ഫ്ളോട്ടിങ് റെസ്റ്റോറന്റ് രണ്ടു നിലയാക്കി നവീകരണം കഴിഞ്ഞു തുറന്നത് ഡിസംബറിൽ; ചൊവ്വാഴ്ച ഒരു നില വേളി കായലിലേക്ക് താണപ്പോൾ വെള്ളത്തിൽ മുങ്ങിയത് 75 ലക്ഷം രൂപ! കൊച്ചിയിലെ കമ്പനിക്ക് കരാർ നൽകിയിട്ടും റെസ്റ്റോറന്റ് മുങ്ങിയ നിലയിൽ തന്നെ; നിർമ്മാണത്തിലെ അഴിമതിയെന്ന ആക്ഷേപം ശക്തം; സംഭവത്തിൽ ആഭ്യന്തര അന്വേഷണവും; പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് മുങ്ങാൻ ഇടയാക്കിയതെന്നു എം.വിജയകുമാർ മറുനാടനോട്; കൊറോണ കാലത്ത് രാഷ്ട്രീയ വിവാദമായി ഫ്ളോട്ടിങ് റെസ്റ്റോറന്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതിയാണ് കേരള ഭരണത്തിൽ എല്ലാ കാലവും സർവവ്യാപിയായി നിലകൊണ്ടത്. ഏതു കരാറിലും മണക്കുന്നത് അഴിമതി തന്നെയാണ്. പാലാരിവട്ടം പാലമാണെങ്കിലും കൊച്ചിയിലെ നോർത്ത് പാലമാണെങ്കിലും മുഴങ്ങുന്നത് അഴിമതിയുടെ കഥകൾ തന്നെയാകും. അതുകൊണ്ട് തന്നെയാണ് വേളിയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ ഇതിലും അഴിമതി മണക്കുന്നതായി ആരോപണം ഉയരുന്നത്. നിർമ്മാണത്തിലെ അപാകതയാണ് റെസ്റ്റോറന്റ് മുങ്ങാൻ കാരണമെന്നു ആക്ഷേപമുണ്ട്. ഓഖി ചുഴലിക്കാറ്റിൽ തകർന്ന് പ്രവർത്തനം നിലച്ച കെടിഡിസി വക ഫ്ളോട്ടിങ് റസ്റ്ററന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. ഒറ്റനിലയിലായിരുന്ന റെസ്റ്റോറന്റ് രണ്ടുനിലയിലാക്കിയാണ് നവീകരിച്ചത്.
റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ 75 ലക്ഷം വെള്ളത്തിൽ വരച്ച വര പോലെയായി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ശൈലിയിൽ ഇപ്പോൾ റെസ്റ്റോറന്റ് ഉയർത്താൻ ശ്രമം നടക്കുകയാണ്. ഇതിനും ലക്ഷങ്ങൾ പൊടിയും. ഉയർത്തിയാൽ വീണ്ടും ഒരു കോടിക്കടുത്ത് മുടക്കേണ്ടി വരും. കാരണം 75 ലക്ഷം ചെലവിട്ട് നിർമ്മിച്ച റെസ്റ്റോറന്റ് കായലിലേക്ക് താണ് കഴിഞ്ഞു. ഇനി ഇത് പഴയ പടിയാക്കാൻ ലക്ഷങ്ങൾ തന്നെ പൊടിക്കേണ്ടി വരും. റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളിൽ ചിലത് നശിക്കുകയും ചെയ്തതായാണ് വിവരം. എന്താണ് റെസ്റ്റോറന്റിനു സംഭവിച്ചത് എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിയുമില്ല. ഇത് രാഷ്ട്രീയ വിവാദമായി മാറുന്നതും നിർമ്മാണത്തിൽ അഴിമതി ആരോപിക്കപ്പെട്ടതും കെടിഡിസി അധികൃതരെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. വി എസ്.ശിവകുമാർ എംഎൽഎയും യൂത്ത് കോൺഗ്രസും ഫ്ളോട്ടിങ് റെസ്റ്റോറന്റ് അഴിമതി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വേളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായിരുന്ന കെടിഡിസി ഫ്ളോട്ടിങ് റെസ്റ്റോറന്റ്. ഇത് ഉയർത്താനുള്ള ശ്രമങ്ങളിൽ ഒരു പുരോഗതിയുമില്ല. ബുധനാഴ്ചയാണ് ഫ്ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ഫയർഫോഴ്സ് വന്നു വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് തള്ളിയെങ്കിലും വെള്ളം അതേ രീതിയിൽ തന്നെ തുടർന്നതിനാൽ ശ്രമം ഒഴിവാക്കുകയായിരുന്നു. തുടർന്നു റെസ്റ്റോറന്റ് ഉയർത്താൻ കെടിഡിസി അധികൃതർ പുറത്തു നിന്നുള്ള ഒരു കമ്പനിക്ക് കരാർ നൽകുകയായിരുന്നു. എന്താണ് ഫ്ളോട്ടിങ് റസ്റ്ററന്റ് മുങ്ങാനുള്ള കാരണം എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിപാടുമില്ല. കൊച്ചിയിൽ നിന്നുള്ള ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും അവർക്കും ഉയർത്താൻ കഴിഞ്ഞില്ല. തുടർന്നു മുൻപ് നിർമ്മാണം നടത്തിയ കമ്പനിക്ക് തന്നെ ചുമതല നൽകിയതായി സൂചനയുണ്ട്.
ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ വേളി അടഞ്ഞുകിടക്കുകയാണ്. ഇതിന്നിടയിൽ തന്നെയാണ് ബുധനാഴ്ച ഫ്ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില മുങ്ങിയ നിലയിൽ കണ്ടത്. ഫ്ളോട്ടിങ് റസ്റ്ററന്റ് വേളി കായലിൽ മുങ്ങിയപ്പോൾ കെടിഡിസിയുടെ 75 ലക്ഷം രൂപയാണ് പൊടിഞ്ഞു തീർന്നത്. രണ്ടു നിലയുള്ള ഫ്ളോട്ടിങ് റസ്റ്ററന്റ് ആറു മാസം മുൻപ് 75 ലക്ഷം രൂപ ചെലവിലാണ് പുനർനിർമ്മാണം കഴിഞ്ഞു തുറന്നു കൊടുത്തത്. ബുധനാഴ്ചയാണ് ഫ്ളോട്ടിങ് റസ്റ്ററന്റിന്റെ ഒന്നാം നില കായലിൽ മുങ്ങിയ നിലയിൽ കണ്ടത്. റെസ്റ്റോറന്റിലെ അഴുക്കുവെള്ളം പുറത്തേക്കു പോകാനിട്ടിരുന്ന പൈപ്പുകൾ വഴി അകത്തേക്ക് കായൽ വെള്ളം കയറിയതാകാം മുങ്ങാൻ കാരണമെന്ന് സംശയമുണ്ട്. റസ്റ്ററന്റ് ഉയർത്തി പഴയ നിലയിലാക്കാ കരാർ നൽകിയിട്ടുണ്ട്.
കമ്പനി അധികൃതർ ഒത്ത്പരിശ്രമിക്കുന്നുണ്ടെങ്കിലും റസ്റ്ററന്റ് ഉയർത്താനുള്ള ശ്രമങ്ങളിൽ പുരോഗതി ദൃശ്യമല്ല. കമ്പനി അധികൃതരിൽ നിന്നും മറുനാടൻ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങാൻ കാരണമെന്നാണ് കെടിഡിസി ചെയർമാൻ എം.വിജയകുമാർ മറുനാടനോട് പ്രതികരിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പിടിയില്ല. അങ്ങനെ വെള്ളത്തിൽ താഴേണ്ട ഒന്നല്ല ഫ്ളോട്ടിങ് റസ്റ്ററന്റ്. കനത്ത മഴയിൽ ചൊവ്വാഴ്ച പൊഴി മുറിഞ്ഞിരുന്നു. ആ സമയത്തുള്ള വെള്ളത്തിന്റെ തള്ളലിൽ റസ്റ്ററന്റിനു എന്തോ സംഭവിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്-വിജയകുമാർ പറയുന്നു.
റസ്റ്ററന്റ് ഉയർത്തിയ ശേഷം മാത്രമാണ് എന്താണ് ഈ കാര്യത്തിൽ സംഭവിച്ചത് എന്ന് പറയാൻ കഴിയുകയുള്ളൂ. എന്ത് വിള്ളലാണ് ഫ്ളോട്ടിങ് റസ്റ്ററന്റിന്റെ അടിഭാഗത്ത് രൂപപ്പെടുന്നത് എന്ന് അറിയാൻ അത് ഉയർത്തണം-കെടിഡിസി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. വ്യഖ്യാനങ്ങൾ ഓരോരുത്തർ ചമച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് തന്നെ വ്യക്തതയില്ല. എന്താണ് സംഭവിച്ചത് എന്ന്. അതുകൊണ്ട് തന്നെയാണ് ഒരു കമ്പനിക്ക് കരാർ നൽകിയത്. പക്ഷെ ഇന്റെണൽ അന്വേഷണം കെടിഡിസി ആരംഭിച്ചിട്ടുണ്ട്. അകത്ത് അറകളാണ്.ഇവയ്ക്കുള്ളിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. മുൻപ് തന്നെ റെസ്റ്റോറന്റിൽ വിള്ളൽ വീണിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ മുങ്ങേണ്ടിയിരുന്നു. തുറന്നു കൊടുക്കുന്ന സമയത്ത് പ്രശ്നം ദൃശ്യമായിരുന്നില്ല.
ആളുകൾ ധാരാളമായി റെസ്റ്റോറന്റിനു അകത്ത് വന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കെടിഡിസി ചീഫ് എഞ്ചിനീയർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച കാറ്റിൽ മഴയത്തും വന്ന ചുഴി റെസ്റ്റോറന്റിനു ദോഷമായി എന്ന് കരുതുന്നു. എന്തായാലും അത് പൊക്കിയെടുത്താൽ മാത്രമേ എന്താണ് കാരണം എന്ന് പറയാൻ കഴിയൂ. വിള്ളൽ എവിടെ എങ്ങനെ രൂപപ്പെട്ടു എന്നറിയണം. എന്തായാലും ഞങ്ങൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്-കെടിഡിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഒരേസമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള റസ്റ്ററന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഡിസംബറിലായിരുന്നു ഉദ്ഘാടനം. പക്ഷെ ആ മാസങ്ങളിൽ കുഴപ്പം ദൃശ്യമായിരുന്നില്ല. 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് വേളിയിൽ ഫ്ളോട്ടിങ് റെസ്റ്റോറന്റ് തുടങ്ങിയത്. അന്ന് ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം മാസങ്ങൾക്കു ശേഷം പ്രവർത്തനം നിലച്ചു. നാശത്തിന്റെ വക്കിലെത്തിയിരുന്ന റെസ്റ്റോറന്റിനെ നവീകരിക്കാൻ ടെണ്ടർ വിളിച്ച് 75 ലക്ഷം രൂപയും സ്വകാര്യ കമ്പനിക്ക് നൽകി. ഈ സർക്കാരിന്റെ കാലത്താണ് നവീകരണം ആരംഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍