ഗവർണറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമൊക്കെയായ ആളെ എൽകെജിയിൽ ഇരുത്തിയത് ബുദ്ധിയോ കുബുദ്ധിയോ? ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം എന്നതാണ് മുദ്രാവാക്യം; സജീവ രാഷ്ട്രീയത്തിലുള്ളവരെ ക്ഷേത്രത്തിൽ നിയമിക്കുന്നത് പാപ്പരത്തമാകില്ലേ? ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമാക്കിയത് കുമ്മനത്തെ ഒതുക്കാനുള്ള നീക്കമോ?
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമായി നിയമിച്ച കേന്ദ്രസർക്കാർ നടപടിയിൽ പരിവാറിൽ വിവാദം പുകയുന്നു. കേന്ദ്ര മന്ത്രി പദവിയോ പുനഃസംഘടനയിൽ ദേശീയ ഉപാധ്യക്ഷ സ്ഥാനമോ പ്രതീക്ഷിച്ച് നിന്ന കുമ്മനത്തിനു ഇതൊന്നും നൽകാതെ പദവി നൽകുന്നു എന്ന രീതിയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചതിലാണ് പ്രതിഷേധം പുകയുന്നത്. ബിജെപിയുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ എതിരായിട്ടും അനുകൂലമായിട്ടും സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്. കുമ്മനത്തിനെ ഒതുക്കാനുള്ള നീക്കമെന്നും എന്നാൽ ഹിന്ദു നേതാവെന്ന നിലയിൽ കുമ്മനത്തിനു അർഹമായ സ്ഥാനമാണ് നൽകിയതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ പരിവാറിൽ നിന്നും ഉയരുമ്പോൾ കുമ്മനത്തിനു നൽകിയ ഈ പദവിയും വിവാദത്തിലേക്ക് നീങ്ങുകയാണ്.
ഗവർണറും ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനും ഒക്കെ ആയിരുന്ന ആളെ എൽകെജിയിൽ ഇരുത്തിയത് ബുദ്ധിയോ കുബുദ്ധിയോ? ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം എന്നതാണ് നമ്മുടെ മുദ്രാവാക്യം. സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കുന്നത് നമ്മുടെ പാപ്പരത്തമായി വ്യാഖ്യാനിക്കപ്പെടും. കുമ്മനത്തെ പോലെ ഉന്നത ഭരണഘടനാ പദവിയിവിരുന്നയാളെ അബല കമ്മിറ്റിയിൽ അംഗമാക്കിയത് വലിയ കഷ്ടമായിപ്പോയി തുടങ്ങിയ കമന്റുകൾ ആണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച കേന്ദ്ര ഉത്തരവ് വന്നതിനൊപ്പം തന്നെയാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനത്തെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വരുന്നത്. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ വിവാദത്തിനു എരിവും പുളിയും വരുകയും ചെയ്തു.
നിലവിൽ ഒരു പദവിയിലും ഇല്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് കുമ്മനത്തിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമായി കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്യുന്നത്. മുൻപ് നാമനിർദ്ദേശം ചെയ്ത ഹരികുമാരൻ നായരെ മാറ്റി പുതിയ ഉത്തരവ് ഇറക്കിയാണ് കുമ്മനത്തിനെ സമിതി അംഗമാക്കിയത്. മിസോറാം ഗവർണർ പദവി രാജിവെച്ച് കേരളത്തിൽ എത്തിയ ശേഷം കുമ്മനത്തിനു മറ്റു പദവികൾ ഒന്നും ദേശീയ നേതൃത്വം നൽകിയിരുന്നില്ല. മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഗവർണർ പദവി ഒഴിഞ്ഞു കാത്തു നിന്നിരുന്ന കുമ്മനം കേന്ദ്രസഹമന്ത്രി പദവി പ്രതീക്ഷിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം കിട്ടിയതിനാൽ കുമ്മനം സത്യപ്രതിജ്ഞ ചടങ്ങിനു ഡൽഹിയിലും എത്തിയിരുന്നു. പക്ഷെ വി.മുരളീധരനെ കേന്ദ്രമന്ത്രിയാക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. അതിനു ശേഷം വരുന്ന ദേശീയ പുന സംഘടനയിൽ കുമ്മനത്തിനു ദേശീയ ഉപാധ്യക്ഷ പദവി ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ എ.പി.അബ്ദുള്ളകുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുകയും ടോം വടക്കനെയും രാജീവ് ചന്ദ്രശേഖറിനെയും വക്താക്കൾ ആക്കി മാറ്റുകയുമാണ് ദേശീയ നേതൃത്വം ചെയ്തത്.
പക്ഷെ ഗവർണർ പദവിയിൽ കുമ്മനത്തെ പ്രതിഷ്ടിച്ചത് ദേശീയ നേതൃത്വമായിരുന്നു. അതിനു ശേഷം സമ്മർദ്ദം മുറുകിയപ്പോൾ സ്വന്തം തീരുമാനം പ്രകാരം രാജിവെച്ച് വന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവുകയായിരുന്നു കുമ്മനം. ഇതിൽ ദേശീയ നേതൃത്വത്തിനു അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കുമ്മനം കാര്യമാക്കിയില്ല. എന്നാൽ കുമ്മനത്തെ പിന്നീട് ദേശീയ നേതൃത്വം പരിഗണിക്കുകയും ചെയ്തില്ല. എന്നാൽ കുമ്മനം കുമ്മനം പദവിക്ക് വേണ്ടി നിൽക്കുന്ന നേതാവ് അല്ലെന്നും അങ്ങനെ ഒരു പ്രത്യേക പദവി ആവശ്യമില്ലെന്നുമാണ് നേതാക്കൾ മറുപടിയായി പറഞ്ഞത്. ഈ ഘട്ടത്തിൽ തന്നെയാണ് കുമ്മനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതി അംഗമായി നിയമിച്ച കേന്ദ്രസർക്കാരിന്റെ ഉത്തരവും വരുന്നത്. ഇതോടെയാണ് സംഘപരിവാർ ഗ്രൂപുകളിൽ എതിരായും അനുകൂലമായും കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുൻപാണ് അന്ന് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവർണർ ആക്കി മാറ്റിയത്. കേരള ബിജെപി നേതൃത്വത്തിലെ ആരും തന്നെ ഈ കാര്യം അറിഞ്ഞിരുന്നില്ല. ഗവർണർ ആയ കുമ്മനം തന്നെ വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഇതോടെ കുമ്മനം ഡൽഹി വഴി മിസോറാമിലേക്ക് തിരിക്കുകയായിരുന്നു. കുമ്മനത്തെ ഗവർണറാക്കിയതിനെതിരെ ആർഎസ്എസും പാർട്ടി അണികളും രംഗത്തെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഗവർണർ സ്ഥാനം ഉപേക്ഷിച്ച കുമ്മനം തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുകയും ചെയ്തു.
പക്ഷെ കുമ്മനത്തിന്റെ നടപടിയിൽ ഉള്ള രസക്കേടുകളുടെ പ്രതിഫലനമോ ഗ്രൂപ്പ് വഴക്കുകൾ കാരണമോ കുമ്മനത്തിനു പദവികൾ നൽകുന്നതിൽ ഒരു വൈമനസ്യം കേന്ദ്ര നേതൃത്വം പുലർത്തിയിരുന്നു. ഈ വൈമനസ്യം കേന്ദ്ര നേതൃത്വം ഒഴിവാക്കുകയാണോ അതോ മറ്റു പദവികൾ ഒന്നും നൽകാതെ ഈ പദവിയിൽ തന്നെ കുമ്മനത്തെ കുടിയിരുത്തുകയാണോ എന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ ചിന്താകുഴപ്പം രൂക്ഷമാണ്. കേരളത്തിലെ നേതാക്കളിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്താതെ എല്ലാം സ്വന്തം രീതിയിൽ ആലോചിച്ച് ചെയ്യുന്ന രീതിയാണ് കേന്ദ്ര നേതൃത്വം ഏറെ കാലമായി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ കേരള നേതാക്കൾക്ക് വലിയ പിടിപാടുമില്ല. എല്ലാം കാത്തിരുന്നു കാണുക എന്ന രീതിയാണ് കേരള നേതാക്കൾ വെച്ചു പുലർത്തുന്നത്. അതുകൊണ്ട് തന്നെയാണ് പ്രതികരണങ്ങൾ കുമ്മനത്തിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങൾ അനുസ്യൂതം വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍