Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം; വെല്ലുവിളികളെ ഇനിയും നേരിടുമെന്ന ട്വീറ്റുമായി ശിൽപാ ഷെട്ടി; ഭർത്താവിന്റെ നീലച്ചിത്ര നിർമ്മാണം നടിയെ ഞെട്ടിച്ചു; വിവാഹ മോചനം അനിവാര്യത; കുന്ദ്ര 'സെക്സ് റേവ് പാർട്ടികൾ' നടത്തിയും ഹോട്ട് കണ്ടന്റ് ഉണ്ടാക്കിയെന്ന് റിപ്പോർട്ട്

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം; വെല്ലുവിളികളെ ഇനിയും നേരിടുമെന്ന ട്വീറ്റുമായി ശിൽപാ ഷെട്ടി; ഭർത്താവിന്റെ നീലച്ചിത്ര നിർമ്മാണം നടിയെ ഞെട്ടിച്ചു; വിവാഹ മോചനം അനിവാര്യത; കുന്ദ്ര 'സെക്സ് റേവ് പാർട്ടികൾ' നടത്തിയും ഹോട്ട് കണ്ടന്റ് ഉണ്ടാക്കിയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശിൽപ്പാഷെട്ടിയുടെ ഭർത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളിൽ 'സെക്സ് റേവ് പാർട്ടികൾ' സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകർത്തിയ രംഗങ്ങൾ 'ഹോട്ട് കണ്ടന്റ്' എന്ന പേരിലും വിറ്റഴിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന സൂചന. മുംബൈയിലെ നീലച്ചിത്ര നിർമ്മാണകേസിൽ മോഡലുകളെയും സിനിമാമോഹികളെയും എത്തിച്ചിരുന്നത് സിനിമയും വെബ്സീരീസും കാട്ടിയായിരുന്നു.

അതിനിടെ വിഷയത്തിൽ ആദ്യമായി ശിൽപാ ഷെട്ടി പരോക്ഷ പ്രതികരണവും നടത്തി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവിൽ ഞാൻ ദീർഘ ശ്വാസമെടുത്തു. മുമ്പും വെല്ലുവിളികളെ അതീവിച്ചിട്ടുണ്ട്. ഇനിയും അതു തന്നെ ചേയ്യും. തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ട്വീറ്റ്. കുന്ദ്രയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന സൂചനകളാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉള്ളതെന്ന വിലയിരുത്തൽ ശക്തമാണ്. താൻ ചതിക്കപ്പെട്ടുവെന്ന വികാരമാണ് നടി പങ്കുവയ്ക്കുന്നതെന്നാണ് പൊതുവേയുള്ള ചർച്ചകൾ. കുന്ദ്രയുമായി വിവാഹ മോചനത്തിനും ശിൽപാ ഷെട്ടി തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു മോഡലുകളെയും മറ്റും നീലച്ചിത്ര മേഖലയിലേക്ക് നയിച്ചിരുന്നത്. മുംബൈയിലെ വാടകവീടുകളിലും ഹോട്ടൽ മുറികളിലും ഇത് ഷൂട്ട് ചെയ്ത ശേഷം വീ ട്രാൻസ്ഫറിലൂടെ യുകെയിലേക്ക് കൈമാറും. അത് പിന്നീട് പെയ്ഡ് മൊബൈൽ ആപ്പുവഴി ഫോണിലേക്ക് എത്തിക്കുന്നതായിരുന്നു രീതി. ഓഡിഷനുകൾക്കായി വിളിച്ചുവരുത്തി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് നടിമാരോടു പറയും. അതിന് ശേഷം ഇത്തരം സീനുകളിൽ അഭിനയിക്കാൻ ആവശ്യപ്പെടും. ആദ്യം അർത്ഥനഗ്‌നതയും പിന്നീട് പൂർണ്ണ നഗ്‌നതയ്ക്കും നിർബ്ബന്ധിക്കും.

അഭിനയ മോഹത്തിൽ നടിമാർ എല്ലാത്തിനും തയ്യാറാകും. ഇത് വിറ്റ് കാശുണ്ടാക്കും. 2021 ഫെബ്രുവരിയിൽ വടക്കു പടിഞ്ഞാറൻ മുംബൈയിലെ മലാഡിലും മഠ് ദ്വീപിലെ ബംഗ്ളാവിലും നീലച്ചിത്ര നിർമ്മാണം നടക്കുന്നതായി മൽവാനി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് നിർണ്ണായകമായത്. അതേസമയം ബോൾഡും ഇറോട്ടിക്കുമായ വിവരങ്ങളെ പോണിന്റെ ഗണത്തിൽ പെടുത്തരുതെന്ന് നടി ഗഹണ വസിഷ്ഠ് പറഞ്ഞു. നീലച്ചിത്ര ആപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി ഗഹണ എത്തുകയും ചെയ്തു.

കുന്ദ്രയ്ക്കൊപ്പം നീലച്ചിത്ര നിർമ്മാണത്തിൽ പങ്കാളിയായെന്ന പേരിൽ പ്രതി ചേർക്കപ്പെട്ടയാളാണ് ഗഹണ. ശിൽപ്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി തങ്ങൾ നീലച്ചിത്ര നിർമ്മാണം നടത്തിയിട്ടില്ലെന്നും ഗഹണ പറഞ്ഞു. പോൺ സിനിമകൾ ഷൂട്ട് ചെയ്തതിന്റെ പേരിൽ മഠ് ഐലന്റിൽ നടത്തിയ റെയ്ഡിൽ വസിഷ്ഠ് ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. കുന്ദ്രയുടെ ഭാര്യയായ ശിൽപാ ഷെട്ടി പോലും പരസ്യമായി കുന്ദ്രയെ പിന്തുണച്ചിട്ടില്ല.

നിലവിൽ ജാമ്യം നേടി വീട്ടിൽ കഴിയുന്ന ഗെഹാന താൻ റെയ്ഡിൽ അല്ല അറസ്റ്റിലായതെന്നും മറിച്ച് റെയ്ഡ് നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണെന്നും താൻ പോൺ ഫിലിമുമായി ബന്ധപ്പെട്ടല്ല അറസ്റ്റിലായതെന്നും താൻ ഒരിക്കലും ഇത്തരം നടപടികളുടെ ഭാഗമായിട്ടില്ലെന്നും പറഞ്ഞു. ഗഹന അറസ്റ്റിലായതോടെയാണ് കുന്ദ്രയുടെ പങ്കും പുറത്തുവന്നത്. ഗഹനയെ ചോദ്യം ചെയ്തപ്പോൾ കുന്ദ്രയുടെ മുൻ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരം കിട്ടുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP