ജനറൽ സെക്രട്ടറിയുടെ 10,000 രൂപ എഴുതിയെടുക്കലിൽ വിശദീകരണമില്ല; ഡൽഹി ഘടകത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അംഗങ്ങൾക്ക് പോലും നൽകുകയുമില്ല; ഇതോ സുതാര്യത? അഴിമതി ഒളിക്കാൻ കള്ളക്കളി തുടരുന്നു; കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരിപ്പോര് അതിരൂക്ഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരിപ്പോര് അതിരൂക്ഷമാകുന്നു. നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചവർ ആവശ്യപ്പെട്ട സാമാന്യ രേഖകൾ പോലും പരിശോധിക്കാൻ നൽകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നേതൃത്വത്തിന് വീണ്ടും അംഗത്വത്തിന്റെ കത്ത്. കണി കാണാനില്ല കണക്ക് എന്ന സബ്ജക്ട് ലൈനിൽ ദീപികയിലെ സെബി മാത്യുവാണ് കത്തയച്ചത്. സമാനമായ കത്ത് നേരത്തേയും സംഘടനയിലെ പത്തോളം അംഗങ്ങൾ നേതൃത്വത്തിന് അയച്ചിരുന്നു.
സനൽ ഫിലപ്പിന്റെ കുടുംബത്തിന് നൽകിയ സഹായധനവുമായുള്ള വിവാദങ്ങൾ പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തെ പിടിച്ചുലയ്ക്കുകയാണ്. ഇത് വാർത്തയാക്കിയവർക്ക് യൂണിയൻ വക്കീൽ നോട്ടീസും നൽകി. ഇതിനിടെ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായ നാരായണൻ പ്രതിമാസം 10,000 എഴുതിയെടുക്കുന്നതും വിവാദമായിട്ടുണ്ട്. ഇത് മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തു. ഇത്തരം വാർത്തകൾ പുറത്തു വന്നതോടെയാണ് വക്കീൽ നോട്ടീസുമായി ഡൽഹി ഘടകം എത്തിയത്.
യൂണിയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് പത്രക്കുറിപ്പും ഇറങ്ങി. എന്നാൽ ജനറൽ സെക്രട്ടറി നാരായണൻ 10,000 രൂപ വാങ്ങുന്നതിനെ കുറിച്ച് പ്രതികരണമൊന്നുമില്ല. ഇത് വലിയ ചർച്ചയാകുന്നതിനിടെയാണ് ഡൽഹി വിഷയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.
യൂണിയനിലെ മുതിർന്ന അംഗം ഇന്നലെ അയച്ച കത്തിന്റെ പൂർണ്ണ രൂപം
കണി കാണാനില്ല കണക്ക്
ശ്രീ. ബോബി ഏബ്രഹാം,
ശ്രീ. കെ. പ്രേംനാഥ്,
ശ്രീ. പി.എ അബ്ദുൽ ഗഫൂർ.
മാന്യരേ,
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ കുഴപ്പങ്ങൾ അന്വേഷിക്കാൻ വന്നപ്പോൾ നമ്മൾ കണ്ടിരുന്നു. ഇവിടത്തെ ഭാരവാഹികൾ യൂണിയന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും സർക്കാർ ഫണ്ട് അനുവദിച്ച് ഇറക്കിയ ഉത്തരവും കണക്കുകളും രഹസ്യരേഖയാക്കി വെച്ചിരിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അതിന്റെ പകർപ്പ് കിട്ടാൻ ഏതൊരു അംഗത്തിനും അവകാശമുണ്ട്, ചോദിച്ചു നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ വിവരം പറയുക എന്നിങ്ങനെ നിങ്ങൾ ഉറപ്പു നൽകി. ചില മുതിർന്ന അംഗങ്ങൾക്കും ഈ ഉറപ്പ് നൽകിയതാണല്ലോ.
തൊട്ടുപിന്നാലെ ഇവിടത്തെ പ്രസിഡന്റ് ശ്രീ. തോമസ് ഡൊമിനിക്കിന് ആവശ്യം എഴുതിക്കൊടുത്തു. അതൊന്നും തരാൻ പറ്റില്ലെന്നാണ് സെക്രട്ടറി പി.കെ മണികണ്ഠൻ ഫോണിൽ വിളിച്ച് അറിയിച്ചത്. പറയുന്ന സ്ഥലത്തും സമയത്തും ചെന്നാൽ കാണിച്ചു തരാം, കോപ്പി തരാൻ പറ്റില്ലെന്നാണ് നിലപാട്. എഴുതി തന്ന ആവശ്യം നിരസിക്കുന്ന സ്ഥിതിക്ക് അതും എഴുതി അറിയിക്കണമെന്ന് ഞാൻ തോമസ് ഡൊമിനിക്കിനെ വിളിച്ച് ആവശ്യപ്പെട്ടു. ദിവസങ്ങൾ പലതു കഴിഞ്ഞതല്ലാതെ, അതുമില്ല.
നിങ്ങൾ പറഞ്ഞിട്ടു പോലും കണക്കും രേഖകളും മറച്ചു പിടിക്കുന്നത് നിഗൂഢത വർധിപ്പിക്കുന്നു. 90 അംഗങ്ങൾ മാത്രമുള്ള ഡൽഹി ഘടകത്തിൽ ഇത്തരത്തിലൊരു ദുരൂഹത കൊണ്ടുനടക്കുന്നത് എന്തിനാണ് ചുരുക്കം ചിലരുടെ കോക്കസ് ഭരണമാണ് ഇവിടെ നടക്കുന്നതെന്ന കാഴ്ചപ്പാട് ശക്തമാക്കുന്നതാണ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ നിലപാട്. സർക്കാർ ഫണ്ടിന്റെ വിനിയോഗം എങ്ങനെ നടന്നുവെന്ന് പരസ്യപ്പെടുത്തുന്നതിൽ എന്താണിത്ര എതിർപ്പ്
നമ്മെ വേർപിരിഞ്ഞു പോയ സനൽ ഫിലിപ്പിന്റെ കുടുംബത്തിന് അംഗങ്ങൾ നൽകിയ പണം ബാങ്കിലടക്കാതെ തിരിമറി ചെയ്തുവെന്ന ആക്ഷേപവും അതിന്മേലുള്ള വക്കീല് നോട്ടീസും നിലനിൽക്കുന്നു. മെമ്പർഷിപ്പ് ഫീസ് പിരിച്ചിട്ട് അതും ബാങ്കിൽ അടച്ചില്ലെന്നാണ് അറിയുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയും പലിശയും വകമാറ്റി ചെലവാക്കിയെന്നും തിരിമറി നടത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനിടയിൽ കാര്യങ്ങൾ ബോധ്യപ്പെടുന്നതിനാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെയും മറ്റും പകർപ്പ് ചോദിച്ചത്. അംഗത്തിന് അത് കിട്ടാൻ അവകാശമില്ലെന്നു വന്നാൽ ഇവരെയൊക്കെ ആരാണ് വിശ്വസിക്കുക ചുരുങ്ങിയ സമയം കൊണ്ട് കണക്കുകൾ ഒത്തുനോക്കാൻ കഴിയില്ല എന്നറിയാമല്ലോ. നിങ്ങളൊക്കെ നയിക്കുന്ന കേരളത്തിലെ ജില്ലാ കമ്മിറ്റികൾ ഇങ്ങനെയാണോ പ്രവർത്തിക്കുന്നത്. ഇതു യൂണിയൻ പ്രവർത്തനമാണോ, ദുഃഖം തോന്നുന്നു.
നിങ്ങൾ ഉറപ്പു തന്നതു കൊണ്ടാണ് പകർപ്പുകൾ ചോദിച്ചത്. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തു പറയാനുണ്ട് എന്ന് അറിയിച്ചാൽ കൊള്ളാം. ഇവിടത്തെ അംഗങ്ങൾ അറിയേണ്ട കാര്യമായതു കൊണ്ട് നിങ്ങൾക്കുള്ള ഈ കത്ത് യൂണിയൻ അംഗങ്ങൾക്ക് കൂടി കൊടുക്കുന്നു.
സെബി മാത്യു
25 ജനുവരി 2018
--
SEBI MATHEW
DEEPIKA
DELHI
രണ്ട് ദിവസം മുമ്പ് അംഗങ്ങൾ അയച്ച മറ്റൊരു കത്ത്
ബഹുമാനപ്പെട്ട പ്രസിഡന്റ്,
സനൽ ഫിലിപ്പ് കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് സ്വാഗതാർഹമാണ്. നമ്മുടെ യൂണിയനെ കരിവാരിത്തേക്കാൻ അനുവദിച്ചു കൂടാ. വക്കീൽ നോട്ടീസിന്റെ ഉള്ളടക്കത്തിന് സാമൂഹിക മാധ്യമങ്ങളിൽ കഴിയുന്നത്ര പ്രചാരണം നൽകാനും സാധിച്ചു. വക്കീൽ നോട്ടീസിൽ കാര്യങ്ങൾ ഒതുക്കില്ലെന്നും, മതിയായ രേഖകളോടെ കോടതിയെ സമീപിക്കുമെന്നും പ്രതീക്ഷിക്കാമല്ലോ. പണപ്പിരിവിന്റെ രസീത്, പണം ബാങ്കിലടച്ചതിന്റെയും കൈമാറിയതിന്റെയും വിശദാംശങ്ങളുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ഉണ്ടെങ്കിൽ വലിയ തെളിവുകളായിരിക്കും.
തുടർനടപടികൾ സ്വീകരിക്കുമ്പോൾ വക്കീൽ നോട്ടീസിലുള്ള വസ്തുതാപരമായ തെറ്റുകൾ തിരുത്താൻ ശ്രദ്ധിക്കണം. ധനസമാഹരണം ആറ് മാസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും ഓരോ മാസവും ലഭിച്ച തുകയെത്രയെന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞത് ശരിയല്ല. സനൽ ഫിലിപ്പിന്റെ വേർപാടിനു ശേഷം 2016 ജൂലൈ മൂന്നിനാണ് ധനസമാഹരണ തീരുമാനം യൂണിയൻ അംഗങ്ങളെ ഭാരവാഹികൾ അറിയിച്ചത്. ജൂലൈ 20 നോടകം നല്ലൊരു തുക സമാഹരിച്ചു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ 2017 മെയ് മാസത്തിലാണ് കുടുംബത്തിന് സഹായധനം കൈമാറിയത്. ഫലത്തിൽ 10 മാസം നീണ്ട ധനസമാഹരണമാണ് നടത്തിയത്. 70,000ൽപരം രൂപ അംഗങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടുകയും ചെയ്തു.
സൽക്കർമത്തിനു വേണ്ടിയാണ് യൂണിയൻ പണം പിരിച്ചത്. സൽക്കർമം മുൻനിർത്തിയാണ് അംഗങ്ങൾ പണം തരുന്നത്. അപ്പോൾ സുതാര്യമായി പെരുമാറാനുള്ള ഉത്തരവാദിത്തം ഭാരവാഹികൾക്കുണ്ട്. അതില്ലാതെ പോയതാണ് കോടതിയും കേസും വാർത്തയുമൊക്കെയായി തീരാൻ ഇടവരുന്നതെന്ന് പറയാതെ വയ്യ. മേൽപറഞ്ഞ 10 മാസ കാലയളവിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ നിന്ന് സനൽഫിലിപ്പ് ഫണ്ടിനു പുറമെ, 2017 ജനുവരി മുതൽ അംഗത്വ ഫീസും ഭാരവാഹികൾ പിരിച്ചിട്ടുണ്ട്. ജനറൽ ബോഡിയിൽ വെച്ച കണക്കു പ്രകാരം സനൽഫിലിപ്പിന്റെ കുടുംബത്തിനു കൊടുക്കാൻ എല്ലാ യൂണിയൻ അംഗങ്ങളും കൂടി നൽകിയത് 70,850 രൂപയാണ്. മെമ്പർഷിപ് ഫീസായി 66,600 രൂപയും പിരിഞ്ഞു കിട്ടി. ആകെ 1,37,450 രൂപ.
യൂണിയന് ബാങ്ക് അക്കൗണ്ട് ഉള്ളപ്പോൾ പിരിഞ്ഞു കിട്ടുന്ന തുക അതിലേക്ക് ഇടണം. മടിശീലയിൽ കൊണ്ടുനടക്കാനോ, തരംപോലെ അതിൽ നിന്നെടുക്കാനോ പാടില്ല. മാത്രവുമല്ല, സനൽ ഫിലിപ്പിന്റെ കുടുംബത്തിനും യൂണിയൻ സംസ്ഥാന കമ്മിറ്റിക്ക് മെമ്പർഷിപ് ഫീസായും ഫണ്ട് കൊടുത്തത് ബാങ്ക് മുഖേനയാണ്. ഫണ്ട് സമാഹരണം നടന്ന 10 മാസത്തെ കാലയളവിനിടയിൽ പിരിഞ്ഞു കിട്ടിയ തുകയിൽ പകുതിയെങ്കിലും ബാങ്കിൽ ഇട്ടിട്ടുണ്ടോ ഇല്ലെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. സനൽഫിലിപ് ഫണ്ടിനും മുമ്പേ, മെമ്പർഷിപ്പ് ഫീസിനത്തിൽ സംസ്ഥാന കമ്മിറ്റിക്കുള്ള തുകയാണ് ആദ്യം കൊടുത്തു തീർത്തത്. പിരിഞ്ഞുകിട്ടിയതിൽ സനൽഫിലിപ്പ് ഫണ്ട് ബാങ്കിൽ ഇട്ടില്ലെന്നാണ് ഓൺലൈൻ വാർത്തയിൽ പറയുന്നത്. അതിനു പുറമെ, അംഗത്വ ഫീസും ബാങ്കിൽ അടച്ചില്ലേ കണക്കും ബാങ്ക് അക്കൗണ്ടും വ്യക്തമായി പരിശോധിക്കണം. ഉറപ്പു വരുത്തണം. മേൽപറഞ്ഞ തുക മെമ്പർഷിപ് ഫണ്ടും, സഹായഫണ്ടും കൂടിക്കലർത്തിയതാണോ എന്നും പരിശോധിക്കണം. എന്നിട്ടു വേണം കോടതിയിലേക്ക് നീങ്ങാൻ.
സമാഹരിച്ച തുകയിൽ 45,000 രൂപയിലേറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്, അവശേഷിക്കുന്ന 25,000 രൂപ വരവ് ചെലവ് കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. പ്രത്യേക സഹായ നിധിയായി പിരിഞ്ഞു കിട്ടുന്ന പണം ബാങ്കിൽ ഇടാതെ മാസങ്ങളോളം മടിശീലയിൽ കൊണ്ടുനടക്കാനോ മറ്റാവശ്യങ്ങൾക്ക് ചെലവാക്കാനോ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യുന്നതിനെ സാമ്പത്തിക തിരിമറി, വകമാറ്റി ചെലവാക്കൽ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വാർത്ത എഴുതുന്നവരാണ് നമ്മൾ. കൈയിട്ടുവാരിയെന്നും മറ്റുമുള്ള ആക്ഷേപം നേരിടേണ്ടത് ഭാരവാഹികളാണെങ്കിലും, യൂണിയൻ അംഗങ്ങൾ എന്ന നിലയിൽ മറ്റുള്ളവർക്കു കൂടി നാണക്കേട് ഉണ്ടാക്കരുത്. പഴുതടച്ചു വേണം കോടതിയിലേക്ക് നീങ്ങാൻ. പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് വ്യക്തികൾ വരുത്തിയതാണ്. ഉത്തരവാദിത്തം നിർണയിക്കപ്പെടണം. സർക്കാർ ഫണ്ടിൽ നിന്ന് കോടതിച്ചെലവ് എടുക്കാൻ പാടില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്ന്,
എ.എസ്. സുരേഷ്‌കുമാർ, സെബി മാത്യു, സന്തോഷ് സർലിങ്, പി.ബി അനൂപ്, ടി.എം. ഷൈൻ, പി.ജി. ഉണ്ണികൃഷ്ണൻ, ജിജി ലൂക്കോസ്, കെ.എ. സലിം, ഡൊമിനിക് ഫെർണാണ്ടസ്, ബൽറാം നെടുങ്ങാടി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍