ശമ്പളം മുടക്കിയാലേ യൂണിയൻ ക്ലച്ചു പിടിക്കൂ എന്നുറപ്പായതോടെ ഈ മാസത്തെ ശമ്പളം വൈകിപ്പിക്കാൻ സിഐടിയു തന്നെ രംഗത്ത്; തച്ചങ്കരിയെ ഓഫീസിൽ കയറി തടയുന്നത് ആന്റണി ചാക്കോക്ക് നേരെ ഉയർത്തിയ അതേതന്ത്രം പരീക്ഷിക്കാൻ; യൂണിയനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിഎംഡിയെ പുകച്ചു പുറത്തു ചാടിക്കാൻ പിണറായി വഴങ്ങില്ല എന്നുറപ്പായതോടെ ഘരാവോ തന്ത്രം പയറ്റി നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യൂണിയൻകാർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ശമ്പളം മുടങ്ങണോ? കാര്യങ്ങളുടെ പോക്ക് പരിശോധിക്കുമ്പോൾ മനസിലാകുന്നത് അങ്ങനെയാണ്. പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന ടോമിൻ തച്ചങ്കരിയെ ഏതു വിധേനയും തടയുമെന്ന നിലപാടിലാണ് യൂണിയനുകൾ. അതിന് കാരണമായി ഇവർ പറയുന്നത് തൊഴിലാളി യൂണിയനുകൾക്ക് എതിരായ അവരുടെ നിലപാടാണ്. തൊഴിലാളി സംഘടനകളുടെ സർവാധിപത്യം തന്റെ കീഴിൽ നടക്കില്ലെന്ന് പരസ്യമായി തന്നെ തച്ചങ്കരി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള പ്രതികാരമാണ് ഇപ്പോൾ സിഐടിയുവുന്റെ നേതൃത്വത്തിലുള്ള തൊഴാലാളി സംഘടനകൾ നടത്തുന്നത്.
നിലവിൽ തച്ചങ്കരിയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം ജീവനക്കാരും യൂണിയനുകളോട് അനുകൂലമായ നിലപാട് തിരുത്തിയിട്ടുണ്ട്. കൃത്യമായി ശമ്പളം കിട്ടിയാൽ മതിയെന്ന നിലപാടിലാണ് ജീവനക്കാർ. അതുകൊണ്ട് തന്നെ തച്ചങ്കരിയോടുള്ള ഇഷ്ടം ഇല്ലാതാക്കാൻ വേണ്ടി ശമ്പളം മുടങ്ങേണ്ട അവസ്ഥയിലാണ് യൂണിയനുകൾക്ക്. അതിനാണ് തച്ചങ്കരിയെ ഓഫീസിൽ ഇരിക്കാൻ അനുവദിക്കല്ലെന്ന നിലപാടുമായി രംഗത്തെത്തിയത്.
ശമ്പളം മുടങ്ങിയാലെ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് ശക്തമായി പ്രവർത്തിക്കാനാവൂ എന്നു എന്ന് ആദ്യം കണ്ടെത്തിയത് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടിഇഎ എന്ന എംപ്ലോയീസ് അസോസിയേഷനാണ്. യുഡിഎഫ് ഭരണത്തിൽ അന്നത്തെ സിഎംഡി ആയിരുന്ന ആന്റണി ചാക്കോയും ജനറൽ മാനേജരായിരുന്ന സുധാകരനും ബാങ്കുകളിൽ നിന്നും വായ്പ എടുത്തായിരുന്നു ശമ്പളം നൽകിയിരുന്നത്. പിന്നീട് സിഐടിയു യൂണിയൻ ആന്റണി ചാക്കോയെ ഓഫീസിൽ കയറുന്നത് തടയാൻ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളം മാസാവസാനം എന്നത് മുടങ്ങിയത്. ഈ മാർഗ്ഗമാണ് തച്ചങ്കരിയുടെ കാര്യത്തിലും സ്വീകരിച്ചത്.
22 മാസങ്ങൾക്ക് ശേഷം എൽഡിഎഫ് സർക്കാർ നിയമിച്ച തച്ചങ്കരി സിഎംഡി ആയി ചുമതല ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ മാസം സ്ഥിരം ജീവനക്കാർക്കും എം പാനലുകാർക്കും കൃത്യമായി ശമ്പളം കൊടുത്തത്. 30-ാം തീയതി ശമ്പളം നൽകുമെന്ന കാര്യം സിഐടിയു യൂണിയൻ പോലും അറിഞ്ഞില്ല. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയപ്പോഴാണ് തൊഴിലാളി യൂണിയൻ നേതാക്കൾ വരെ കാര്യം അറിഞ്ഞത്. പലപ്പോഴും വൈകി കിട്ടിയിരുന്ന ശമ്പളം കൃത്യമായി കിട്ടി തുടങ്ങിയതോടെ തൊഴിലാളി യൂണിയനുകൾ അപകടം മണത്തു. തന്ത്രപ്രധാനമായ കസേരകളിയിൽ നിന്നും യൂണിയൻ നേതാക്കളെ ഒഴിവാക്കിയായിരുന്നു തച്ചങ്കരി നേട്ടം കൈവരിച്ചത്. തച്ചങ്കരിയുടെ ഈ നേട്ടത്തിന്റെ ശോഭ കെടുത്താനായി 28-04-2018ലെ തീയതി വച്ച് ശമ്പളം കൊടുത്ത ശേഷം 4-5-2018ൽ ശമ്പളം കൊടുക്കും എന്ന നോട്ടീസ് വിവിധയൂണിയനുകളിൽ ഒട്ടിച്ച് ജീവനക്കാർക്ക് മുൻപിൽ അപഹാസ്യരായവരാണ് കെഎസ്ആർടിസിയിലെ സിഐടിയു നേതാക്കൾ.
ഇതിനിടെ തച്ചങ്കരി മറ്റൊരു കാര്യം കണ്ടെത്തിയിരുരന്നു. കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി യൂണിയനുകൾക്ക് നേതൃത്വം നൽകുന്നത് തൊഴിലാളികളല്ല മറിച്ച് ഓഫീസർമാരായ സൂപ്പർവൈസറി കേഡറിൽ പെട്ടവരാണ്. തൊഴിലാളി യൂണിയൻ നിയമമനുസരിച്ച് തൊഴിൽ തർക്ക നിയമമനുസരിച്ചും സൂപ്പർവൈസറി പദവിയിലിരിക്കുന്നതും 10,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുമായ ജീവനക്കാർക്കൊന്നും തൊഴിലാളി യൂണിയനുകളിൽ അംഗമാകാനാവില്ല. കെഎസ്ആർടിയുടെ വിവിധ യൂണിറ്റുകളിൽ മാനേജ്മെന്റിനോട് ചേർന്ന നിന്ന് സർവീസുകൾ സുഗമമായി നടക്കേണ്ട സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ, കൺട്രോളിങ് ഓഫീസർ, വെഹിക്കിൾ സൂപ്പർവൈസർ, സൂപ്രണ്ട് എന്നീ സൂപ്പർവൈസറി കാറ്റഗറി ഓഫീസർമാർ ആണ് മിക്ക യൂണിറ്റുകളിലും തൊഴിലാളി യൂണിയൻ നേതാക്കൾ. കെഎസ്ആർടിസിയിലെ അച്ചടക്കമില്ലായ്മക്ക് പ്രധാനകാരണവും ഇതു തന്നെയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു.
ലക്ഷക്കണക്കിന് തൊഴിലാളികളിൽ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ പോലും യൂണിയൻ നേതാക്കൾ എന്ന പരിഗണനയിൽ സ്ഥലം മാറ്റത്തിൽ നിന്നും സംരക്ഷണം കിട്ടാൻ അർഹത പരമാവധി 100 പേർക്കു മാത്രമാണ്. എന്നാൽ കെഎസ്ആർടിയിൽ ഇത് 250 ന് മുകളിലാണ്. ഇതിൽ വലിയൊരു ശതമാനം സൂപ്പർവൈസറി കാറ്റഗറിക്കാരാണ്. ഇത്തരക്കാരാണ് അനാവശ്യ പ്രശ്നങ്ങളും കീഴ് വഴക്കങ്ങളും സൃഷ്ടിച്ചതെന്ന കാര്യം തച്ചങ്കരി മനസിലാക്കി. ഇതോടെയാണ് ഈ വിഷയത്തിൽ അദ്ദേഹം ഇടപെട്ടു. സൂപ്പർവൈസർ കാറ്റഗറിക്കാരുടെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി അംഗീകൃത തൊഴിലാളി യൂണിയനുകൾക്കയച്ച കത്താണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതിൽ നിരവധി യൂണിയൻ നേതാക്കാൾ പണിയെടുക്കാതെ സുഖിക്കുന്ന 'അതർ ഡ്യൂട്ടി'യിൽ ആയിരുന്നു.
ഇടതു-വലതു യൂണിയൻ പരിഗണന ഇല്ലാതെ എല്ലാവരെയും അതർ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയതും യൂണിയൻ നേതാക്കൾക്ക് കനത്ത തിരിച്ചടിയായി. പല യൂണിയൻ നേതാക്കളും 10ഉം 15ഉം വർഷങ്ങൾക്ക് ശേഷം യൂണിഫോമായിട്ട് ബസിൽ കയറി ജോലി നോക്കേണ്ടി വന്നു. യൂണിയനുകൾ വിലക്കിയിട്ടും ജീവനക്കാരുമായി നേരിട്ട് സംസാരിക്കാനായി തച്ചങ്കരി നടത്തുന്ന 'ഗാരേജ് മീറ്റിംഗു'കൾക്ക് തൊഴിലാളികളിൽ നിന്നും ലഭിച്ച വൻ സഹകരണം തൊഴിലാളികൾക്ക് യൂണിയൻ നേതാക്കളിൽ വിശ്വാസമില്ലെന്ന് തെളിഞ്ഞു. അവർക്ക് വേണ്ടത് കൃത്യമായി ശമ്പളം നൽകുന്ന മാനേജ്മെന്റുകളാണ്. തിരുവനന്തപുരത്തും വികാസ് ഭവനിലും എറണാകുളത്തും, പാലക്കാട്ടും, കണ്ണൂരും, കോഴിക്കോടും, കൊട്ടാരക്കരയിലും, ആലപ്പുഴയിലും നടത്തിയ ഗാരേജ് മീറ്റിംഗുകൾ തൊഴിലാളി സാന്നിധ്യം കൊണ്ട് വൻവിജയമായിരുന്നു. ഇതിനിടെ ഗാരേജ് മീറ്റിംഗിൽ പങ്കെടുരുതെന്ന് സിഐടിയു/ഐടിഎഫ് യൂണിയനുകൾ ജീവനക്കാരെ വിലക്കിയിരുന്നു. ഈ വിലക്കിനെ ഇനിയും ആവശ്യമെങ്കിൽ മറികടക്കുമെന്നാണ് നിലപാട്.
കഴിഞ്ഞ ദിവസം തച്ചങ്കരി ആലപ്പുഴയിൽ നടത്തിയ തൊഴിലാളികളുടെ ഗാരേജ് മീറ്റിംഗിന്റെ അന്നു തന്നെ അതേ സമയത്ത് സിഐടിയു യൂണിയൻ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ ആലപ്പുഴ സ്റ്റാന്റിൽ നടത്തിയ ധർണ തച്ചങ്കരിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു. പൊലീസിന്റെ അനുവാദം മേടിക്കാതെ മൈക്ക് ഉപയോഗിച്ചു കൊണ്ടായിരുന്നു ഹരികൃഷ്ണന്റെ വെല്ലുവിളി. എന്നാൽ യോഗത്തിലെ മൈക്ക് പൊലീസ് എടുത്തുമാറ്റിയിരുന്നു. ഇപ്പോൾ സിഎംഡിക്ക് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തൊഴിലാളി യൂണിയനുകൾ ശക്തമാക്കിയിരിക്കുന്നകത്.
തൊഴിലാളികൾ കൂടെ നിൽക്കാത്തതിനാൽ ഓഫീസുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെഎസ്ആർടിസി സർവ്വീസുകൾ താറുമാറാനാണ് ഹരികൃഷ്ണന്റെയും മറ്റ് ഓഫീസർമാർക്കെതിരായി യൂണിയൻ നേതാക്കന്മാരുടെ ശ്രമം. അച്ചടക്ക നടപ്പിലാക്കിയതോടെ ജീവനക്കാരുടെ എണ്ണം കൂടിയതിനൊപ്പം കളക്ഷനിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനിടെ ചീഫ് ഓഫീസിലെ ഓഫീസർമാരെയും ജീവനക്കാരെയും ഓഫീസ് സമയത്ത് പിടിച്ചിറക്കി ഞങ്ങളെ കൂട്ടി ഓഫീസിനുള്ളിൽ മാർച്ച് നടത്തി. ജീവനക്കാരെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം ലാബ് യൂണിയൻ ചീഫ് ഓഫീസ് നേതാവ് കുഞ്ഞാലിക്കയുടെ നേതൃത്വത്തിൽ നടത്തിയ സമരം വലിയ വിവാദമായിരുന്നു.
ഓഫീസിനുള്ളിൽ ഹാജർ നൽകി പ്രവേശിച്ചാൽ പിന്നെ യൂണിയൻ പ്രവർത്തനം പറ്റില്ല. തൊഴിലെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം തന്നെ എല്ലാ ജീവനക്കാർ തക്കുമുള്ള മുന്നറിയിപ്പായിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമായാണ് തച്ചങ്കരി മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ തൽക്കാലം തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യവുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. ആ വാദം കേൾക്കാനും അദ്ദേഹം തയ്യാറാകില്ല. ഇതോടെയാണ് ഉപരോധിച്ച് കാര്യങ്ങൾ നേടുക എന്ന നയത്തിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നത്.
ചീഫ് ഓഫീസിനുള്ളിൽ തച്ചങ്കരിയെ ഉപരോധിപ്പോൾ മുഴക്കിയ തെറിവിളികൾ വീഡിയോയിൽ പകർത്തിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. തച്ചങ്കരി നിയമാനുശ്രിതം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ യൂണിയൻ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സൂപ്പർവൈസറി കാറ്റഗറിയിൽപെട്ട ഹരികൃഷ്ണനെ പോലെയുള്ള യൂണിയൻ സംസ്ഥാന നേതാക്കൾക്ക് കെഎസ്ആർടിയിൽ സിഐടിയു യൂണിയൻ നേതൃത്വസ്ഥാനം നിയമാനുസൃതമായി തടയപ്പെടുമെന്ന് ഉറപ്പായതിനാലാണ് തച്ചങ്കരി ഓഫീസിൽ കയറുന്നത് തടയാൻ തീരുമാനിച്ചത്.
ഇതിനിടെ തച്ചങ്കരിക്കെതിരെ പരാതിയുമായ എളമരം കരീമിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടെങ്കിലും അദ്ദേഹം പരാതി ചെവിക്കൊണ്ടില്ല. അച്ചടക്കമാണ് നടപ്പിലാക്കുന്നതെങ്കിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും തച്ചങ്കരി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ രേഖാമൂലം പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകാനുമായിരുന്നു പിണറായിയുടെ നിർദ്ദേശം. ഇതോടെ അവസാന പിടിവള്ളിയും നഷ്ടപ്പെട്ടതോടെയാണ് നേതാക്കൾ അക്രമത്തിലേയ്ക്ക് തിരിയുന്നത്.
ഈ മാസവും ശമ്പളം കൃത്യമായി നൽകിയാൽ തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശമ്പളം തടസ്സപ്പെടുത്തി തൊഴിലാളികളിൽ അസഹിഷ്ണുതാവസ്ഥ സൃഷ്ടിച്ചും കെഎസ്ആർടിഇഎയുടെയും ടിഡിഎഫിന്റെയും സംയുക്ത നീക്കം. തൊഴിലാളികളിൽ ഇതു ഭൂരിപക്ഷവും ഇതു തിരിച്ചറിഞ്ഞതിനാൽ ആരെങ്കിലും സമരം പ്രഖ്യാപിച്ചാൽ ഭൂരിപക്ഷവും സമരത്തിൽ പങ്കെടുക്കില്ല എന്നുറപ്പാണ്. ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളതും ഏറ്റവും കുറവു നടത്തുന്നതുമൊക്കെ കേരളത്തിലെ ആർടിസിയിലാണ്. ഈ നിലയ്ക്ക് മാറ്റം വരുത്തിയാൽ മാത്രമേ, നിലവിലെ ശമ്പളം അടക്കം കൃത്യമായി നൽകാൻ സാധിക്കൂ. അതിന് ആദ്യം പ്രയത്ന്നിക്കേണ്ടത് ജീവനക്കാൻ തന്നെയാണ്. അതിന് വേണ്ടി ശ്രമിക്കുന്ന തച്ചങ്കരിയെ തുരത്താനാണ് ഉപരോധ സമരത്തിലൂടെ യൂണിയനുകൾ ശ്രമിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്