നിർദ്ധന കുടുംബത്തിന്റെ വഴി അയൽവാസി കെട്ടിയടച്ച സംഭവത്തിൽ കൊല്ലം കളക്ടറുടെ ഇടപെടൽ; സംഭവത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം; കരുനാഗപ്പള്ളി തഹസിൽദാരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്; ക്രൂരനടപടി നടത്തിയത് അയൽവാസിയും വ്യാപാരിയുമായ വൈകുണ്ഠം വിജയൻ; കരുനാഗപ്പള്ളിയിലെ ക്രൂര സംഭവത്തിൽ കളക്ടറുടെ ഇടപെടൽ മറുനാടൻ വാർത്തയ്ക്ക് പിന്നാലെ
ആർ പീയൂഷ്
കൊല്ലം: നിർദ്ധന കുടുംബത്തിന്റെ വീടിന് മുന്നിലെ വഴി അയൽവാസി കെട്ടിയടച്ച സംഭവത്തിൽ കൊല്ലം ജില്ലാ കളക്ടർ ഇടപെട്ടു. മറുനാടൻ വാർത്തയെ തുടർന്നാണ് കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ഐ.എ.എസ് ആർ.ഡി.ഒയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. എത്രയും വേഗം സംഭവത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കളക്ടറുടെ നിർദ്ദേശ പ്രകാരം ആർ.ഡി.ഒ ശിഖാ സുരേന്ദ്രൻ കരുനാഗപ്പള്ളി തഹസിൽദാരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. തിങ്കളാഴ്ച സ്ഥലം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് ആർ.ഡി.ഒ ശിഖാ സുരേന്ദ്രൻ മറുനാടനോട് പറഞ്ഞത്.
കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിൽ വഴി മതിൽ കെട്ടിയടച്ച് അയൽവാസി സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത്. തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ശിവാലയത്തിൽ ശ്രീദേവി(83)യുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലാണ് അയൽക്കാരനായ വിജയാ ഫിനാൻസ് ഉടമ വൈകുണ്ഠം വിജയൻ മതിൽ കെട്ടി അടച്ചത്. ശ്രീദേവിയും മകൻ സജു കൃഷ്ണനും ഭാര്യയും മക്കളുമാണ് ഇവിടെ വീട് നിർമ്മിക്കുന്നത്.
വർഷങ്ങളായി ഇവർ നടന്നു പോകുന്ന വഴിയാണ് അയൽക്കാരനായ വിജയൻ അടച്ചത് എന്ന് ശ്രീദേവിയും കുടുംബവും പറയുന്നു. വീടിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോഴാണ് ക്രൂരത. ഇതിന്റെ വീഡിയോ റിപ്പോർട്ട് മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ദിവസങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്തിരുന്നു. വീഡിയോ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി പേർ സംഭവത്തിൽ ഉടപെട്ട് ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും അയൽക്കാരൻ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. 10 ലക്ഷം രൂപ തരികയാണെങ്കിൽ വഴി തുറന്നു കൊടുക്കാമെന്നാണ് ഇയാളുടെ പക്ഷം. എന്നാൽ 10 ലക്ഷം പോയിട്ട് 10 രൂപ എടുക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് ഇവർ.
വാർത്ത കളക്ടറുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ആർ.ഡി.ഒയോട് വിശദീകരണം ചോദിച്ചത്. തഹസിൽദാർക്ക് കുടുംബം പരാതി നേരത്തെ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ തൊടിയൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ ഇന്നലെ മടക്കി അയച്ചിരുന്നു. ആർ.ഡി.ഒ നിർദ്ദേശിച്ചതനുസരിച്ച് തഹസിൽദാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. വഴി കെട്ടിയടച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അയൽക്കാരനെതിരെ കേസെടുക്കുകയും മതിൽ പൊളിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനിടയിൽ മറുനാടൻ തുടർച്ചയായി വാർത്ത നൽകിയതിനെ തുടർന്ന് ഇയാളുടെ വസ്തുവിൽ ആരും കയറാതിരിക്കാനായി കോടതിയിൽ നിന്നും നിരോധന ഉത്തരവ് വാങ്ങിയിരിക്കുകയാണ്.
ശ്രീദേവിയുടെ മകൻ സജു കൃഷ്ണൻ വിദേശത്താണ് ജോലി ചെയ്തിരുന്നതെങ്കിലും തുശ്ചമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. വിദേശത്ത് നിന്നും സ്വരൂപിച്ച പണവും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയ പണവും ഉപയോഗിച്ചാണ് രണ്ട് മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട് ഇവർ നിർമ്മിക്കാൻ തുടങ്ങിയത്. കൊറോണ വ്യാപിക്കുന്നതിന് മുൻപ് നാട്ടിലെത്തിയ സജുവിന് പിന്നീട് തിരികെ വിദേശത്തേക്ക് പോകാനും കഴിഞ്ഞില്ല. നിർമ്മാണം അവസാന ഘട്ടത്തിലെക്ക് അടുക്കുമ്പോഴായിരുന്നു അയൽക്കാരനായ വിജയൻ കൊടും ചതി ചെയ്തത്. ഇതോടെ വീടിന്റെ നിർമ്മാണം അവതാളത്തിലായി. നിർമ്മാണം മുടങ്ങിയതോടെ സമയത്ത് ഗൃഹപ്രവേശനം നടത്താൻ കഴിയാതെ വന്നു. ഇതോടെ പണം കടംകൊടുത്തവരെല്ലാം തിരികെ ചോദിക്കാൻ തുടങ്ങി. പല രീതിയിൽ അയൽക്കാരനുമായി ചർച്ച നടത്തിയെങ്കിലും 10 ലക്ഷം രൂപ വേണം എന്ന നിലപാടിലാണ്.
കുടുംബത്തിന്റെ ദുരവസ്ഥ നാടുമുഴുവൻ അറിഞ്ഞിട്ടും വാർഡ് മെമ്പർ സ്ഥലത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. വാർഡ് മെമ്പറുടെ ഭർത്താവ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയതായി പറയപ്പെടുന്നു. എന്നാൽ ഇയാളും മതിൽ കെട്ടിയ വിജയനും അടുത്ത ബന്ധമുള്ളവരാണ്. അതിനാൽ ആ വഴിക്കും യാതൊരു നീതിയും ഇവർക്ക് ലഭിച്ചില്ല. മറുനാടൻ മെമ്പറുമായി ബന്ധപ്പെട്ടെങ്കിലും ഭർത്താവാണ് ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത് എന്ന വിചിത്രമായി മറുപടിയാണ് ലഭിച്ചത്. ഒരു വാർഡ് പ്രതിനിധി എന്ന നിലയിൽ ഇവിടെ എത്തി സംഭവം എന്താണെന്ന് അന്വേഷിക്കേണ്ട ചുമതല ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ സ്ഥലത്തില്ലെന്നും സ്വന്തം വീടായ വള്ളിക്കാവിലാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ അന്നേ ദിവസം ഒരു പൊതു പരിപാടിയിൽ ഈ മെമ്പർ പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു.
തഴവാ വട്ടപറമ്പിൽ വിജയാ ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്നയാളാണ് അയൽവായിയായ വൈകുണ്ഠം വിജയൻ. ഇയാൾ വാങ്ങിയ വഴിയാണ് എന്നും മൂന്ന് സെന്റ് ഉള്ളതിനാൽ സെന്റിന് 7 ലക്ഷം രൂപ വച്ച് 21 ലക്ഷം രൂപ വിലമതിപ്പുള്ള സ്ഥലമാണ് ഇതെന്നും അതിനാൽ 10 ലക്ഷം രൂപ ഇവർ നൽകണമെന്നുമാണ് വിജയൻ പറയുന്നത്. കൂടാതെ ഇവർ തന്റെ വഴിയിൽ കൂടിയല്ല നടന്നിരുന്നതെന്നും ശ്രീദേവിയുടെ ബന്ധുവിന്റെ സ്ഥലത്തുകൂടിയാണ് നടന്നതെന്നും പറയുന്നു. എന്നാൽ വിജയൻ വാങ്ങിയ വഴിയുടെ മുൻ ഉടമസ്ഥൻ ഈ ഭാഗത്ത് വഴിയുണ്ടായിരുന്നു എന്നും ആ വഴി താൻ ആർക്കും വിറ്റിട്ടില്ല എന്നും പറഞ്ഞു. എന്തായാലും കൊല്ലം ജില്ലാ കളക്ടർ ഇടപെട്ട് വഴി തുറന്ന് തരുമെന്ന വിശ്വാസത്തിലാണ് കുടുംബം.
Stories you may Like
- ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനം നടത്തണം
- സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുക സർക്കാർ ലക്ഷ്യം: മന്ത്രി അബ്ദുറഹിമാൻ
- ട്രോളിങ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി
- ഓഫിസിൽ ഒളിക്യാമറ സ്ഥാപിച്ച് ഹണിട്രാപ്; ജില്ലാ കളക്ടറെ കുരുക്കിയ മൂന്ന് പേർ അറസ്റ്റിൽ
- ഐഎഎസ് തലത്തിൽ 21 മാറ്റങ്ങൾ; ഉത്തരവിന്റെ പൂർണ്ണ രൂപം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍