പരീക്ഷാ ഹാളിൽ അറിയുന്ന ചോദ്യങ്ങൾ ആയിട്ടും എഴുതാനാവാത്ത നിസ്സഹായത; ഹാളിലിരുന്നു കരയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല; പഠനത്തിന്റെ പാതി വഴിയിൽ ബ്രെയിൻ സർജറി വേണ്ടി വന്നതോടെ എലിസബത്തിന് കൈവിട്ടുപോയത് ഒരുകണ്ണിന്റെ കാഴ്ചശക്തി; പോസ്റ്റ് ബിഎസ്എസി നഴ്സിങ് ഒന്നാം വർഷ പരീക്ഷയ്ക്ക് ആളെ വെച്ച് എഴുതാനോ സമയം നീട്ടി നൽകാനോ തയ്യാറാകാതെ ആരോഗ്യ സർവകലാശാല; തീരുമാനം ഗവേണിങ് കൗൺസിലിന് വിട്ടെന്ന് പറഞ്ഞ് കൈകഴുകി വിസി
എം മനോജ് കുമാർ
തിരുവനന്തപുരം: ശാരീരിക അവശതകളുള്ള പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ പരസഹായം നിഷേധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ക്രൂരത. പകരം ആളെ വെച്ച് പരീക്ഷ എഴുതാനോ, സമയം നീട്ടി നൽകാനോ നൽകാത്തതിനാൽ വിദ്യാർത്ഥിനിക്ക് ആദ്യവർഷ പരീക്ഷയിൽ മിക്ക പേപ്പറുകൾക്കും തോൽവി ഏറ്റുവാങ്ങണ്ടി വന്നു. ഈ കാരണം കൊണ്ട് തന്നെ രണ്ടാം വർഷ വിദ്യാർത്ഥിയായ എലിസബത്ത് ഒമ്പത് വിഷയങ്ങളിൽ അഞ്ച് വിഷയങ്ങളിലും പരാജയപ്പെടുകയും ചെയ്തു. അറിയുന്ന ഉത്തരങ്ങൾ ആയിട്ടും എഴുതാൻ വിദ്യാർത്ഥിനിക്ക് ആയതുമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ് ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ എലിസബത്ത് സി. റാണിയാണ് കുഹാസ് അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകാരണം വലയുന്നത്.
വികലാംഗ വിദ്യാർത്ഥിക്കുള്ള റിസർവേഷൻ വഴിയാണ് എലിസബത്ത് പോസ്റ്റ് ബിഎസ്എസ് കോഴ്സിന് പ്രവേശനം നേടിയതും. പക്ഷെ പ്രവേശനം നൽകിയ അധികൃതർ വർഷാന്ത്യ പരീക്ഷാസമയത്ത് ആളെ വെച്ച് പരീക്ഷയെഴുതാനോ സമയം നീട്ടി നൽകാനോ അനുമതി നൽകിയില്ല. ഫലമോ വിദ്യാർത്ഥിനി പേപ്പറുകളിൽ പരാജയപ്പെടുകയും ചെയ്തു. എലിസബത്തിനു ഇടത് കണ്ണിനു കാഴ്ചയില്ല. തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടമാകുന്നത്.
ജനറൽ നേഴ്സിങ് വരെ പഠിച്ച ശേഷമാണ് എലിസബത്തിനു തലച്ചോറിൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ശ്രീചിത്രയിൽ നിന്നായിരുന്നു സർജറി. പക്ഷെ സർജറി കഴിഞ്ഞതോടെ ഇടത് കണ്ണിലെ കാഴ്ച ശക്തി നഷ്ടമായി. പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിനിയായി പ്രവേശനം നേടുന്ന സമയത്ത് ഈ കാര്യം അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരമുള്ള കോട്ടയിലാണ് എലിസബത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. പക്ഷെ പ്രവേശനത്തിന് മാത്രം റിസർവേഷൻ. പരീക്ഷയ്ക്ക് പക്ഷെ പ്രത്യേക പരിഗണന നൽകാൻ അധികൃതർ മടിച്ചു. അതോടെ എലിസബത്തിന്റെ ജീവിതം ഇരുളടയുന്നതിനു തുല്യവുമായി.
ശാരീരിക വൈകല്യങ്ങൾ കാരണം റിസർവേഷൻ ക്വാട്ടയിൽ ഈ കോഴ്സിന് പ്രവേശനം നേടുന്ന ഒരേ ഒരു വിദ്യാർത്ഥിയാണ് എലിസബത്ത്. അതുകൊണ്ട് തന്നെ പരീക്ഷാ സമയത്ത് പ്രത്യേക പരിഗണന എലിസബത്ത് അർഹിക്കുകയും ചെയ്തിരുന്നു. പക്ഷെ കനിവിന്റെ കരുണ നൽകേണ്ടുന്ന വിദ്യാർത്ഥിനിക്ക് മുന്നിൽ കുഹാസ് വാതിൽ കൊട്ടിയടക്കുകയായിരുന്നു. ഇതോടെ പരീക്ഷയ്ക്ക് പരാജയം പേറേണ്ടുന്ന അവസ്ഥയും എലിസബത്തിനു വന്നു. 'ഞാൻ ഒരു റിസർവേഷൻ അപേക്ഷാർത്ഥിയാണ് എന്ന് യൂണിവേഴ്സ്റ്റിറ്റിക്ക് അറിയാം. ഞാൻ ഒരിക്കലൂം സാധാരണ വിദ്യാർത്ഥിക്ക് ഒപ്പം എത്തില്ല.
എന്റെ പരിമിതി എന്നെ അതിനു അനുവദിക്കില്ല-എലിസബത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ പേപ്പർ വാല്യൂവേഷൻ യൂണിവേഴ്സിറ്റി പൂർത്തിയാക്കിയതും ഇതേ രീതിയിൽ തന്നെയാണ്. സാധാരണ ഗതിയിൽ കാഴ്ചശക്തിയില്ലാത്ത കുട്ടിയാണെങ്കിൽ അത് ഉത്തരക്കടലാസിൽ രേഖപ്പെടുത്തും. എന്റെ പേപ്പർ സാധാരണ വിദ്യാർത്ഥിയുടെ ഒപ്പമാണ് പരിഗണിച്ചത്. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിൽ നിന്നും യൂണിവേഴ്സിറ്റിക്ക് അറിയിപ്പ് നല്കണം. അതും നൽകിയില്ല.
ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷയല്ല. വിശദമായി ഉത്തരം എഴുതേണ്ടതാണ്. എനിക്ക് നീട്ടി വലിച്ച് എഴുതാൻ കഴിയില്ല. ഞാൻ കുറിച്ചത് പോയിന്റ്സുകൾ മാത്രമാണ്. ഒരാളെ പരീക്ഷ എഴുതാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ നൽകിയില്ല. അതിനാൽ പോയിന്റ്സുകൾ മാത്രം ഞാൻ നൽകി. അതുകൊണ്ട് ഉത്തരക്കടലാസിൽ മാര്ക്കുകൾ നൽകിയതുമില്ല. എനിക്ക് ഒരു വശം കാണാൻ കഴിയില്ല. നോക്കി നോക്കി എഴുതുമ്പോൾ സമയം പോയി. അരമണിക്കൂർ സമയമാണ് അധികം നൽകിയത്. വൈവേ ആണെങ്കിൽ ഞാൻ വിജയിക്കുമായിരുന്നു. ഒരു കണ്ണ് കാഴ്ച കുറവായതിനാൽ അടുത്ത കണ്ണിനു അധികം സ്ട്രെയിൻ നൽകേണ്ടി വന്നു. അതുകൊണ്ട് മറ്റേ കണ്ണും മങ്ങിയ രീതിയിലായി. ഉത്തരക്കടലാസുകളിൽ എനിക്ക് വ്യക്തതയോടെ എഴുതാൻ കഴിഞ്ഞില്ല.
നിർബന്ധിതമായി എഴുതിയ പരീക്ഷയാണിത്. ജീവിതത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള അഞ്ചു വിഷയങ്ങളിലുള്ള പരാജയം. തലച്ചോറിൽ ശസ്ത്രക്രിയ ചെയ്ത വിദ്യാർത്ഥിയാണ്. എനിക്ക് അധികം സമ്മർദം നേരിടാൻ കഴിയില്ല. സ്ട്രെയിൻ ചെയ്തുള്ള എഴുത്ത് എനിക്ക് പലവിധ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സാധാരണ വിദ്യാർത്ഥിയെപോലെ പരിഗണിച്ചതിനാൽ ആണ് എനിക്ക് പരാജയം നേരിട്ടത്. ശാരീരിക വൈകല്യമുള്ള ആളുകളുടെ ക്വാട്ട ആയതിനാൽ സാധാരണ രീതിയിൽ പേപ്പർ വാല്യൂവേഷൻ അരുത് എന്ന് യൂണിവേഴ്സിറ്റിയിൽ ഞാൻ പലകുറി ആവശ്യപ്പെട്ടതുമാണ്.
വൈകല്യം ഉള്ളതിനാൽ മോഡറേഷൻ നൽകാമായിരുന്നു. എനിക്ക് കൂടുതൽ സമയം നൽകാമായിരുന്നു. എഴുതാൻ ഒരാളെ അനുവദിക്കാമായിരുന്നു. ഒന്നും യൂണിവേഴ്സ്സിറ്റി ചെയ്തില്ല. കേരളാ യൂണിവേഴ്സിറ്റി വിസിയോട് വരെ സംസാരിച്ചു. ശാരീരിക വൈകല്യം ഉള്ള ഒരാൾക്ക് അഡ്മിഷന് മാത്രമാണ് മുൻഗണന എന്നാണ് യൂണിവേഴ്സിറ്റി അടക്കം പറഞ്ഞത്. രണ്ടു കുട്ടികൾ ഉള്ള ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും ഈ കോഴ്സിന് വേണ്ടി തിരുവനന്തപുരം പോയി പഠിക്കുകയാണ് ചെയ്യുന്നത്. യൂണിവേഴ്സ്റ്റിറ്റിയുടെ പരിഗണന വന്നെങ്കിൽ എന്റെ പ്രൊഫഷനിൽ, ടീച്ചിങ് പ്രൊഫഷനിൽ എനിക്ക് ഉയർന്നു പോകാൻ കഴിയുമായിരുന്നു-എലിസബത്ത് പറയുന്നു.
തന്റേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥിയാണ് എലിസബത്ത്. ശാരീരിക വൈകല്യം ഉള്ളതിനാൽ ആ ക്വാട്ടയിൽ ആണ് ബിഎസ്സി നഴ്സിന് എലിസബത്തിനു പ്രവേശനം കിട്ടിയത്. പ്രവേശന സമയത്ത് നൽകിയ ആനുകൂല്യം എന്ത്കൊണ്ടാണ് പരീക്ഷാ സമയത്ത് ലഭിക്കാത്തത് എന്നാണ് എലിസബത്ത് ഉയര്തുന്നുന്ന ചോദ്യം. ഈ രീതിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടാൻ പ്രയാസമാകുമെന്നു എലിസബത്തിന്റെ വിവരണങ്ങളിൽ നിന്ന് തെളിയുകയും ചെയ്യുന്നു. എലിസബത്ത് ഇപ്പോൾ പോസ്റ്റ് ബിഎസ് സി നഴ്സിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഈ വർഷമെങ്കിലും തന്റെ കാര്യത്തിൽ കുഹാസ് കനിയുമോ എന്നാണ് എലിസബത്ത് ഉയർത്തുന്ന ചോദ്യം.
എലിസബത്തിന്റെ പ്രശ്നങ്ങൾ പരിഹൃതമാകുമോ? കുഹാസ് വി സി. ഡോ. എം കെ സി നായർ മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു
എലിസബത്തിന്റെ പ്രശ്നം സങ്കീർണ്ണതകൾ ഉള്ള പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ ആരോഗ്യ സർവ്വകലാശാലയ്ക്ക് മുന്നിൽ വലിയ പ്രശ്നങ്ങളായി കടന്നുവരികയാണ്. എലിസബത്ത് എന്നെ കാണാൻ വന്നിരുന്നു. പക്ഷെ കുഹാസ് വിസിക്ക് ഒറ്റയ്ക്ക് എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇത്. പരീക്ഷയ്ക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ല. പരീക്ഷ നടന്നു കഴിഞ്ഞാൽ റിസൽട്ടിനെ ആർക്കും തൊടാൻ കഴിയില്ല. എലിസബത്തിന്റെ പ്രശ്നം യൂണിവേഴ്സിറ്റി ഒരു പ്രത്യേക കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് യൂണിവേഴ്സിറ്റിയുടെ ഗവേണിങ് കൗൺസിലിന് വിടും. അതിനുശേഷം മാത്രമേ ഈ കാര്യത്തിൽ ഒരു തീരുമാനത്തിന് യൂണിവേഴിസിറ്റിക്ക് കഴിയുകയുള്ളൂ. എലിസബത്തിനു നൽകാൻ കഴിയുന്നത് അര മണിക്കൂർ സമയമാണ്. വേണമെങ്കിൽ ഒരു മണിക്കൂർ നൽകാം. പരീക്ഷ എഴുതാൻ പരസഹായം അനുവദിക്കാൻ കഴിയില്ല.
ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഒട്ടനവധി സങ്കീർണ്ണതകൾ ഈ വിഷയത്തിലുണ്ട്. മുൻപ് മെഡിക്കൽ കോഴ്സുകളിൽ ഇത്തരം സംവരണം അനുവദനീയമായിരുന്നില്ല. നടക്കാൻ വയ്യാത്ത പ്രശ്നം മാത്രമാണെങ്കിൽ മാത്രമാണ് ആനുകൂല്യം നൽകിയിരുന്നത്. ഒട്ടനവധി വിദ്യാർത്ഥികൾ ഇപ്പോൾ ശാരീരിക വൈകല്യം കാരണമുള്ള ക്വാട്ടയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നു. കേൾക്കാൻ വയ്യ. സംസാരിക്കാൻ കഴിയില്ല. കാഴ്ചയില്ല എന്നൊക്കെ പറയുമ്പോൾ എങ്ങിനെ രോഗികളുമായി ബന്ധപ്പെട്ട ഈ ഫീൽഡിൽ എങ്ങിനെ ഇത് അനുവദിക്കാൻ കഴിയും എന്നാണ് ഞങ്ങൾ നോക്കുന്നത്.
കോഴ്സ് കഴിഞ്ഞ ഒരു ഡോക്ടർക്ക്, അല്ലെങ്കിൽ നഴ്സിന് കേൾക്കാൻ വയ്യ അതിനാൽ സ്റ്റെതസ്കോപ്പ ഉപയോഗിക്കാൻ കഴിയില്ല. കാണാൻ കഴിയില്ല അതിനാൽ സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യാൻ കഴിയും. ഞങ്ങൾക്ക് സഹതാപമുണ്ട്. പക്ഷെ ഇവർ ഡോക്ടർ ആയി പോയാൽ, നഴ്സ് ആയി പോയാൽ! ഇതൊക്കെ വിലയിരുത്തേണ്ടതുണ്ട്.ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്. രോഗികൾ പറയുന്നത് കേൾക്കാൻ കഴിയില്ല, കാണാൻ കഴിയുന്നില്ല എന്ന് പറയുന്നത് അത്ര സിംപിൾ അല്ല. കാരണം യൂണിവേഴ്സ്റ്റി സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ പിഎസ്സി സ്വാഭാവികമായും ജോലി നൽകും. ഡോക്ടർ, നഴ്സ് ആയി ഈ രീതിയിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അതിൽ ആലോചിക്കേണ്ട കാര്യമുണ്ട്. അതിനാൽ തന്നെ എലിസബത്തിന്റെ പ്രശ്നത്തിൽ യൂണിവേഴ്സിറ്റിയുടെ തീരുമാനം ആയി വരട്ടെ എന്നാണ് ഞങ്ങൾ കരുതുന്നത്-ഡോ.എം.കെ.സി.നായർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്