കുമ്മനം അതിലെ പോയാൽ നേട്ടം തങ്ങൾക്ക് തന്നെയെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും സിപിഎമ്മിന് നഷ്ടമായോ? രണ്ടു ഒന്നാം പേജുകളും 'കാവി ഭീകരത' യുടെ ദൃശ്യങ്ങളുമായി ദേശാഭിമാനി; സി.പി.എം പേടിച്ചു പോയെന്നതിന് ഇതിലും വലിയ തെളിവ് വേറെ എന്തുണ്ട് എന്നു ചോദിച്ചു സംഘപരിവാർ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കുമ്മനം രാജശേഖരന്റെ യാത്ര സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലൂടെ പോകുമ്പോൾ സിപിഎമ്മിന് പകയ്ക്കേണ്ട കാര്യമുണ്ടോ? കണ്ണൂരിലെ രാഷ്ട്രീയം അറിയാവുന്നവർ പറയും ഒരു കാര്യവും ഇല്ലെന്ന്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യ മന്ത്രിമാരും ഒക്കെ ഒരുമിച്ചെത്തി കരിംപൂച്ചകളുടെ സഹായത്തോടെ കടന്നു പോകുന്നതിൽ ആർക്കാണ് അതിശയം? അന്യ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരെ ആളെ കൊണ്ടു വന്നാണ് ബിജെപി ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതതെന്ന് കണ്ണൂരുകാർക്കറിയാം. കുമ്മനം കണ്ണൂർ വിട്ടാൽ പതിന്മടങ്ങ് ആളുകളുമായി കുമ്മനം നടന്ന വീഥികൾ എല്ലാം രക്തശോഭിതം ആക്കാനും സിപിഎമ്മിന് ഒരു ദിവസം മതിയാകും.
എന്നിട്ടും എന്തിനാണ് സി.പി.എം ഇങ്ങനെ വിളറി പിടിക്കുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ വിറളിയുടെ ഏറ്റവും വലിയ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത് ഇന്നലത്തെയും ഇന്നത്തെയും ദേശാഭിമാനി പത്രങ്ങൾ ആണ്. ഓണം പ്രമാണിച്ച് കുമിഞ്ഞു കൂടുന്ന പരസ്യങ്ങൾ ചേർക്കാൻ ആണ് സാധാരണ പത്രങ്ങൾ രണ്ടു ഒന്നാം പേജുകൾ ഉണ്ടാക്കുന്നത്. മനോരമയുടെ മാർക്കറ്റിങ്ങ് വിഭാഗം കണ്ടെത്തിയ നമ്പർ ആണിത്. എന്നാൽ കുമ്മനത്തിന്റെ ജാതിയെ പ്രതിരോധിക്കാൻ രണ്ടു ദിവസമായി ദേശാഭിമാനി ഇറങ്ങുന്നത് രണ്ടു ഒന്നാം പേജുകളുമായാണ്. രണ്ടു പേജുകളും നിറയെ ആർഎസ്എസുകാർ കൊന്ന സിപിഎമ്മുകാരുടെ ചിത്രങ്ങളും ബിജിപി സംസ്ഥാനങ്ങളിലെ ദയനീയ സ്ഥിതിയുമൊക്കെയാണ്. ഇത് ബിജെപി യാത്രയെ സി.പി.എം ഭയക്കുന്നതിന് തെളിവായി സംഘപരിവാറുകാർ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രചരണവും സജീവമാവുകയാണ്.
അഞ്ചാം തീയതിയിലെ ദേശാഭിമാനിയുടെ ആദ്യ പേജിൽ ഇതോ ബിജെപിയുടെ ജനരക്ഷയെന്ന തലക്കെട്ടാണുള്ളത്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തു വന്ന നേർ ചിത്രങ്ങൾ ഇതാ... ഝാർഖണ്ഡിലും മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും കഴിഞ്ഞ ദിവസം നടന്ന മനുഷ്യത്വ രഹിതവും നിഷ്ഠൂരുവുമായ ആക്രമങ്ങൾ, പീഡനങ്ങൾ, നീതിക്കായുള്ള പോരാട്ടങ്ങൾ... ഇങ്ങനെ കാര്യങ്ങൾ വിശദീകരിക്കുന്നു. മധ്യപ്രദേശിൽ കർഷകരുടെ തുണിയിരിഞ്ഞു, കൗമരാക്കാരായ സഹോദരിമാരെ കൂട്ട ബലാത്സംഗം ചെയ്ത ജാർഖണ്ടിലെ വാർത്ത. രാജസ്ഥാനിൽ നിന്ന് ശവസംസ്കാര സത്യഗ്രമെന്ന റിപ്പോർട്ട്. പിന്നെ ഗുജറാത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ദളിത വാർത്ത. അങ്ങനെ ദേശാഭിമാനം വ്യാഴാഴ്ച പത്രം മുഴുവൻ ബിജെപി യാത്രയുടെ പരസ്യത്തിനായി മാറ്റി വച്ചു.
പിണറായിയിൽ നടക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് അമിത് ഷാ ഡൽഹിക്ക് മടങ്ങിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അങ്ങനെ പുച്ഛിക്കുന്ന യാത്രയെ രാഷ്ട്രീയമായി നേരിടാനാണ് ദേശാഭിമാനി ഇങ്ങനെ ശ്രമിക്കുന്നത്. ഇന്നത്തെ പത്രത്തിനും രണ്ട് ഒന്നാം പേജുകളുണ്ട്. പത്രത്തിന്റെ ആദ്യ പേജിൽ ബിജെപി അജണ്ടകളെ പൊളിക്കാനാണ് ശ്രമം. എന്തിനെടുത്തു ഇവരുടെ ജീവൻ? എന്നതാണ് ചോദ്യം. പെരുനുണ പൊലിപ്പിച്ചെടുക്കുക. അത് സത്യമെന്ന പോലെ അവതരിപ്പിക്കുക. ആർഎസ്എസിന്റെ രാഷ്ട്രീയ തന്ത്രം ഇതാണെന്ന് ദേശാഭിമാനി പറയുന്നു. ആർഎസ്എസ് കൊലപ്പെടുത്തി സി.പി.എം പ്രവർത്തകരുടെ ചിത്രമാത്രമാണ് ആദ്യ പേജിലുള്ളത്. കുമ്മനത്തിന്റെ സിപിഎമ്മിനെതിരായ ബലിദാനി മുദ്രാവാക്യത്തെ പൊളിക്കാനുള്ള നീക്കം.
രണ്ടാമത്തെ ഒന്നാം പേജിൽ കുമ്മനത്തെ പെരുവഴിയിലാക്കി അമിത് ഷാ മുങ്ങിയെന്നും വിശദീകരിക്കുന്നു. യോഗി ആദിത്യനാഥിന്റെ യുപി ഭരണത്തെ കുറ്റപ്പെടുത്തുന്ന മറ്റൊരു വാർത്തയുമുണ്ട്. അങ്ങനെ ബിജെപി വിരുദ്ധത നിറയ്ക്കാനാണ് ദേശാഭിമാനി ശ്രമിക്കുന്നത്. യുഡിഎഫ് ഹർത്താൽ മാറ്റിയത് ബിജെപിക്ക് വേണ്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവനയും ഉണ്ട്. സി.പി.എം ഇത്രയും അങ്കലാപ്പ് പ്രകടിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യവും സജീവമാകുകയാണ്. വെറും സാധാരണ യാത്രയാണ് കുമ്മനം നയിക്കുന്നത്. അതിന് പ്രതീക്ഷച്ചതിലും അധികം ശ്രദ്ധ നേടിക്കൊടുക്കുകയാണ് ദേശാഭിമാനി പറയുന്നത്. കേരളത്തിൽ സി.പി.എം ഭയക്കുന്നത് ബിജെപിയെയാണെന്ന് വ്യക്തമാക്കുന്ന തരത്തിലെ വാർത്തകൾ. ഇത് ബിജെപിയുടെ വളർച്ചയ്ക്കേ ഗുണം ചെയ്യൂ. കോൺഗ്രസ് നടത്തുന്ന കേരളാ യാത്രയ്ക്ക് പോലും ഇത്രയേറെ കുരതൽ ദേശാഭിമാനിയോ സിപിഎമ്മോ എടുത്തിട്ടില്ല. ഇത് ഉയർത്തിയാണ് ബിജെപിക്കാരുടെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കളെയാകെ വെട്ടിലാക്കി ജനരക്ഷായാത്രയിൽനിന്ന് മുങ്ങി. ചുവപ്പൻ കോട്ടകൾ ഇളക്കിമറിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി റോഡ്ഷോ പിണറായിയിലെത്തുമ്പോൾ വെടിതീർന്നതുപോലെയായി. കേരള മുഖ്യമന്ത്രിയുടെ പ്രബുദ്ധമായ നാട് ഇളകിയുമില്ല, മറിഞ്ഞുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം കുലുക്കുന്നതിനായി അമിത് ഷാ മണ്ഡലത്തിൽ മുഴുനീളം പദയാത്ര നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അവസാനനിമിഷം കുമ്മനത്തെയും കൂട്ടരെയും പെരുവഴിയിലാക്കി അമിത് ഷാ നാടകീയമായി വിട്ടുനിന്നു. പയ്യന്നൂരിലെ ഉദ്ഘാടനച്ചടങ്ങു മുതൽ തനിക്കു ലഭിച്ച തണുപ്പൻ സ്വീകരണവും കൊട്ടിഘോഷിച്ച് നടത്തുന്ന യാത്രയെ ജനങ്ങൾ പാടേ അവഗണിച്ചതും അമിത്ഷായെ ചൊടിപ്പിച്ചിരുന്നു. ദേശീയശ്രദ്ധ കേരളത്തിലേക്ക് തിരിച്ചുവിടാൻ ബിജെപി നടത്തുന്ന പ്രചാരണങ്ങളും കുതന്ത്രങ്ങളും ചെലവാകുന്നില്ലെന്ന തിരിച്ചറിവും ദേശീയ നേതൃത്വത്തിനുണ്ടായി. യാത്രയുടെ ജനപിന്തുണ സ്വകാര്യ ഏജൻസിയെവച്ച് ബിജെപി നേതൃത്വം പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം നിരാശാജനകമായതും അമിത് ഷായെ സ്ഥലംവിടാൻ പ്രേരിപ്പിച്ചു.-ഇങ്ങനെയാണ് ദേശാഭിമാനിയിലെ വാർത്ത.
അമിത് ഷാ എത്തില്ലെന്ന വിവരം സംസ്ഥാന നേതൃത്വം നേരത്തെ അറിഞ്ഞിരുന്നു. എന്നിട്ടും രാവിലെ കരിപ്പൂർ വിമാനത്താവളം വഴിയെത്തി പിണറായിയിൽവച്ച് ജാഥയ്ക്കൊപ്പം ചേരുമെന്ന് പ്രചരിപ്പിച്ചു. മമ്പറത്തുനിന്ന് യാത്ര തുടങ്ങുമ്പോഴാണ് കുമ്മനം അമിത് ഷാ ഇല്ലെന്ന് വെളിപ്പെടുത്തിയത്. അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് പിണറായിയിലൂടെ യാത്ര കടന്നുപോയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും പേരെടുത്തു പറഞ്ഞ് കൊലവിളി നടത്തി. തൃക്കരിപ്പൂർമുതൽ ധർമടംവരെയുള്ള അഞ്ച് മണ്ഡലങ്ങളിലുള്ളവരെ അണിനിരത്തുമെന്നാണ് പറഞ്ഞതെങ്കിലും മംഗളൂരുമുതൽ പാലക്കാടുവരെയുള്ളവരും തമിഴ്നാട്ടുകാരും ആർഎസ്എസ് ക്രിമിനലുകളുടെ വലിയ സംഘവും യാത്രക്ക് അകമ്പടി സേവിച്ചു. ആളൊഴിഞ്ഞ റോഡുകളും അടഞ്ഞുകിടന്ന കടകളും സ്ഥാപനങ്ങളുമാണ് യാത്രയെ എതിരേറ്റതെന്നും പറയുന്നു. എന്നാൽ പിന്നെ ദേശാഭിമാനി ഇത്രയേറെ എതിർപ്രചരണം നടത്തേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. കണ്ണൂരിലൂടെയുള്ള കുമ്മനത്തിന്റെ നടത്തം സിപിഎമ്മിനെ അങ്കലാപ്പിലാക്കിയതിന് തെളിവാണ് ദേശാഭിമാനിയിൽ പ്രതിഫലിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.
കൊട്ടിഘോഷിച്ചാരംഭിച്ച ജനരക്ഷായാത്ര ചീറ്റിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തരക്കുഴപ്പവും മൂർഛിച്ചു. യാത്രയുടെ ഭാവിതന്നെ ത്രിശങ്കുവിലാണ്. യാത്ര കണ്ണൂർ കടന്നുപോകുന്നതുവരെ മിണ്ടാതിരിക്കാനാണ് ഒരുവിഭാഗത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് പിടിച്ചുകുലുക്കുമെന്ന് പ്രഖ്യാപിച്ച് നടത്തുന്ന യാത്രയിൽനിന്ന് അമിത്ഷാ പിൻവാങ്ങിയതോടെ പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കമാണുടലെടുത്തത്. കേരളഘടകത്തോടുള്ള കടുത്ത അതൃപ്തി അമിത്ഷാ പരസ്യമായി പ്രകടിപ്പിച്ചുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പാർട്ടിയിലെ വിഴുപ്പലക്കൽ കാരണം രണ്ടു തവണ മാറ്റിവച്ച യാത്ര തുടങ്ങി മൂന്നാം ദിവസംതന്നെ അവമതിപ്പിനിടയാക്കിയത് നേതൃത്വത്തിന്റെ കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയാണിപ്പോഴെന്നാണ് നേതാക്കളുടെ പ്രതികരണമെന്നാണ് ദേശാഭിമാനി പറയുന്നത്.
ആർഎസ്എസ്സിനെയാണ് അവർ പ്രതിസ്ഥാനത്ത് നിർത്തുന്നത്. ജനരക്ഷായാത്രയുടെ ആസൂത്രണം മുഴുവൻ ആർഎസ്എസ്സിനായിരുന്നു. സിപിഐ എം കേന്ദ്രങ്ങൾലക്ഷ്യമിട്ടുള്ള സംസ്ഥാന ജാഥ കേട്ടുകേൾവിയില്ലാത്തതാണെന്നും ബിജെപി നേതാക്കൾ പറയുന്നു. കണ്ണൂർ ജില്ലയിൽ നാല് ദിവസം പദയാത്ര. ബാക്കി ജില്ലകളിൽ വാഹനജാഥ. യാത്രയുടെ വിശ്വാസ്യത അതോടെ ചോദ്യം ചെയ്യപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ യാത്ര സിപിഐ എം ശക്തി കേന്ദ്രങ്ങളിലൂടെയായതിനാൽ ദിവസവും ജില്ലക്ക് പുറത്തുനിന്ന് ആളെ കൊണ്ടുവരേണ്ട ഗതികേട്. വിജനമായ തെരുവുകളിലൂടെ, ഒരു 'പൂച്ചക്കുട്ടി' പോലും സ്വീകരിക്കാനില്ലാതെ യാത്ര കടന്നുപോകേണ്ടിവന്നത് അതിലേറെ ക്ഷീണമായെന്നും വിശദീകരിക്കുന്നു. എന്നാൽ ഇത്തരം നെഗറ്റീവ് വാർത്തകളെ പോസിറ്റീവാക്കി മാറ്റി സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് പരിവാറുകാരുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്