ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ചില കാഴ്ചകൾ അങ്ങനെയാണ്. മറക്കാനാവില്ല. രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയുടെ ദൃശ്യം അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. പെട്ടിമുടിയിൽ മനുഷ്യനും വളർത്തു നായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായ കാഴ്ച. രണ്ടാമത്തെ കാഴ്ച കുവിക്ക് പെട്ടിമുടി നിവാസികൾ നൽകിയ സ്നേഹാർദ്രമായ യാത്ര അയപ്പായിരുന്നു. ദുരന്തഭൂമിയിൽ തളർന്നുറങ്ങുന്ന കുവിയെ ശ്രദ്ധയിൽപ്പെട്ട ജില്ല ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ പൊലീസിലെടുക്കാൻ കാരണക്കാരനായി. ഇപ്പോൾ അവൾ വീണ്ടും നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം വീണ്ടും ഒരു യാത്ര. ഈ മടക്കത്തിൽ കുവിയുടെ ഭാവി സുരക്ഷിതമോ? ആ ചോദ്യമാണ് മൃഗസ്നേഹികളെ അലട്ടുന്നത്.
പളനിയമ്മയുടെ ആഗ്രഹപ്രകാരമോ കുവിയുടെ മടക്കം?
ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇതുവരെ കുവിയുടെ താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നൽകിയാണ് പൊലീസ് കുവിയെ സംരക്ഷിച്ചിരുന്നത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പൊലീസ് തിരികെ നൽകിയതാണ് പറയുന്നത്. ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നതായും പറയുന്നു.
ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ ഇതു സംബന്ധിച്ചുവന്ന വാർത്ത ശ്രദ്ധയിൽപെട്ട ഡിജിപി ലോക് നാഥ് ബെഹ്റ കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. തുടർന്നാണ് മൂന്നാർ ഡിവൈഎസ്പി സുരേഷ് ആർ, ഇടുക്കി ഡോഗ് സ്ക്വാഡ് ഇൻചാർജ് എസ്ഐ റോയ് തോമസ് എന്നിവരടങ്ങിയ പൊലീസ് സംഘം മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിച്ചു നൽകിയത്. മറ്റ് പൊലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാൽ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരാൻ സമയമെടുക്കും.
കളിക്കൂട്ടുകാരിയുടെ മൃതദേഹം തേടിപ്പിടിച്ചപ്പോൾ സ്റ്റാറായി
പെട്ടിമുടി ദുരന്തമുണ്ടായി എട്ടാം ദിവസമാണ് ധനുഷ്കയെന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്കയുടെ വീട്ടിലുണ്ടായിരുന്ന കുവിയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പാലത്തിനു കീഴെ ചപ്പുചവറുകൾക്കിടയിൽ അകപ്പെട്ടിരുന്ന കുട്ടിയുടെ മൃതദേഹം ഒട്ടേറെ ഏജൻസികളുടെ രക്ഷാപ്രവർത്തകർക്കും പൊലീസ് നായ്ക്കൾക്കും 4 ദിവസം തിരഞ്ഞിട്ട് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയിൽ കുറുകെ കിടന്നിരുന്ന മരത്തിൽ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സും പൊലീസും പെട്ടിമുടിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തിൽ താഴ്ന്നു കിടന്നത്.
പടിയിറങ്ങിയത് അടുത്ത വർഷം മത്സരത്തിനിറങ്ങാനിരുന്ന കുവി
മിടുക്കിയായ കുവിയുടെ ഭാവി ഇരുളടയ്ക്കുന്ന തീരുമാനമാണ് പൊലീസ് സ്വീകരിച്ചതെന്നാണ് മൃഗസ്നേഹികളുടെ പരാതി. കുവിയെ ആദ്യം ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥൻ അന്ന് കുവിയെ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹത്തിന് നൽകാതെ ശ്വാസസേനയിലേക്ക് ദത്തെടുക്കുകയായിരുന്നു. എട്ടുമാസം പരിശീലിച്ച ശേഷം മിടുമിടുക്കിയായി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സേനയിൽ നിന്ന് പടിയിറക്കം. ഒബീഡിയൻസ്, ഹീൽവാക്ക്, സ്മെല്ലിങ് തുടങ്ങിയവയെല്ലാം പഠിച്ചെടുത്ത കുവിയെ അടുത്ത വർഷം ദേശീയ മത്സരത്തിന് ഇറക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പരിശീലകൻ. എന്നാൽ ശ്വാനസേനയിലെ തൊഴുത്തിൽകുത്തിന്റെ ഭാഗമായി പരിശീലകന് ഉഗ്രൻ പാര വന്നു. പരിശീലകൻ മാധ്യമ വാർത്തകളിൽ ഇടം പിടിച്ചതിൽ അസൂയ പൂണ്ട ചിലരാണ് കുവിയെ പുറത്താക്കാൻ ചരട് വലിച്ചതെന്നും സൂചനയുണ്ട്.
മൂന്നാറിൽ പളനിയമ്മ സംരക്ഷണം ഏറ്റെടുത്തെങ്കിലും, പ്രായാധിക്യം മൂലം നായയെ ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ശങ്കയുണ്ട്. പൊലീസ് ശ്വാനസേനയുടെ ഭാഗമായി മികവ് തെളിയിച്ച കുവി പഴയ കോളനി ജീവിതത്തിലേക്ക് മടങ്ങുന്നതോടെ കഴിവുകൾ നിഷ്ഫലമാകുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. നാടൻ നായ്ക്കളോട് ഡോഗ് സ്്ക്വാഡിലെ ചിലർ പക്ഷഭേദം കാട്ടുന്നുവെന്നും പലർക്കും വിദേശിനായ്ക്കളോട് മാത്രാണ് പ്രിയമെന്നും ആരോപണമുണ്ട്. വിദേശ ഇനം നായ്ക്കൾ മാത്രമാണ് മുന്തിയതെന്നുള്ള മുൻവിധിയും വലിയ തടസ്സമാണ്.
2019 മാർച്ചിൽ കൊൽക്കത്ത പൊലീസിന്റെ ഭാഗമായ ആഷ എന്ന നായയെ ആരും മറന്നിട്ടില്ല. വിദഗ്ധ പരിശീലനം കിട്ടിയതോടെ ആഷ ഇപ്പോൾ സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധയാണ്. ഉത്തരാഖണ്ഡ് പൊലീസിലെ ടങ്കയും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധനാണ്. നാടൻ നായ്ക്കൾക്ക് പരിശീലനം കിട്ടിയാൽ വിദേശികൾക്കൊപ്പം നിൽക്കുമെന്ന് തെളിയിച്ച സാഹചര്യത്തിൽ കുവിയെ പെട്ടെന്ന് കൈയൊഴിഞ്ഞത് എന്തുകൊണ്ടെന്ന് ചോദ്യം ഉയരുന്നു.
ഇനി ഒരുതിരിച്ചുവരവ് ഉണ്ടാകുമോ?
കുവിയെ ഇടുക്കി ശ്വാന സേനയിൽ എടുത്തത് ഓഗസ്റ്റ് 21 നാണ്. അഞ്ച് ട്രാക്കർ ഡോഗുകളും സ്്നിഫർ ഡോഗുകളുമാണ് ജില്ലാ സ്ക്വാഡിലുള്ളത്. ഇതാദ്യമായിട്ടായിരുന്നു നാടൻ നായയെ സ്ക്വാഡിലേക്ക് എടുത്ത് പരിശീലിപ്പിച്ചത്. പെഡിഗ്രി ഒക്കെ നോക്കി വളരെ ചെറുപ്രായത്തിലാണ് സാധാരണ നായ്ക്കളെ ഡോഗ് സ്ക്വാഡിലേക്ക് എടുക്കാറുള്ളത്. ജർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളുമാണ് മുൻഗണനാ വിഭാഗത്തിൽ പെട്ടവ.
കുവിയെ സ്ക്വാഡിലെടുക്കാൻ പ്രത്യേക ഉത്തരവ് വേണ്ടി വന്നിരുന്നു. ഒരുട്രാക്കർ എന്ന നിലയിലുള്ള കുവിയുടെ ശേഷി പരിശീലകൻ അജിത് മാധവൻ തിരിച്ചറിഞ്ഞതോടെയാണ് തീരുമാനമുണ്ടായത്. മൂന്നുഘട്ടങ്ങളായി തിരിച്ചാണ് പരിശീലനം. ഹീൽ വിത്ത് ടൈറ്റ് ബെൽറ്റ്, ഹീൽ വിത്ത് ലൂസ് ബെൽറ്റ്, ഹീൽ വിത്തൗട്ട് ബെൽറ്റ്. കുവി ഹീൽ വാക്കിന്റെ ആദ്യഘട്ടം മൂന്നുദിവസത്തിനകം പൂർത്തിയാക്കിയെന്ന് അജിത് പറയുന്നു.
അതേ, പൊലീസ് ശ്വാന സേനയിൽ കുവിയെ തിരിച്ചെത്തിച്ചാൽ, അത് മൂന്നാറിലെ ഈ സ്റ്റാറിന് മാത്രമല്ല പൊലീസ് സേനയ്ക്കാകെ, നേട്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. മൃഗസ്നേഹി കൂടിയായ ഡിജിപി ലോക് നാഥ് ബെഹ്റ ഇക്കാര്യം ശ്രദ്ധിച്ചാൽ തെളിയുക കുവിയുടെ ഭാവിയായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍