പിഡബ്ല്യുഡിക്കും കെഡബ്ല്യുഎക്കും പദ്ധതിനൽകി ചെലവാക്കും മുമ്പ് 100 ശതമാനം സർട്ടിഫിക്കേറ്റ് നേടുക; രണ്ട് കോടിയുടെ ബജറ്റിൽ രണ്ട് കോടിയും ചെലവിട്ടു 100 ശതമാനം നേടുക; 10 കോടിയിൽ എട്ടുകോടി ചെലവാക്കി പരാജയപ്പെടുക; 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 133ാം സ്ഥാനത്തേക്ക് രമ്യ ഹരിദാസിന്റെ ഭരണകാലത്ത് കുന്ദമംഗലം കൂപ്പുകുത്തിയെന്ന് പ്രചരിപ്പിക്കുന്ന സഖാക്കൾ വിവരം ഉള്ളവർ പറയുന്നത് കേൾക്കുക
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംപി പി കെ ബിജു ഇടതു സ്ഥാനാർത്ഥിയായി രംഗത്തുള്ളപ്പോൾ മറുവശത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ പുതുമുഖം രമ്യ ഹരിദാസാണ് രംഗത്തുള്ളത്. രാഹുൽ ഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത രമ്യ ഹരിദാസിൽ മണ്ഡലത്തിൽ വിലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ സൈബർ ലോകത്തും അവർക്കെതിരെ സഖാക്കൾ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ വ്യക്തമാകുന്ന കാര്യം ആലത്തൂരിൽ ശക്തമായ മത്സരം നടക്കുന്നു എന്നുതന്നെയാണ്.
പാട്ടുപാടിയും മികച്ച പ്രസംഗം നടത്തിയും രാഹുൽ ബ്രിഗേഡിലെ ചുറുചുറുക്കുമുള്ള വ്യക്തിയായും അറിയപ്പെടുന്ന രമ്യ ഹരിദാസിനെ പിന്തുണച്ച് വലിയ തോതിൽ സൈബർ ലോകത്തുള്ളവർ രംഗത്തുണ്ട്. ഏകതാ പരിഷത്തിന്റെ പ്രവർത്തകയായ രമ്യ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സേവനം അനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇതുവഴി ഇന്ത്യയെ വ്യക്തമായി അറിയാവുന്ന ദളിത് വനിത സ്ഥാനാർത്ഥിയായിട്ടു കൂടി തെറ്റിദ്ധാരണ പരത്തും വിധമാണ് സൈബർ സഖാക്കൾ പ്രചരണം നടത്തുന്നത്.
കേരളത്തിൽ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിൽ 133ാം സ്ഥാനത്താണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഇത് രമ്യഹരിദാസിന്റെ ഭരണത്തിന്റെ പിടിപ്പുകേടായും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷവും അഞ്ച് മാസവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ചിലവഴിച്ച രമ്യ ഭരണപരാജയമെന്ന് പറഞ്ഞാണ് ഇവരുടെ കണക്കു നിരത്തലുകൾ. ചിലവഴിക്കാതെ ലാപ്‌സായതിൽ പട്ടികജാതി- വർഗ്ഗ ക്ഷേമ ഫണ്ടുമുണ്ടെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. അതേസമയം, ദീപാ നിശാന്ത് അടക്കമുള്ളവർ ഈ പ്രചരണം കൊഴുപ്പിക്കുമ്പോൾ ഇതിന്റെ വാസ്തവം എന്താണെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?
സൈബർ സഖാക്കളുടെ പ്രചരണങ്ങളുടെ മുനഒടിക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കുന്ന മണ്ണുത്തിയിലെ കില സെന്ററിലെ ജീവനക്കാരന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ബ്ലോക്ക് പഞ്ചായത്തിൽ പ്ലാൻ സെക്ഷൻ കൈകാര്യം ചെയ്തിട്ടുള്ള പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് രാംദാസ് എന്ന വ്യക്തി പദ്ധതി ഫണ്ട് വിനിയോഗം കണക്കിലെ കള്ളത്തരങ്ങൾ എടുത്തുപറയുന്നത്. ബ്ലോക്ക് പഞ്ചായത്തിന് എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നത് എന്നതും അതിന്റെ വിനിയോഗം എന്താണെന്നും പറഞ്ഞു കൊണ്ടാണ് രാംദാസിന്റെ പോസ്റ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലും അടക്കം അദ്ദേഹം എടുത്തുപറയുന്നു.
പദ്ധതി ഫണ്ട് വിനിയോഗത്തിന്റെ 100 ശതമാനം നേടുന്നതിന് പിന്നിലെ ഗിമിക്കുകളെ അക്കിമിട്ടു നിരത്തുകയാണ് രാംദാസ്. ഇടതു പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഡെപ്പോസിറ്റ് വർക്കുകളുടെ പേരിലാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിലെത്തുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് പ്രവൃത്തി നിർവഹിക്കുന്നതിനു പകരം പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി തുടങ്ങിയ ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയാണ് ഇതിൽ പ്രധാനമായ ഒരു വഴി. ആ സാഹചര്യങ്ങളിൽ പണം അവർക്ക് കൈമാറിയാൽ തന്നെ പദ്ധതി വിഹിതം ചെലവായതായി കണക്കാക്കും. പ്രവൃത്തി അതാത് ഏജൻസി ടെൻഡർ വിളിച്ച് പിന്നീടായിരിക്കും നടത്തുന്നത്. പല പഞ്ചായത്തിലും സംഭവിക്കുന്നത് ഇതാണെന്ന് രാംദാസ് ചൂണ്ടിക്കാട്ടുന്നു.
മറ്റു പ്രവത്തികൾക്കുള്ള തുക സർക്കാർ അനുമതിയോടെ ഭവന നിർമ്മാണ പദ്ധതികൾക്ക് വകയിരുത്തുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്. ഈ തുക പെട്ടന്നു ചെലവാകുന്നതാണെന്നും രാംദാസ് ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ, ഒരു ബ്ലോക്കിൽ എൻജിനീയറിങ് പ്രവൃത്തികൾ ആണ് കൂടുതലെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ അത്ര വേഗതയിലായിരിക്കില്ല. ഇ ടെൻഡറിംഗും സാങ്കേതിക പ്രശ്‌നങ്ങളും കാരണം പ്രവൃത്തികൾ തുടങ്ങുന്നത് തന്നെ വൈകി ആയിരിക്കും. ചിലത് ആ വർഷം പൂർത്തിയാവാതെ അടുത്ത വർഷത്തേക്ക് നീണ്ടു പോയെന്നും വരാം. അത്തരം പ്രവൃത്തികളെ സ്പിൽ ഓവർ പദ്ധതികളായി അടുത്ത വർഷവും തുടരാറുണ്ടെന്നും രാംദാസ് ചൂണ്ടിക്കാട്ടുന്നു.
ശതമാനക്കണക്കല്ല യഥാർത്ഥ വികസന രേഖയെന്നും അദ്ദേഹം എടുത്തു പറയുന്നു. 2 കോടി രൂപയുടെ ബഡ്ജറ്റിൽ 2 കോടി ചെലവഴിച്ചാൽ 100 ശതമാനം ആയി. പട്ടികയിൽ ഒന്നാം സ്ഥാനം കിട്ടും. 10 കോടിയുടെ ബഡ്ജറ്റിൽ 8 കോടി ചെലവഴിച്ചാൽ 80 % മാത്രമേ ആവുന്നുള്ളൂ. ഇതോടെ ഒരു പക്ഷേ 152 ആമത് ആവാനും സാധ്യതയുണ്ട്. അതായത് 50 ലക്ഷം ചെലവഴിച്ചാൽ ഒന്നാമതും 50 കോടി ചെലവഴിച്ചാൽ അവസാനവും എത്താൻ സാധ്യതയുള്ള ഒരു കണക്കിലെ കളിയാണ് 152 ൽ 138 ആക്കി നിർത്തുന്നതിനു പിന്നിലും ഉള്ളത്. 2 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും 10 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും ഒരേ ഉദ്യോഗസ്ഥ സംവിധാനം ആണുള്ളതെന്നതും പ്രസക്തമാണ്.- അദ്ദേഹം വ്യക്തമാക്കി.
സൈബർ പ്രചരണങ്ങളിലെ പൊള്ളത്തരം തുറന്നു കാണിക്കുന്ന രാംദാസിന്റെ കുറിപ്പ് ഇങ്ങനെയാണ്:
എങ്ങനെയാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് 152 ൽ 138 -ാം സ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഒരു വിഷയമാണ്. വിഷയങ്ങളെ ആധികാരികമായും അത്യാവശ്യം വസ്തുനിഷ്ഠമായും സമീപിച്ച് പ്രതികരിക്കുന്ന സെബിൻ പോലും പോസ്റ്റിൽ അത് ആവർത്തിച്ചതു കൊണ്ടും ദീപ നിശാന്തിനെപോലെ സാമൂഹ്യമാധ്യമങ്ങളിലെ താരം അത് ഷെയർ ചെയ്തതു കൊണ്ടും അതിന്റെ യാഥാർത്യം പലർക്കും മനസിലായിക്കാണില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ ഒരു കുറിപ്പ്.
ഞാൻ ഒരു ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥനാണ്. ബ്ലോക്ക് പഞ്ചായത്തിൽ പ്ലാൻ സെക്ഷൻ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇതിന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് കുറിക്കുന്നത്. എന്റെ അനുഭവ പരിചയത്തിനപ്പുറത്തെ കാര്യങ്ങളും ഉണ്ട്. അതുകൊണ്ട് ഇത് ഈ വിഷയവുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പാണെന്ന് കരുതുകയും ചെയ്യരുത്.
ഒരു ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം സ്വന്തമായി നികുതി പിരിക്കാൻ അവകാശമില്ലാത്തതുകൊണ്ട് പ്രധാന വരുമാനം എന്ന് പറയുന്നത് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നൽകുന്ന ഫണ്ടാണ്. അത് തന്നെ എല്ലാ ബ്ലോക്ക് പഞ്ചായത്തിനും ഒരേ തുകയല്ല അനുവദിക്കുന്നത്. പലപ്പോഴും പോയ വർഷത്തെ അതേ തുകയോ അതിൽ നിന്നും 10% വർധിപ്പിച്ച തുകയോ ആണ് സർക്കാർ അനുവദിക്കുന്നത്. ഇത് മൂന്നു മേഖല തിരിച്ചാണ് ചെലവഴിക്കേണ്ടത്. ഉത്പാദന മേഖല, പാശ്ചാത്തല മേഖല, സേവന മേഖല എന്നിങ്ങനെ. ഓരോ മേഖലക്കും കുറഞ്ഞത് ഇത്ര ശതമാനം തുക നീക്കി വക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഓരോ മേഖലയിലും വീണ്ടും ജനറൽ, പട്ടിക ജാതി-വർഗം, വനിത-ശിശു-വയോജനങ്ങൾ എന്നിങ്ങനെ ഉപ വർഗീകരണങ്ങളും ഉണ്ട്. അതൊക്കെ കണക്കിലെടുത്താണ് അനുവദിച്ച തുക കൊണ്ട് പദ്ധതി രേഖ ഉണ്ടാക്കുന്നത്.
ഇനി ആരൊക്കെയാണ് ഈ തുക ചെലവഴിക്കുന്നതെന്ന് നോക്കാം. ബ്ലോക്ക് പഞ്ചായത്തിൽ നിരവധി നിർവഹണ ഉദ്യോഗസ്ഥരുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ കൂടാതെ, എൻജിനീയറിങ് പ്രവൃത്തികൾക്കായി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കാർഷിക മേഖലയിലെ പ്രവൃത്തികൾക്കായി കൃഷി അസി. ഡയറക്ടർ, പിന്നെ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ക്ഷീര വികസന ഓഫീസർ, പട്ടികജാതി വികസന ഓഫീസർ, വനിത-ശിശു മേഖലയിലെ പ്രവർത്തനങ്ങൾക്കായി CDPO അങ്ങനെ നിരവധി ഓഫീസർമാരാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടത്.
ഇനി പദ്ധതി പ്രവർത്തനങ്ങളിൽ മുന്നിലെത്തുന്നതിനുള്ള ചില കുറുക്കു വഴികൾ കൂടി പറയാം.
1. ഡെപോസിറ്റ് വർക്ക് എന്നൊരു പരിപാടിയുണ്ട്. അതായത് ബ്ലോക്ക് നേരിട്ട് പ്രവൃത്തി നിർവഹിക്കുന്നതിനു പകരം PWD, വാട്ടർ അഥോറിറ്റി തുടങ്ങിയ ഏജൻസികളെക്കൊണ്ട് ചെയ്യിക്കുക. ആ സാഹചര്യങ്ങളിൽ പണം അവർക്ക് കൈമാറിയാൽ തന്നെ പദ്ധതി വിഹിതം ചെലവായതായി കണക്കാക്കും. പ്രവൃത്തി അതാത് ഏജൻസി ടെൻഡർ വിളിച്ച് പിന്നീടായിരിക്കും നടത്തുന്നത്.
2. മറ്റു പ്രവത്തികൾക്കുള്ള തുക സർക്കാർ അനുമതിയോടെ ഭവന നിർമ്മാണ പദ്ധതികൾക്ക് വകയിരുത്തുന്ന സന്ദർഭങ്ങളുണ്ട്. തുക പെട്ടെന്ന് തന്നെ ചെലവാകും.
3. ഒരു ബ്ലോക്കിൽ എൻജിനീയറിങ് പ്രവൃത്തികൾ ആണ് കൂടുതലെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ അത്ര വേഗതയിലായിരിക്കില്ല. ഇ ടെൻഡറിംഗും സാങ്കേതിക പ്രശ്‌നങ്ങളും കാരണം പ്രവൃത്തി കളി ഡ തുടങ്ങുന്നത് തന്നെ വൈകി ആയിരിക്കും. ചിലത് ആ വർഷം പൂർത്തിയാവാതെ അടുത്ത വർഷത്തേക്ക് നീണ്ടു പോയെന്നും വരാം. അത്തരം പ്രവൃത്തികളെ സ്പിൽ ഓവർ പദ്ധതികളായി അടുത്ത വർഷവും തുടരാറുണ്ട്.
ഇനി ഈപ്രവർത്തനങ്ങളിൽ ഭരണ സമിതിയുടേയും നിർവഹണ ഉദ്യോഗസ്ഥരുടേയും റോൾ.
നിർവഹണം പൂർണ്ണമായും നിർവഹണ ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. പദ്ധതി രൂപകൽപനയും മോണിറ്ററിംഗും അനുമതികളും ആണ് ഭരണസമിതിയുടെ ചുമതലകളായി വരുന്നത്. പദ്ധതി നിർവഹണം വൈകുന്നതിന് പല കാരണങ്ങളുണ്ട്. പദ്ധതി രൂപീകരണത്തിൽ വരുന്ന പിഴവ്. പ്രായോഗികമല്ലാത്ത പ്രവൃത്തികൾ പദ്ധതി രേഖയിൽ ഉൾപെട്ടാൽ അവ പൂർത്തീകരിക്കാൻ കഴിയില്ല. എന്നാലും അവ മാറ്റി പുതിയ പ്രവൃത്തികളാക്കാൻ കഴിയമെന്നതിനാൽ അത് അത്ര ബാധിക്കില്ല. അടുത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വൈകൽ. പ്രധാനമായും പദ്ദതികൾ വൈകുന്നത് അവിടെയാണ്. ഭരണസമിതിയുടെ നിർദ്ദേശങ്ങൾ വില കൽപിക്കാതെ പ്രവർത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. പലപ്പോഴും ഭരണസമിതി അവിടെ നിസഹായരാണ്. ഉദ്യോഗസ്ഥർക്ക് പ്രവൃത്തികൾ വൈകിക്കാൻ നിയമത്തിനുള്ളിൽ നിന്നു കൊണ്ടു തന്നെ കഴിയും. അത്തരം ഉദ്യോഗസ്ഥരെ മാറ്റാൻ സംസ്ഥാന ഭരണം കൈയിലുണ്ടെങ്കിൽ എളുപ്പം കഴിയും. എന്നാണ് മറിച്ചാണെങ്കിൽ ബുദ്ധിമുട്ടാണ്. ഭരണസമിതിയുമായി യോജിച്ചു പോകുന്ന ഉദ്യോഗസ്ഥരാണ് യഥാർത്ഥത്തിൽ പ്രവർത്തന മികവിന്റെ ആണിക്കല്ല്.
അടുത്തതായി എൻജിനീയറിങ് പ്രവൃത്തികളുടെ ടെൻഡർ നടപടികൾ നീളുന്നത് പ്രവൃത്തിയുടെ പുരോഗതി മന്ദീഭവിക്കുന്നതിന് കാരണമാകാറുണ്ട്. ഞാൻ ആ സെക്ഷൻ കൈകാര്യം ചെയ്യുന്ന സമയത്ത് തൃശൂർ-ആലത്തൂർ എം പി മാരുടെ മണ്ഡലങ്ങളിലെ NCFRW പ്രവൃത്തികൾ മൂന്നും നാലും തവണ ടെൻഡർ വിളിച്ചിട്ടും ആരും എടുക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. റീ ടെൻഡർ നടപടികൾ ശരിക്കും സമയം നാട്ടിക തന്നെ ചെയ്യും. പിന്നെ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഉണ്ടാവുന്ന ഭൗതിക തടസങ്ങളും അതിനൊരു കാരണമാണ്. പ്രത്യേകിച്ച് വയനാട് കാസർഗോഡ് ഇടുക്കി അട്ടപ്പാടി മുതലായ മേഖലകളിലെ ഭൗതിക-ഭൂമി ശാസ്ത്ര സാഹചര്യങ്ങളും പദ്ധതി പുരോഗതിക്ക് തടസമാവാറുണ്ട്.
ഇതിനെല്ലാം ഉത്തരവാദി ആ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് പറയുന്നവർ ഒന്ന് മനസിലാക്കുക. ഈ ശതമാനക്കണക്കല്ല യഥാർത്ഥ വികസന രേഖ. 2 കോടി രൂപയുടെ ബഡ്ജറ്റിൽ 2 കോടി ചെലവഴിച്ചാൽ 100 ശതമാനം ആയി. പട്ടികയിൽ ഒന്നാം സ്ഥാനം കിട്ടും. 10 കോടിയുടെ ബഡ്ജറ്റിൽ 8 കോടി ചെലവഴിച്ചാൽ 80 % മാത്രമേ ആവുന്നുള്ളൂ. ഒരു പക്ഷേ 152 ആമത് ആവാനും സാധ്യതയുണ്ട്. അതായത് 50 ലക്ഷം ചെലവഴിച്ചാൽ ഒന്നാമതും 50 കോടി ചെലവഴിച്ചാൽ അവസാനവും എത്താൻ സാധ്യതയുള്ള ഒരു കണക്കിലെ കളിയാണ് 152 ൽ 138 ആക്കി നിർത്തുന്നതിനു പിന്നിലും ഉള്ളത്. 2 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും 10 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും ഒരേ ഉദ്യോഗസ്ഥ സംവിധാനം ആണുള്ളതെന്നതും പ്രസക്തമാണ്.
കണക്കുകളിലല്ല, ജനങ്ങളുടെ കണ്ണിലാണ് ഒരു ഭരണസമിതി മുന്നിലും പിന്നിലും ആവുന്നത്. കണക്കുകൾ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. ഒരു എംപി 1750 കോടിയുടെ വികസനം കൊണ്ടു വന്നു എന്നൊക്കെ പറയുന്നത് കണ്ടു. ആ നില നോക്കിയാൽ ഭരണസമിതികളും അത് ചെയ്യുന്നുണ്ട്. ബഡ്ജറ്റ് അല്ലെങ്കിൽ പദ്ധതി രേഖ എന്നത് തന്നെ അതാണല്ലോ. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം ഓർക്കാം. അത് നടപ്പാവാത്തത് ആരുടെ പ്രവർത്തനകുറവു കൊണ്ടാണ്. എം. പി. വികസനം കൊണ്ടു വരുന്നു എന്ന് പറയുന്നത് സർക്കാർ പദ്ധതികളിലൂടെ ആണ്. അല്ലാതെ ഒരു ജനപ്രതിനിധിയും സ്വന്തം പോക്കറ്റിൽ നിന്ന് ഒരു വികസനവും കൊണ്ടു വരുന്നില്ല.( 5 വർഷം കൂടുമ്പോൾ മത്സരിക്കാൻ അവർ നാമനിർദ്ദേശം കൊടുക്കുമ്പോൾ സ്വത്ത് വിവരത്തിൽ വരുന്ന വികസനമല്ല ഉദ്ദേശിച്ചത്.)
Out come, out put എന്നിവ എന്താണെന്ന് അറിയാത്തവരല്ല ആരും. പക്ഷേ അറിയില്ല എന്ന് നടിക്കുകയേ ഉള്ളൂ. ഒരാളെ കഴിവില്ലാത്തവളായി കാണിക്കാൻ ഇത്തരം കണക്കുകളിലെ അക്കങ്ങൾ കൊണ്ട് കഴിഞ്ഞാലും അവരുടെ കഴിവിനെ ഇല്ലാതാക്കാൻ അതിനാവില്ല എന്നതാണ് യാഥാർത്യം.
അവസാനമായി ഒരു കാര്യം കൂടെ. ഈ സ്ഥിതി വിവര കണക്കെടുക്കുന്നവർ ഒന്ന് കൂടെ എടുത്തു നോക്കുക. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി എത്ര തുക അലോകേറ്റ് ചെയ്തു എന്നും യഥാർത്ഥത്തിൽ എത്ര ശതമാനം തുക ചെലവഴിച്ചു എന്നും. അവസാനമായി ഒന്നുകൂടെ പറഞ്ഞ് നിർത്താം. വികസനം എന്നത് തുക ചെലവഴിച്ചതിന്റെ സ്റ്റേറ്റ്‌മെന്റിൽ അല്ല അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ അവർക്കുള്ള സംതൃപ്തിയിലാണ് തെളിയുക. കണക്കിൽ 138-ാം സ്ഥാനത്തുള്ള പ്രദേശത്തെ ജനങ്ങൾ പറയട്ടെ തങ്ങൾ 137 ബ്ലോക്കുകളേക്കാൾ അസംതൃപ്തരാണെന്ന്.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- ആലത്തൂരിൽ തന്റെ പാതി കരിഞ്ഞ ഫ്ളക്സിന്റെ ചിത്രം പങ്കുവച്ച് രമ്യ ഹരിദാസ്
- ആലത്തൂർ എംപി മറുനാടന്‍ പിന്തുണ പ്രഖ്യാപിക്കുമ്പോൾ
- മറുനാടനെ പിന്തുണച്ചതിന് വിമർശനം നേരിട്ടതോടെ മറുപടിയുമായി രമ്യ ഹരിദാസ് എംപി
- പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍