ഡൽഹിയിൽ നിന്ന് കാണാതാകുമ്പോൾ നേപ്പാളി ബാലന് പ്രായം വെറും പതിനഞ്ചു വയസ്; ഡൽഹിയിലെ കടകളിൽ ജോലി ചെയ്ത് മടുത്തപ്പോൾ അവൻ നേപ്പാളിലേക്ക് ട്രെയിൻ കയറി; വന്നിറങ്ങിയതുകൊച്ചുവേളിയിൽ; മാനസികാസ്വാസ്ഥ്യം ബാധിച്ച ബാലനെ പൊലീസ് കണ്ടെടുത്ത് പ്രവേശിപ്പിച്ചത് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലും; ഒന്നര പതിറ്റാണ്ടിനു ശേഷം 'അമ്മ കിരൺ ദേവിക്കും ബന്ധുക്കൾക്കുമൊപ്പം ലാൽ മണി നാളെ മടങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടു മുൻപ് നഷ്ടമായ മകനെ വീണ്ടു കിട്ടിയപ്പോൾ നേപ്പാളിയായ അമ്മ കിരൺ ദേവിക്ക് സന്തോഷം അടക്കാനായില്ല. ആനന്ദാശ്രുക്കൾ കണ്ണുകളിലൂടെ ഒഴുകുന്നത് തടയാൻ അവർ ചുരിദാർ തലപ്പുകൊണ്ട് വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യകേന്ദ്രം അധികൃതരാണ് നേപ്പാളിയായ ഈ ബാലനെ ഒന്നര പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് വീണ്ടെടുത്തു കൊടുത്തത്. പതിനാറു വർഷം മുൻപാണ് നേപ്പാളുകാരനായ ലാൽ മണിയെ 'അമ്മ കിരൺ ദേവിക്കും കുടുംബത്തിനും ഡൽഹിയിൽ വെച്ച് നഷ്ടമാകുന്നത്.
മകനെ കാണാതായ ശേഷമുള്ള ഈ കുടുംബത്തിന്റെ ഒരു സംഗമം തന്നെയാണ് ലാലിനെ വീണ്ടെടുത്ത ശേഷം ഊളമ്പാറയിൽ നടന്നത്. കാണാതാകുമ്പോൾ അവന് പ്രായം വെറും പതിനഞ്ച് വയസായിരുന്നു. നേപ്പാളിലെ ബാഗ്ളും ബിം ബൊഹറ ഗ്രാമത്തിൽ നിന്ന് ജോലി തേടി ഡൽഹിയിൽ വന്ന സഹോദരീ ഭർത്താവും ലാൽ മണിയും ഡൽഹിയിൽ വെച്ച് വേർപിരിയുകയായിരുന്നു. സഹോദരീ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന ലാൽ മണിയെ അതിനുശേഷം കുടുംബത്തിന് തിരികെ ലഭിച്ചില്ല. നേപ്പാളിയായ എന്നാൽ 20 വർഷമായി കൊല്ലത്ത് തുടരുന്ന ബഹാദൂറിനു ഒപ്പമാണ് ഈ കുടുംബം ഇപ്പോഴുള്ളത്. ബഹാദൂർ ഇവരുടെ ഒരു ബന്ധുകൂടിയാണ്. നാളെ അവർ വീണ്ടും കൊല്ലത്ത് നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക് പോകും.
ഇവരുടെ വേർപിരിയലിനെയും പുനഃസമാഗമത്തിനെയും കുറച്ച് ചൈൽഡ് ലൈൻ പ്രവർത്തകമായ സന്ധ്യ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ: ലാൽ മണി സഹോദരി ഭർത്താവിന്റെ കയ്യിൽ നിന്ന് വേർപിരിയുന്നത് പതിനാല് വർഷം മുൻപാണ്. ഡൽഹിയിൽ ജോലി തേടി വന്നപ്പോഴാണ് സഹോദരീ ഭർത്താവിന്റെ കയ്യിൽ നിന്ന് ലാൽ മണി വേർപ്പെട്ടു പോകുന്നത്. പിന്നെ ലാൽ മണിയെ കണ്ടുപിടിക്കാൻ സഹോദരീ ഭർത്താവിനോ കുടുംബത്തിനോ കഴിഞ്ഞില്ല. ഒറ്റയ്ക്കായ ബാലൻ ഡൽഹിയിലെ കടകളിൽ മാറി മാറി ജോലിക്ക് നിന്നു. ഈ ജോലിക്ക് നിൽക്കൽ മടുത്തപ്പോൾ അവൻ നേപ്പാളിലേക്ക് ട്രെയിൻ കയറി. എത്തിയത് തിരുവനന്തപുരം കൊച്ചു വേളിയിൽ. അപരിചിതമായ ഭാഷ, ദേശം. തിരുവനന്തപുരത്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ അവനു മാനസികാസ്വാസ്ഥ്യവും വന്നു. പൊലീസ് അവനെ ഊളമ്പാറയിൽ പ്രവേശിപ്പിച്ചു. അത് 2018 ജനുവരിമാസമായിരുന്നു ലാൽ ഊളമ്പാറയിൽ എത്തുന്നത്.
ഊളമ്പാറയിൽ എത്തുന്ന സമയത്ത് അവൻ അങ്ങിനെ സംസാരിച്ചിരുന്നില്ല. ലാലിന്റെ പേരെന്ത്, സ്വദേശം എന്ത് എന്ന കാര്യത്തിൽ ആർക്കും തിട്ടമുണ്ടായിരുന്നില്ല. പിന്നെയാണ് നേപ്പാൾ എന്ന് പറഞ്ഞത്. നേപ്പാളിൽ എവിടെ എന്നതും ചോദ്യചിഹ്നമായി. പക്ഷെ ലാലിന്റെ സ്വദേശം മനസിലാക്കാനുള്ള ശ്രമങ്ങൾ ആശുപത്രിക്കകത്ത് പ്രവർത്തിക്കുന്ന ലീഗൽ സർവീസ് അഥോറിറ്റിയുടെ ലീഗൽ ക്ലിനിക് ആരംഭിച്ചിരുന്നു. ഗൂഗിൾ മാപ്പ് നോക്കി സ്ഥല പേരുകൾ ഓർത്തെടുപ്പിക്കാൻ ലാലിനെ പ്രേരിപ്പിച്ചു. അപ്പോഴാണ് സിഎംഐഡി എന്ന സംഘടനയിലെ സുഹൃത്ത് വിഷ്ണു നരേന്ദ്രൻ സഹായിക്കാനായി എത്തിയത്. വിഷ്ണു നേപ്പാളിലെ ആളുകൾ വഴി ലാലിന്റെ വിവരങ്ങൾ, പറയുന്നത് എല്ലാം മനസിലാക്കി. അങ്ങിനെയാണ് ലാലിന്റെ അമ്മയിലേക്ക് എത്തുന്നത്.
സാമ്പത്തികമായി ഒട്ടും നല്ലതല്ലാത്ത അവസ്ഥയായിട്ടു കൂടി അമ്മയും ബന്ധുക്കളും ഉടനടി തിരുവനന്തപുരത്ത് എത്തി. ഇതോടെയാണ് ഒന്നര പതിറ്റാണ്ടു കാലത്തെ ഇവരുടെ സങ്കടങ്ങൾക്ക് അവസാനമാകുന്നത്. ലാലിന്റെ സഹോദരി ഭർത്താവിനെ ആ സമയത്ത് ആളുകൾ കുറ്റപ്പെടുത്തി. ലാലിനെ എവിടെയോ കൊണ്ടുപോയി കളഞ്ഞു എന്നുവരെ ആരോപണം വന്നു. അതുകൊണ്ട് തന്നെ സഹോദരി ഭർത്താവിന് ലാലിന്റെ അപ്രത്യക്ഷമാകൽ വലിയ തലവേദനയായി നിന്നിരുന്നു. ജപ്പാനിലുള്ള സഹോദരി ഭർത്താവ് വീഡിയോ ഫോൺ വഴി ലാലുമായി സംസാരിച്ചു. അതോടെ ലാലിനെ ചൊല്ലി കുടുംബത്തിൽ നിലനിന്ന വലിയ പ്രതിസന്ധിക്കും അവസാനമാവുകയും ചെയ്തു. നാളെ അവർ നേപ്പാളിലേക്ക് തിരിക്കും-സന്ധ്യ പറയുന്നു.
ഇതിനൊപ്പം സന്ധ്യ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് കൂടി നടത്തിയിട്ടുണ്ട്. ആ ഫെയ്സ് ബുക്ക് പോസ്റ്റിൽ സന്ധ്യ ഇങ്ങിനെ പറയുന്നു. ജീവനക്കാരുടെ ദൗർലഭ്യം അങ്ങേ അറ്റമാണെങ്കിലും ഊളമ്പാറ ആശുപത്രി രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ കിടു മറ്റേതെങ്കിലും സംസ്ഥാനത്തെ മാനസികാരോഗ്യ ആശുപത്രിയിൽ ആയിരുന്നെങ്കിൽ ഇങ്ങനൊരു സമാഗമം ഉണ്ടാകുമായിരുന്നോ? ഇവിടെ മകൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ എത്ര മാസങ്ങൾ, എത്ര വർഷങ്ങൾഈ അമ്മക്ക് തള്ളിനീക്കേണ്ടി വന്നു. എത്ര രാത്രികൾ അവർ ഉറങ്ങാതെ തള്ളി നീക്കിയിട്ടുണ്ടാവും ! ഒത്തിരി പ്രാരാബ്ദങ്ങൾക്കു നടുവിലാണെങ്കിലും എന്തോ? ഊരും പേരും അറിയാതിരുന്നിട്ടും നല്ല ഒന്നാന്തരം മരുന്നും പരിചരണവും നൽകി ആളെ മിണ്ടിപ്പിച്ചെടുത്തില്ലെ ഊളമ്പാറ ആശുപത്രി-സന്ധ്യ കുറിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍