പണിതിട്ടും പണിതിട്ടും പണി തീരാതെ കുതിരാൻ തുരങ്കം; റോഡും തോടും തമ്മിൽ വ്യത്യാസമില്ലാതെ അപകടം പതിയിരിക്കുന്ന വഴിയിലൂടെ യാത്ര; മണ്ണും പാറയും നീക്കാൻ വനം -പരിസ്ഥിതി വകുപ്പിന് അപക്ഷേ നൽകാതെ ദേശീയ പാത അഥോറിറ്റിയുടെ ഒളിച്ചുകളി; പണി വൈകുന്നതിന് അഥോറിറ്റിയും കെഎംസി കരാറുകമ്പനിയും നാട്ടുകാരെ പഴി പറയുമ്പോൾ എല്ലാറ്റിൽ നിന്നു കൈകഴുകി പൊതുമരാമത്ത് വകുപ്പ്; ഇരട്ടതുരങ്കങ്ങൾ നാടിന് സമർപ്പിക്കാൻ വൈകുന്നതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: തൃശൂർ-പാലക്കാട് ദേശീയ പാതയിൽ വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ കടുത്ത അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപണം. ഇരട്ടതുരങ്കത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. ഒരു തുരങ്കം 2018 ഫെബ്രുവരി മാസം അവസാനവും രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെയും നാടിന് സമർപ്പിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കഴിഞ്ഞ എട്ടു മാസമായും ഇക്കാര്യത്തിൽ ഒരനക്കവുമില്ല.
കുതിരാൻ വഴി തൃശൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. റോഡും തോടും തമ്മിൽ ഏറെ വ്യത്യാസമില്ലാത്ത അപകടങ്ങൾ പതിയിരിക്കുന്ന വഴിയിലൂടെയാണ് യാത്ര. തുരങ്കത്തിന് ഇനിയും വനം-പരിസഥിതി വകുപ്പിന്റെ അനുവാദം കിട്ടിയിട്ടില്ല. അനുമതി കിട്ടിയാൽ ഒരു തുരങ്കമെങ്കിലും തുറക്കാൻ കഴിയുമെന്ന് കരാറുകാർ പറയുന്നു.
തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ
തുരങ്കം തുറക്കാൻ വൈകുന്നതിന് പിനവ്നിൽ ദേശീയ പാത അഥോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി തുരങ്കത്തിലേക്കുള്ള പ്രവേശന കവാട പരിസരങ്ങളിൽ അപകടത്തിന് സാധ്യതയുള്ള മണ്ണും പാറകളും നീക്കം ചെയ്യുകയാണ്. തുരങ്ക നിർമ്മാണത്തിന്റെ പരിധിയിൽ വരാത്ത ഈ ഭാഗങ്ങളിലെ മണ്ണും പാറകളും നീക്കം ചെയ്യണമെങ്കിൽ ദേശീയ പാത അഥോറിറ്റി വനം-പരിസ്ഥിതി വകുപ്പിന് രേഖാമൂലം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ നാളിതുവരെ അഥോറിറ്റി അത്തരത്തിൽ ഒരപേക്ഷ സമർപ്പിച്ചിട്ടില്ല. വളരെ എളുപ്പത്തിൽ ഓൺ ലൈനായി അപേക്ഷിക്കാവുന്ന ഈ അപേക്ഷ എന്തുകൊണ്ടാണ് അഥോറിറ്റി ഇനിയും സമർപ്പിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
തുരങ്കം അഥോറിറ്റിക്കും കരാറുകാർക്കും പ്രാദേശിക രാഷ്ട്രീയക്കാർക്കും ഒരുകറവപ്പശുവാണെന്നാണ് മറ്റൊരു ആരോപണം. പണിതിട്ടും പണിതിട്ടും പണീ തീരാതെ കുതിരാൻ കിടക്കുന്നതിന് പിന്നിൽ അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം പദ്ധതിയുടെ പൂർത്തിയാക്കാൻ കാലതാമസം വരുന്നതോടെ ചെലവ് ഇനിയും ഏറുമെന്ന് ഉറപ്പ്.
അതേസമയം, രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്നതിലും കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ. ഇവിടെയാണ് ആറുവരിപ്പാത നടത്തിപ്പുകാരായ ദേശീയ ഹൈവേ അഥോറിറ്റിയും, അവരുടെ കരാർ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂർ എക്സ്പ്രസ്സ് വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിങ് റെയിൽവേ പ്രൊജക്റ്റ് എന്ന കമ്പനിയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോൾ പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയിൽ വാരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ആയിരം കോടിക്ക് പകരം തൃശൂർ ജില്ലയിലെ പാല്യേക്കര ടോൾ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കാനും അവസരം തുറന്നുവരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്
ദേശീയ പാത അഥോറിറ്റിക്കാണ് തുരങ്ക നിർമ്മാണത്തിന്റെ ചുമതലയെന്നതുകൊണ്ട് പൊതുവെ പ്രശ്നങ്ങളിൽ കൈകഴുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പിന്. കുതിരാനിവെ ധർമശാസ്താ ക്ഷേത്രം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം ഉദാഹരണം. ക്ഷേത്രത്തെ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് മന്ത്രി ജി.സുധാകരൻ ഉറപ്പുനൽകിയിരുന്നു. ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ്സിൽ വിഷയം വനം-പരിസ്ഥിതി വകുപ്പുമായി ചർച്ചയ്ക്കു വച്ചിരുന്നതാണ്. തുടർന്ന് നടന്ന ചർച്ചയിൽ തുരങ്കം നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രത്തിലേക്കുള്ള വഴിയും അനുവദിച്ചുകൊടുക്കുന്നതിൽ വനം-പരിസ്ഥിതി വകുപ്പുകൾക്കും എതിരഭിപ്രായമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച് ക്ഷേത്രം മാനേജിങ് ട്രസ്റ്റി ശ്രീ. ഷിംജിത്ത് 2017-ൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ച കത്തിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൊടുത്ത മറുപടിയും വളരെ സ്പഷ്ടമാണ്. കേസിന് അനുബന്ധമായി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഈ കത്തിൽ പറയുന്നതിങ്ങനെ:-
''വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തികളും നടത്തുന്നത് ദേശീയ പാത അഥോറിറ്റിയാണ്. തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരവണ്ടികളും ടാങ്കറുകളും തുരങ്കത്തിലൂടെയും അല്ലാത്ത വാഹനങ്ങൾ അമ്പലത്തിനു മുന്നിലൂടെയുള്ള റോഡിലൂടെ പഴയപടി തന്നേയും ഗതാഗതം നടത്തുന്നതിന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 8 കിലോമീറ്റർ ദൂരത്തിലുള്ള സഞ്ചാരം ഒഴിവാക്കി തുരങ്കത്തിലൂടെ ഏകദേശം 1 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തിലേക്ക് പോകാൻ സന്നദ്ധരായവർക്ക് തുരങ്കയാത്ര ഉപയോഗിക്കാമെന്നുമാണ് ദേശീയ പാത അധികൃതർ അറിയിച്ചിട്ടുള്ളത്.''
ഇതിൽനിന്നെല്ലാം വ്യക്തമാവുന്നത് വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ ദേശീയ പാത അഥോറിറ്റിയും ബന്ധപ്പെട്ട കരാറുകാരുമാണെന്നാണ്. അതേസമയം നിലവിൽ എല്ലാ പ്രശ്നങ്ങളും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേയും ഇവിടുത്തെ ജനങ്ങളുടെയും ഇവിടെ സ്ഥിതിചെയ്യുന്ന കുതിരാൻ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെയും തലയിൽ വച്ചുകെട്ടാനുള്ള ശ്രമമാണ് നാഷണൽ ഹൈവേ അഥോറിറ്റിയുടെയും കരാറുകാരുടെയും ഇപ്പോഴത്തെ ശ്രമം.
തുരങ്കം കൊണ്ട് എന്ത് പ്രയോജനം?
ഏതായാലും തുരങ്ക നിർമ്മാണം പൂർത്തിയാകുമ്പോൾ, രണ്ടുസമാന്തരപാതകൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒന്ന് കുതിരാൻ തുരങ്കം വഴിയും, മറ്റൊന്ന് നിലവിലുള്ള പാതയും. 2016 ജൂണിലാണ് കുതിരാൻ ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം തുടങ്ങിയത്. തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനം സാധ്യമാക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നു..
തുരങ്ക നിർമ്മാണം എത്രകണ്ട് സുരക്ഷിതമാണെന്ന് ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്തിടെ, മേൽപാലത്തിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക ഉയർത്തിയിരുന്നു. തുരങ്കത്തിനകത്ത് പലയിടത്തും ഇപ്പോഴും മലയിൽനിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. അവിടെയെല്ലാം ഡ്രില്ല് ചെയ്ത് പൈപ്പിട്ടുവരികയാണ് അധികൃതർ. എന്നാൽ വേനൽക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ വർഷക്കാലത്ത് ഇതിൽ കൂടുതൽ വെള്ളം തുരങ്കത്തിനകത്തേക്ക് മലയിൽനിന്നു ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. തുരങ്കങ്ങളുടെ സമീപത്ത് എപ്പോൾ വേണമെങ്കിലും താഴേക്കു ഇടിഞ്ഞുവീഴാൻ പാകത്തിൽ പാറക്കൂട്ടങ്ങൾ നിൽപ്പുണ്ട്. നിരന്തരമായി പാറ പൊട്ടിച്ചതിന്റെ ആഘാതത്തിൽ പാറക്കൂട്ടങ്ങളുടെ നില ഭദ്രമാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടവിടെ വന്മരങ്ങളും ആപൽക്കരമായി നിൽപ്പുണ്ട്. ഇതെല്ലാം പരിഹരിക്കാതെ തുരങ്കങ്ങൾ തുറന്നാൽ അതും അപകടം വരുത്തി വച്ചേക്കും.
എന്നാൽ കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ അന്തിമമായി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.
Stories you may Like
- ശ്രീനഗറിനേയും ലഡാക്കിനേയും ബന്ധിപ്പിച്ച് അത്ഭുത തുരങ്കം; കശ്മീരിലെ വികസന വിസ്മയത്തിന്റെ കഥ
- സോജിലാ തുരങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നിതിൻ ഗഡ്കരി
- തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും;
- കേരളത്തിന് മലയോര റെയിൽ കിട്ടുമോ? രണ്ടും കൽപ്പിച്ച് അടൂർ പ്രകാശ്
- കർണാടകയിലെ ജനവിധി മലയാളികൾക്കും നിർണായകം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്