ആരെങ്കിലും പറയുന്നത് കേട്ട് ഒപ്പിട്ടാൽ പണി കിട്ടും; ഭൂമാഫിയയുടെ ഇരയായി ഒരു കുടുംബം; ഗുണ്ടകളിൽനിന്നു രക്ഷപ്പെടാൻ 10 കൂറ്റൻ നായകളുടെ കാവൽ; സിനിമാക്കഥയെ വെല്ലുന്ന കഥ കുന്ദംകുളത്ത് നിന്ന്
കൊച്ചി: നഗരത്തിലാണെങ്കിലും മുറ്റത്തു കേൾക്കുന്ന ഒരു ചെറിയ കാലനക്കത്തിൽ പോലും ഭയന്നു കഴിയുന്ന ഒരു കുടുംബം. ആരും കടന്നു വരാതിരിക്കാൻ കൊട്ടിയടച്ച വലിയ ഗേറ്റ്, ഗേറ്റിലൂടെ നോക്കിയാൽ അകത്തുള്ളതൊന്നും കാണാൻ കഴിയില്ല.വീട്ടിലേക്ക് വരണമെങ്കിൽ പരിചയക്കാരാണെങ്കിൽ ഫോണിലൂടെ വിളിച്ചു പറയണം. അല്ലാതെ ഗേറ്റ് തുറക്കില്ല.
ഗേറ്റ് തുറന്നാൽ മുറ്റത്തു വലിയ പത്തുനായ്ക്കളാണ്. നാലു ജർമ്മൻ ഷെപ്പേർഡ്, റിങ് മാസ്റ്റർ സിനിമയിൽ കാണുന്ന ദിലീപിന്റെ നായയുടെ വർഗത്തിൽ പെട്ട ഗോൾഡൻ റിട്രീവർ ഒരെണ്ണം, ഫോക്കസ് ഡാനിയൽ വർഗത്തിൽ പെട്ട മൂന്നെണ്ണം... ഇങ്ങനെ വീടിനു പുറത്ത് 8 പേർ, ഇവരുടെ കണ്ണ് വെട്ടിച്ച് വീടിനകത്ത് കയറിയാലും രക്ഷയില്ല, അവിടെ വോഡാഫോൺ പരസ്യത്തിൽ കാണുന്ന രണ്ട് പഗ്സ് വർഗത്തിൽ പെട്ട നായ്ക്കൾ കാത്തിരിക്കുന്നുണ്ട്.
പണത്തിന്റെ പുളപ്പുകൊണ്ടാണ് ഇത്രയും നായ്ക്കളെ വളർത്തുന്നതെന്നു കരുതരുത്. ഭയന്നു കഴിയുന്ന ഈ കുടുംബത്തിന്റെ രക്ഷ ഈ നായ്ക്കളിലാണ്. പക്ഷെ ഈ നായ്ക്കൾക്കും രക്ഷയില്ല. ഇടയ്ക്കിടെ നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി കാണാം. മതിലിന് പുറത്തു കൂടി അകത്തേക്ക് എത്തുന്ന ഇറച്ചിക്കഷണത്തിൽ മാരക വിഷം പുരട്ടിയുള്ള പ്രയോഗം. ചില ദിവസങ്ങളിൽ നേരം പുലർന്നാൽ നായ്ക്കളുടെ കാലു തല്ലിയൊടിച്ചതായി കാണാം. രണ്ടാഴ്ച്ച മുമ്പാണ് ഒരു ജർമൻ ഷെപ്പേർഡിന്റെ കാലു തല്ലിയൊടിച്ചത്. രണ്ടു ദിവസം മുമ്പ് വീണ്ടും മറ്റൊരു നായയുടെ കാൽ ഒടിച്ചു. ഇങ്ങനെ ചത്തതും കാലൊടിച്ചതുമായ നായ്ക്കൾ കുറെയുണ്ടായിരുന്നത്രേ.
സിനിമാ കഥകളെ പോലും വെല്ലുന്ന വിധത്തിലുള്ള ഈ ജീവിതം കുന്ദംകുളത്ത് നിന്നാണ്. കുന്ദംകുളം - തൃശൂർ ഹൈവേയിൽ എസ്.എം.എൽ.ഫിനാൻസ്, ബി.ആർ.ഡി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നി സ്ഥാപനങ്ങളുടെ എതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്നു ചെറിയ കുട്ടികളുമാണ് ആശങ്കയോടെ ജീവിതം തള്ളിനീക്കുന്നത്. ഏതു നിമിഷവും വീട് ഗുണ്ടകൾ വന്നു കയ്യേറും, വീട്ടിലെത്തി ആക്രമിക്കപ്പെടും എന്ന ഭീതിയിൽ ഈ കുടുംബം കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
തീറ്റ കൊടുക്കുന്ന നായ്ക്കളല്ലാതെ ഇവരെ രക്ഷിക്കാൻ ഒരു നിയമവും രക്ഷക്കെത്തുന്നില്ല. രക്ഷയ്ക്കായി സമീപിച്ച വക്കീലന്മാരും ഇവരെ ആക്രമിക്കുന്ന ഭൂമാഫിയയുടെ ആൾക്കാരായി മാറിയ കഥയാണ് ഇവർക്ക് പറയാനുള്ളത്. 'ഇവിടം സ്വർഗമാണ്' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വീടും സ്ഥലവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമാഫിയയുടെ പോലുള്ള ഒരാളും അയാളുടെ പണത്തിനു മുമ്പിൽ വഴങ്ങി നിയമങ്ങളും വ്യാജ പ്രമാണങ്ങളും ഉണ്ടാക്കുന്നവരും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും വക്കീലന്മാരും ഇവിടെയുമുണ്ട്.
പക്ഷെ ശുഭാന്ത്യമുള്ള സിനിമയായി ഇതു മാറാൻ ഇവിടെ മോഹൻലാലിനെ പോലെ ഒരു നായകനില്ല. നായകന് വേണ്ടി എഴുതപ്പെടുന്ന തിരക്കഥയുമില്ല. ഇവിടെ കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ ഒരാളാണ്. അയാൾക്ക് ജയിക്കാനെഴുതിയ കഥയിൽ വേഷം കെട്ടിയ ഉദ്യോഗസ്ഥരും ബാങ്കുകാരും തകർക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. കുന്ദംകുളം നഗരത്തിൽ കോടികൾ വില മതിക്കുന്ന ഇരുപ്പത്തിയെട്ടര സെന്റു സ്ഥലവും നാലായിത്തിലേറെ ചതുരശ്രയടി വരുന്ന വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എറണാകുളം കേന്ദ്രീകരിക്കുന്ന ഭൂമാഫിയാ സംഘമാണ്.
ഈ കുടുംബം വേട്ടയാടപ്പെടുന്ന സംഭ്രമജനകമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത് പത്തു വർഷം മുമ്പാണ്. 42 വയസുള്ള ബിന്നി വർഗീസ് ജനിച്ച വീട് തന്നെയാണിത്. ജനനശേഷം അയാൾ വളർന്നതും ഇതുവരെ ജീവിച്ചതും ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതുമായ വീടിനാണ് അയാൾ പോലുമറിയാതെ ഒരു അവകാശി രംഗത്ത് വരുന്നത്. ബിനി വർഗീസിന്റെ 'അമ്മ' ഡോ.തങ്കമ്മ ജേക്കബ് 40 വർഷം മുമ്പ് ആശുപത്രിയായി നടത്തിയ വീട് കൂടിയാണിത്. ജേക്കബ് കുരുവിള- ഡോ.തങ്കമ്മ ജേക്കബ് ദമ്പതികൾക്ക് മക്കളില്ലായിരുന്നു. മക്കളില്ലാത്ത തങ്കമ്മ ജേക്കബ് അവിടെ ജനിച്ച കുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ആ കുഞ്ഞാണ് ബിന്നി വർഗിസ്.
മുപ്പത് വർഷം മുമ്പാണ് അവർ ആശുപത്രി നിർത്തിയത്. ബിന്നി വർഗിസ് കുഞ്ഞായിരിക്കുമ്പോൾ തന്നെ ജേക്കബ്ബ് കുരുവിള മരിച്ചിരുന്നു. പതിനഞ്ചു വർഷം മുമ്പാണ് തങ്കമ്മ ജേക്കബ് മരിച്ചത്. കുന്ദംകുളത്തെ വീടും സ്ഥലവും ബിന്നി വർഗിസിന് എഴുതി വച്ച് കൃത്യം ഒരു വർഷമായപ്പാഴാണ് അവർ മരിച്ചത്. അവർ മരിച്ച് നാലു മാസം കഴിഞ്ഞപ്പോൾ 2001 ലാണ് ബിന്നി, സിനിയെ വിവാഹം കഴിക്കുന്നത്.
2005 ൽ ആദ്യത്തെ കുഞ്ഞ് ജനിച്ച ശേഷം സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്ഥലത്തോടു ചേർന്ന എട്ടു സെന്റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചു. പാരലൽ കോളേജിൽ അദ്ധ്യാപകനായ ബിന്നിയുടെ വരുമാനം കൊണ്ട് കഴിഞ്ഞു പോകാൻ വയ്യാത്തതു കൊണ്ട് സ്ഥലം വിറ്റ് എന്തെങ്കിലും കച്ചവടം തുടങ്ങാനായിരുന്നു പദ്ധതി. സ്ഥലം വിൽക്കുന്ന വിവരം വീട്ടിലെ ജോലിക്കാരിയായ തങ്കമണി അറിയുന്നു. അവരുടെ മരുമകനായ ബിജുവാണ് രംഗത്തുവരുന്നത്. ഇടക്കിടെ വീട്ടിലെ സന്ദർശകനായിരുന്നു ബിജു. സ്ഥലം വിൽക്കാൻ നിലവിലുള്ള പ്രമാണങ്ങൾ പോരെന്നും കുടിക്കടത്തിന്റെ പ്രശ്നമുണ്ടെന്നും ഇതൊഴിവാക്കാൻ ഒരു ചെറിയ ലോണെടുത്ത ശേഷം വീട് വിൽക്കാമെന്നും ബിജുവിന്റെ ഉപദേശം.
തുടർന്ന് ബിജുവും കൂട്ടുകാരൻ ജെയ്സണും കൂടി ഇവരുമായി തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ കുന്ദംകുളം ശാഖയിലെത്തുന്നു. ബിജുവിന്റേയും മറ്റും പരിചയക്കാരായതിനാൽ വായ്പ എളുപ്പത്തിൽ ലഭിക്കുന്നു, നാലു ലക്ഷം രൂപയാണ് കിട്ടിയത്. ആദ്യ ഗഡു രണ്ടു ലക്ഷം രൂപ കൊടുത്ത ശേഷം ബാക്കി രണ്ടു ലക്ഷം നാളെ നൽകുമെന്ന് മാനേജർ പറഞ്ഞു. വായ്പ രണ്ടു ലക്ഷം കൈയിൽ കിട്ടിയെങ്കിലും കമ്മീഷൻ തുകയായി എട്ടായിരം രൂപ കഴിച്ചുള്ള ബാക്കി 1,92,000 രൂപ ബിജുവും കൂട്ടുകാരനുമാണ് എടുക്കുന്നത്.
വായ്പ ശരിയായതോടെ സ്ഥലത്തിന്റെ പ്രമാണങ്ങൾ ശരിയായെന്നും സ്ഥലം വിൽക്കണമെങ്കിൽ അതിനുള്ള മുൻകൂർ കമ്മീഷനായുമൊക്കെ കരുതിയാണ് ഈ പണം കൊടുത്തത്. പക്ഷെ രാത്രി പത്തു മണിയോടെ ബാങ്ക് മാനേജർ ബിന്നിയെ ഫോണിൽ വിളിച്ചു പറഞ്ഞു. നിങ്ങൾ ലോണെടുത്ത പേപ്പർ ഒന്നും ശരിയല്ല, നാളെ രാവിലെ തന്നെ കൊണ്ടു പോയ രണ്ടു ലക്ഷം ബാങ്കിലടച്ച് ലോൺ ക്ലോസ് ചെയ്തില്ലെങ്കിൽ ഉച്ചയോടെ പൊലീസ് വന്ന് അറസ്റ്റു ചെയ്യും എന്നായിരുന്നു പറഞ്ഞത്. ഇത് മാനേജരുമായി ചേർന്നുള്ള നാടകമാണെന്ന് ബിന്നിയും സിനിയും അറിഞ്ഞില്ല. കൊണ്ടു പോയ പണത്തിന് വേണ്ടി വിളിച്ചപ്പോൾ രാവിലെ കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞു ബിജു ആശ്വസിപ്പിച്ചു. രാവിലെ ബിജുവെത്തി കുന്ദംകുളം മുൻ നഗരസഭാ ചെയർമാൻ കെ.വി. ഷാജിയെ കണ്ടു, പ്രശ്നത്തിന് പരിഹാരം ചോദിച്ചു. ബിജു മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് ഷാജിയാണ് ഇതിലേക്ക് കൊണ്ടു വന്നത്.
ഷാജിക്ക് ഇതു അറിയാമായിരുന്നുവെന്നാണ് ബിന്നി പറയുന്നത്. പിന്നീട് ഷാജി കൂടി ചേർന്നാണ് ഒരു വക്കീലായ ലൈജു എടക്കളത്തൂരിനെ കാണുന്നത്. ലോൺ തുക തിരിച്ചടച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് അയാളും പേടിപ്പിച്ചു. എന്തു ചെയ്യുമെന്നറിയാതെ പേടിച്ചരണ്ട ബിന്നിയോടും സിനിയോടും രണ്ടു ദിവസത്തിനകം പണം അടയ്ക്കാൻ ഏർപ്പാട് ഉണ്ടാക്കാമെന്ന് ബിജു പറയുന്നു. തുടർന്നാണ് ബിജു തൃശൂരും മറ്റും ചിട്ടിക്കമ്പനി നടത്തുന്ന നടത്തറ കളരിപ്പുരക്കൽ വീട്ടിൽ ടോംസ് തരകനെ രംഗത്തുകൊണ്ടു വരുന്നത്. ടോംസ് തരകൻ രണ്ടു ദിവസത്തിനകം ബാങ്കിൽ രണ്ടു ലക്ഷം രൂപ അടയ്ക്കുമെന്നും പ്രത്യുപകാരമായി ടോംസ് തരകന്റെ സുഹൃത്ത് എറണാകുളത്ത് ബിസിനസ്സുകാരനായ രഘു എന്നയാൾക്ക് ലോണെടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു വാക്ക്പറഞ്ഞത്. അതുപ്രകാരം ടോംസ് കുന്ദംകുളം ബാങ്കിൽ രണ്ടു ലക്ഷം അടച്ചു ആധാരങ്ങൾ തിരികെ വാങ്ങി. പിന്നീട് എസ്.ബി.ഐ ബ്രോഡ്വെ എറണാകുളം ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ലോണെടുക്കാമെന്നും പറഞ്ഞു.
ലോണിന് വേണ്ടി ഇറങ്ങിയപ്പോൾ ബിന്നിയുടെ പേരിലുള്ള ആധാരത്തിൽ ലോൺ കിട്ടില്ലെന്നും ലോൺ എടുത്ത് തിരിച്ചടക്കുന്ന സമയം വരെ അത് ടോംസിന് മുക്ത്യാർ നൽകണമെന്നുമായി. അഞ്ചു വർഷത്തെ കാലാവധിക്ക് ടോംസ് തരകൻ സ്ഥലം മുക്ത്യാർ വാങ്ങി. അതിന് സമ്മതിച്ചില്ലെങ്കിൽ രണ്ടുലക്ഷം അപ്പോൾ തന്നെ തിരിച്ചുകൊടുക്കേണ്ടിവരുമായിരുന്നു. 25 ലക്ഷം രൂപ രഘുവിന് ലോണെടുക്കാൻ സമ്മതിച്ചാൽ പകുതി തുക ബിന്നിക്കും നൽകുമെന്നും അതുകൊണ്ട് സ്ഥലം വിൽക്കാതെ എന്തെങ്കിലും കച്ചവടം തുടങ്ങാമെന്നും പറഞ്ഞതുകൊണ്ടാണ് അതിന് സമ്മതിച്ചത്.
മുക്ത്യാർ നൽകിയ ശേഷം രഘുവിന് ലോണെടുക്കാൻ സമ്മതം നൽകുന്ന രേഖകൾ തൃശൂർ രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പിട്ടു നൽകണമെന്നും പറഞ്ഞു. വിൽപ്പന കരാറാണ് നടക്കുന്നതെന്നറിയാതെ അവർ പറഞ്ഞ പേപ്പറുകളിൽ ബിന്നി ഒപ്പിട്ടുനൽകി. വിൽപ്പന കരാറല്ല നടക്കുന്നതെന്ന് ഇവർക്ക് ഒപ്പമുണ്ടായിരുന്ന ചില വക്കീലന്മാർ ബിന്നിയോട് പറയുകയും ചെയ്തിരുന്നു. പേപ്പർ ഒപ്പിട്ടു നൽകിയപ്പോൾ 30 ലക്ഷം രൂപ ലോൺ എടുക്കണമെന്നായി. അങ്ങനെ 30 ലക്ഷം രൂപ ലോണെടുത്ത് അതിന്റെ പകുതി തുകയ്ക്ക് പകരം 8 ലക്ഷം രൂപ മാത്രം ബിന്നിക്ക് കൊടുത്തു. രജിസ്ട്രേഷൻ ഫീസ്, കമ്മീഷൻ, പേപ്പർ ചെലവ് വകയിൽ ആറര ലക്ഷം രൂപ ബിന്നിയുടെ കയ്യിൽ നിന്നു അവർ തന്നെ അപ്പോൾ തന്നെ തിരിച്ചെടുക്കുകയും ചെയ്തു
ആകെ ഒന്നര ലക്ഷത്തിനടുത്ത് രൂപയാണ് ബിന്നിക്ക് കിട്ടിയത്. എന്നാൽ മാസങ്ങൾക്കു ശേഷമാണ് 50 ലക്ഷം രൂപയാണ് ലോണെടുത്തതെന്ന് ഇവർ അറിയുന്നത്. കിട്ടിയ തുക വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് ടോംസും രഘുവും തമ്മിൽ തെറ്റി. രഘു ബിന്നിയുടെ വീട്ടിലെത്തി 50 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും ടോംസ് എനിക്ക് സ്ഥലം വിറ്റിരിക്കുകയാണെന്നും അതിനാൽ ഒഴിഞ്ഞു തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ടോംസ് ഇതു നിഷേധിച്ചു. 5 വർഷം കഴിഞ്ഞാൽ രഘു വീട് തിരിച്ചു നൽകുമെന്നും മറ്റും പറഞ്ഞു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് കൃത്യമായി പറഞ്ഞാൽ 8 വർഷം മുമ്പ് രഘു മൂന്നു വണ്ടി ഗുണ്ടകളുമായി ബിന്നിയുടെ വീട് ആക്രമിച്ചു. വീടിന്റെ മതിലിന്റെ നാലു പുറത്തും സിനിമയിൽ കാണുന്നതു പോലെ ഗുണ്ടകൾ അണിനിരന്ന് കല്ലെറിയാനും വീടിന്റെ ഗേറ്റ് തുറക്കാനും ആവശ്യപ്പെട്ടു.
അന്ന് ഹോബിക്ക് വേണ്ടി വളർത്തിയിരുന്ന നാലു ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെ അഴിച്ചു വിട്ടു. വീടിനകത്ത് ഗുണ്ടകൾ കടക്കാതെ അന്ന് നായക്കളാണ് രക്ഷിച്ചത്. പിന്നീട് നായ്ക്കളെ വളർത്തലെന്ന ഹോബി മാറ്റി രക്ഷകരെന്ന നിലയിൽ വളർത്താൻ തുടങ്ങിയത്. രഘുവിന്റെ കൂടെ അന്നു വന്നവരിൽ കുന്ദംകുളം ബാങ്കിൽ ലോണെടുക്കാൻ ബിന്നിയെ സഹായിച്ച ജയ്സണും ഉൾപ്പെടും. പൊലീസൊന്നും സ്ഥലത്തെത്തിയില്ല. നാട്ടുകാരിൽ ചിലർ അന്ന് രംഗത്തെത്തിയതോടെയാണ് രഘു അന്ന് ഒഴിഞ്ഞു പോയത്. പിന്നീടും ഇതുപോലെയുള്ള നിരന്തര അക്രമങ്ങൾ, ബിന്നിയുടെ ഭാര്യ സിനിക്ക് പറ്റിയ അപകടം, മിടുക്കനായ മൂത്ത മകൻ ആശിഷിന് ഒരു വർഷമായി സ്കൂളിൽ പോകാൻ പറ്റാതെയുണ്ടായ വീഴ്ച്ച, ഇവർക്ക് വീട് പൂട്ടി ഒരിടത്തും പോകാനാവാത്ത കാര്യങ്ങൾ അതെക്കുറിച്ചെല്ലാം നാളെ തുടരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്