സർവ മാധ്യമങ്ങളെയും വിഡ്ഡികളാക്കി കിർഗിസ്ഥാൻ സൈന്യാധിപനെന്നു പറഞ്ഞു ചാനലുകൾക്ക് അഭിമുഖങ്ങൾ നല്കി ഞെളിഞ്ഞുനടന്ന മലയാളി വെറും തട്ടിപ്പുക്കാരൻ എന്നു സ്ഥിരീകരിച്ചു കിർഗിസ്ഥാൻ; പട്ടാള യൂണിഫോം അണിഞ്ഞ് രാജ്യത്തിന്റെ പേരിൽ നുണ പ്രചരിപ്പതിനു റഫീഖിന്റെ പൗരത്വം റദ്ദാക്കി കിർഗിസ്ഥാൻ പ്രസിഡന്റ്; കോഴിക്കോട് സ്വദേശിക്കെതിരേ സൗദിയിൽ തട്ടിപ്പു കേസുകളും
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: കോഴിക്കോടുകാരനായ ഗൾഫ് വ്യവസായി ഷെയ്ഖ് റഫീഖ് മുഹമ്മദ് കിർഗിസ്ഥാന്റെ മേജർ ജനറലായി നിയമിതനായെന്ന വാർത്ത സർവ മലയാളികൾക്കും ആവേശവും അഭിമാനവും പകരുന്നതായിരുന്നു. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും റഫീഖ് മുഹമ്മദിനെ പറ്റി പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ ഈ വാർത്ത വെറും തട്ടിപ്പാണെന്ന് മറുനാടൻ പുറത്തുകൊണ്ടുവന്നു. ഇപ്പോഴിതാ കിർഗിസ്ഥാനിൽ ഉന്നതസൈനിക പദവിയിലെന്ന് പറഞ്ഞു നടക്കുന്ന മലയാളി തട്ടിപ്പുകാരനെന്ന് സൗദിയിലെ സ്ഥാനപതിയും വ്യക്തമാക്കിയിരിക്കുന്നു. ഇദ്ദേഹത്തിന് കിർഗിസ്ഥാൻ അനുവദിച്ച പൗരത്വവും അവിടുത്തെ പ്രസിഡന്റ് റദ്ദാക്കിയിരിക്കുന്നു.
ഗൾഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആയിരുന്നു മലയാളിയെ കിർഗിസ്ഥാനിലെ മേജർ ജനറലായി നിയമിച്ച കാര്യം ആദ്യം പുറത്തുവിട്ടത്. ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. തൊട്ടുപിന്നാലെയാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചത്. ഒരു ഇന്ത്യക്കാരൻ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിലെ ഉന്നത പദവിയിലെത്തുന്നകാര്യം ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു. തൊട്ടു പിന്നാലെ മാതൃഭൂമി അടക്കമുള്ള പത്രങ്ങളും ലേഖനം പ്രസിദ്ധീകരിച്ചു.
കിർഗിസ്ഥാന്റെ സൈനിക വേഷം അണിഞ്ഞ് റഫീഖ് അഹമ്മദ് നിൽക്കുന്ന ചിത്രങ്ങൾ പോലും നവ മാധ്യമങ്ങളിൽ നിറച്ചായിരുന്നു അപൂർവ്വ നേട്ടത്തിന്റെ പ്രചരണം. ഔദ്യോഗിക ചടങ്ങിൽ കിർഗിസ്ഥാൻ പ്രതിരോധ മന്ത്രി അലി മിസ്രയാണ് റഫീഖിനെ രാജ്യത്തിന്റെ മേജർ ജനറൽ പദവിയിൽ നിയമിച്ചതെന്നായിരുന്നു വാർത്ത. കിർഗിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് റഫീഖിന്റെ പ്രവർത്തനം വലിയ കരുത്തായി. ഇതോടെ ഉന്നത പദവി നൽകി കിർഗിസ്ഥാൻ അദ്ദേഹത്തെ അംഗീകരിച്ചതെന്നായിരുന്നു പ്രചരണം.
എന്നാൽ വാർത്ത ആദ്യം പുറത്തുവിട്ട ഖലീജ് ടൈംസ് തന്നെ സംഭവത്തിൽ ആദ്യം മാപ്പുപറഞ്ഞു തടിയൂരി. ഗൽഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യുഎഇ അംബാസഡർ അയച്ച കത്താണ് കള്ളി പുറത്തു കൊണ്ടുവന്നത്്. വാർത്ത തെറ്റാണെന്നും തിരുത്തു നല്കണമെന്നുമാണ് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിനോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച് അവർ തിരുത്തു നല്കി.
റഫീഖ് അഹമ്മദ് വെറും തട്ടിപ്പുകാരൻ മാത്രമാണെന്ന് സൗദിയിലെ അംബാസഡറായ അബ്ദു ലത്തീഫ് ജുമാബേവും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. ഇയാളുടെ പൗരത്വം റദ്ദാക്കി കിർഗിസ്ഥാൻ പ്രസിഡന്റ് പ്രത്യേക സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഇക്കാര്യവും സൗദി അംബാസിഡർ സ്ഥിരീകരിച്ചിട്ടുണ്ട്.
കിർഗിസ്ഥാൻ സർക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവർത്തിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കിയത്. ഏപ്രിൽ 15 മുതൽ പൗരത്വം റദ്ദാക്കിക്കൊണ്ടാണ് പ്രസിഡന്റ് അൽമാസ്ബെക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഹമ്മദ് റഫീഖ് വലിയ തട്ടിപ്പുകാരനാണെന്ന വാർത്തകൾ ഉയർന്നിരുന്നു. ഇയാൾക്കെതിരെ സൗദിയിൽ നിന്നും ഇന്ത്യയിൽ നിന്നും പരാതി ഉയർന്നിരുന്നു. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കിർഗിസ്ഥാൻ സർക്കാറിന്റെ നടപടി. റഫീഖ് മുഹമ്മദിന് കിർഗിസ്ഥാന്റെ പാസ്പോർട്ട് ഉണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ യാതൊരു ബന്ധവുമില്ലെന്നാണ് സൗദി അംബാസിഡർ വ്യക്തമാക്കിയിരിക്കുന്നത്.
റഫീഖിന് കിർഗിസ്ഥാൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച വാർത്ത ഖലീജ് ടൈംസ് പുറത്തുവിട്ടതിനു പിന്നാലെ ഇന്ത്യയിലെ മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും എൻഡി ടിവിയും എല്ലാം മലയാളി വിദേശരാജ്യത്തെ ഉന്നത സൈനിക പദവിയിൽ നിയമിതനായ വാർത്ത പ്രാധാന്യത്തോടെ നല്കുകയുണ്ടായി. കേരളത്തിൽ മാതൃഭൂമി ഇത് കവർ സ്റ്റോറി ആക്കി. റഫീഖ് മുൻ കിർഗിസ്ഥാൻ പ്രസിഡന്റായ സലിയേവിച്ച് ബാക്കിയേവിന്റെ മുഖ്യ ഉപദേശകനായിരുന്നുവെന്നും പ്രചരണമുണ്ടായി.
മലയാളി കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതനായി എന്ന വാർത്ത ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. എ്ന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് കിർഗിസ്ഥാൻ സർക്കാർ ഖലീജ് ടൈംസിനെ അറിയിച്ചു. വാർത്തയുടെ ഉള്ളടക്കം പൂർണമായും സത്യത്തിനു നിരക്കാത്തതും വ്യാജവുമാണെന്ന് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിലെ വിനയ് കാമത്തിന് അയച്ച കത്തിൽ വ്യക്തമാക്കി. കിർഗിസ് റിപ്പബ്ലിക് ഷെയ്ഖ് റഫീഖ് മുഹമ്മദിന് ഒരുവിധ സൈനിക പദവിയും നല്കിയിട്ടില്ല. വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളിൽനിന്നായിരിക്കില്ല ഖലീജ് ടൈംസ് ലേഖകന് വാർത്ത ലഭിച്ചിരിക്കുകയെന്നും അംബാസിഡർ കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഖലീജ് ടൈംസ് തിരുത്തു വാർത്ത പ്രസിദ്ധീകരിക്കുന്നത്.
യുഎഇ-സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിന്റെ ചെയർമാനാണ് വിവാദത്തിലായ ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഷെയ്ഖ് റഫീഖ് രാജ്യത്തിന് നൽകിയ സേവനം വലുതാണെന്നും മറ്റുരാജ്യങ്ങളുമായി കിർഗിസ്താനെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചതെന്നും മേജർ ജനറൽ പദവി ഔദ്യോഗികമായി നൽകിക്കൊണ്ട് കിർഗിസ്ഥാൻ മന്ത്രി മിർസാ അലി പറഞ്ഞതായും വാർത്ത വന്നിരുന്നു. ദൈവത്തിനും പിറന്ന കേരള മണ്ണിനും എന്റെ ഉമ്മയ്ക്കും എന്റെ എല്ലാ സ്റ്റേഹിതർക്കും നന്ദി രേഖപ്പെടുത്തുന്നതായി റഫീഖ് സ്ഥാനലബ്ധിക്ക് ശേഷം പത്രസമ്മേളനത്തിലും അറിയിച്ചു. ഇതെല്ലാം വാർത്തയായി. ഇതെല്ലം എങ്ങനെ സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും ഒരു വ്യക്തതയുമില്ല.
അഞ്ചാം ക്ലാസ് പഠനം പൂർത്തിയാകും മുമ്പ് കോഴിക്കോടു നിന്ന് മുംബൈയ്ക്കു വണ്ടി കയറിയ ഷെയ്ഖ് റഫീഖ് ബിസിനസിന്റെ എല്ലാ പാഠങ്ങളും പഠിച്ചത് മുംബൈയിൽ വച്ചാണ്. അവിടെനിന്നു ഗൾഫിലേക്കു ചേക്കേറി. യുഎഇയും ഇറാനും സൗദി അറേബ്യയും കിർഗിസ്ഥാനുമൊക്കെയായിരുന്നു തുടർന്നു തട്ടകങ്ങൾ. എരവന്നൂരിലെ പരേതനായ അബ്ദുൽഹമീദിന്റെയും ഫാത്തിമയുടെയും മക്കളിൽ മൂന്നാമനാണ് ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഇറാൻ സ്വദേശിയായ ഡോ. ഖാദിയയാണ് ഭാര്യ. റോബിൻ ഏകമകനാണ്.
ഇറാനിൽ സ്റ്റീൽ പ്ലാന്റ് വികസിപ്പിച്ചുകൊണ്ടിരിക്കെ കിർഗിസ്ഥാൻ ഗവർണറായിരുന്ന കുർമാൻബെക് സാലിയേവിച്ച് ബാക്യേവുമായി കണ്ടുമുട്ടിയതാണ് കിർഗിസ്ഥാൻ ബന്ധത്തിനു തുടക്കം. റഫീഖിന്റെ കുടുംബം അന്നു ദുബൈയിലായിരുന്നു. ഇറാൻ സർക്കാരിനു പ്രോജക്ട് വിജയകരമായി കൈമാറിക്കഴിഞ്ഞപ്പോൾ കുർമാൻ ബെകിനെ സന്ദർശിച്ച് റഫീഖ് സമാന പ്രോജക്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൽസരത്തിനു തയ്യാറെടുക്കുകയായിരുന്നു കുർമാൻബെക് അപ്പോൾ. പ്രസിഡന്റായതോടെ അദ്ദേഹം റഫീഖിനു കിർഗിസ്ഥാൻ പൗരത്വം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്