂന്നിൽ പഠിക്കുന്ന ആശയും ഒന്നിൽ പഠിക്കുന്ന ആദിത്യയും മക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്