കാശില്ലാത്തതിനാൽ ഒൻപതാം ക്ലാസിൽ പഠനം നിർത്തി; ഓട്ടോ വാങ്ങിയെങ്കിലും ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഓടാനാവാത്തതിനാൽ വേണ്ടെന്ന് വച്ചു; രണ്ടര മാസം മുമ്പ് വരെ കൂലിപ്പണി എടുത്തു ജീവിച്ചയാൾ സുപ്രഭാതത്തിൽ ബ്ലൈഡ് കമ്പനി തുടങ്ങിയത് എല്ലാവർക്കും അത്ഭുതം; തോട്ടം തൊഴിലാളികളും പൊലീസുകാരും വരെ പണം നിക്ഷേപിച്ചത് ഉയർന്ന പലിശ നിരക്കിൽ വീണ്; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഉന്നത ബന്ധമുള്ള വനിതാ മാനേജർ; ഉരുട്ടി കൊന്ന കുമാറിന്റെ ഞൊടിയിടയിലെ വളർച്ചയ്ക്ക് പിന്നിൽ അനേകം ദുരൂഹതകൾ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: മരിച്ച റിമാൻഡു പ്രതി കോലാഹലമേട് സ്വദേശി കുമാർ എങ്ങനെ അതിവേഗം സമ്പന്നനായി. ആർക്കും വിശ്വസിക്കാനാവാത്ത വളർച്ചയുടെ കഥയാണ് കുമാറിന് പറയാനുള്ളത്. അതുകൊണ്ട് കൂടിയാണ് കുമാറിന്റെ പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലയിൽ ദുരൂഹത കൂടുന്നത്. ഹരിതാ ഫിനാൻസിന് പിന്നിൽ കുമാറിനേക്കാൾ വലിയൊരു വ്യക്തിയുണ്ടെന്നാണ് നിഗമനം. എന്നാൽ അന്വേഷണം ആ വഴിക്ക് പോകുന്നുമില്ല. വായ്പത്തട്ടിപ്പിൽ ഇരയായതു 300 സ്വാശ്രയ സംഘങ്ങളാണ്. സംഘങ്ങളിൽ നിന്നു തട്ടിയെടുത്തതു 10000 മുതൽ 50000 രൂപ വരെയും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിയതു 34 സംഘങ്ങളുടെ പരാതികളായിരുന്നു.
രണ്ടര മാസം മുൻപു വരെ കൂലിപ്പണിയായിരുന്നു കുമാറിന്. പഠിച്ചത് 9ാം ക്ലാസ് വരെ മാത്രം, സാമ്പത്തികം ഇല്ലാത്തതിനാൽ പഠനം പാതിവഴിക്കു നിർത്തിയതാണ് ചിരിത്രം. കൂലിപ്പണി ചെയ്ത് ജീവിതം. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശൻ കസ്തൂരി ദമ്പതികളുടെ 2 മക്കളിൽ ഇളയവനായിരുന്നു കുമാർ. ദാരിദ്രത്തിന്റെ ചുറ്റുപാടിൽ നിന്നാണ് കോടികളുടെ ഹരിതയുമായി കുമാർ നിറഞ്ഞത്. ഇതിന് പിന്നിലെ പല ദുരൂഹതകളുണ്ട്. ആർക്കും അറിയാത്ത കണ്ണിക്കളും. അതുകൊണ്ട് കൂടിയാണ് ഈ കസ്റ്റഡി മരണത്തിലെ അന്വേഷണം ഏറെ നിർണ്ണായകമാകുന്നത്. ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ പോലും ഉപയോഗിക്കാൻ അറിയാത്ത കുമാർ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. ഇതും ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കുമാറിന്റെ വാക്കുകൾ വിശ്വസിച്ച് ഒട്ടേറെപേർ 'ഹരിത'യുടെ ചതിയിൽ വീണു. ഏലത്തോട്ടം തൊഴിലാളികൾ, വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കരാറുകാർ തുടങ്ങിയവരൊക്കെ പണം നഷ്ടപ്പെട്ടവരുടെ പട്ടികയിൽ എത്തി.ജീവനക്കാരെ നിയമിച്ചതു 25000 രൂപ ഡിപ്പോസിറ്റ് സ്വീകരിച്ച ശേഷമായിരുന്നു. ഉന്നതരുടെ പക്കലുള്ള കള്ളപ്പണം സർക്കാരിനെ അറിയിക്കാതെ പുറത്തു വിതരണത്തിനു ഇറക്കാനാണെന്നു ഈ സംവിധാനമെന്നായിരുന്നു ജീവനക്കാർക്ക് നൽകിയ വിശദീകരണം. ഇത് പലരും വിശ്വസിച്ചു. തട്ടിപ്പു കേസിലെ 2ാം പ്രതി ശാലിനിയായിരുന്നു ഓഫിസിലെ കാര്യങ്ങൾ നോക്കിയത്. ഈ വനിതാ മാനേജറാണ് തട്ടിപ്പിലെ മറ്റൊരു പ്രധാന കണ്ണി.
വിദേശ ജോലി, വിദ്യാർത്ഥികളുടെ പഠനം, ആശുപത്രി ചികിത്സ, ഭവന നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി വായ്പ എടുക്കാനാണ് നാട്ടുകാർ ഹരിത ഫിനാൻസിൽ പ്രോസസിങ് ഫീസ് ഇനത്തിൽ വൻ തുക അടച്ചത്. കുമാർ ഉടമയും ആലപ്പുഴ സ്വദേശിനി ശാലിനി, തൂക്കുപാലം സ്വദേശിനി മഞ്ജു എന്നിവർ എംഡി, മാനേജർ എന്നീ പദവികളിലുമായിരുന്നു. ഈ രണ്ട് വനിതകളും ആളുകളെ നല്ല വാക്കിലൂടെ മയക്കി. ഉയർന്ന പലിശ വാഗ്ദാനത്തിൽ നിക്ഷേപകരും വീണു. ഇതോടെ ഹരിത വളർന്നു. 5 പേരടങ്ങുന്ന ജെഎൽജി സംഘങ്ങൾ രൂപീകരിച്ച് ഇവർക്ക് ഒരു ലക്ഷം മുതൽ അരക്കോടി രൂപ വരെ വായ്പ നൽകുമെന്നായിരുന്നു ഹരിത ഫിനാൻസ് അധികൃതരുടെ വാഗ്ദാനം. ആയിരത്തിന്റെ ഗുണിതങ്ങൾ അനുസരിച്ച് വായ്പ തുകയിലും വർധനവ് വരും. വായ്പ നൽകുന്നതിന്റെ സർവീസ് ചാർജായാണു തുക വാങ്ങിയിരുന്നത്.
ഓരോ അംഗങ്ങളുടെയും ഫോട്ടോ, ആധാർ, പാസ്ബുക്ക് എന്നിവയുടെ കോപ്പിയും ചെക്ക് ലീഫും സംഘത്തിലെ ഒരാളുടെ പാൻ കാർഡും മാത്രം ഈടായി വാങ്ങും. ഒരു ലക്ഷം രൂപ വായ്പ വേണ്ടവർ 1000 രൂപ, 2 ലക്ഷം വേണ്ടവർ 2000 രൂപ, 3 ലക്ഷം വേണ്ടവർ 3000 രൂപ, 5 ലക്ഷം വേണ്ടവർ 5000 രൂപ വരെ അടച്ച് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ 100 സംഘങ്ങളിലെ അംഗങ്ങളിൽ നിന്നു റജിസ്ട്രേഷൻ ഫീസിനത്തിൽ കോടികളാണ് സംഘം തട്ടിയത്.
കുടുംബം കലക്കിയതും ശാലിനി
പൊലീസ് കസ്റ്റഡിയിൽ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി കുമാറിന്റെ ആദ്യകാല ജീവിത ചിത്രം കഷ്ടപാടിന്റേതായിരുന്നു. കോലാഹലമേട് എസ്റ്റേറ്റ് ലയത്തിൽ 10 വർഷം മുൻപാണു കുമാറും ഭാര്യ എം. വിജയയും താമസം തുടങ്ങിയത്.
ബോണാമി എസ്റ്റേറ്റിലെ ജോലി ഫാക്ടറി ലോക്കൗട്ട് ചെയ്തപ്പോൾ നഷ്ടപ്പെട്ടു. പിന്നെകൂലിപ്പണിക്കു പോയി. 2005 ൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരാൾ ഉപയോഗിച്ച മൺവെട്ടി കാലിൽ തട്ടി കാൽ ഞരമ്പു മുറിഞ്ഞു. സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ കഴിഞ്ഞില്ല. ഇതിന് മറ്റൊരാളെ നിയോഗിച്ചു. 2009 ൽ ഓട്ടോ അപകടത്തിൽ ഇടതുകാലിനു ഗുരുതര പരുക്കേറ്റു. കാലിൽ സ്റ്റീൽ കമ്പിയിട്ടു. തുടർന്ന് ചികിത്സയിലായിരുന്നു. ഓട്ടോയും വിറ്റതോടെ വീണ്ടും പട്ടണി. വീണ്ടും കൂലിപ്പണിക്കിറങ്ങി. ഇതിനിടെയാണ് മാർച്ചിൽ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാൻസിന്റെ പ്രവർത്തനം ആരംഭിച്ചു. എന്തുകൊണ്ട് ഇതിന് ഇറങ്ങിയെന്നത് ആർക്കും അറിയില്ല.
ഏപ്രിൽ 17 ന് രാവിലെയാണു കുമാർ കോലാഹലമേട്ടിലെ വീട്ടിൽ നിന്നു പോയത്. പിന്നീട് ഇവിടെ വന്നിട്ടില്ല. ഇതിന് ശേഷം കേസിലെ 2ാം പ്രതി ശാലിനിയുമൊത്ത് തൂക്കുപാലത്തിനു സമീപത്തെ വാടകവീട്ടിൽ താമസം തുടങ്ങി. ഇതോടെ ഭാര്യ വിജയ അകന്നു. ശാലിനിക്ക് വലിയ ബന്ധങ്ങളുണ്ട്. ഇതാണ് കുമാറിനെ ബ്ലൈഡ് കമ്പനി തുടങ്ങാൻ സഹായിച്ചതെന്ന് കരുതുന്നവരുണ്ട്. നാട്ടുകാരുടെ പണം പിരിച്ച് ഇയാൾക്ക് കുമാർ നൽകുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിലെ കള്ളക്കളികൾ ശാലിനിക്ക് മാത്രമേ അറിയൂ. ഇവരിലൂടെ മാത്രമേ ദുരൂഹതകളും അകലൂവെന്ന് പൊലീസും തിരിച്ചറിയുന്നു.
തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 12 ന് രാത്രിയിലാണു കുമാറിനെ പൊലീസ് എസ്റ്റേറ്റ് ലയത്തിൽ തെളിവെടുപ്പിനായി എത്തിച്ചത്. പഴയ മൊബൈൽ ഫോണാണു കുമാറിനുണ്ടായിരുന്നത്. ടച്ച് സ്ക്രീൻ ഉള്ള മൊബൈൽ പോലും ഉപയോഗിക്കാൻ അറിയാത്ത കുമാർ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. കുമാറിന്റെ അമ്മ കസ്തൂരിക്ക് കോട്ടയത്ത് വീട്ടു ജോലിയാണ്. മകന്റെ മരണത്തെ തുടർന്ന് കസ്തൂരി ജോലിക്കു പോയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍