മുള്ളു കൊണ്ട് എടുക്കേണ്ട വിദ്യാർത്ഥി സമരത്തെ തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചത് ലക്ഷ്മി നായരുടെ പിടിവാശി; പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തിയെങ്കിലും കോളേജുമായുള്ള ബന്ധം തുടരും; സെലബ്രിറ്റി ഷെഫിന്റെ പുതിയ റോൾ ലോ അക്കാദമി റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളിൽ അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പേരൂർക്കട ലോ അക്കാദമി ലോ കോളജിലെ സമരവും. ഇന്റേണൽ മാർക്ക് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ പോലും പ്രിൻസിപ്പൽ ലക്ഷ്മി നായർ കൂട്ടാക്കാതിരുന്നപ്പോൾ സമരം കേരള സമൂഹത്തിലെ പ്രധാന ചർച്ചാ വിഷയമായി. മൂന്നാഴ്ച നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുവരെ നടപടികൾ ഉണ്ടായെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ കടുംപിടുത്തം മൂലം എല്ലാം വിഫലമാകുകയായിരുന്നു. ഒടുക്കം മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട ഗതികേടിലെത്തി ലക്ഷ്മി നായരും ലോ അക്കാദമി മാനേജ്മെന്റും.
ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതുകൊണ്ട് ലോ അക്കാദമി വിഷയം കെട്ടടങ്ങുകയില്ല. കേരളത്തിലെ പ്രഥമ സ്വാശ്രയ സ്ഥാപനമായ ഈ കോളജിന് സർക്കാർ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്യുന്നുവെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ പ്രത്യേക താത്പര്യം ലോ അക്കാദമി വിഷയത്തിൽ എടുത്തിട്ടുണ്ട്. ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനിൽക്കാൻ നിർബന്ധിതയായ ലക്ഷ്മി നായർ കോളജുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കില്ല. ലോ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി ലക്ഷ്മി നായരെ നിമയിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. റിസേർച്ച് സെന്റർ കാമ്പസിനു പുറത്തായതിനാൽ ലക്ഷ്മി നായരെ ഇവിടെ നിമയിക്കുന്നതിൽ സാങ്കേതികമായോ, വിദ്യാർത്ഥി സംഘടനകൾക്കു നല്കിയ ഉറപ്പിന്റെ ഭാഗമായോ ഒരു വിധ തടസ്സവും മാനേജ്മെന്റിനു മുന്നിൽ ഉണ്ടാകില്ല.
എസ്എഫ്ഐയുമായി കോളജ് മാനേജ്മെന്റ് നടത്തിയ ഒത്തുതീർപ്പു ചർച്ചയിലാണ് ലക്ഷ്മി നായരെ ലോ അക്കാദമി ലോ കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് അഞ്ചു വർഷത്തേക്കു മാറ്റി നിർത്താൻ ധാരണയായത്. ഇക്കാര്യത്തിൽ എഴുതികിട്ടിയ ഉറപ്പിനെത്തുടർന്ന് എസ്എഫ്ഐ സമരം അവസാനിപ്പിക്കുകയും ചെയ്തു. അഞ്ചു വർഷ കാലത്തേക്ക് ലക്ഷ്മി നായർ കോളജിൽ അദ്ധ്യാപികയായി എത്തില്ലെന്നും മാനേജ്മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തിൽനിന്നു മാത്രമാണ് ലക്ഷ്മി നായർ മാറ്റി നിർത്തപ്പെടുന്നത്. അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് അവരെ നിയോഗിക്കാൻ, വിദ്യർത്ഥിസംഘടനയ്ക്കു നല്കിയ വാഗ്ദാനങ്ങളും ഉറപ്പുമൊന്നും തടസമാകില്ല. റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത് പേരൂർക്കടയിലെ ലോ അക്കാദമി കാമ്പസിലല്ല എന്നതാണ് ഇതിന്റെ കാരണം.
തിരുവനന്തപുരം നഗരഹൃദയത്തിൽ സെക്രട്ടേറിയറ്റിന് സമീപം പുന്നം റോഡിലെ ഫ്ളാറ്റിലാണ് ലോ അക്കാഡമിയുടെ ഗവേഷണ വിഭാഗമായ റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത്. സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് അൻഡ് റിസേർച്ച്(സിഎഎൽഎസ്എആർ) എന്നാണ് മുഴുവൻ പേര്. ലോ അക്കാദമിക്കു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസേർച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.
അതേസമയം ലോ അക്കാദമിക്കു പണ്ട് സർക്കാർ അനുവദിച്ച ഭൂമിയിൽ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ നല്കിയ കത്തിൽ റിസേർച്ച് സെന്റർ ഇരിക്കുന്ന ഫ്ളാറ്റും പരാമർശിക്കുന്നുണ്ട്. സ്വകാര്യ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വിൽപ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി എസ് കത്തിലൂടെ ആവശ്യപ്പെട്ടത്. വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക.
ലോ അക്കാദമിക്കു പാട്ടത്തിനു നല്കിയ 11 ഏക്കർ 49 സെന്റ് സ്ഥലം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വി എസ് ആരോപിച്ചിരിക്കുന്നത്. സിപിഐ(എം) സംസ്ഥാന സമിതിയിൽ തനിക്കെതിരേ തിരിഞ്ഞ കോലിയക്കോട് കൃഷ്ണൻ നായരെ ലക്ഷ്യമിട്ടാണ് വി എസ് കത്ത് നല്‍കിയത്. ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരുടെ സഹോദരനാണ് കോലിയക്കോട്. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നാൽ കോലിയക്കോട് സംസ്ഥാന സമിതിയിൽ വിഎസിനെതിരേ വിമർശം ഉന്നയിക്കുകയുണ്ടായി. ഇത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണു വി എസ്. തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്ന തിരിച്ചറിവിൽ കൂടിയാണ് വിഎസിന്റെ നീക്കങ്ങൾ.
1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്താണു പ്രവർത്തനം ആരംഭിച്ചത്. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാൻ തന്നെയാ്ണ് വിഎസിന്റെ നീക്കം. സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശബ്ദമുയർത്തിയ കോലിയക്കോടിനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ഉറപ്പിച്ചു തന്നെയാണ് വിഎസിന്റെ നീക്കവും.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍